<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-1735064002163647439</id><updated>2012-02-16T22:09:27.543+05:30</updated><category term='ആക്ഷേപഹാസ്യ ഉത്തരാധുനിക ഗവിത'/><category term='കവിത'/><category term='മിനിക്കഥ'/><category term='നര്‍മം'/><category term='കഥ (നര്‍മ്മം)'/><category term='കഥ'/><category term='അനുഭവം'/><title type='text'>കൂട്ടുകാരന്‍</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://hasufa.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default?max-results=100'/><link rel='alternate' type='text/html' href='http://hasufa.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>34</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-1735064002163647439.post-464977106101542548</id><published>2011-01-07T23:42:00.009+05:30</published><updated>2011-01-09T22:01:54.780+05:30</updated><category scheme='http://www.blogger.com/atom/ns#' term='മിനിക്കഥ'/><title type='text'>കുടുംബ സ്നേഹി</title><content type='html'>&lt;p align="justify"&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="font-weight: bold;"&gt;ആ&lt;/span&gt;&lt;span style="font-weight: bold;"&gt; &lt;/span&gt;സമയത്തുള്ള  മൊബൈല്‍ റിങ്ങ്ടോണ്‍ അയാളെ വല്ലാതെ അലോസരപ്പെടുത്തി. ഒലിച്ചിറങ്ങിയ വിയര്‍പ്പ് കണങ്ങള്‍ മുഖത്ത് നിന്നും തുടച്ച്കൊണ്ടയാള്‍ ഫോണ്‍ എടുത്ത് ദേഷ്യത്തോടെ എന്തോ പറഞ്ഞ് മൊബൈല്‍  ബെഡിന്‍റെ സൈഡിലേക്കെറിഞ്ഞു.!&lt;/p&gt; &lt;p align="justify"&gt;തെന്നിമാറിപ്പോയ പുതപ്പ് മുകളിലേക്ക് വലിച്ച് കയറ്റി അയാളുടെ വിരിഞ്ഞ മാറില്‍ മുഖം ചാര്‍ത്തി അവള്‍ ചോദിച്ചു…. &lt;/p&gt; &lt;p align="justify"&gt;“ആരാ.?”&lt;/p&gt; &lt;p align="justify"&gt;“വീട്ടീന്ന് ഭാര്യായാ”&lt;/p&gt; &lt;p align="justify"&gt;“എന്താ..?”&lt;/p&gt; &lt;p align="justify"&gt;“മോന്  സുഖമില്ലെന്ന് ഡോകടറെ കാണിക്കാന്‍”&lt;/p&gt; &lt;p align="justify"&gt;“എന്നിട്ട്..?”&lt;/p&gt; &lt;p align="justify"&gt;‘ഹോ..എന്‍റെ കയ്യില്‍ കാശില്ലെന്നേ”&lt;/p&gt; &lt;p align="justify"&gt;ആശ്ചര്യത്തോടെയും  അതിലേറെ സംശയത്തോടെയും അയാളില്‍  നിന്നും  അല്‍പ്പം  മാറിക്കിടന്നവള്‍  ചോദിച്ചു…&lt;/p&gt; &lt;p align="justify"&gt;“അപ്പോള്‍…?” &lt;/p&gt; &lt;p align="justify"&gt;പുഞ്ചിരിയോടെ  അവളിലേക്ക്  കൂടുതല്‍  ചേര്‍ന്ന്  കിടന്ന്  കൊണ്ടയാള്‍ പറഞ്ഞു..&lt;/p&gt; &lt;p align="justify"&gt;“പേടിക്കേണ്ട  നിനക്കുള്ള   നെക്ലസ് ഞാന്‍ വാങ്ങിച്ചിട്ടുണ്ട്..”&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-464977106101542548?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/464977106101542548/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=464977106101542548' title='165 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/464977106101542548'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/464977106101542548'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2011/01/blog-post.html' title='കുടുംബ സ്നേഹി'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><thr:total>165</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-5325311102846171850</id><published>2010-12-19T00:45:00.005+05:30</published><updated>2010-12-19T11:26:20.253+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>കട്ടിങ്ങ് സെറിമണി അഥവാ സുന്നത്ത് കല്യാണം..!</title><content type='html'>&lt;p align="justify"&gt; &lt;/p&gt; &lt;p align="justify"&gt; &lt;/p&gt; &lt;p align="justify"&gt;     പതിവുപോലെ  ഫോണിലൂടെ   പ്രായം ഒന്നിനോടടുത്ത      മകന്‍റെ  കളിയും, ചിരിയും, കുസൃതികളും  വിവരിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍  അവന്‍റെ സുന്നത്ത്  കഴിക്കണ്ടേ?  എന്ന ഭാര്യയുടെ ചോദ്യത്തിന്  മുന്നില്‍ ഒരു  നിമിഷം     മൌനംപൂണ്ടുനില്‍ക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ..   “ഹലോ“ എന്ന അവളുടെ തുടരത്തുടരയുള്ള  വിളികേട്ടപ്പോള്‍   “ഇപ്പോള്‍ തന്നയോ ?”   എന്ന മറുചോദ്യമാണ് എന്നില്‍ നിന്നുണ്ടായത്.  “ഇപ്പോഴല്ല നിങ്ങള്‍ വന്നിട്ട് നടത്താം മോന് ഒരു വയസ്സായില്ലെ.?” എന്ന അവളുടെ വാക്കുകള്‍ എന്നെ ഇരുപതിയെട്ട്  വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള  എന്‍റെ ബാല്യകാലത്തിലേക്കാണ്  കൂട്ടികൊണ്ടു പോയത്.!    &lt;/p&gt; &lt;p align="justify"&gt;        അന്ന് ഒരു തിങ്കളാഴ്ച ദിവസം സുബ്ഹിക്ക്  മുന്‍പ് തന്നെ  ശരീരമാസകലും  വെളിച്ചെണ്ണ   തേച്ച് വാസന സോപ്പുകൊണ്ട് കുളിപ്പിച്ച്  പുത്തനുടുപ്പണിയിച്ച്  എന്നെ അണിയിച്ചൊരുക്കുമ്പോള്‍ ഉമ്മയുടെ  മുഖത്ത്  സന്തോഷത്തിന്‍റെ തിരമാലകള്‍ അലയടിക്കുന്നത്  ഞാന്‍ കണ്ടു .     മനസ്സിന്‍റെയുള്ളില്‍  എവിടയോ ഒരു ചെറിയ ഭീതി എന്നെ വേട്ടയാടിയിരുന്നുവെങ്കിലും     ഏറെ താമസിച്ചു പോയ എന്‍റെ  സുന്നത്ത് കല്യാണം അന്ന് നടക്കാന്‍ പോവുകയാണ് എന്ന അറിവ്  എന്നെ കുളിരണിയിപ്പിച്ചു. &lt;/p&gt; &lt;p align="justify"&gt;  ദഫ്ഫ്മുട്ടിന്‍റെയും, കോല്‍ക്കളിയുടെയും അകമ്പടിയോടെ   നാട്ടുകാര്‍ക്കെല്ലാം    ആട് ബിരിയാണി   വിളമ്പി ആഘോഷത്തോടെ  നടത്തിയ       സുന്നത്ത് കല്യാണത്തിനു   കിട്ടിയ ധാരാളം  സമ്മാനങ്ങളെ കുറിച്ച് മദ്രസ വിട്ടു  വരുമ്പോള്‍  കൂട്ടുകാരന്‍ നാസര്‍        പൊലിവോടെ  പറയുന്നത്  കേട്ട് നടക്കുമ്പോള്‍        ഏഴാം  വയസ്സിലും സുന്നത്ത്  കഴിച്ചിട്ടില്ലാത്ത  ഒരു ദരിദ്ര ചെക്കന്‍റെ  നിഴലായിരുന്നു എന്‍റെ കാലടിക്കു കീഴിലൂടെ   നടന്നിരുന്നത് . &lt;/p&gt; &lt;p align="justify"&gt;കിട്ടാന്‍ പോവുന്ന സമ്മാനങ്ങളേയോര്‍ത്ത്   എന്‍റെയും സുന്നത്ത് കഴിക്കണമെന്ന് പറഞ്ഞു  വാശിപിടിച്ച് കരയുമ്പോള്‍ പ്രാരാബ്ദങ്ങള്‍ക്കിടയില്‍ അതിനായി മാറ്റിവെക്കാന്‍ കിട്ടാത്ത  പൈസയാണ് പ്രശ്നമെന്ന്   ഉപ്പ ഉമ്മയോട് പറയുന്നത് ഞാന്‍  കേട്ടിരുന്നു. &lt;/p&gt; &lt;p align="justify"&gt;  നിസ്ക്കാരത്തിനായി പള്ളിയില്‍ പോവുന്ന കൂട്ടുകാര്‍ കൂടെ ചെല്ലാന്‍ വിളിച്ചപ്പോള്‍  കൊളുത്ത്  പൊട്ടി  ചരടില്‍ തൂങ്ങി നില്‍ക്കുന്ന ട്രൌസര്‍    ഇട്ട് നടന്നിരുന്ന  എനിക്ക്  നല്ല തുണിയില്ലെന്ന് പറഞ്ഞത് കേട്ട്   നാസര്‍ അവന്‍റെ ഉമ്മ കാണാതെ ഉടുത്ത തുണിക്ക് മുകളില്‍ മറ്റൊന്നുകൂടി  എടുത്ത് വന്ന്  വഴിയില്‍ വെച്ച് എനിക്കഴിച്ച്തന്നു  .    