2010, മാർച്ച് 28, ഞായറാഴ്‌ച

പരിധിക്ക് പുറത്താണ്.

ഉപ്പയും ഉമ്മയും സഹോദരങ്ങള്‍ എല്ലാവരും ജമീലയുടെ സ്വഭാവത്തെ പറ്റി സത്താറിനോട് പരദൂഷണം പറഞ്ഞു.!! സത്താര്‍ അതൊന്നും വിശ്വസിച്ചില്ല.! കാരണം സത്താറിനു കെട്ട്യോള് ജമീലയെ വിശ്വാസമാണ്.!! . അവര്‍ക്കെല്ലാം സത്താറിന്‍റെ സ്വത്തിലാണ് കണ്ണെന്ന് ജമീല പറഞ്ഞു.! ഉപ്പയേയും ഉമ്മയേയും തന്‍റെ ബന്ധത്തില്‍ ആരേയും വീട്ടിലേക്ക് അടുപ്പിക്കേണ്ടന്ന് സത്താര്‍ പറഞ്ഞത് ജമീല അക്ഷരംപ്രതി അനുസരിച്ചു.!! കാരണം ജമീല സത്താറിന്‍റെ അനുസരണയുള്ള കെട്ട്യോളാണ്.!!! മക്കളില്ലാത്ത വിഷമംപറഞ്ഞ് ജമീല കരഞ്ഞു. സങ്കടം തീര്‍ക്കാന്‍ സത്താര്‍ ‍ അള്‍ട്ടോകാറും മൊബൈല്‍ഫോണും ജമീലക്ക് സമ്മാനിച്ചു. കാരണം ജമീല സത്താറിന്‍റെ ജീവനാണ്.!!
അവധി കഴിഞ്ഞ് തിരിച്ച് പോരുമ്പോള്‍ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് ജമീല സത്താറിനെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു. ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍ കയ്യില്‍ ‍കൊടുത്തപ്പോള്‍ പൊട്ടലു നിറുത്തി തേങ്ങിക്കരഞ്ഞു.!! എന്തു തിരക്കിലാണെങ്കിലും ദിവസവും ഒരു തവണയെങ്കിലും വിളിക്കാം എന്നുറപ്പ് പറഞ്ഞപ്പോല്‍ തേങ്ങലു നിറുത്തി ചുമ്മാ കരഞ്ഞു.!!

“നിങ്ങള്‍വിളിക്കുന്ന സബ്‌ക്രൈബര്‍ പരിധിക്ക് പുറത്താണ് ദയവ് ചെയ്ത് അല്‍പ്പ സമയം കഴിഞ്ഞ് വീണ്ടും ശ്രമിക്കൂ…
വിളിക്കുമ്പോഴെല്ലാം ജമീലയുടെ മൊബൈലില്‍ നിന്നും കമ്പ്യൂട്ടര്‍ മറുപടി പറഞ്ഞു.!!
കാരണം ജമീലയുടെ മൊബൈല്‍ അപ്പോഴെല്ലാം പരിധിക്ക് പുറത്താണ്.!! സത്താര്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.!!

“ഹലോ.. ജമീല ഫോണ്‍ എടുത്തു.

“മൊബൈല്‍ ഓഫായിരുന്നോ ?, ഞാന്‍ കുറേ നേരമായല്ലോ വിളിക്കാന്‍ തുടങ്ങിയിട്ട്.
“ ഓ അത് ഒരു റോങ്നമ്പര്‍ അടിച്ചുകൊണ്ടേയിരിക്കുന്നു. ശല്ല്യമായപ്പോള്‍ ഓഫ് ചെയ്തതാ .
ജമീല മറുപടി പറഞ്ഞു.!
സത്താര്‍ പിന്നെ കൂടുതല്‍ ഒന്നും ചോദിച്ചില്ല . കാരണം സത്താറിന് കെട്ട്യോളു ജമീലയെ വിശ്വാസമാണ്.!!

സത്താര്‍ വിളിക്കുമ്പോഴെല്ലാം റോങ്നമ്പര്‍‍ വഴിമുടക്കി കൊണ്ടിരുന്നു.!! കാരണം അധിക സമയവും ജമീലയുടെ മൊബൈല്‍ പരിധിക്ക് പുറത്തു തന്നെയായിരുന്നു.!! കമ്പനിയിലെ ജോലിക്കുറവു കൊണ്ട് അനുവദിച്ചു കിട്ടിയ സ്പെഷല്‍ ലീവ് ജമീലക്ക് സര്‍പ്രൈസാവാന്‍ വേണ്ടി അറിയിക്കാതെ വിമാനം കയറുമ്പോഴും സത്താറിന്‍റെ മനസ്സില്‍ ജമീല മാത്രമാണ്. കാരണം സത്താറിനു ജമീല ജീവനാണ്.!!!

സത്താര്‍ വീടിന്‍റെ ഉമ്മറത്തെത്തുമ്പോള്‍ സമയം രാത്രി പതിനൊന്ന് കഴിഞ്ഞിരിന്നു. !!
വാതിലില്‍ മുട്ടി . തുറക്കുന്നില്ല. ! പിന്നെയും മുട്ടി . മറുപടിയില്ല .!
സത്താര്‍ മൊബൈല്‍ ഫോണ്‍ എടുത്ത് ജമീലയെ വിളിച്ചു !!.
“നിങ്ങള്‍വിളിക്കുന്ന സബ്‌ക്രൈബര്‍ പരിധിക്ക് പുറത്താണ് ദയവ് ചെയ്ത് അല്‍പ്പ സമയം കഴിഞ്ഞ് വീണ്ടും ശ്രമിക്കൂ….

കമ്പ്യൂട്ടര്‍ സത്താറിനോട് സംസാരിച്ചു.കൊണ്ടേയിരുന്നു.! കാരണം ജമീലയുടെ മൊബൈല്‍ പരിധിക്ക് പുറത്ത് തന്നെയാണ്.!! അല്‍പ്പ സമയം കഴിഞ്ഞ് വീണ്ടും ശ്രമിക്കുന്നതിനു മുന്‍പ് കെട്ടഴിഞ്ഞ മുടിയും ഉലഞ്ഞ സാരിയും വിയര്‍ത്ത ശരീരവുമായ് ജമീല വാതില്‍ തുറന്നു.!!


 സത്താറിനെ കണ്ട ജമീലക്ക് ശരിക്കും സര്‍പ്രൈസായി....!!! കാരണം ജമീലയും മൊബൈലിന്‍റെ കൂടെ പരിധിക്ക് പുറത്തായിരുന്നു.!!
സത്താര്‍ അകത്ത് കയറും മുന്‍പ് അടുക്കള വാതിലിലൂടെ റേഷന്‍ കടക്കാരന്‍ പവിത്രന്‍ പുറത്ത് ചാടി..!!! സത്താര്‍ ഒന്നും മിണ്ടിയില്ല . കാരണം സത്താറിനു കെട്ട്യോള് ജമീലയെ വിശ്വാസമാണ്.!!

അകത്ത് കയറിയ സത്താര്‍ ഉത്തരത്തില്‍ തൂങ്ങി ഊഞ്ഞാലാടികൊണ്ടിരുന്നു. കാരണം സത്താറിനു ജമീല ജീവന്‍ തന്നെയാണ്.!!

2010, മാർച്ച് 20, ശനിയാഴ്‌ച

റസിയ.

 

റസിയ സിയ വാച്ചില്‍ നോക്കി സമയം ഒന്‍പത് കഴിഞ്ഞിരിക്കുന്നു. ഫിറോസ്ക്ക ഇതുവരേയും വന്നില്ല. സാധാരണ ആറ് മണിക്ക് മുന്‍പ് വരുന്ന ആളാ .    വരാന്‍ താമസിക്കുമെങ്കില്‍  വിളിച്ച് പറയുന്നതാ ഇന്ന് അതും ഉണ്ടായില്ല. മൊബൈല്‍ സ്വിച്ച് ഓഫ്  ചെയ്യുകയും ചെയ്തിരിക്കുന്നു. !!

“ഹലോ… മിനിചേച്ചീ ,,ഞാനാ റസിയ.             ചേച്ചീ ഭാസ്ക്കരേട്ടന്‍ വന്നോ ?

