2009, ഡിസംബർ 26, ശനിയാഴ്‌ച

കുഞ്ഞാമന്‍റെ വാഴക്കുല

എന്‍റെ “ചക്ക “ അനുഭവം നിങ്ങള്‍ വായിച്ച് കണുമല്ലോ…  

  സ്കൂള്‍ കലോത്സവം എന്നും എന്‍റെ ഒരു ഹരമായിരുന്നു..

കലോത്സവകാലമായാല്‍ പിന്നെ   ഞങ്ങള്‍ക്ക് മറ്റൊന്നിനും സമയം കിട്ടില്ല.  നാടകവും.ടാബ്ലോയും ഒക്കെയായി  ദിവസങ്ങള്‍  പോവുന്നതറിയില്ല.       

“പരീക്ഷ വന്നാല്‍  നാടകം കൊണ്ടൊന്നും കാര്യമില്ല ഉള്ള സമയത്ത് രണ്ടക്ഷരം പടിക്കന്‍ നോക്കു “

  പത്താം ക്ലാസില്‍ ആയിരുന്നത് കൊണ്ട് മീനട്ടീച്ചര്‍ ഞങ്ങളെ കഴിയുന്നതും അതില്‍ നിന്നും ഒഴിവാക്കാന്‍ നോക്കിയിരുന്നു 

ആ വര്‍ഷവും ടീച്ചറുടെ കയ്യും കാലും പിടിച്ച് ഞങ്ങള്‍ കലോത്സവത്തില്‍ പങ്കെടുക്കാനുള്ള അനുമതി വാങ്ങി ഒരു നാടകവും ,ടാബ്ലോയും  അവതരിപ്പിക്കാന്‍ തീരുമാനിച്ചു .

“മലയപ്പുലയന്‍   “  എന്ന  കവിതയെ ആസ്പതമാക്കിയായിരുന്നു ടാബ്ലോ

താന്‍  ക്രഷി ചെയ്തെടുത്ത വാഴക്കുല വിശന്നു കരയുന്ന തന്‍റെ കുഞ്ഞുങ്ങളുടെ മുന്‍പില്‍  നിന്നെടുത്ത് ജന്മിയുടെ മുന്‍പില്‍ കാഴ്ച്ച വെക്കുന്നതായിരുന്നു   രംഗം

പുലയനായ് ഞാനായിരുന്നു രംഗത്ത്

അതിനു വെണ്ടിയുള്ള ഒരു പച്ച വാഴക്കുല    സ്കൂള്‍ പരിസരത്തൊന്നും   കിട്ടാനില്ലയിരുന്നു .. അവസാനം സ്കൂള്‍ പരിസരത്ത് പെട്ടിക്കട നടത്തിയിരുന്ന കുഞ്ഞാമന്‍റെ കടയില്‍ വില്‍ക്കാന്‍ വെച്ചിരുന്നു ഒരു പഴുത്ത നേന്ത്രക്കുല ഉടനെ തിരിച്ച് കൊണ്ട് വന്നു തരാം എന്നും പറഞ്ഞ് ഞങ്ങള്‍ എടുത്തോണ്ട് പോന്നു.

പഴക്കുല  ക്ലസ് റൂമില്‍ വെച്ച് ഞങ്ങല്‍ മേക്കപ്പ് ചെയ്യാനായ് ഗ്രീന്‍‌റൂമിലേക്ക് പോയി …

സ്റ്റേജില്‍ കയറാന്‍ സമയമായപ്പോല്‍ പഴക്കുലക്കായ് ക്ലാസ്റൂമില്‍ ചെന്നപ്പോള്‍ അവിടെ അതാ പഴക്കുലയുടെ തണ്ടും അതിനടിയില്‍ കേടുവന്ന ഒന്നുരണ്ട് പഴവും  ഇനി എന്തു ചെയ്യും എന്നാലോജിച്ച് ഞങ്ങള്‍ തലയില്‍ കയ്യും വെച്ച് നിന്നുപോയ്..

അതിനിടയില്‍ ആരോ പറഞ്ഞു….

“നമുക്കു ഒരു കാര്യം ചെയ്യാം  ഈ തണ്ട് ഒരു ചാക്കില്‍ കെട്ടാം,,

അത് നല്ല  ബുദ്ദി തന്നെ.