സുന്നത്ത് കഴിക്കാത്ത കുട്ടികള്‍  പള്ളിയില്‍ കയറാന്‍ പറ്റുമോ എന്ന പേടിയോടെ  പള്ളിക്കിണറിന് പിന്നില്‍  മാറി  നിന്നപ്പോള്‍   സംശയ നിവാരണത്തിനായി കൂട്ടത്തില്‍ മുതിര്‍ന്ന അലി  മാനു ഉസ്താദിന്‍റെ അടുത്ത്ചെന്നു.&lt;/p&gt; &lt;p align="justify"&gt;“എന്താടാ  അന്‍റെ സുണ്ണാണിമുറിക്കാത്തേ ?”&lt;/p&gt; &lt;p align="justify"&gt;  ചോദ്യവുമായി അടുത്തുവന്ന മാനു ഉസ്താദ്  എന്നെ കൂട്ടി പിടിച്ച് പള്ളിക്കകത്തേക്ക് കയറിയപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അതോടെ   പള്ളിയില്‍ പോക്ക്  പതിവായി മാറുകയും ചെയ്തു. &lt;/p&gt; &lt;p align="justify"&gt;ഒരേസമയം  രണ്ട് തുണികളില്‍  അഴുക്കാവുന്നത്   പതിവായപ്പോള്‍  നാസറിന്‍റെ  ഉമ്മ അവനോട്  കാര്യം  അന്വേഷിക്കുകയും     അതെനിക്ക്  തരുന്ന കാര്യം  അവന്‍ പറയുകയും ചെയ്തു.   അലക്കിതേച്ച് ആ തുണി വേലിക്കരില്‍ വെച്ച്  അവന്‍റെ ഉമ്മ  എന്‍റെ കയ്യില്‍ തന്ന്  ഇത് നീ  സ്വന്തമായി എടുത്തോ എന്ന് പറഞ്ഞപ്പോള്‍  എനിക്കെന്തോ വലിയ നിധികിട്ടിയ സന്തോഷമായിരുന്നു. !  &lt;/p&gt; &lt;p align="justify"&gt;മാനു  ഉസ്താദ് വഴിയിലെവിടയോ വെച്ച്  ഉപ്പയെ കണ്ടപ്പോള്‍    കുശലാന്വേഷണത്തിനിടയില്‍  എത്രയും പെട്ടന്ന് ചെക്കന്‍റെ സുന്നത്ത് കഴിക്കണം എന്ന് നിര്‍ദേശിക്കുക കൂടി ചെയ്തപ്പോള്‍    ഉമ്മയുടെ കാതിലുണ്ടായിരുന്ന  അവസാന  തരി സ്വര്‍ണ്ണം നാണുതട്ടാന്‍റെ ചില്ലലമാറക്കുള്ളില്‍   സ്ഥാനം  പിടിച്ചു.  ശൂന്യമായ കാതിലെ തുളയടഞ്ഞു പോവാതിരിക്കാന്‍ കമ്മലിന്  പകരം പച്ച ഈര്‍ക്കിളിയിട്ട ഉമ്മയുടെ കാതുകള്‍ കണ്ടപ്പോള്‍ കൊച്ചുകുട്ടിയായിരുന്ന എന്‍റെ മനസ്സ് വിങ്ങുന്നുണ്ടെന്ന് ഉമ്മക്ക് തോന്നിയതുകൊണ്ടാവാം    തട്ടം കൊണ്ട് കാത് മറച്ചു പിടിച്ച് നിറകണ്ണുകളായിരുന്നിട്ടും പുഞ്ചിരി വിടാതെ….  “ഉമ്മാടെ പൊന്നു  വലുതായിട്ട്   ഉമ്മാക്ക് കമ്മലു വാങ്ങി തരണംട്ടോ” എന്നു പറയുമ്പോള്‍ എന്നില്‍ ഉമ്മയര്‍പ്പിക്കുന്ന  പ്രതീക്ഷ ഞാന്‍ ശരിക്കും  അറിയുകയായിരുന്നു. !&lt;/p&gt; &lt;p align="justify"&gt;നാട്ടുകാര്‍ക്കെല്ലാം ബിരിയാണി കൊടുത്ത് ഒസ്സാന്‍ കോമുകാക്കയെ കൊണ്ട് സുന്നത്ത് കഴിപ്പിക്കാമെന്ന്  ഉപ്പ ആഗ്രഹിച്ചിരുന്നുവെങ്കിലും,      ചിലവ് ചുരുക്കി  ആശുപത്രിയില്‍  വെച്ച്   മതി എന്നു ഉമ്മ പറഞ്ഞത് ഉമ്മക്കും അങ്ങനെ ആഗ്രഹം ഇല്ലാതിരുന്നിട്ടല്ല. ഉപ്പയുടെ ശൂന്യമായ കൈകളെ ഓര്‍ത്തിട്ടായിരിക്കാം. &lt;/p&gt; &lt;p align="justify"&gt;ടെന്‍റുപോലെ  അട്ടത്തിലേക്ക്  വലിച്ചു  കെട്ടിയ  കള്ളിത്തുണിയുടെ അടിയില്‍  ഞാന്‍ നഗ്നനായി  കിടക്കുമ്പോള്‍  എനിക്ക്  തരാന്‍ നല്ല ഭക്ഷണത്തിനായി ഉപ്പ പരക്കം പായുകയായിരുന്നു.  തിരൂരില്‍ നിന്നും ഒരു പൊതി നെയ്യപ്പവുമായി എന്നെ കാണാന്‍ വന്ന അമ്മായി മടങ്ങിപ്പോവുമ്പോള്‍ എന്‍റെ  കൈകളില്‍ പിടിപ്പിച്ച  മുഷിഞ്ഞ അഞ്ചുരൂപാ  നോട്ട് തലയിണക്കടിയില്‍ നിന്നും എടുത്ത് ഞാന്‍ ഉമ്മക്ക് നേരെ നീട്ടി. ഉമ്മാക്ക് ഇതുകൊണ്ട് കമ്മല് വാങ്ങിക്കോ എന്നു പറഞ്ഞപ്പോള്‍   ചിരിച്ചു കൊണ്ട് അത് വാങ്ങിയ ഉമ്മ തലയിണക്കടിയില്‍ തന്നെ  വെച്ച്കൊണ്ട്  പറഞ്ഞു. “ഉമ്മാക്ക് ഇപ്പോ കമ്മലൊന്നും വേണ്ട.  ഉപ്പാടേല്‍ കൊടുത്ത് എന്‍റെ  കുട്ടിക്ക് വേണ്ടത് വാങ്ങിത്തരാന്‍ പറയാട്ടോ” &lt;/p&gt; &lt;p align="justify"&gt;  പിന്നീട് എപ്പോഴോ ആ  പൈസ ഉമ്മ ചോദിച്ച് വാങ്ങിയത് എനിക്ക് കഴിക്കാന്‍ വേണ്ടി വാങ്ങിയ ആട്ടിറച്ചിയുടെ കടം വീട്ടാനായിരുന്നു എന്ന് ഞാന്‍  മനസ്സിലാക്കിയിരുന്നു .    &lt;/p&gt; &lt;p align="justify"&gt;രണ്ട്  മാസത്തെ വിശ്രമത്തിന് ശേഷം പട്ടിണിക്കോലത്തില്‍ നിന്നും രൂപമാറ്റം വന്ന്    വെളുത്ത ശരീരവും തടിച്ച കവിളുകളുമായി പുത്തന്‍ തുണിയെടുത്ത് മദ്രസയില്‍ ചെന്നപ്പോള്‍  കൂട്ടുകാര്‍ക്ക് അറിയേണ്ടത് എനിക്ക് കിട്ടിയ സമ്മാനങ്ങളെ കുറിച്ചായിരുന്നു..  പാര്‍ട്ടി നടത്താതെ സുന്നത്ത് കല്യാണം കഴിച്ചതു കൊണ്ടോ, ഞങ്ങളെ പോലെ മറ്റു കുടുംബാങ്ങളും ദരിദ്രരായത് കൊണ്ടോ എന്നറിയില്ല   സമ്മാനങ്ങളൊന്നും എനിക്ക്  കിട്ടിയിരുന്നില്ല   എന്നു  പറയുമ്പോഴും  ഞാനും  ഇനിമുതല്‍ നിങ്ങളെ പോലെ  സുന്നത്ത് കഴിച്ചവന്‍ എന്ന അഭിമാനമായിരുന്നു  എന്‍റെ മനസ്സില്‍ . &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-5325311102846171850?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/5325311102846171850/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=5325311102846171850' title='146 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/5325311102846171850'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/5325311102846171850'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/12/blog-post_19.html' title='കട്ടിങ്ങ് സെറിമണി അഥവാ സുന്നത്ത് കല്യാണം..!'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><thr:total>146</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-3747594283377207377</id><published>2010-12-05T01:08:00.004+05:30</published><updated>2010-12-05T14:20:34.343+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>ഹമ്പട പഹയാ…  ഒരു വര്‍ഷമോ?</title><content type='html'>&lt;p align="justify"&gt;  &lt;/p&gt;&lt;p align="justify"&gt;  &lt;/p&gt;&lt;p align="justify"&gt;“വല്ല വിവരവും ഉണ്ടോ നിങ്ങള്‍ക്ക്?”  &lt;/p&gt;&lt;p align="justify"&gt;“അയ്യോ... ചൂടാവല്ലെ… ഞാന്‍ ആ അര്‍ത്ഥത്തില്‍ അല്ല ചോദിച്ചത്. (അത് എനിക്ക് അറിയാവുന്ന കാര്യമല്ലെ). ഇത് നിങ്ങളുടെ &lt;span style="color: rgb(0, 0, 255);"&gt;കൂട്ടുകാരന്‍ &lt;/span&gt; ബൂലോകത്ത്  വട്ടം കറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നു തികഞ്ഞു. ആ വിവരം വല്ലതും അറിയുമോ എന്നാണ് ചോദിച്ചത്...” &lt;/p&gt;&lt;p align="justify"&gt;അതെ.... &lt;span style="color: rgb(0, 0, 255);"&gt;കൂട്ടുകാരന്‍&lt;/span&gt; എന്ന ഈ ബ്ലോഗിന്‍റെ ഒന്നാം പിറന്നാളാണ് ഈ ഡിസംബര്‍ മാസത്തില്‍ . &lt;/p&gt;&lt;p align="justify"&gt;ഇനി ഒരു കഷ്ണം കേക്ക് കഴിച്ചിട്ടാവാം ബാക്കി.! &lt;/p&gt;&lt;p align="justify"&gt;  &lt;/p&gt;&lt;p align="justify"&gt;&lt;a href="http://lh5.ggpht.com/_CQMc4X6HEcw/TPqYmFdW_QI/AAAAAAAAAak/jHwp1q21U0k/s1600-h/koottukaaran%20%5B5%5D.jpg"&gt;&lt;img style="background-image: none; border: 0px none; padding-left: 0px; padding-right: 0px; display: inline; margin-left: 0px; margin-right: 0px; padding-top: 0px;" title="koottukaaran " alt="koottukaaran " src="http://lh4.ggpht.com/_CQMc4X6HEcw/TPqYnSucuNI/AAAAAAAAAao/H_1PUH-KRKI/koottukaaran%20_thumb%5B2%5D.jpg?imgmax=800" border="0" height="448" width="469" /&gt;&lt;/a&gt; &lt;/p&gt;&lt;p align="justify"&gt;കഴിഞ്ഞ പ്രാവശ്യത്തെ അവധി കഴിഞ്ഞ്  മനസ്സില്ലാമനസ്സോടെ  ജിദ്ദയില്‍ തിരിച്ചെത്തിയപ്പോള്‍ കൂടുതല്‍ കച്ചവടമൊന്നുമില്ലാത്ത ഒരു  കടയുടെ താക്കോല്‍ ഏല്‍പ്പിച്ച്  നല്ലവനായ(?) എന്റെ മുതലാളി എന്നോട് പറഞ്ഞു &lt;/p&gt;&lt;p align="justify"&gt;“ഹംസേ ആ കടയില്‍ വലിയ കച്ചവടം ഒന്നുമില്ല.. നീ പോയി അതൊന്ന് ശരിയാക്കിയെടുക്ക്.  