റസിയ ഫോണ്‍ എടുത്ത് അടുത്ത ഫ്ളാറ്റില്‍ താമസിക്കുന്ന മിനിചേച്ചിക്ക് വിളിച്ചു. ഭാസ്ക്കരേട്ടനും ഫിറോസും ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നവരാണ്.!

“ഉവ്വല്ലോ  …  ഇവിടയുണ്ട് എന്തേ ..കൊടുക്കണോ?

മിനിചേച്ചി ഭാസ്ക്കരേട്ടന് ഫോണ്‍ ‍കൈമാറി !.

“എന്താ  റസിയാ ?

“ഭാസ്ക്കരേട്ടാ,,  ഫിറോസ്ക്ക ഇതുവരെ വന്നില്ല വിളിച്ചിട്ട് കിട്ടുന്നുമില്ല. ..

റസിയയുടെ ശബ്ദത്തില്‍ പരിഭ്രമം ഉള്ളതായി ഭാസ്ക്കരേട്ടനു തോനി.!!

“റസിയ അത് ചിലപ്പോള്‍ ഇന്ന് ബോസിന്‍റെ കൂടെ പോയിട്ടുണ്ടാവും .. ഞാന്‍ ഇന്ന് അല്‍പ്പം നേരത്തെ പോന്നതാ  ,,   ഒരു കാര്യം ചെയ്യാം ഞാന്‍ ബോസിന് ഒന്നു വിളിക്കാം റസിയ വിഷമിക്കാതിരിക്കൂ

  ഭാസ്ക്കരേട്ടന്‍ ഫോണ്‍ കട്ട് ചെയ്തു. റസിയയുടെ മനസ്സ് അസ്വസ്തമാവാന്‍ തുടങ്ങി . സാധാരണ കമ്പനി ആവശ്യങ്ങള്‍ക്ക് ബോസിന്‍റെ കൂടെ പോവാറുണ്ട് എന്നാലും ഇതുവരെ ഒരിക്കല്‍ പോലും പറയാതെ പോയിട്ടില്ല.  ഇന്ന് എന്തുപറ്റി.! അല്‍പ്പ സമയം കഴിഞ്ഞപ്പോഴേക്കും ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി റസിയ പെട്ടന്നു ഫോണ്‍ എടുത്തു .ഭാസ്ക്കരേട്ടനാണ്.!

“റസിയാ.. ഫിറോസ് ബോസിന്‍റെ കൂടയുണ്ട് അവര്‍ ഒരു  മീറ്റിങ്ങിലാ അതാ ഫോണ്‍ ഓഫ് ചെയ്തിരിക്കുന്നത് കുറച്ച് കൂടി വൈകും എന്ന് പറയാന്‍ പറഞ്ഞു. റസിയ ഫൂഡ് കഴിച്ച് കിടന്നോള്ളൂ.. 

ഭാസ്ക്കരേട്ടന്‍ ഫോണ്‍കട്ട് ചെയ്തു.   റസിയ ടി.വി. റിമോട്ട് കയ്യില്‍ എടുത്ത് സോഫയില്‍ ചെന്നിരുന്നു.

ചാനലുകളില്‍ നിന്നും ചാനലുകളിലേക്ക് ഒരു ഓട്ട പ്രദക്ഷിണം നടത്തി . നല്ല പരിപാടികള്‍ ഒന്നുമില്ല.ടി.വി ഓഫ് ചെയ്ത് റസിയ കമ്പ്യൂട്ടറിന്‍റെ മുന്‍പില്‍ ചെന്നിരുന്നു. കമ്പ്യൂട്ടര്‍  പഠിച്ചിട്ടൊന്നുമില്ല  എങ്കിലും    അത്യാവശ്യകാര്യങ്ങള്‍ എല്ലാം ഫിറോസ് കാണിച്ച് കൊടുത്തിട്ടുണ്ട്. മലയാളം ബ്ലോഗുകളില്‍ ഒന്നില്‍ നിന്നിം ഒന്നിലേക്ക് ഓരോ പ്രൊഫൈലുകളും നോക്കി അവര്‍ എഴുതുന്ന രസകരമായ കാര്യങ്ങള്‍ വായിച്ചിരിക്കും ഈ അടുത്താണ് റസിയാക്ക് ഫിറോസ് മലയാള ബ്ലോഗുകളെ കുറിച്ച് പറഞ്ഞ് കൊടുത്തത്.ഒറ്റയ്ക്ക് ഒരു ഫ്ളാറ്റില്‍ തനിച്ചിരിക്കുന്നതല്ലെ. ഫിറോസ് രാവിലെ  എട്ട് മണിക്ക് ജോലിക്ക് പോയാല്‍ പിന്നെ വൈകുന്നേരം ആറ് മണിക്കെ തിരിച്ച് വരൂ . ചില ദിവസങ്ങളില്‍ ഇതു പോലെ വളരേ വൈകിയും. പ്രാര്‍ത്ഥന

വിവാഹം കഴിഞ്ഞ്   ഒന്‍പത്  വര്‍ഷമായി ഇതുവരേയും……. !! റസിയയുടെ മനസ്സിലെ  വലിയ ഒരു നൊമ്പരമാണ്.! ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം തമ്പുരാന്‍ കൊടുത്തില്ല.!  ഫിറോസിനെ പോലെ സ്നേഹമുള്ള ഒരു ഭര്‍ത്താവിനെ കൊടുത്തതില്‍  പടച്ചവനെ സ്തുതിക്കുന്ന റസിയയുടെ പ്രാര്‍ത്ഥന എന്നും കണ്ണുനീരിലെ അവസാനിക്കറുള്ളൂ..!! 

ഫിറോസ് ഒരിക്കലും റസിയയുടെ മുന്‍പില്‍ സങ്കടം കാണിക്കാറില്ല എത്ര എത്ര ഡോകടര്‍മാരെ കണ്ടു. രണ്ട് പേര്‍ക്കും ഇതുവരെ ഒരു കുഴപ്പവും കണ്ടു പിടിക്കാന്‍ ഒരു ഡോക്ടര്‍ക്കും കഴിഞ്ഞിട്ടില്ല.!! അതുകൊണ്ട്  തന്നെ വൈറ്റമിന്‍ ഗുളികകള്‍ ഒഴികെ മറ്റ് ഒരു മരുന്നും രണ്ട് പേരും കഴിക്കുന്നുമില്ല.

ഒറ്റക്കിരിക്കുമ്പോള്‍ റസിയാക്ക് സങ്കടം കൂടികൂടി വരും  കമ്പ്യൂട്ടറില്‍ കുട്ടികളുടെ ഫോട്ടോകള്‍ സേര്‍ച്ച് ചെയ്ത് അതില്‍ നോക്കി റസിയ കണ്ണുനിറക്കും ഫിറോസ് കാണാതെ വാരികകളില്‍ കാണുന്ന കുട്ടികളുടെ ഫോട്ടോകളില്‍ ഉമ്മ വെക്കും അടുത്ത ഫ്ളാറ്റുകളിലെ കുട്ടികളുടെ കളിയും ചിരിയും കുസൃതികളും കാണുമ്പോഴും അവരുടെ ഉമ്മമാര്‍ അവരുടെ പിറകേ ഓടുന്നത് കാണുമ്പോഴും റസിയ എന്നാണ് തനിക്കിങ്ങനെ ഒരു തിരക്കുള്ള ജീവിതം  എന്ന്  ചിന്തിച്ച്  നെടുവീര്‍പ്പിടും.!!  

എല്ലം സഹിക്കാം  മറ്റുള്ളവരുടെ   “വിശേഷം”  ചോദ്യം കേള്‍ക്കുമ്പോഴാണ്  റസിയയുടെ  മനസ്സ്  പതറുക. ഒന്നും മിണ്ടാതെ  നില്‍ക്കുന്ന  റസിയയെ  ചിലര്‍   പരിഹാസത്തോടെ  നോക്കും  മറ്റു  ചിലര്‍  സഹതാപത്തോടെയും.  രണ്ടും ഒരേ    വികാരമാണ്   റസിയയില്‍  ഉളവാക്കുക.!!