ഞങ്ങള്‍ കൂടുതല്‍ ചിന്തിക്കതെ സ്കൂള്‍ സ്റ്റോര്‍റൂമില്‍ നിന്നും ഒരു ചക്ക് സങ്കടിപ്പിച്ച്    തണ്ടിന്‍റെ മുകള്‍ഭാഗം മാത്രം മുകളീല്‍ കാണത്തക്ക വിതത്തില്‍ കെട്ടി ചാക്കുമായ് സ്റ്റേജില്‍ കയറി…

അന്നു ടാബ്ലോയ്ക്കുള്ള ഫസ്റ്റ് സമ്മാനം ഞങ്ങള്‍ക്കു തന്നെയായിരുന്നു.

ആ സന്തോഷത്തിനിടയിലും   ഇനി കുഞ്ഞാമനോട് എന്തു പറയും എന്നതായിരുന്നു പ്രശ്നം,

ഞങ്ങള്‍ കാലിത്തണ്ടുമായ് കുഞ്ഞാമന്‍റെ അടുത്ത് ചെന്നു.. ഞങ്ങളുടെ വരവില്‍ തന്നെ എന്തോ പന്തികേട് തോന്നിയ കുഞ്ഞാമന്‍ ഞങ്ങളുടെ കയ്യിലുള്ള തണ്ടിലേക്കു നോക്കി …!!!

(എന്തോ  കളഞ്ഞ് പോയ അണ്ണാനെ പോലെ.‌)

 

2009, ഡിസംബർ 24, വ്യാഴാഴ്‌ച

കളഞ്ഞ് കിട്ടിയ ചക്ക

ഞാന്‍ എട്ടാം ക്ലാസില്‍ പടിക്കുന്ന സമയത്ത് ഉണ്ടായ ഒരു ചെറിയ സംഭവമാണ്..

ക്ലാസ് കട്ട് ചെയ്തു സിനിമയ്ക്കു പോവുന്നത് ഞങ്ങളുടെ ( ഞാനും ,അഷ്റഫും , ഹംസകുട്ടിയും) ഒരു സ്തിരം പരിപാടി ആയിരുന്നു ,,,

ഞങ്ങളുടെ നാട്ടില്‍ നിന്നും മൂന്നു കിലോമീറ്റര്‍ നടന്നാല്‍ ക്ര്ഷ്ണ ടാക്കീസില്‍ എത്തും ആഴ്ച്ചയില്‍ രണ്ട് സിനിമകള്‍ അവിടെ വരുന്നതു കൊണ്ട് ആഴ്ച്ചയില്‍ ഒരു ദിവസം എങ്കിലും ക്ലാസ് കട്ടുചെയ്യാതിരിക്കാന്‍ മാര്‍ഗവും ഇല്ല… അതുകൊണ്ട് തന്നെ രാമയ്യര്‍ സാറിന്‍റെ ചൂരലിന്‍റെ രുചി എന്നും അനുഭവിക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്കു ഉണ്ടാവും..

ഒരു ബുധനാഴ്ച്ച പതിവു പോലെ ഞങ്ങള്‍ ഉച്ചയ്ക്കു സിനിമയ്ക്കു പോയി. അന്ന് ഒന്നര രൂപയാണ് ടിക്കറ്റ് വില അഷറഫിന്‍റെ കയ്യില്‍ അന്നു കാശുണ്ടായിരുന്നില്ല ,, ടാക്കീസില്‍ കാന്‍റീന്‍ നടത്തുന്ന മണീ ഞങ്ങളുടെ ഒരു പരിജയക്കാരന്‍ ആയിരുന്നതു കൊണ്ട് ഒരാളെയോക്കെ അവന്‍റെ റക്കമെന്‍റില്‍ അകത്ത് കടത്താറുണ്ട് .കൂടുതല്‍ ആലോജിച്ച് സമയം കളയാതെ ഞങ്ങള്‍ ക്ര്ഷ്ണയിലെക്ക് നടന്നു.

സിനിമയും കഴിഞ്ഞ് ഞങ്ങള്‍ കുറുക്കുവഴികളിലൂടെ നടന്നു വരികയായിരുന്നു.. പോവുന്ന അത്ര ഉഷാറൊന്നും തിരിച്ച് വരവില്‍ ഉണ്ടാവില്ല.