എനിക്കറിയാം നീ എവിടെ ചെന്നാലും അത് നന്നാവും(?) എന്ന്.  അതുകൊണ്ടാണ്  നിന്നെ തന്നെ പറഞ്ഞയക്കുന്നത്”  &lt;/p&gt;&lt;p align="justify"&gt;കയറിപ്പിടിച്ച ഷര്‍ട്ടിന്റെ ഷോളര്‍  മുതുകിളക്കി ശരിയാക്കിയെടുത്തു. താഴേക്ക് ഇറങ്ങിപ്പോയ പാന്‍റിലെ ബെല്‍റ്റ് പിടിച്ച് മുകളിലേക്ക്  കയറ്റി ഇന്‍സൈഡ് ശരിയെന്നുറപ്പ് വരുത്തി. ചെവിയുടെ സൈഡില്‍ നിന്നും മുടി പിറകിലേക്ക് ഒതുക്കി.    സ്വയം എന്നില്‍ അഭിമാനം  തോന്നുന്ന സമയത്ത് ഞാന്‍ പോലും അറിയാതെ എന്നില്‍ വരുന്ന ആക്ഷനുകള്‍ മുറതെറ്റാതെ  അപ്പോഴും വന്നു. ഞാന്‍ എന്നെ തന്നെ സൂക്ഷിച്ചൊന്നു  നോക്കി.! &lt;/p&gt;&lt;p align="justify"&gt;“ഹമ്പഡാ നീ ആളൊരു മിടുക്കന്‍ തന്നെ”  &lt;/p&gt;&lt;p align="justify"&gt;മനസ്സുകൊണ്ടൊരു കമന്‍റും പാസാക്കി താക്കോല്‍ വാങ്ങി.  കൂടെ ജോലി ചെയ്യാന്‍ മിടുക്കരായ രണ്ട് ജോലിക്കാരേയും തന്ന്   ഇനിയുള്ള കാലം ആ  കടയില്‍ നിന്നും  കിട്ടുന്ന ലാഭം എണ്ണി നോക്കാന്‍ മാത്രമായി  ഒരു ജോലിക്കാരനെ നിര്‍ത്തുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി മുതലാളി. (പാവം സൌദിയല്ലെ അത്ര വിവരമേ ഉള്ളൂ..  സൂര്യപ്രകാശം ശരീരത്തില്‍  ഏല്‍ക്കാത്ത മനുഷ്യര്‍ക്ക് എങ്ങിനയാ  ബുദ്ധിയുണ്ടാവുന്നത് )  &lt;/p&gt;&lt;p align="justify"&gt;കടയില്‍ കാര്യമായ പണിയൊന്നുമില്ല. കൂടുതല്‍ സമയവും ഒഴിവ് തന്നെ എന്ന് മനസ്സിലായപ്പോള്‍ ശമ്പളത്തിലേക്ക് കുറച്ച് കാശ് അഡ്വന്‍സ് വേണമെന്നു പറഞ്ഞു. നാട്ടില്‍ നിന്നും വന്നതല്ലെ പാവം കടം വല്ലതും ഉണ്ടാവും എന്ന് കരുതി ചോദിച്ച കാശ് മടികൂടാതെ മുതലാളി തരികയും ചെയ്തു.    &lt;/p&gt;&lt;p align="justify"&gt;കാശ് കയ്യില്‍ കിട്ടിയപ്പോള്‍  സുഹൃത്ത് നാസറിനേയും കൂട്ടി ഞാന്‍ നേരെ  പോയത്  ലാപ്ടോപ്പ് വാങ്ങിക്കാനാണ് . അതില്ലാതെ ഇനി ജീവിതം മുന്നോട്ട് പോവില്ല എന്ന് കടയിലെ പത്ത് ദിവസത്തെ അനുഭവം കൊണ്ട് തന്നെ മനസ്സിലായി.  &lt;/p&gt;&lt;p align="justify"&gt;ലാപ്ടോപ്പ് വാങ്ങി. ഇന്‍റര്‍ നെറ്റ് കണക്ഷനും എടുത്തു..! ഇനി എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല.!  &lt;/p&gt;&lt;p align="justify"&gt;കേരള ചാറ്റ് റൂമും യാഹൂ ചാറ്റിങ്ങും എല്ലാം വര്‍ഷങ്ങള്‍ക്കു മുന്‍പ്  തന്നെ മടുത്തതാണ്. മൂന്ന് നാല്  വര്‍ഷം മുമ്പ് &lt;a href="http://hasufa.wordpress.com/"&gt;വേര്‍ഡ്പ്രസ്സില്‍&lt;/a&gt; ഞാന്‍  ഒരു ബ്ലോഗ് തുടങ്ങിയിരുന്നു  അബദ്ധത്തില്‍ എത്തിപ്പെട്ടതാണവിടെ   എന്ന സത്യം ഇപ്പോള്‍ നിങ്ങളോട് പറയുന്നതൊഴിച്ചാല്‍ മറ്റാരോടും പറഞ്ഞിട്ടില്ല. മൊബൈലില്‍ ഉണ്ടായിരുന്ന എന്റേയും മക്കളുടെയും ഫോട്ടോകള്‍  കയറ്റിയിട്ടു. അതാരെങ്കിലുമൊക്കെ വന്ന് കാണണമെന്നോ കമന്റ് വരണമെന്നോ എന്നൊന്നും എനിക്ക് ആഗ്രഹം ഇല്ലായിരുന്നു. &lt;span style="color: rgb(0, 0, 255);"&gt;ബഷീര്‍ വെള്ളറക്കാട്&lt;/span&gt; വന്ന് ഒരു ഫോട്ടോക്ക്  താഴെ കമന്റെഴുതിയപ്പോള്‍ ആ ലിങ്കിലൂടെ തൂങ്ങി  അദ്ദേഹത്തിന്‍റെ  ബ്ലോഗിലെത്തിയപ്പോഴാണ്   ബൂലോകം വിശാലമാണെന്ന് എനിക്ക് മനസ്സിലാവുന്നത്. എന്തായിട്ടെന്താ  കാര്യം  എന്തെങ്കിലും എഴുതണമെങ്കില്‍  മലയാളം അറിയണ്ടെ.. ഇനി അറിയുമെങ്കില്‍ തന്നെ മലയാളം ഫോണ്ട് വേണ്ടേ... എനിക്കതൊന്നും അറിയില്ല.  ഞാന്‍ അതിനൊട്ട് മുതിര്‍ന്നതും ഇല്ല..! &lt;/p&gt;&lt;p align="justify"&gt;കേരള ചാറ്റ് റൂമില്‍ നിന്നും അഞ്ചാറ് വര്‍ഷം മുമ്പ് പരിചയപ്പെട്ട &lt;span style="color: rgb(0, 0, 255);"&gt;നിസാം&lt;/span&gt; (  അവന്‍ അന്ന് ബാംഗ്ലൂരില്‍ MBA ക്ക് പഠിക്കുകയായിരുന്നു) മുടിഞ്ഞ ഇംഗ്ലീഷുമായാണ് അവന്‍ ചാറ്റിങ്ങ് തുടങ്ങിയത്.  അറിയുന്ന മുറി ഇംഗ്ലീഷില്‍ എന്റെ അവസ്ഥ പറഞ്ഞ് മനസ്സിലാക്കി കൊടുത്തപ്പോള്‍ അവനില്‍നിന്നും മംഗ്ലീഷ് വരാന്‍ തുടങ്ങി.. ആ സുഹൃദ് ബന്ധം വല്ലാതങ്ങ്  വളര്‍ന്നപ്പോള്‍  കമ്പ്യൂട്ടറിനോടും  ഇന്റര്‍നെറ്റിനോടുമൊക്കെ എനിക്ക് വല്ലാത്ത ഇഷ്ടമായി തുടങ്ങി. ഇ‌‌-മെയിലിലൂടെ എന്തെങ്കിലും തമാശയൊക്കെ എഴുതി അവന് അയക്കുമ്പോള്‍ അവനാണു പറഞ്ഞത് നിങ്ങള്‍ക്ക് ഇതൊക്കെ ബ്ലോഗില്‍ എഴുതിക്കൂടെ എന്ന്.. അതേ കുറിച്ച് അപ്പോള്‍ ഞാനും ചിന്തിക്കാന്‍ തുടങ്ങി. ഗൂഗിളില്‍ ഒരു പുതിയ ബ്ലോഗും തുടങ്ങി.  &lt;/p&gt;&lt;p align="justify"&gt;അതാണ് ‘&lt;span style="color: rgb(0, 0, 255);"&gt;കൂട്ടുകാരന്‍ !!&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;ഇനി പോസ്റ്റുകള്‍ വേണമല്ലോ.. എവിടന്ന് ? എങ്ങനെ? എന്തെഴുതും ?  &lt;/p&gt;&lt;p align="justify"&gt;സ്കൂളില്‍ പഠിക്കുന്ന സമയത്ത്  നോട്ട് പുസ്തകങ്ങള്‍ നാശമാവരുതെന്ന്   കരുതി പാഠങ്ങള്‍ പോലും എഴുതാത്ത ഞാന്‍ എന്തെഴുതാനാ…? &lt;/p&gt;&lt;p align="justify"&gt; പിന്നെ എഴുതാന്‍ തുടങ്ങിയത് കല്യാണം കഴിഞ്ഞ് വിരഹം അനുഭവിക്കുമ്പോള്‍ ഇടതടവില്ലാതെ ഭാര്യക്ക് എഴുതിയിരുന്ന കത്തുകളാണ്.  ഒരു കത്തില്‍ തന്നെ   ഇരുപതും മുപ്പതും പേജുകള്‍  എഴുതുന്നത് കൊണ്ട് ഒരിക്കല്‍ ശിപായി പറഞ്ഞുവെത്രേ…   &lt;/p&gt;&lt;p align="justify"&gt;“കത്തിന്‍റെ ഭാരം കണ്ടാല്‍ ഞാന്‍ അഡ്രസ്സ് നോക്കാറില്ല ഇങ്ങോട്ട് കൊണ്ട് വരാറാണ്  ”  എന്ന് .  അത് കേട്ട്    ഉപ്പയും, ഉമ്മയും, പെങ്ങന്മാരുമെല്ലാം കൂടി കുറേ ചിരിച്ചുവെന്ന് പിന്നീട് വന്ന കത്തില്‍ അവള്‍ എഴുതിയപ്പോള്‍  എനിക്ക് തോന്നി  ഞാനും ഒരു “എഴുത്തുകാരന്‍” തന്നെ  എന്ന്.! &lt;/p&gt;&lt;p align="justify"&gt;അങ്ങനെ കഴിഞ്ഞ വര്‍ഷം &lt;span style="color: rgb(0, 0, 255);"&gt;കൂട്ടുകാരന്റെ&lt;/span&gt; തറക്കല്ലായ ആദ്യ പോസ്റ്റിട്ടു. എന്റെ നിസാം തന്നെ ആദ്യ കമന്റ് എഴുതി. പിറകേ  വന്നത് നാട്ടുകാരനും കൂട്ടുകാരനുമായ &lt;span style="color: rgb(0, 0, 255);"&gt;തൂത മുനീര്‍&lt;/span&gt; ആയിരുന്നു  &lt;/p&gt;&lt;p align="justify"&gt;ഒരു പരിചയവും ഇല്ലാത്ത ബൂലോകത്ത് നിന്നും ആദ്യമായി എത്തിയത് &lt;span style="color: rgb(0, 0, 255);"&gt;ഇസ്മായില്‍ കുറുമ്പടി (തണല്‍).