  പത്താംക്ലാസ്    പരീക്ഷ കഴിഞ്ഞിരിക്കുമ്പോഴാണ് ബ്രോക്കര്‍ കുഞ്ഞലവി റസിയാക്ക് ഒരു ആലോചനയുമായി വന്നത്.

“നല്ല ചെക്കനാ  സ്നേഹമുള്ളവന്‍ കുടുംമ്പത്തില്‍ അത്യാവശ്യം ചുറ്റുപാടും ഉണ്ട്. എന്താ ഞമുക്കിതങ്ങട്ട് ആലോജിച്ചാലോ.?

കുഞ്ഞലവി മുറുക്കാന്‍ ചവച്ചരച്ചത് പുറത്തേക്ക് നീട്ടിതുപ്പി ഇടതുകൈകൊണ്ട് വായില്‍ നിന്നും ഒലിച്ചിറങ്ങിയ ചുവന്ന തുപ്പല്‍ തുടച്ചു കൊണ്ട് പറഞ്ഞു. റസിയയുടെ ഉപ്പ ഹമീദ്ക്ക   മറുപടി ഒന്നും പറഞ്ഞില്ല. റസിയ എട്ടാം ക്ലാസില്‍ എത്തിയപ്പോള്‍ തുടങ്ങിയതാ കുഞ്ഞലവി അവള്‍ക്ക് ഓരോ ആലോചനയുമായി വരാന്‍. ഇതുവരെ ആര്‍ക്കും റസിയയെ കാണിച്ച് കൊടുത്തിട്ടില്ല അല്ലങ്കിലും കുഞ്ഞലവി പത്തോ അമ്പതിനോ വേണ്ടി  ജീവിച്ചിരിക്കുന്നവരും. അല്ലാത്തവരും  ഇനി ജനിക്കാന്‍  പോവുന്നതുമായ  പുതിയാപ്പിളമാരുടെ  പോരിശയുമായിട്ടായിരിക്കും   വരിക.   അത് ഹമീദിക്കാക്ക്  ശരിക്കും  അറിയാം. അതുകൊണ്ടാണ്  ഒന്നും മിണ്ടാതെ ഇരിക്കുന്നത്.

“ങ്ങള്ത് എന്താ ഒന്നും മുണ്ടാതിരിക്ക്ണത് ഞാന്‍ പറീണത് കേട്ടില്ലെ ?

കുഞ്ഞലവി ഹമീദ്ക്കയുടെ മൌനം കണ്ട് ദേഷ്യപ്പെട്ടു. ഹമീദ്ക്ക ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കയ്യിട്ടു. പക്ഷെ ആ കൈ കുഞ്ഞലവി തടഞ്ഞു.!

“ഹമീദെ അന്‍റെ പത്തോ അമ്പതോ കിട്ടാന്‍ വേണ്ടി ഞാന്‍ സാധാരണ കൊണ്ടരുന്ന മാതിരിക്കല്ല. ഇത് ഞാന്‍ കാര്യായിട്ട് പറഞ്ഞതാ ….

കുഞ്ഞലവിയുടെ സംസാരത്തില്‍ അല്‍പ്പം കാര്യമുള്ളത് പോലെ ഹമീദിക്കക്ക് തോന്നി.!!

“അതിന് അവള്‍ കുട്ടിയല്ലെ , ഇപ്പോള്‍ പത്താംക്ലാസ് പരീക്ഷ കഴിഞ്ഞേയുള്ളൂ..      ഇപ്പോള്‍തന്നെ,?

ഹമീദിക്ക കുഞ്ഞലിവിയെ നോക്കികൊണ്ട് ചോദിച്ചു.

“ഹമീദെ പെണ്‍കുട്ട്യാളാണ് ഇതാന്ന് പറയുമ്പോക്കും ഓറ്റങ്ങള് ഒന്നിനാത്തരം പോരും അതോണ്ട് നല്ലത് വരുമ്പോ അങ്ങട്ട് കെട്ടിച്ചൊടുക്കണം.പിന്നെ പരീക്ഷ എഴുതി ഓളെ കലക്ടറാക്കാനൊന്നും അനക്ക് ഉദ്ദേശല്ലല്ലോ.?

കുഞ്ഞലവി തന്‍റെ സ്ഥിരം പല്ലവിയായ ഉപദേശത്തിന്‍റെ  കൂടയുള്ള ചോദ്യം  ഹമീദ്ക്കാക്ക് മുന്‍പില്‍ അവതരിപ്പിച്ചു. ഹമീദ്ക്ക ശരിയാണെന്ന അര്‍ത്ഥത്തില്‍ തലയാട്ടി.!

“അതാ ഞാന്‍ പറഞ്ഞത് ഇതു എല്ലാംകൊണ്ടും പറ്റിയ ബന്ധമാണ് ചെക്കന്‍ ഗള്‍ഫിലാ. നല്ല തറവാട്ടുകാരും.ഓന്‍റെ ഉമ്മ ഒരു പാവം സ്ത്രീയാ ഓല് റസിയാനെ പൊന്നുപോലെ നോക്കും അതുമാത്രല്ല ഓന് ഒരു നയാപൈസ സ്ത്രീധനവും വേണ്ട.പിന്നെ കൊടുക്കാനും വാങ്ങാനും ഞമ്മളും അത്ര ഇല്ലാത്ത കൂട്ടക്കരല്ലല്ലോ അതോണ്ട് ആ ബേജാറും വേണ്ട.

കുഞ്ഞലവി  സംസാരിച്ചു കൊണ്ടേയിരുന്നു. ഗള്‍ഫുകാരന്‍ എന്നു കേട്ടപ്പോള്‍ ഹമീദിക്കാന്‍റെ മുഖം മ്ളാനമായി. ഗള്‍ഫില്‍ പത്തിരുപത് വര്‍ഷം നിന്ന് വിരഹ വേദന അനുഭവിച്ച താന്‍  തന്‍റെ മകളെ അതേ വേദന അനുഭവിപ്പിക്കുന്നത് ചിന്തിച്ചപ്പോള്‍ മനസ്സില്‍ ഒരു.!!

ഹമീദിക്കാന്‍റെ മുഖം മാറിയത് മനസ്സിലാക്കിയ കുഞ്ഞലവി  വീണ്ടും പറഞ്ഞ് തുടങ്ങി.

“ഓനിക്ക് അവടെ വല്ല്യേരു കമ്പനീല് വല്ല്യാ സ്ത്ഥാനത്താണ് ജോലി. അതോണ്ട് കല്ല്യാണം കഴിഞ്ഞാ ഓളെയും അങ്ങട്ട് കൊണ്ടോകും എന്നാണ് ഓല് പറഞ്ഞത്…

എല്ലാം കൊണ്ടും പറ്റിയ ബന്തം തന്നെ ഹമീദ്ക്കയുടെ മനസ്സിലും കുഴപ്പമില്ലാ എന്നു തോനി തുടങ്ങി.!!

“റസിയ അവള്‍ …. അവള്‍ സമ്മതിക്കുമോ ആവോ. ?

“അത് ങ്ങള് പറഞ്ഞ് മനസ്സിലാക്കി കൊടുക്ക് അവടേണ്  ങ്ങളെ  മിടുക്ക് .. എന്നാ ഞാന്‍ ഓലോടു ഇങ്ങ്ട്ട് വരാന്‍ പറയാം.!!

കുഞ്ഞലവി     മറുപടിക്ക് കാത്തു  നില്‍ക്കാതെ  കുടയും  വീശി  അവിടെ നിന്നും പോയി. രണ്ട് ദിവസം കഴിഞ്ഞ്  അവര്‍  എത്തി. കുഞ്ഞലവി പറഞ്ഞ് കേട്ടതിനേക്കാള്‍ മിടുക്കന്‍ ഒറ്റ നോട്ടത്തില്‍ തന്നെ ആരും  ഇഷ്ടപ്പെടുന്ന     സുമുഖന്‍. ഹമീദിക്ക അവരെ അകത്തേക്ക് കഷണിച്ചു. റസിയക്ക് യോജിച്ച ചെക്കന്‍ തന്നെ. അവര്‍ക്ക് പരസ്പരം ഇഷ്ടമായി. കൂടുതല്‍ താമസിയാതെ അവരുടെ കല്ല്യാണം കഴിഞ്ഞു.!