അപ്പോഴാണു അഷറഫിന്‍റെ കണ്ണില്‍ അതു പെട്ടത്

“ എടാ ഒരു ചക്ക “

അഷറഫ് പറയലും മുന്നിലോട്ട് ഓടലും ഒന്നിച്ചായിരുന്നു

ഒരു വളപ്പിന്‍റെ വേലിക്കരികില്‍ അതാ ഒരു ചക്ക കിടക്കുന്നു

അവന്‍ ഓടി ചെന്നു ചക്കയെടുത്ത് തലയില്‍ വെച്ചു

വെക്കെടാ അതവിടെ … !!!!

വളപ്പിനകത്തെ പ്ലാവിന്‍റെ മുകളില്‍ നിന്നും ഒരു ശബ്ധം ഞങ്ങള്‍ മുകളിലെക്കു നോക്കിയപ്പോള്‍ അതാ പ്ലാവിന്‍റെ മുകളില്‍ ചക്കയിടാന്‍ കയറിയ ആള്‍ ഇരിക്കുന്നു ,

(ഞങ്ങള്‍ ഓടി ചെല്ലുന്നതും ചക്കയെടുക്കുന്നതും ഒക്കെ കണ്ട് അയാള്‍ മിണ്ടാതെ ഇരിക്കുവായിരുന്നു ചക്ക എടുത്തിട്ട് വെണം ഞങ്ങളെ പേടിപ്പിക്കാന്‍ എന്ന് കരുതി)

അഷ്റഫ് എന്‍റെ മുഖത്തെക്കു നോക്കി എന്തു ചെയ്യണം എന്ന ഭാവത്തില്‍.. പിന്നെ ഒന്നും ആലോജിക്കാതെ ഞങ്ങള്‍ ചക്കയും കൊണ്ട് ഒരോറ്റ ഓട്ടമായിരുന്നു. അയാള്‍ പ്ലാവില്‍ നിന്നും ചാടി ഇറങ്ങിയപ്പോഴേക്കും ഞങ്ങള്‍ എത്തെണ്ടിടത്ത് എത്തിയിരുന്നു ..

ഞങ്ങള്‍ ചക്കയും കൊണ്ട് അടുത്ത് കണ്ട വീട്ടിലെക്കു കയറി ചെന്നു അവിടത്തെ താത്തയില്‍ നിന്നും ഒരു കത്തി വെടിച്ച് അവിടെ ഇരുന്നു തന്നെ ചക്ക മുറിച്ച് തിന്നാന്‍ തുടങ്ങി,,

കുട്ടികളെ എവിടുന്നാ നിങ്ങള്ക്ക് ഈ ചക്ക ?

താത്തയുടെ ചോദ്യത്തിനു വഴിയില്‍ നിന്നും കിട്ടിയതാ എന്ന മറുപടിയും ഞങ്ങള്‍ കൊടുത്തു,, ഞങ്ങളെ തീറ്റ കഴിഞ്ഞ് ബാക്കി ചക്കയും കത്തിയും താത്തയ്ക്ക് കൊടുത്ത് ഞങ്ങള്‍ അവിടന്നു പോരാന്‍ നില്‍ക്കുമ്പോഴതാ ‍ പ്ലാവില്‍ ഉണ്ടായിരുന്ന അതേ ആള്‍ മറ്റൊരു ചക്കയും തലയില്‍ വെച്ച് ഗൈറ്റ് കടന്ന് വരുന്നു ..

അത് അയാളുടെ വീടായിരുന്നു എന്ന കാര്യമുണ്ടോ ഞങ്ങള്‍ക്കറിയുന്നു ,, പിന്നെ അവിടന്നു ഓടിയ ഓട്ടം ..

ആ ഭാഗ്ത്ത് ഇപ്പോഴും പുല്ല് മുളച്ചിട്ടുണ്ടാവില്ല….

ചക്കയും കൊണ്ട് ഞങ്ങള്‍ ഓടിയതിനുള്ള ഞങ്ങളുടെ ന്യായം “ ചക്കയെടുത്ത് തലയില്‍ വെക്കുന്നതു വരെ എന്തിനാ അയാള്‍ മിണ്ടാതിരുന്നതു ഞങ്ങളെ കളിയാക്കാന്‍ വെണ്ടിയല്ലെ ,, അപ്പോള്‍ പിന്നെ ചക്ക ഞങ്ങള്‍ എടുത്തതില്‍ എന്താ തെറ്റ് ?

2009, ഡിസംബർ 23, ബുധനാഴ്‌ച