&lt;/span&gt; അദ്ദേഹമാണ് കൂട്ടുകാരന്‍ എന്ന ബ്ലോഗിലൂടെ വ്യക്തിപരമായി ഞാന്‍ പരിചയപ്പെടുന്ന ആദ്യ ബ്ലോഗര്‍. ബൂലോകത്തെ കുറിച്ചും  ഇവിടത്തെ കീഴ്വഴക്കങ്ങളെ കുറിച്ചും ആദ്യ പാഠങ്ങളും അദ്ദേഹത്തില്‍ നിന്നാണ് പഠിച്ചത് . പിന്നെ പിന്നെ കുറേ പേരെ പരിചയപ്പെടാന്‍ തുടങ്ങിയപ്പോള്‍ എന്തെന്നില്ലാത്ത ഒരു സുഖവും അനുഭൂതിയും  ബൂലോകത്ത്  നിന്നും  ഞാന്‍ അനുഭവിക്കാന്‍ തുടങ്ങി.    &lt;/p&gt;&lt;p align="justify"&gt;നാല് വരി  തികച്ച് മലയാളം എഴുതാന്‍   കഴിയാത്ത ഞാന്‍  ഈ ഒരു വര്‍ഷം കൊണ്ട് പത്ത് മുപ്പത്ത് പോസ്റ്റ് എഴുതിയത് എങ്ങനെ  എന്ന് പടച്ച റബ്ബാണേ  എനിക്കറിയില്ല എന്നതാണ് സത്യം. അത് നിങ്ങളുടെ എല്ലാം സ്നേഹത്തിന്റേയും പ്രേത്സാഹനത്തിന്‍റെയും  ഫലം തന്നെയാണെന്ന് ഏത് കോടതിയിലും വിളിച്ചു പറയാന്‍ ഞാന്‍  ഒരുക്കമാണ്.  അതിന് അള്ളാഹുവിനെ കഴിഞ്ഞാല്‍ പിന്നെ നന്ദി പറയേണ്ടത് സ്നേഹനിധികളായ എന്റെ ബ്ലോഗ് സുഹൃത്തുക്കളോട് തന്നെയാണ്.  &lt;/p&gt;&lt;p align="justify"&gt;ഒരോരുത്തരുടെയും പേരെടുത്ത് എഴുതാന്‍ ശ്രമിച്ചാല്‍  ആരെയെങ്കിലുമൊക്കെ അറിയാതെ വിട്ടു പോവും എന്ന് എനിക്കറിയാം എന്നിരുന്നാലും ചില പേരുകള്‍ പറയതിരുന്നാല്‍ അത് ഞാന്‍ കാണിക്കുന്ന നന്ദികേടാവും.  &lt;/p&gt;&lt;p align="justify"&gt;വിരൂപനായിരുന്ന ഈ &lt;span style="color: rgb(0, 0, 255);"&gt;‘കൂട്ടുകാരന്‍’&lt;/span&gt; ബ്ലോഗിനെ സുന്ദരനാക്കി തന്ന എന്റെ പ്രിയ അനിയന്‍ “കൂതുമോന്‍”  എന്ന് ഞാന്‍ സ്നേഹത്തോടെ  വിളിക്കുന്ന എന്റെ &lt;span style="color: rgb(0, 0, 255);"&gt;കൂതറ ഹാഷിം&lt;/span&gt;. &lt;/p&gt;&lt;p align="justify"&gt;ഞാന്‍ താമസിക്കുന്നിടത്തു നിന്നും ഏറെ അകലെ അല്ലാതെ താമസിക്കുന്ന &lt;span style="color: rgb(0, 0, 255);"&gt;സിനു മുസ്തു (ഒഴിഞ്ഞ കുടം)&lt;/span&gt; അവരുടെ ഭര്‍ത്താവ് മുത്തുവിന്റെ സ്നേഹത്തോടെയുള്ള ടെലിഫോണ്‍ കോളും തുടര്‍ന്ന് അവരുടെ ഫ്ലാറ്റിലേക്കുള്ള സല്‍ക്കാരവും. അരിപ്പത്തിരിയും, മട്ടന്‍ കറിയും, കോഴിഫ്രൈയും, പിന്നെ പേരറിയാത്ത എന്തൊക്കയോ വിഭവങ്ങളുമായി ഒരു അടിപൊളി വിരുന്ന് നല്‍കി അവര്‍ എന്നെ സല്‍ക്കരിച്ചപ്പോള്‍  ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത എന്റെ ആദ്യ ബ്ലോഗ് മീറ്റില്‍ (ഈറ്റ്) പങ്കെടുക്കുകായായിരുന്നു ഞാന്‍.  &lt;/p&gt;&lt;p align="justify"&gt;പിന്നീട് ജിദ്ദയില്‍ തന്നെ താമസിക്കുന്ന &lt;span style="color: rgb(0, 0, 255);"&gt;സാബിറസിദ്ധീഖ് (മിഴിനീര്‍)&lt;/span&gt; എന്ന സാബിബാവയെ പരിചയപ്പെടുത്തിയത് സിനുവാണ് സാബിയുടെ ഭര്‍ത്താവ് ബാവക്കയുമായി സംസാരിച്ചതോട് കൂടി പുതിയ ഒരു സൌഹൃദ ബന്ധം കൂടിയുണ്ടാവുകയും സ്നേഹവിരുന്നുകളുടെ എണ്ണം കൂടുകയും ചെയ്തു.  &lt;/p&gt;&lt;p align="justify"&gt; കഴിഞ്ഞ ബലി പെരുന്നാളിന് ഈ രണ്ട് പെങ്ങന്മാരുടെ ഫ്ലാറ്റുകളില്‍ എനിക്ക് കിട്ടിയ വിരുന്ന് ജീവിതത്തില്‍ ഒരിക്കലും   മറക്കില്ല..         അത്രക്ക് രുചികരമായിരുന്നു രണ്ടിടത്തു നിന്നും കിട്ടിയ ഭക്ഷണം. ഹോട്ടല്‍ ഭക്ഷണം മാത്രം കഴിച്ച് ജീവിക്കുന്ന എന്നോട് സാബി വളയിട്ട കൈകൊണ്ടുണ്ടാക്കിയ ഭക്ഷണത്തിന്റെ അഭിപ്രായം ചോദിച്ചപ്പോള്‍.. പോസ്റ്റുകളില്‍  കമന്റെഴുതിയുള്ള അനുഭവം വെച്ച് ഞാന്‍ ഒരു അഭിപ്രായം പറഞ്ഞു.  &lt;/p&gt;&lt;p align="justify"&gt;“പാചകത്തില്‍ സാബീ നിനക്ക് അക്ഷരതെറ്റില്ല”  &lt;/p&gt;&lt;p align="justify"&gt;ബാവക്കയും മക്കളും എല്ലാം  കൂടി  ചിരിച്ചപ്പോഴാണ് പറഞ്ഞത്  തമാശയായിരുന്നു  എന്ന് എനിക്കും   മനസ്സിലായത്..   &lt;/p&gt;&lt;p align="justify"&gt;സിനുവിന്റെ വീട്ടിലെ പെരുന്നാള്‍ ഭക്ഷണത്തിന്റെ കൂടെ കിട്ടിയ സ്പെഷല്‍ പായസം എനിക്ക് വേണ്ടി സ്പോണ്‍സര്‍ ചെയ്തത് ബഹറൈനില്‍ നിന്നും &lt;span style="color: rgb(0, 0, 255);"&gt;ഉമ്മു&lt;/span&gt;&lt;span style="color: rgb(0, 0, 255);"&gt;അമ്മാര്‍ (അക്ഷര ചിന്തുകള്‍ ) &lt;/span&gt;ആയിരുന്നു എന്ന് സിനു പ്രത്യേകം പറഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ ബൂലോക  ബന്ധത്തിന്റെ  സ്നേഹം തിരിച്ചറിയുകയായിരുന്നു.!! &lt;/p&gt;&lt;p align="justify"&gt;പാതിരാത്രിയിലും നെറ്റിനു മുന്നില്‍ ഉറങ്ങാതെ ഇരിക്കുന്ന എന്നെ ശാസനാ രൂപത്തില്‍   ഒരു അമ്മയുടെ സ്നേഹത്തോടെ  “പോയി ഉറങ്ങെടാ..  സമയം കുറേ ആയില്ലെ” എന്ന് ഉപദേശിച്ചിരുന്ന ടീച്ചര്‍ എന്നു ഞാന്‍ വിളിക്കുന്ന &lt;span style="color: rgb(0, 0, 255);"&gt;മാണിക്യം&lt;/span&gt; മുതല്‍ ഈ അടുത്ത കാലത്ത് പരിചയപ്പെട്ട    &lt;span style="color: rgb(0, 0, 255);"&gt;സി.പി നൌഷാദ് &lt;/span&gt;വരെ   വ്യക്തിപരമായി എനിക്ക് എടുത്ത് പറയേണ്ട ഒത്തിരി ഒത്തിരി സുഹൃത്തുക്കളും സഹോദരിമാരും  ഉണ്ട് ഈ ബൂലോകത്ത്. ഒരോരുത്തരുമായുള്ള എന്‍റെ ആത്മ ബന്ധം എഴുതാന്‍ ഈ ഒരു പോസ്റ്റ് എന്നല്ല ചിലപ്പോള്‍ ഇതു പോലെ നൂറോളം പോസ്റ്റ് എഴുതിയാലും തീരുമെന്ന് എനിക്ക് തോന്നുന്നില്ല അതുകൊണ്ട്  കുറെ പേരുടെയെല്ലാം പേരെടുത്ത് മാത്രം ഞാന്‍ ഇവിടെ എഴുതാം. സ്നേഹോപദേശങ്ങള്‍ നല്‍കി എന്നെ പ്രോത്സാഹിപ്പിക്കുന്ന.....  &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ശ്രീ,      &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ലക്ഷ്മി ലച്ചു,  &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;റോസാപ്പൂക്കള്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;സിദ്ധീഖ് തൊഴിയൂര്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;സുല്‍ഫി, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;വഷളന്‍JK, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;നൌഷാദ് അകമ്പാടം, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ആദില,  &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;അലി, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;വായാടി,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;സബിതടീച്ചര്‍ ( തണല്‍), &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;പട്ടേപാടം