പുതിയ വീടും പരിസരവും. റസിയക്ക് പെട്ടന്ന് ഒന്നും ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല ഉപ്പയേയും ഉമ്മയേയും അനുജന്മാരെയും വിട്ടുപോന്ന സങ്കടവു കൂടിയായപ്പോല്‍ റസിയ തളര്‍ന്നു. ! ഉപ്പാടെ തനി സ്വരൂപമായ റസിയ വീട്ടില്‍ നിന്നും പോയതോടെ ഹമീദിക്കയും  സങ്കടത്താല്‍ കണ്ണില്‍ വെള്ളം നിറച്ചു. കണ്ടു നിന്നിരുന്നവര്‍ അത് ആനന്ദകണ്ണുനീരായി കണ്ടു.!

കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റസിയയുടെ മനസ്സ് കീഴടക്കാന്‍ ഫിറോസിനു കഴിഞ്ഞു.ഫിറോസിന്‍റെ സ്നേഹത്തിനു മുന്നില്‍ റസിയ എല്ലാ വിശമങ്ങളും   മറക്കാന്‍  തുടങ്ങി. അവര്‍ സന്തോഷത്തോടെ പുതിയ ജീവിതം തുടങ്ങി.   പക്ഷെ ആ സന്തോഷം     കുറഞ്ഞ ദിവസങ്ങളെ  ഉണ്ടായുള്ളൂ..!! ഫിറോസിന്‍റെ അവധിതീര്‍ന്നു തിരിച്ച് പോവാന്‍ ഒരുങ്ങി. റസിയ ഫിറോസിനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഫിറോസിനും റസിയയെ വിട്ടു പോവാന്‍ കഴിയാത്ത വിശമത്തില്‍ റസിയയെ മാറോട് ചേര്‍ത്ത് പിടിച്ചു.!!

“റസിയാ  മോളൂ ,,,  മോള് കരയല്ലേ..  ഇക്ക എത്രയും പെട്ടന്നു നിന്‍റെ വിസ ശരിയാക്കി എന്‍റെ അടുത്തേക്ക് കൊണ്ട് പോവില്ലെ…  നോക്കൂ .. കരയല്ലെ പ്ലീസ് ..  നീ കരഞ്ഞാല്‍‍ എനിക്ക് താങ്ങില്ല റസിയാ…. 

ഫിറോസ്  സംസാരിക്കുകയല്ല  വിതുമ്പുകയായിരുന്നു. വിതുമ്പല്‍  ഒരു  പൊട്ടിക്കരച്ചിലിലാണ് അവസാനിച്ചത്.!!

വാതിലില്‍ ആരോ മുട്ടുന്നു.!!

“ഫിറോസ്,,, സമയം ആയി    ഇറങ്ങുകയല്ലെ..?

സ്നേഹിതന്‍ ഹുസൈനാണ്.  ഫിറോസ് റസിയയെ കൂടുതല്‍ മാറോട് ചേര്‍ത്തു പിടിച്ചു . കണ്ണുനീര്‍ ചാലിട്ട കവിളില്‍   ചുണ്ടുകള്‍ അമര്‍ത്തി. പതുക്കെ റസിയയെ പിടി വിടുവിക്കാന്‍ നോക്കി. റസിയ അമര്‍ത്തിപിടിച്ചിരിക്കുകയാണ് അവളുടെ കൈകള്‍ക്ക് അസാധാരണമായ ശക്തിയുള്ളതു പോലെ ഫിറോസിനു തോനി. അതോ തന്‍റെ കൈകള്‍ക്ക് ബലക്ഷയമോ…!!  ഒരു വിധത്തില്‍ അവളുടെ പിടി വിടുവിച്ച് ഫിറോസ് വാതില്‍ തുറക്കാന്‍ നോക്കി.  പിന്നില്‍ നിന്നും റസിയ ഓടി വന്ന് വീണ്ടും ഫിറോസിനെ കൂട്ടിപിടിച്ചു മുതുകില്‍ മുഖം അമര്‍ത്തി തേങ്ങി തേങ്ങികരഞ്ഞു. “എന്നെ തനിച്ചാക്കി പോവല്ലെ,, റസിയയുടെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.! തേങ്ങലിനിടയില്‍ ആ വാക്കുകള്‍ പുറത്തേക്ക് വന്നില്ല.!!

“ഫിറോസ്,, ഫിറോസ്..

ഹുസൈന്‍ വാതിലില്‍ മുട്ടി വിളിച്ച്കൊണ്ടിരിക്കുന്നു.! റസിയക്ക് ഹുസൈനെ കൊല്ലാനുള്ള ദേഷ്യം തോനി.! ഫിറോസിനേയും കൂട്ടി കാര്‍ അകന്നകന്ന് പോവുന്നത് റസിയ ജനവാതിലിലൂടെ നോക്കി. കൈകാലുകള്‍ തളരുന്നതു പോലെ. റസിയ വീഴാതിരിക്കാന്‍ ജനല്‍കമ്പികളില്‍ മുറുകെപിടിച്ചു..സ്ഥലകാല ബോധമില്ലാതെ പൊട്ടിക്കരയാന്‍ തുടങ്ങി. വീട്ടില്‍ എല്ലാവരും കരയുകയാണ് ആര്‍ക്കും ആരേയും സമാധാനിപ്പിക്കാന്‍ കഴിയുന്നില്ല. എന്നാലും റസിയയുടെ കരച്ചില്‍ അത് മറ്റുള്ളവരെ കൂടുതല്‍ വിഷമിപ്പിച്ചു.!!

കണ്ട് കൊതിതീരും മുന്‍പ് അകന്നുപോയ മാരന്‍റെ ഓര്‍മയില്‍ വിരഹവേദനയുടെ ഒരു വര്‍ഷം കഴിഞ്ഞു.!! എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ട് റസിയയുടെ വിസയുമായി ഫിറോസിന്‍റെ സുഹൃത്ത്  പ്രശാന്ത് വീട്ടില്‍ വന്നു.!!

അന്നുമുതല്‍ റസിയ ഇവിടെ ഈ ഫ്ളാറ്റില്‍ ഒറ്റയ്ക്ക്. വര്‍ഷത്തില്‍ പത്തോ പതിനഞ്ചോ ദിവസത്തെ അവധിക്ക് നാട്ടില്‍ പോവും കൂട്ടുകുടുമ്പങ്ങളെ മുഴുവന്‍ കണ്ടു തീരുന്നതിനു മുന്‍പ് വീണ്ടും ഈ അടച്ചിട്ട ഫ്ളാറ്റിലേക്ക് തന്നെ . ഫിറോസിന്‍റെ സ്നേഹം അത് ഒന്നുകൊണ്ട്  മാത്രമാണ്  റസിയ  മനോനില  തെറ്റാതെ   ജീവിക്കുന്നത്.!

“നമുക്കെന്തിനാ മക്കള്‍ .. നീ എന്‍റെ മോളും ഞാന്‍ നിന്‍റെ മോനുമല്ലെ..  ഇനി നമുക്കിടയിലേക്ക് ഒരാള്‍ കൂടി വന്ന് നമ്മുടെ സ്നേഹം പങ്ക് വെച്ച് കളയണോ..?

ഫിറോസ് എന്നും റസിയാനോട് പറയുന്ന വാക്കുകളാണ്. ചിലപ്പോള്‍ റസിയ ഫിറോസ് പറയുന്നതാണ് ശരിയെന്ന് വിശ്വസിക്കാന്‍ ശ്രമിക്കും . എന്നാലും പെണ്ണിന്‍റെ മനസ്സ് പുരുഷന്‍റെ അത്ര കഠിനമല്ലല്ലോ…!!

കോളിങ്ങ് ബെല്ലിന്‍റെ ശബ്ദം കേട്ടപ്പോള്‍ റസിയ കമ്പ്യൂട്ടറിന്‍റെ മുന്‍പില്‍ നിന്നും എഴുന്നേറ്റ് വാച്ചിലേക്ക് നോക്കി സമയം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. ഇക്ക ഇപ്പോഴാണ് വരുന്നത്. വാതില്‍ തുറന്ന റസിയ കള്ള പുഞ്ചിരിയുമായ് നില്‍ക്കുന്ന ഫിറോസിനെ ദേഷ്യത്തോടെ നോക്കി.!