റാംജി, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;മുഹമ്മദ്കുട്ടിക്ക, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;മനോരാജ്,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;കുമാരന്‍,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;അഭി,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;മുഖ്താര്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ഏറക്കാടന്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ഏച്ചുമ്മുക്കുട്ടി,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;തെച്ചിക്കൊടന്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ജിഷാദ്, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;കണ്ണൂരാന്‍,  &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;പാവപ്പെട്ടവന്‍,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ജയന്‍ ഏവൂര്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ബിലാത്തിപ്പട്ടണം മുരളിയേട്ടന്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;അക്ബര്‍,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt; ഭായി,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ഗീതേച്ചി, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ബഷീര്‍ വെള്ളറക്കാട്&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;കമ്പര്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ജീവികരിവെള്ളൂര്‍,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;O.A.B. (ബസ്സ്സ്റ്റോറി ) &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;യാസര്‍ ( വഴിപോക്കന്‍), &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;അനീസ് ഹസ്സന്‍(ആയിരത്തൊന്നാം രാവ്)  &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;രവീണ രവീന്ദ്രന്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;  റഫീഖ്, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;My Dreems,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;S.M.Sadiqe, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;Fasil, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;രഞ്ജിത്,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ശ്രീനാഥന്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;പാലക്കുഴി, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;സലാഹ്,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;P.D. ,   &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;മന്‍സൂരാലുവിള. &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;N.B.സുരേഷ്,  &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;JYO, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;മഴമേഘങ്ങള്‍,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;പൌര്‍ണമി, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;MAY FLOWERS, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;കുഞ്ഞൂസ്, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;കുസുമം.ആര്‍.പുന്നപ്ര, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;നൂനൂസ്,  &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ശ്രീക്കുട്ടന്‍,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ഒഴാക്കന്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;അഷറഫ് ഉണ്ണീന്‍,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;Chithrangada,  &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ആളവന്താന്‍ ,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;സിബുനൂറനാട് (വരയും വരിയും)  &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;യൂസഫ്പ, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;മിഴിനീര്‍തുള്ളി( റിയാസ്) &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;സുഹൈല്‍ ചെറുവാടി, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ഷുക്കൂര്‍ ചെറുവാടി,  &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ഒരു നുറുങ്ങ് ( ഹാറൂന്‍ക്ക ), &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;റെഫി, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;Thalayambalath, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;സുകന്യ,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;മഴവില്ല്, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;പാവം ഞാന്‍,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;സുലേഖ,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;എം.ടി.മനാഫ്,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;സ്നേഹപൂര്‍വ്വം ശ്യാമ, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;SIYA, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;അനില്‍കുമാര്‍ .സി.പി,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;രസികന്‍ , &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ഭാനു കളരിക്കല്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;നൌഷു,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;സുല്‍ത്താന്‍,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;A.FAISAL, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ഹൈന,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ജുവൈരിയ സലാം, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ഉമേഷ് പീലിക്കോട്, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;കൊലുസ്, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;നസീഫ് അരീക്കോട്, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ജിതിന്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;വിനുവേട്ടന്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;നീലത്താമര, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;മഹേഷ് വിജയന്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;കൊട്ടോട്ടിക്കാരന്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ഷഹല്‍.ബി, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ഷബ്ന സുമയ്യ, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ഹാപ്പിബാച്ചിലേഴ്സ്, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;സുരേഷ്കുമാര്‍ . വീ.