“ മോളേ നീ ഉറങ്ങിയില്ലെ ?

അകത്തേക്ക്  കയറിയ  ഫിറോസ്  റസിയയുടെ കവിളില്‍  ഒരു നുള്ള് കൊടുത്തു കൊണ്ട് ചോദിച്ചു. റസിയ ഫിറോസിന്‍റെ കൈ തട്ടിമാറ്റി.

“എനിക്ക് കേള്‍ക്കേണ്ട നിങ്ങളെ പുന്നാരം . ഞാന്‍ ഇവിടെ ഒറ്റയ്ക്കാ എന്നറിയില്ലെ നിങ്ങള്‍ക്ക് ?        റസിയ പരിഭവത്തില്‍ തന്നെയാണ്. !

“അത് റസിയാ പെട്ടന്നാണ് ഒരു മീറ്റിങ്ങില്‍   പങ്കെടുക്കാന്‍  ബോസ് പറഞ്ഞത്. വിളിച്ചറിയിക്കാന്‍  പറ്റിയില്ല.   നിനക്കറിയാലോ അതിനിടയില്‍  മൊബൈല്‍ ബെല്ലടിച്ചാല്‍….  അതാ ഞാന്‍ സ്വിച്ച്  ഓഫ് ചെയ്തത്. സാരമില്ല മോളേ..  ഫിറോസ് റസിയയെ അരികിലേക്ക് ചേര്‍ത്ത് പിടിച്ചു.!!

“നല്ല വിശപ്പുണ്ട്   നീ കഴിക്കന്‍ എന്തെങ്കിലും എടുക്ക്.     നീ കഴിച്ചില്ലെ?

ഫിറോസിന്‍റെ ചോദ്യം റസിയക്ക് രസിച്ചില്ല. അവള്‍ അവനെ നോക്കി ചിരികോട്ടി.!!

“സോറി മോളേ ,,, എന്നാല്‍ നില്‍ക്ക്    എന്‍റെ മോള്‍ക്ക് ഞാന്‍ വിളമ്പി തരാം.

ഫിറോസ് കിച്ചനിലേക്ക് പോവാന്‍ ഒരുങ്ങി. റസിയ അതു തടഞ്ഞു എന്നിട്ട് ഒരു കള്ളചിരിയുമായ് കിച്ചനിലേക്ക് കയറി, കയ്യിലുള്ള ബാഗ് മേശപ്പുറത്ത് വെച്ച് ഫിറോസ് ഡ്രസ്സ് മാറാനായി ബെഡ്റൂമിലേക്ക് കയറി.!

അടുക്കളയില്‍ നിന്നും പാത്രങ്ങള്‍ തട്ടിമറിയുന്ന ശബ്ദം കേട്ടാണ് ഫിറോസ് അങ്ങോട്ട് ഓടി ചെന്നത്. അവിടെ ചെന്നപ്പോള്‍ റസിയ താഴെ വീണു കിടക്കുന്നു. ഫിറോസ് ഓടിചെന്ന് റസിയെ രണ്ട്കൈകൊണ്ടും കോരിയെടുത്ത് മടിയിലേക്ക് തലവെച്ച് കിടത്തി.!

“ എന്താ എന്തു പറ്റീ..  ?  ഫിറോസ് വെപ്രാളത്തോടെ ചോദിച്ചു.!.

“അറിയില്ല തല മിന്നുന്നു. കയ്യും കാലുമൊക്കെ തളരുന്ന പോലെ. 

റസിയ ഒരു വിധം പറഞ്ഞൊപ്പിച്ചു. ഫിറോസ് റസിയയെ താങ്ങിയെടുത്ത്  കട്ടിലില്‍ കൊണ്ട് കിടത്തി അടുത്തിരുന്ന ജഗ്ഗില്‍ നിന്നും വെള്ളമെടുത്ത് റസിയക്ക് കുടിക്കാന്‍ കൊടുത്തു. കുറച്ച് വെള്ളം കയ്യിലാക്കി മുഖം തുടച്ചു കൊടുത്തു. റസിയ ഫിറോസിനെ നോക്കി ഫിറോസിന്‍റെ മുഖം ഭയം കൊണ്ട് ചുവന്നിരിക്കുന്നു.!!

“എനിക്കൊന്നുമില്ല..    

റസിയ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല.!

“വാ നമുക്ക് ഹോസ്പിറ്റലില്‍ പോവാം ,,

“വേണ്ട എനിക്കൊന്നുമില്ല ..  റസിയ സമ്മതിച്ചില്ല എങ്കിലും ഫിറോസിന്‍റെ ഭയം മാറിയില്ല.എന്നാല്‍ ഞാന്‍ ഡോകടറെ ഇങ്ങോട്ട് വിളിക്കാം . അവരുടെ ഫ്ളാറ്റിന്‍റെ താഴയാണ് ഗൈനക്കോളജിസ്റ്റ് ഡോകടര്‍ സീമ താമസിക്കുന്നത് അവര്‍ അപ്പോള്‍ ഡ്യൂട്ടി കഴിഞ്ഞ് ഫ്ലാറ്റില്‍ എത്തിയിട്ടെ ഉണ്ടായിരുന്നുള്ളൂ..  ഫിറോസ് ഡോക്ടറുമായി വന്നു. ഫിറോസിനെ പുറത്ത് നിറുത്തി ഡോക്ക്ടര്‍ റൂമിനകത്തേക്ക് കയറി..!!അല്‍പ്പ സമയത്തിനകം പുറത്ത് വന്ന ഡോക്ടറുടെ മുഖത്ത് അസാധാരണമായ സന്തോഷം ഫിറോസ് കണ്ടു.!!

“ എന്താ ഡോക്ടര്‍ എന്താ?

ഫിറോസിനു കാര്യമറിയാന്‍ തിടുക്കമായി.!!

“ഫിറോസ് നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടാന്‍ പോവുന്നു.    നിങ്ങള്‍ ….നിങ്ങള്‍ ഒരു അച്ചനാവാന്‍ പോവുന്നു. !!

ഒരു സന്തോഷം പ്രതീക്ഷിച്ച് ഫിറോസിന്‍റെ മുഖത്ത് നോക്കിയ ഡോകടര്‍ കണ്ടത് വിതുമ്പികൊണ്ട് കണ്ണുകള്‍ തുടക്കുന്ന ഫിറോസിനെയാണ്.!! ഡോകടറെ യാത്രയാക്കിയ ഫിറോസ് റസിയ കിടക്കുന്ന മുറിയിലേക്ക് പറക്കുകയായിരുന്നു. പരസ്പ്പരം വാരിപ്പുണര്‍ന്ന   അവര്‍ ഒന്നും മിണ്ടാന്‍ കഴിയാതെ വിതുമ്പികരയുകയായിരുന്നു.!!

                                                          ***   ***   ***    

         

“റസിയാ   നോക്കൂ…  ഈ ബ്ലോഗ് ഒന്ന്  നോക്കാ ..കമ്പ്യൂട്ടറിനു മുന്നില്‍ മലയാള ബ്ലോഗുകളിലൂടെ കണ്ണോടിച്ച് കൊണ്ടിരുന്ന ഫിറോസ് ഉറക്കെ റസിയയെ വിളിച്ചു.

“ഇക്കാ എന്നെ ദേഷ്യം പിടിപ്പിക്കല്ലെ കെട്ടോ,, പതുക്കെ ഒച്ചവെച്ചു കൂടെ മോന്‍ ഉറങ്ങുന്നത് കണ്ടില്ലെ,, അവന്‍ ഉണരുമ്പോഴേക്കും എത്ര ജോലിയാ ബാക്കി കിടക്കുന്നത്.  ഏതു നേരവും  ബ്ലോഗും വായിച്ചിരിക്കാതെ  എന്നെ  ഒന്നു  സഹായിച്ചു കൂടെ  നിങ്ങള്‍ക്ക്.  ഇനി  സഹായിച്ചില്ലേലും ഉപദ്രവിക്കാതിരുന്നുകൂടെ . അല്ലങ്കില്‍ ഇവള്‍ക്ക് രണ്ടകഷരം പറഞ്ഞ് കൊടുത്തുകൂടെ…

ഫിറോസിന്‍റെ  കഴുത്തില്‍‍ ചുറ്റിപ്പിടിച്ച്      കമ്പ്യൂട്ടറില്‍ കണ്ണും നട്ടിരിക്കുന്ന നാല് വയസ്സുകാരി രസ്നയെ നോക്കി റസിയ പറഞ്ഞു.  റസിയ പരിഭവത്തിലാ എന്നു മനസ്സിലായ ഫിറോസ് രസ്നയെ കഴുത്തില്‍ നിന്നും പിടിവിടുവിച്ച് മടിയിലേക്കിരുത്തി.എന്നിട്ട് റസിയയെ നോക്കി.

“അതല്ല റസിയാ  നോക്കൂ  ഈ കൂട്ടുകാരന്‍റെ ബ്ലോഗില്‍ ഉള്ള പുതിയ പോസ്റ്റിനു നിന്‍റെ പേരാ     “റസിയ”  എന്ന് അതാ ഞാന്‍ വിളിച്ചത്.

“ആരുടെ പേരായാലും ഇപ്പോള്‍ സമയം ഇല്ല ഇക്കാ,, നിങ്ങള്‍ വായിച്ച് കഥ പറഞ്ഞു തന്നാല്‍ മതി.

      റസിയ സോഫയില്‍ അഴിച്ചിട്ടിരുന്ന രസ്നയുടെയും ഫിറോസിന്‍റെയും  മുഷിഞ്ഞ ഡ്രസ്സുകളും എടുത്ത് വാഷിങ്മെഷീന്‍റെ അടുത്തേക്ക്   അതിവേഗം നടന്നു.    അഞ്ച് വര്‍ഷം മുന്‍പ് വരെ ഒന്നും ചെയ്യാനില്ല ബോറടിക്കുന്നു എന്ന് പറഞ്ഞ് കരഞ്ഞിരുന്ന റസിയയുടെ രണ്ട് കുട്ടികള്‍ ആയപ്പോഴേക്കും ഉള്ള തിരക്കും പെടാപ്പാടും  കണ്ട് ഫിറോസ് ഊറിച്ചിരിച്ചു.   ഉപ്പയുടെ മനസ്സ് വായിച്ചിട്ടോ അതോ ഉമ്മയുടെ നടത്തം കണ്ടിട്ടോ എന്നറിയില്ല രസ്നയും ഉപ്പയുടെ കൂടെ കൂടി ചിരിച്ചു.!!.

 

ചിത്രങ്ങള്‍ : ഗൂഗിളില്‍ നിന്നും

 

2010, മാർച്ച് 7, ഞായറാഴ്‌ച

ഗോവിന്ദന്‍റെ പശു (ഭാര്യ)

 

                  പഴനിച്ചാമിയുടെ എം.ഐറ്റി.മോട്ടോര്‍ സൈക്കിള്‍ മുറ്റത്ത് വന്നു നിന്നു.   നാലടി പൊക്കവും, രണ്ടരയടി വീതിയും,   ചുരുണ്ട മുടിയും ,   ഉണ്ടകണ്ണുകളും   ചപ്പിയ മൂക്കും ,തടിച്ച  കവിളുകളും,   മുഴുത്ത മത്തങ്ങ പോലൊത്ത വയറും ,എണ്ണക്കറുപ്പ്  നിറമുള്ള   ശരീരം   നിറയെ   രോമവുമുള്ള പഴനിച്ചാമി മോട്ടോര്‍ സൈക്കിള്‍ സ്റ്റാന്‍റില്‍ നിറുത്തി കറുത്ത കൈബാഗും കക്ഷത്ത് വെച്ച് മുറ്റത്തേക്ക് കയറി.

പഴനിച്ചാമിയുടെ എം.ഐറ്റി.

“ ഗോവിന്ദണ്ണൈ,,, ഗോവിന്ദ സാര്‍,,,ഇങ്ക യാരുമില്ലൈ,,,

പഴനിച്ചാമി പാറയില്‍‍ ചിരട്ടയുരതും പോലുള്ള തന്‍റെ പരുപരുത്ത ശബ്ദത്തില്‍ വിളിച്ച് കൂവാന്‍ തുടങ്ങി.

“എടീ    ഞാന്‍ ഇവിടെ ഇല്ലെന്നു പറഞ്ഞേക്കൂ..

ബെഡ്റൂമിനകത്ത് മാറിനിന്നു ഗോവിന്ദന്‍ ടി.വിയിലെ റിയാലിറ്റി ഷോയില്‍ മുഴുകിയിരുന്നിരുന്ന ഭാര്യ രമണിയെ വിളിച്ച് സ്വകാര്യമായ് പറഞ്ഞു. 

“എന്നെകൊണ്ട് പറ്റില്ല മനുഷ്യരെ നിങ്ങടെ ഈ കള്ളത്തരത്തിനു കൂട്ടു നില്‍ക്കാന്‍ നിങ്ങള്‍ എന്തിനാ  കണ്ട തമിഴന്മാരില്‍  നിന്നൊക്കെ കാശ് പലിശയ്ക്ക് വാങ്ങിയത്..

ടി.വിയില്‍  നിന്നും  കണ്ണെടുക്കാതെ രമണി ഭര്‍ത്താവിനോട്   തര്‍ക്കുത്തരം  പറഞ്ഞു.

“നീ ടിവി   വേണം എന്നു പറഞ്ഞപ്പോള്‍ വാങ്ങാനായ് നിന്‍റെ അമ്മായി അപ്പന്‍റെ  മുതലുണ്ടായിരുന്നോടീ ഇവിടെ  . ചിലക്കാണ്ട് ഞാന്‍ പറയുന്നത് കേട്ടാല്‍ മതി.

ഗോവിന്ദന്‍ കണ്ണുരുട്ടി ,മൂക്ക് വിറപ്പിച്ചു ദേഷ്യത്തോടെ രമണിയെ ഒരു തള്ള് കൊടുത്തു.തള്ളുകൊണ്ട രമണി വേച്ച് വേച്ച് പിറകിലേക്ക് പോയി ചുമരില്‍ ചാരി നിന്ന് ഗോവിന്ദനെ തുറിച്ച് നോക്കി.

“ചെല്ലടീ കഴുവറിമോളെ..  ഗോവിന്ദന്‍‍ പിന്നെയും രമണിയുടെ അടുത്തേക്ക് ചെന്നു.

മനസ്സിലാ മനസ്സോടെ കയ്യിലുള്ള  റിമോട്ട്  ടി.വിക്ക്  മുകളില്‍ വെച്ച്    മാറില്‍  നിന്നും തെന്നിമാറിപോയ സാരി മാറിലേക്ക് തന്നെ വലിച്ചിട്ട് രമണി പുറത്തെക്ക് വന്നു.

“ചേട്ടന്‍ ഇവിടില്ലാ… 

രമണി പറഞ്ഞതു വിശ്വാസമാവാത്ത  പഴനിച്ചാമി   രമണിയെ  ആകമൊത്തം  ഒന്നു  നോക്കി  പിന്നെ    വീടിനകത്തേക്ക്  എത്തിവലിഞ്ഞ് നോക്കികൊണ്ട്   ചോദിച്ചു.

“എങ്കപോച്ച് അവങ്കാ..?

“ അറിയില്ല … രാവിലെ പോയതാ,,,

“എന്നമ്മാ അവങ്ക ഇന്തമാതിരി ആളെ കിന്‍റല്‍ പണ്ണ്റത്. തിരിപ്പി കൊടുക്ക്റത്ക്ക് മുടിയിലേനാ …….

  വായില്‍ വന്ന വാക്ക് മുഴുവന്‍ പറയാതെ പഴനിച്ചാമി രമണിയെ നോക്കി.