കെ, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ചെറുവാടി, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;EX.Pravaasini,  &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;പേരൂറാന്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ഹനീഫ വരിക്കോടന്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ഭൂതത്താന്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ഒറ്റയാന്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ജാസ്മിക്കുട്ടി, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;മുകില്‍. &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ജയരാജ് മുരിക്കുമ്പുഴ, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ആചാര്യന്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ജിപ്പൂസ്, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;സ്വപ്ന സഖി, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;റഷീദ് പുന്നശ്ശേരി, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ജയിംസ് സണ്ണിപാറ്റൂര്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;അമ്പിളി,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ശ്രീദേവി, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;SREEE, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;സമദ് ഇരുമ്പൂഴി, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;എന്‍റെ ലോകം , &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ഫാരിസ്, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ഒറ്റവരിരാമന്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;സി.പി നൌഷാദ്,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;മൊഹിയുദ്ധീന്‍ എം.പി, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;രാധികാനായര്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;റ്റോംസ് കോനുമാഠം, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;വിഷ്ണുപ്രിയ, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;രമേഷ് അരൂര്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;അരീക്കോടന്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;അനീസ, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;റിഷ റഷീദ്, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ഫൈസുമദീന, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ചാണ്ടിക്കുഞ്ഞ്, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;ELAYDAN,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;റാണിപ്രിയ, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;അനൂപ്.ടി.എം, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;കുട്ടന്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;കൊലകൊമ്പന്‍,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;വെള്ളത്തിലാശാന്‍, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;മന്‍സു, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;Shaivyam, &lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;കാര്‍ന്നോര്‍,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 255);"&gt;നിഷ,&lt;/span&gt; &lt;/p&gt;&lt;p align="justify"&gt;മനുഷ്യ സഹജമായ മറവികൊണ്ട് പേരെഴുതാന്‍ വിട്ടുപോയ ഒരുപാട് പേര്‍ ഇനിയും ഉണ്ട്. ദയവ് ചെയ്ത അവരുടെയും പേരുകള്‍ ഞാന്‍ എടുത്ത് പറഞ്ഞിട്ടുണ്ട് എന്നു കരുതി കൂട്ടിവായിക്കണം .  &lt;/p&gt;&lt;p align="justify"&gt;ബ്ലോഗില്‍ വന്നു വായിച്ച് മെയിലിലൂടെയും അല്ലാതെയും   എന്നെ പ്രോത്സാഹിപ്പിക്കുന്ന ബ്ലോഗ് ഇല്ലാത്ത അനേകം സുഹൃത്തുക്കള്‍ വേറെയും ഉണ്ട്. അവരുടെ പേരുകള്‍ ഒന്നും ഞാന്‍ ഇവിടെ എഴുതിയിട്ടില്ല. ഞാന്‍ അറിയാത്ത എന്നെ നേരിട്ടറിയാത്ത ഒരുപാട് സുഹൃത്തുക്കള്‍ ബ്ലോഗ് വായിച്ചു പോവുന്നുണ്ട് എന്നറിയാം അവര്‍ക്ക് എല്ലാവര്‍ക്കും ഞാന്‍ എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  &lt;/p&gt;&lt;p align="justify"&gt;എന്നെ ഫോളോചെയ്ത എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാന്‍ ഈ അവസരത്തില്‍ അറിയിക്കുന്നു.  &lt;/p&gt;&lt;p align="justify"&gt;തുടര്‍ന്നും നിങ്ങളുടെ പ്രോത്സാഹനം ഉണ്ടെങ്കില്‍ മാത്രമേ എനിക്കിവിടെ തുടര്‍ന്ന് പോവാന്‍ കഴിയൂ എന്ന പൂര്‍ണ്ണ ബോധ്യം എനിക്കുണ്ട് ..  &lt;/p&gt;&lt;p align="justify"&gt;ഒരിക്കല്‍ കൂടി എന്റെ എല്ലാ  സുഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ചു കൊണ്ട്  ഈ പോസ്റ്റ്  ഇവിടെ അവസാനിപ്പിക്കുന്നു.&lt;br /&gt;നന്ദി, നന്ദി.... നന്ദി…!&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-3747594283377207377?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/3747594283377207377/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=3747594283377207377' title='132 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/3747594283377207377'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/3747594283377207377'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/12/blog-post_05.html' title='ഹമ്പട പഹയാ…  ഒരു വര്‍ഷമോ?'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://lh4.ggpht.com/_CQMc4X6HEcw/TPqYnSucuNI/AAAAAAAAAao/H_1PUH-KRKI/s72-c/koottukaaran%20_thumb%5B2%5D.jpg?imgmax=800' height='72' width='72'/><thr:total>132</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-9100350993470206716</id><published>2010-12-01T00:20:00.005+05:30</published><updated>2010-12-01T01:27:14.732+05:30</updated><category scheme='http://www.blogger.com/atom/ns#' term='മിനിക്കഥ'/><title type='text'>പോസ്റ്റ് തേടുന്ന ബ്ലോഗര്‍</title><content type='html'>&lt;p align="justify"&gt; &lt;/p&gt; &lt;p align="justify"&gt;&lt;strong&gt;&lt;span style="color: rgb(0, 0, 0);font-size:130%;" &gt;ഉ&lt;/span&gt;&lt;/strong&gt;യര്‍ച്ചയുടെ പടവുകള്‍ ചവിട്ടികയറുമ്പോള്‍ അയാള്‍ പഴയകാലങ്ങള്‍  മനപ്പൂര്‍വ്വം മറക്കാന്‍  ശ്രമിച്ചു. ഇല്ലായ്മകള്‍ കൂടപ്പിറപ്പായ സമയത്ത്  ഉപകാരം ചെയ്തവരെ കുറിച്ചുള്ള ഓര്‍മകള്‍ അയാളില്‍ നിന്നും നഷ്ടമായി കഴിഞ്ഞിരുന്നു.   