“ കുടിക്ക്റത്ക്ക്  കൊഞ്ചം തണ്ണി കൊടമ്മാ  …

പഴനിച്ചാമി തോളില്‍ ഉണ്ടായിരുന്ന  വെള്ളമുണ്ട്   കൊണ്ട്  വിയര്‍പ്പില്‍ മുങ്ങിയിരുന്ന മുഖം  തുടച്ചു. രമണി  ആ മുണ്ടിലേക്കൊന്നു നോക്കി .. ഇല്ല മുണ്ടിനു നിറ വിത്യാസം ഒന്നുമില്ല  അപ്പോള്‍ മുഖത്തുള്ള അത്രയും കറുപ്പ് അതയാളുടെ സ്വന്തം തന്നെ. രമണി അടുക്കളയില്‍ നിന്നും വെള്ള ഗ്ലാസുമായ് വന്നു അതു പഴനിച്ചാമിയുടെ നേരെ നീട്ടി .  ഗ്ലാസ് ഉയര്‍ത്തിപ്പിടിച്ച്  വെള്ളം വായിലേകൊഴിച്ചു അതു മുഴുവന്‍ ഇറങ്ങുന്നതിനുമുന്‍പായി രമണിയെ നോക്കി മലയാളം കലര്‍ന്ന തമിഴില്‍ പറഞ്ഞു നിറുത്തിയതിന്‍റെ ബാക്കി തുടങ്ങി.

“സാര്‍കിട്ട ശൊല്ലൂ ഇന്ത പഴനിച്ചാമിക്ക്ട്ട്  വേലവെക്ക  നെനക്കവേണ്ട. നാന്‍ റൊമ്പ മോസമാണ ആള് അതവങ്കക്ക്  തെരിയാത്  നീങ്ക ശൊല്ലികൊടുങ്കോ..  മൂന്നുമാസമാ വട്ടിയുമില്ലേ കാശുമില്ലെ. ഇന്ത വേല എങ്കിട്ട വേണ്ട…

പഴനിച്ചാമി  ഗ്ലാസ് രമണിയെ ഏല്‍പ്പിച്ച്  അവളെ രൂക്ഷമായി ഒന്നു നോക്കി മോട്ടോര്‍ സൈക്കിള്‍ സ്റ്റാര്‍ട്ടാക്കി.. !!

ടി.വിമോട്ടോര്‍സൈക്കിളിന്‍റെ ശബ്ദം  അകന്നകന്നു പോയി. രമണി ഓടിചെന്ന് ടി.വി ഓണ്‍ ചെയ്തു. കണ്ടു കൊണ്ടിരുന്ന  റിയാലിറ്റി ഷോ അപ്പോഴെക്കും പരസ്യത്തിന്‍റെ ഇടവേളയില്‍ എത്തിയിരുന്നു.  ഗോവിന്ദന്‍ പിറുപിറുത്തു  കൊണ്ട്  കട്ടിലില്‍  തിരിഞ്ഞും   മറിഞ്ഞും   കിടന്നു.!!

          പഴനിച്ചാമി  പിറ്റേ ദിവസവും കൃത്യ സമയത്ത് തന്നെ എത്തി. രമണിയോട് പതിവു കള്ളം ആവര്‍ത്തിക്കാന്‍ പറഞ്ഞ് ഗോവിന്ദന്‍ കാലിത്തൊഴുത്തിന്‍റെ  അടുത്തേക്ക്  ചെന്നു.  തൊഴുത്തിലുണ്ടായിരുന്ന പശു തന്‍റെ കിടാവിനെ  ഊരകൊണ്ട്  ഒരു  തട്ടു കൊടുത്ത്  ഗോവിന്ദനു  ഒളിച്ചിരിക്കാന്‍ സ്ഥലം ഉണ്ടാക്കി  .  തട്ടുകൊണ്ട പശുക്കിടാവ് തള്ളപ്പശുവിന്‍റെ ഗോവിന്ദനോടുള്ള സ്നേഹം കണ്ട് ഗോവിന്ദനെ ദേഷ്യത്തോടെ നോക്കി  . ഗോവിന്ദന്‍ ഒന്നും കണ്ടില്ലെന്നു ഭാവിച്ചു തൊഴുത്തിനിടയില്‍ കൂടി പഴനിച്ചാമിയെ  നോക്കി..   അവന്‍ രമണിയോട് എന്തൊക്കയോ പറയുന്നു..  രമണി അകത്തേക്ക് പോയി പതിവു പോലെ വെള്ളവുമായി പുറത്തു വന്നു.വെള്ളം വാങ്ങി കുടിച്ച പഴനിച്ചാമി വീണ്ടും രമണിയോട് എന്തൊക്കയോ  പറഞ്ഞു.. പശുക്കിടാവിന്‍റെ  തുള്ളിക്കളി കാരണം ഗോവിന്ദനു ഒന്നും കേള്‍ക്കാന്‍ പറ്റിയില്ല. 

തമിഴന്‍റെ മൊട്ടോര്‍‍സൈക്കിള്‍ അകന്നു പോയപ്പോള്‍ പശുവിനെ  സ്നേഹത്തോടെ  തലോടി. അടുത്തേക്ക് വന്ന  പശുക്കിടാവിനെ  കാലുകൊണ്ട് ഒരു തട്ടും കൊടുത്ത്. ഗോവിന്ദന്‍ രമണിയുടെ അടുത്ത് വന്നു.

“എന്താ  അവന്‍ പറഞ്ഞത് ?

“ഉങ്കക്കിട്ടെ… !! അല്ല.. നിങ്ങളോട് കാശ് ഉടനെ കൊടുക്കാന്‍ ഇല്ലങ്കില്‍ അയാള്‍ അയാളുടെ തനി സ്വരൂപം കാണിക്കുമെന്ന്,

തമിഴനോട് സംസാരിച്ച ഹാങോവര്‍ മാറാത്ത രമണി തമിഴില്‍ പറഞ്ഞു തുടങ്ങി പെട്ടന്നത് മലയാളത്തിലേക്ക് മറ്റി . ഭാര്യയുടെ സംസാരത്തില്‍ വന്ന മാറ്റം ഗോവിന്ദന്‍ ശ്രദ്ധിച്ചില്ല. പക്ഷെ തമിഴന്‍റെ സ്വരൂപം !! അതെന്താണാവോ ഇനിയൊരു രൂപം ഇശ്വരാ ഇപ്പോള്‍ തന്നെ അവനെ കണ്ടാല്‍ ചെകുത്താന്‍ പേടിച്ച് വഴിമാറി പോവും ഇനിയും ഒരു രൂപമോ..!! എന്തു ചെയ്യും കൊടുക്കാന്‍ കാശുണ്ടെങ്കില്‍ കൊടുക്കാമായിരുന്നു. ഇതിപ്പോള്‍ …!!

“ നീ ഒറ്റ ഒരുത്തിയാ ഇതിനൊക്കെ കാരണം .നിനക്ക് ടി.വി.,,, തേങ്ങേടെ മൂഡ്.!!

ഗോവിന്ദന്‍ രമണിയെ ദേഷ്യത്തോടെ നോക്കി കൊണ്ട് ഒരു വഴക്കിനുള്ള തയ്യറെടുത്തു.

“ഞാന്‍ എന്തു കാരണം ? .. നിങ്ങളോട് കാശ് പലിശക്കെടുക്കാന്‍ ഞാന്‍ പറഞ്ഞോ, ടി.വി വാങ്ങാന്‍ ഞാന്‍ നിങ്ങളോടല്ലാതെ വേറ ആരോടാ പറയണ്ടത്..!! രമണിയും വിട്ടുകൊടുക്കാന്‍ തയ്യറായില്ല. രമണി ഒതുങ്ങാന്‍ ഭാവമില്ലെന്നു കണ്ടപ്പോള്‍  ഗോവിന്ദന്‍   പറയാന്‍  തയ്യാറാക്കി വെച്ച തെറിവാക്കുകള്‍ ഒറ്റവാക്കില്‍ പറഞ്ഞ്  തലയും ചൊറിഞ്ഞുകൊണ്ട് അകത്തേക്ക് കയറി. നാളെയും വരും  തമിഴന്‍.  ഇനി  എന്തു ചെയ്യും!! ഈ നാശം പിടിച്ചവള്‍ തലയില്‍ കുടുങ്ങിയ അന്നു മുതല്‍ തുടങ്ങിയതാ ഈ ഒളിച്ചു കളി.  ഗോവിന്ദന്‍   പിറുപിറുത്തു കൊണ്ടിരുന്നു.!!

പഴനിച്ചാമി  വന്നാല്‍ ഇല്ലെന്നും പറയാന്‍ പറഞ്ഞ് ഗോവിന്ദന്‍ പിറ്റേന്ന് രാവിലെ തന്നെ പുറത്തു പോയി. പതിവിനു വിപരീതമായി രമണി തലകുലുക്കി സമ്മതിച്ചു. പഴനിച്ചാമിയുടെ വാച്ചിലെ സമയത്തിനു മാറ്റമില്ല  കൃത്യ സമയത്ത് തന്നെ പഴനിച്ചാമി മുറ്റത്തെത്തി.

“ ചേട്ടന്‍ ഇവിടില്ല. പുറത്ത് പോയി..   

രമണി പതിവു ഡയലോഗ് കാച്ചി. പഴനിച്ചാമിയും  പതിവു പോലെ  കുടിക്കാന്‍ വെള്ളം ചോദിച്ചു.  വെള്ളമെടുക്കാന്‍ പോവും മുന്‍പ് പഴനിച്ചാമിയോട് അകത്ത് കയറിയിരിക്കാന്‍ പറയാന്‍ രമണി മറന്നില്ല.!!

ഇതൊരു പതിവായി !. തമിഴനെ പറഞ്ഞ് വശത്താക്കുന്നതില്‍ ഭാര്യയുടെ മിടുക്ക് ഗോവിന്ദനു ആശ്വാസമായി.  എന്നലും …!! വിരൂപനാണെങ്കിലും പഴനിയും ഒരു ആണല്ലെ..ഗോവിന്ദന്‍റെ മനസ്സില്‍ എന്തോ.. ഒരു…!!

ദിവസങ്ങള്‍ കഴിഞ്ഞു പോയി ഇനിയും ഒളിച്ച് കളിക്കുന്നത് ശരിയല്ല ഒന്നുമല്ലെങ്കിലും അന്നം തേടി അന്യ നാട്ടില്‍ നിന്നും വന്നതല്ലെ പാവം. അവന്‍റെ കാശ് കൊടുത്തെ തീരൂ…  ഗോവിന്ദന്‍ തൊഴുത്തിലെ പശുവിനെ സങ്കടത്തോടെ നോക്കി.!!

ഗോവിന്ദന്‍റെ പശുവും,കിടാവും

“ ഞാന്‍‍ അറവുകാരന്‍ അന്ത്രുവിനെ വിളിച്ച് വരാം പഴനിച്ചാമി വന്നാല്‍ ഇവിടെ നില്‍ക്കാന്‍ പറ ഇന്നു കാശ് കൊടുക്കാം ..

സ്നേഹമുള്ള പശുവാണെങ്കിലും വേറെ മാര്‍ഗം ഇല്ല.പുറത്തിറങ്ങിയ ഗോവിന്ദന്‍ രമണിയെ വിളിച്ച് വിഷമത്തോടെ പറഞ്ഞു.  

“അതു വേണോ,, പഴനിയണ്ണനെ ഞാന്‍ എന്തെങ്കിലും പറഞ്ഞ് നിറുത്തിയാല്‍ പോരെ.?

പഴനിയുടെ കാശ് ഉടനെ കൊടുക്കുന്നതില്‍ രമണിക്കെന്തോ വിശമം ഉള്ളതു പോലെ ഗോവിന്ദനു തോനി. പഴനിച്ചാമിയെ അണ്ണന്‍ കൂട്ടി വിളിച്ചതിനും. പശുവിനെ വില്‍ക്കുന്നതിനു  മുടക്കവും  പറഞ്ഞ  ഭാര്യയെ കേട്ടാല്‍ അറക്കുന്ന നാല് തെറിവാക്ക് പറഞ്ഞ്  ഗോവിന്ദന്‍   അന്ത്രുവിനെ വിളിക്കാന്‍ പോയി.!

അന്ത്രുവുമായി തിരിച്ച് വന്ന ഗോവിന്ദന്‍ തുറന്നുകിടന്നിരുന്ന വാതിലിന്‍റെ പുറത്ത് നിന്നും രമണിയെ ഉറക്കെ വിളിച്ചു.. വിളിയുടെ ശബ്ദം കൂടി കൂടി വന്നു എന്നല്ലാതെ രമണി പുറത്ത് വന്നില്ല.!! അന്ത്രുവിനെ പുറത്ത് നിറുത്തി ഗോവിന്ദന്‍ വീടിനകത്ത് കയറി. രമണി അവിടെ എവിടയും ഇല്ല.!! ഗോവിന്ദന്‍ വീടിനു ചുറ്റും തിരഞ്ഞു രമണിയെ  കണ്ടില്ല.!  ഈ കഴുവറി മോള്‍ എവിടെ പോയി..ഗോവിന്ദനു ദേഷ്യം വന്നു.  അപ്പോഴാണ് ടി.വി. ഇരുന്നിരുന്ന സ്റ്റാന്‍റ് കാലിയായി കിടക്കുന്നത് ഗോവിന്ദന്‍റെ ശ്രദ്ധയില്‍ പെട്ടത്. ഗോവിന്ദന്‍ സ്റ്റാന്‍റിന്‍റെ അടുത്തേക്ക് ചെന്നു. സ്റ്റാന്‍റിനു മുകളില്‍  ഒരു എഴുത്ത്. എഴുത്തെടുത്ത് ഗോവിന്ദന്‍ വായിച്ചു.!!ഗോവിന്ദേട്ടാ.. ഞാന്‍ പോവുന്നു.രൂപത്തില്‍ അല്ല സ്നേഹം മനസ്സിലാണെന്നു ഞാന്‍ മനസ്സിലാക്കിയത്  പഴനിയണ്ണനെ കണ്ടതുമുതലാണു. എന്നെ സ്നേഹിക്കുന്ന ഞാന്‍ സ്നേഹിക്കുന്ന എന്‍റെ പഴനിയണ്ണന്‍റെ കൂടെ ഞാന്‍ പോവുന്നു.ഞങ്ങള്‍ കാണാന്‍ ഇടയായ ആ ടി.വിയും ഞങ്ങള്‍ കൊണ്ട് പോവുന്നു. ഇനി എന്നെ അന്വേഷിക്കേണ്ട. എന്ന് രമണി.           എഴുത്ത് വായിച്ച ഗോവിന്ദന്‍ എലിമിനേഷന്‍‍ റൌണ്ടില്‍ പുറത്തായ  മത്സരാര്‍ത്ഥിയെ    പോലെ  വീടിനു പുറത്തേക്ക് വന്നു. പുറത്ത് കാത്തു നിന്നിരുന്ന അന്ത്രുവിനു കാര്യം മനസ്സിലായി അന്ത്രു ഒന്നുമിണ്ടാതെ അവിടെ നിന്നും സ്ഥലംകാലിയാക്കി. മനോവേദനയോടെ ഗോവിന്ദന്‍ തന്‍റെ കാലിത്തൊഴുത്തില്‍ ചെന്നു. ഗോവിന്ദനെ കണ്ട പശു അതിന്‍റെ കിടാവിനെ ഊര കൊണ്ട് തള്ളിമാറ്റി    ഗോവിന്ദന്‍റെ  അടുത്തേക്ക്   കൂടുതല്‍  ചാരി  നിന്നു.   പശുവിന്‍റെ സ്നേഹം കണ്ടില്ലെന്ന് നടിക്കാന്‍ ഗോവിന്ദനായില്ല.  രമണിയുടെ കൂടെ മനുഷ്യനായി കഴിയുന്നതിനേക്കാള്‍ നല്ലത്  പശുവിന്‍റെ കൂടെ കാളയായി കഴിയുന്നതാണ്.!!    ഗോവിന്ദന് അപ്പോഴാണ് രമണി എഴുതിവെച്ച  ആ സത്യം മനസ്സിലായത്..!!                

…രൂപത്തിലല്ല  സ്നേഹം മനസ്സിലാണ്.!!!

 

 

ചിത്രങ്ങള്‍ : ഗൂഗിളില്‍ നിന്നും