വന്ന വഴി മറന്നവനെന്ന്   &lt;a href="http://lh4.ggpht.com/_CQMc4X6HEcw/TPVHbxjXnGI/AAAAAAAAAaU/LqKKRr0cENs/s1600-h/blogar15.jpg"&gt;&lt;img style="background-image: none; border-width: 0px; margin: 20px 0px 20px 20px; padding-left: 0px; padding-right: 0px; display: inline; float: right; padding-top: 0px;" title="blogar" alt="blogar" src="http://lh5.ggpht.com/_CQMc4X6HEcw/TPVHdOjfdaI/AAAAAAAAAaY/UNUIqCjt3iA/blogar_thumb12.jpg?imgmax=800" align="right" border="0" height="266" width="261" /&gt;&lt;/a&gt;    ആക്ഷേപിച്ചവരെ അയാള്‍ പുഛിച്ചു  തള്ളി.   !&lt;/p&gt; &lt;p align="justify"&gt;കാലങ്ങള്‍ക്കിപ്പുറം ചിതലരിച്ച ഓര്‍മകളെ    അയാള്‍  പൊടിതട്ടിയെടുക്കാന്‍ പെടാപ്പാട് പെട്ടുകൊണ്ടിരിക്കുന്നു.         കാരണം  അയാള്‍ ഇന്നൊരു   ബ്ലോഗറാണ്  .!&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-9100350993470206716?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/9100350993470206716/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=9100350993470206716' title='88 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/9100350993470206716'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/9100350993470206716'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/12/blog-post.html' title='പോസ്റ്റ് തേടുന്ന ബ്ലോഗര്‍'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://lh5.ggpht.com/_CQMc4X6HEcw/TPVHdOjfdaI/AAAAAAAAAaY/UNUIqCjt3iA/s72-c/blogar_thumb12.jpg?imgmax=800' height='72' width='72'/><thr:total>88</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-957169814722043081</id><published>2010-11-23T00:04:00.003+05:30</published><updated>2010-11-23T00:26:45.595+05:30</updated><category scheme='http://www.blogger.com/atom/ns#' term='മിനിക്കഥ'/><title type='text'>ശകുനം</title><content type='html'>&lt;p align="justify"&gt; &lt;/p&gt; &lt;p align="justify"&gt; &lt;/p&gt; &lt;p align="justify"&gt;&lt;a href="http://lh4.ggpht.com/_CQMc4X6HEcw/TOq3wLKRX5I/AAAAAAAAAaM/q_5NWwmke3M/s1600-h/eeee8.jpg"&gt;&lt;img style="background-image: none; border-width: 0px; padding-left: 0px; padding-right: 0px; display: block; float: none; margin-left: auto; margin-right: auto; padding-top: 0px;" title="eeee" alt="eeee" src="http://lh3.ggpht.com/_CQMc4X6HEcw/TOq3xE3sFJI/AAAAAAAAAaQ/lhPC_49nqK4/eeee_thumb5.jpg?imgmax=800" border="0" height="155" width="438" /&gt;&lt;/a&gt;&lt;/p&gt; &lt;p align="justify"&gt; &lt;/p&gt; &lt;p align="justify"&gt; &lt;/p&gt; &lt;p align="justify"&gt;        ഭാര്യയുടെ പ്രാര്‍ത്ഥനയും, വഴിപാടുകളും കൊണ്ട് ഏറെ താമസിച്ചു കിട്ടിയ  ജോലിക്കായ്  ദൂര യാത്ര  പുറപ്പെടുമ്പോള്‍   നിറകുടം കണ്ടിറങ്ങണമെന്ന അവളുടെ വിശ്വാസത്തിനു  അയാള്‍ എതിരൊന്നും  പറഞ്ഞില്ല.  വെള്ളം നിറച്ച് മുറ്റത്ത്     വെച്ച തിളക്കമുള്ള സ്റ്റീല്‍ കുടത്തിലേക്ക് മാത്രം നോക്കിക്കൊണ്ട് അയാള്‍ വീടിന്‍റെ പടികളിറങ്ങി.&lt;/p&gt; &lt;p align="justify"&gt;           മണിക്കൂറുകള്‍ക്കകം   മുറ്റത്ത് വന്നു നിന്ന ആംബുലന്‍സില്‍ നിന്നും അയാളുടെ മൃതശരീരം പുറത്തേക്കിറക്കുമ്പോള്‍  വീടിന്‍റെ പടിക്കെട്ടുകളില്‍ ഉണങ്ങി തുടങ്ങിയ രക്തം     ആരൊക്കയോ കഴുകി കളയുന്നുണ്ടായിരുന്നു. &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-957169814722043081?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/957169814722043081/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=957169814722043081' title='107 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/957169814722043081'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/957169814722043081'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/11/blog-post_23.html' title='ശകുനം'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://lh3.ggpht.com/_CQMc4X6HEcw/TOq3xE3sFJI/AAAAAAAAAaQ/lhPC_49nqK4/s72-c/eeee_thumb5.jpg?imgmax=800' height='72' width='72'/><thr:total>107</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-6138383715547792034</id><published>2010-11-09T00:26:00.002+05:30</published><updated>2010-11-09T19:25:31.907+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അടുത്ത അവകാശി..</title><content type='html'>&lt;p&gt; &lt;/p&gt; &lt;p align="justify"&gt;&lt;strong&gt;അ&lt;/strong&gt;ച്ഛനമ്മമാരെ തിരിച്ചറിയാതെ    ഭൂമുഖത്ത് വളരുന്ന  അനേകായിരം   കുഞ്ഞുങ്ങളില്‍ ഒരുവനായി ദൂരെ ദൂരെ ഒരു അനാഥാലയത്തിന്‍റെ മതില്‍  കെട്ടിനുള്ളില്‍ അവന്‍ വളരുന്നുണ്ടാവും.!!&lt;/p&gt; &lt;p align="justify"&gt;കണ്ണെത്താ ദൂരത്തോളം പച്ച വിരിച്ച് നില്‍ക്കുന്ന  നെല്‍പ്പാടത്തിനോട് ചേര്‍ന്ന  ചെമ്മണ്‍പാതയുടെ ഓരത്ത്          ആഡംബരത്തിലും ,പ്രൌഡിയിലും,  തലയുയര്‍ത്തി  നിന്നിരുന്ന   മണ്ണിശ്ശേരി  വീട്.   ജാതി മത ഭേദമന്യേ ഏത് പാതിരാത്രിയിലും   സഹായം  തേടിയെത്തുന്നവര്‍ക്ക്            ആശ്വാസമായിരുന്ന   ആ ഇരുനില  കേണ്‍ക്രീറ്റ് കെട്ടിടം    കാട് പിടിച്ച മുറ്റവും, ചിലന്തിവലയും, പച്ചപ്പൂപ്പലും   കെട്ടിയ ചുവരുകളുമായി  മനുഷ്യവാസം  നഷ്ടമായ         പ്രേതഭവനം  പോലെ  മാറിയിരിക്കുന്നു ഇന്ന്.!   &lt;/p&gt; &lt;p align="justify"&gt;വിദേശത്ത് പോയി ആവശ്യത്തിലേറെ സമ്പാദിച്ച് വിശ്രമ  ജീവിതം നയിക്കുന്ന     നാട്ടു പ്രമാണിയും,   സ്നേഹ  സമ്പന്നനും,  രണ്ട് ആണ്മക്കളുടെ പിതാവുമായ  മണ്ണിശ്ശേരി തറവാട്ടിലെ  കോയഹാജിയോട്   നാട്ടുകാര്‍ക്കെല്ലാം         സ്നേഹവും  ബഹുമാനമായിരുന്നു.!&lt;/p&gt; &lt;p align="justify"&gt;കാതില്‍ സ്വര്‍ണ്ണചിറ്റും,   കഴുത്തില്‍  ചങ്കേലസ്സും  അരയില്‍ വെള്ളി  അരഞ്ഞാണവും, അണിഞ്ഞ്    പതിനാലാം  രാവില്‍ മിന്നി  നില്‍ക്കുന്ന മണിമുത്തു  പോലെയുള്ള      കുഞ്ഞിമാളുതാത്ത     ആ  വീടിന്‍റെ  ഐശ്വര്യവും , ഹാജിയുടെ   ഭാഗ്യവുമായിരുന്നു.   &lt;/p&gt; &lt;p align="justify"&gt;     സുന്ദരിയായ ഭാര്യ സൈറയുമൊത്ത് വിദേശത്ത്    കഴിയുന്ന      മൂത്ത മകന്‍  ഗഫാര്‍  ബാപ്പയെ പോലെ   സ്നേഹസമ്പന്നനും,  കരുണയുള്ളവനുമായിരുന്നു.       രണ്ടാമന്‍  ജാഫര്‍ എഞ്ചിനിയറിങ്ങിനു പഠിക്കുന്നു.  &lt;/p&gt; &lt;p align="justify"&gt;സ്നേഹവും,  സന്തോഷവും      കളിയാടിയിരുന്ന     ജീവിതത്തിനിടയില്‍  ഒരു  വിറയലു  പോലെ വന്ന അസുഖം  കുഞ്ഞിമാളുതാത്തയെ ഒരു ഭാഗം തളര്‍ത്തി കിടപ്പിലാക്കി. പല രീതിയിലുള്ള  ചികിത്സകള്‍   നടത്തിയെങ്കിലും  ഒന്നും ഫലം കണ്ടില്ല. &lt;/p&gt; &lt;p align="justify"&gt;ഉമ്മയെ കാണാന്‍ ഭാര്യയുമൊത്ത് നാട്ടിലെത്തിയ  ഗഫാര്‍ തിരിച്ചു പോവുമ്പോള് സൈറയെ ഉമ്മയുടെ സഹായത്തിനു  നിര്‍ത്തിയാണ് മടങ്ങിയത്. ഹോസ്റ്റലില്‍ നിന്ന് പഠിക്കുകയായിരുന്ന ജാഫര്‍ വീട്ടിലേക്ക്   താമസം മാറ്റി. അവിടെ നിന്നും കോളേജില്‍ പോവാന്‍ തുടങ്ങി. &lt;/p&gt; &lt;p align="justify"&gt;മാസങ്ങള്‍ പലത് കഴിഞ്ഞു. കുഞ്ഞിമാളുതാത്തയുടെ അസുഖത്തിനു കുറവൊന്നുമുണ്ടായില്ല.     കളിച്ചും,ചിരിച്ചും   വീട്ടു കാര്യങ്ങളെല്ലാം   ശ്രദ്ധാപൂര്‍വ്വം   നിയന്ത്രിച്ചിരുന്ന  സൈറയുടെ  മുഖത്തെ  വിളര്‍ച്ചയും, രൂപ മാറ്റവും കണ്ട്  അടുക്കളപ്പുറത്ത് പണിക്കാരി പെണ്ണുങ്ങള്‍ അടക്കം പറയാന്‍ തുടങ്ങി.   അത്  പതുക്കെ  പതുക്കെ നാട്ടില്‍ പരന്നതോടെ ഗ്രാമവാസികളുടെ ശ്രദ്ധ മുഴുവന്‍  മണ്ണിശ്ശേരി വീട്ടിലേക്കായി.    &lt;/p&gt; &lt;p align="justify"&gt;ഗഫാര്‍ സൈറയെ വിട്ട് പോയിട്ട് വര്‍ഷം ഒന്നു  കഴിഞ്ഞിരിക്കുന്നു .   സൈറ ഇപ്പോള്‍ നാല്  മാസത്തോളം ‍ഗര്‍ഭിണിയാണ്.          ഹാജിയുടെ  സഹായം  പറ്റി ജീവിച്ചിരുന്നവര്‍ തന്നെ  ഗര്‍ഭകഥ ഹരം പകരുന്ന രീതിയില്‍ അങ്ങാടിയില്‍  പറയാന്‍ തുടങ്ങി.&lt;/p&gt; &lt;p align="justify"&gt;  എല്ലാ കണ്ണുകളും ജാഫറിലേക്ക് തിരിഞ്ഞു. ജ്യേഷ്ട ഭാര്യയില്‍ അനുജനു  ജനിക്കാന്‍ പോവുന്ന  കുഞ്ഞിന്‍റെ   ഭാവികാലം വരെ  നാലാളു കൂടുന്നിടത്തെ ചര്‍ച്ചാ വിഷയമായി.  കാശിനോടൊപ്പം വീറും വാശിയും  കൈമുതലായുള്ള അന്നാട്ടിലെ തന്നെ ‍പേരുകേട്ട മറ്റൊരു തറവാട്ടില്‍  പെട്ട സൈറയുടെ വീട്ടുകാരും  വിവരം അറിഞ്ഞു. മണ്ണിശ്ശേരി വീട്ടില്‍ നിന്നുമുണ്ടായ ഗര്‍ഭം അത് ആരുടെതാണെങ്കിലും അതിനുത്തരം കാണേണ്ടവര്‍ അവര്‍ തന്നെ എന്ന നിലപാടില്‍     അവര്‍ ഉറച്ചു നിന്നു.      പുറത്തിറങ്ങാന്‍ പോലും കഴിയാത്ത വിധം  ഹാജിയും   കുടുംബവും നാണക്കേടിലായി. &lt;/p&gt; &lt;p align="justify"&gt;തന്‍റെ   നിരപാരിധിത്വം  ജാഫര്‍ പലരോടും  പറഞ്ഞുവെങ്കിലും  സംശയിക്കത്തക്ക  വിധം  സൈറയുമായി  മറ്റാര്‍ക്കും   ബന്ധമില്ലാത്തതിനാല്‍    ആര്‍ക്കും അത് വിശ്വാസമായില്ല.     സ്വന്തം  ബാപ്പ  പോലും തന്നെ വിശ്വസിക്കുന്നില്ല എന്ന് തോന്നിയപ്പോള്‍  ഒരു രാത്രിയില്‍ ജാഫര്‍  ആരോടും  പറയാതെ നാട് വിട്ട്   പോയി.     ജാഫറിനെ കാണാതായതോടു കൂടി  ജനിക്കാന്‍ പോവുന്ന കുഞ്ഞിന്‍റെ പിതൃത്വത്തിനു നാട്ടുകാര്‍ക്ക്  മറ്റൊരാളെ അന്വേഷിക്കേണ്ടി  വന്നില്ല.    &lt;/p&gt; &lt;p align="justify"&gt;  സൈറ ആരോടും ഒന്നും ഉരിയാടാതെ  ഒരു മുറിയില്‍ മാത്രം ഒതുങ്ങിക്കൂടി.    മനോനില നഷ്ടമായ ഒരു ഭ്രാന്തനെ പോലെ   ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ ഗഫാറിനു  അവളുടെ നാവില്‍ നിന്നു തന്നെ സത്യമറിയണമെന്ന വാശിയായി. &lt;/p&gt; &lt;p align="justify"&gt;ഗഫാറിന്‍റെ   വരവറിഞ്ഞ്   മണ്ണിശ്ശേരി വീട്ടുമുറ്റത്ത്  ആളുകള്‍  തടിച്ചു കൂടിയതോടെ ആരുടെയും മുഖത്ത് നോക്കാന്‍ ശേഷിയില്ലാതെ ഹാജി  തളര്‍ന്നു കിടക്കുന്ന കുഞ്ഞിമാളുതാത്തയുടെ മുറിയില്‍ കയറി   വാതിലടച്ചിരുന്നു. &lt;/p&gt; &lt;p align="justify"&gt;സൈറയുടെ മുറിയില്‍ കയറിയ ഗഫാര്‍ അവളോട് വീട്ടില്‍ നിന്നിറങ്ങാന്‍ പറഞ്ഞു.  മറുപടിയൊന്നുമില്ലാതെ  നിര്‍വികാരതയോടെ ഇരിക്കുന്ന സൈറയുടെ മുടിക്കുത്തില്‍ പിടിച്ച്    വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ട് വന്നു.  കൂടി നില്‍ക്കുന്ന ജനക്കൂട്ടത്തിനു മുന്നില്‍     പരിസരബോധം  നഷ്ടമായി    ഒരു ഭ്രാന്തിയെ പോലെ അവള്‍ വിളിച്ചു  കൂവാന്‍ തുടങ്ങി…&lt;/p&gt; &lt;p align="justify"&gt;“നിങ്ങളെ ബാപ്പ പറയട്ടെ എന്നോട് ഇറങ്ങിപ്പോവാന്‍ അപ്പോള്‍ ഞാന്‍ പോവാം ..”&lt;/p&gt; &lt;p align="justify"&gt;അവളുടെ  വാക്കുകള്‍കേട്ട് ആളുകള്‍  ഞെട്ടി പരസ്പരം മുഖത്തോട് മുഖം നോക്കി.    ഇടിവെട്ടേറ്റവനെ  പോലെ ഗഫാര്‍ അവളില്‍  നിന്നും  കൈകള്‍  പിന്‍വലിച്ചു.  ഇതേ സമയം അകത്തുനിന്നും  കുഞ്ഞിമാളുതാത്തയുടെ ഭയന്നു വിറച്ചുള്ള നിലവിളി നാട്ടുകാര്‍ കേട്ടു.   വീടിനകത്തേക്ക്  ഓടി കയറിവര്‍  കുഞ്ഞിമാളുതാത്തയുടെ  മുറിയുടെ വാതില്‍    തള്ളിതുറന്ന് അകത്തേക്ക് കയറിയപ്പോഴേക്കും       ഉടുമുണ്ടില്‍  തുങ്ങി നില്‍ക്കുന്ന ഹാജിയുടെ  അവസാന ശ്വാസവും   നിലച്ചിരുന്നു.      മരുന്നിന്‍റെയും, കുഴമ്പിന്‍റെയും മണം നിറഞ്ഞു നിന്ന മുറിയില്‍ കണ്മുന്നില്‍ തൂങ്ങിയാടുന്ന ഭര്‍ത്താവിന്‍റെ ശരീരത്തിലേക്ക്   കണ്ണ് തുറിച്ച്നോക്കി നിസ്സഹായാവസ്ഥയില്‍  കിടന്നിരുന്ന  കുഞ്ഞിമാളുതാത്ത  കൂടുതല്‍  താമസിയാതെ        മരണത്തിനു   കീഴടങ്ങി  . &lt;/p&gt; &lt;p align="justify"&gt;മണ്ണിശ്ശേരി വീട്ടിലെ തന്നെ അവകാശിയായി ജനിക്കാന്‍ പോവുന്ന കുഞ്ഞിനേയോ സൈറയെയോ സ്വീകരിക്കാന്‍ അവളുടെ വീട്ടുകാര്‍ തയ്യാറായില്ല.     ഭാര്യക്ക് ജനിച്ച അനുജനേയും ബാപ്പയുടെ സ്വത്തുക്കളും   ദൂരെയൊരു അനാഥാലയത്തിനു നല്‍കി       ഒരിക്കലും ഈ ഗ്രാമത്തിലേക്കൊരു   മടക്കമില്ലെന്ന    തീരുമാനത്തോടെ സൈറയുമായി ഗഫാര്‍    ‍ വിദേശത്തേക്ക് മടങ്ങി .!!  &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-6138383715547792034?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/6138383715547792034/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=6138383715547792034' title='105 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/6138383715547792034'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/6138383715547792034'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/11/blog-post_09.html' title='അടുത്ത അവകാശി..'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><thr:total>105</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-724723968826192586</id><published>2010-10-17T00:17:00.007+05:30</published><updated>2010-11-07T13:20:38.319+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>സുഖമുള്ള നോവ്…</title><content type='html'>&lt;p style="text-align: justify;"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;അ&lt;/span&gt;&lt;/strong&gt;ടിയന്തരാവസ്ഥാകാലത്തെ ഒരു കര്‍ക്കിടക രാവില്‍     പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കുടിലില്‍ മൂന്ന് പെണ്മക്കള്‍ക്ക് ശേഷം ഒരു ആണ്‍ കുഞ്ഞായി   പിറന്ന എനിക്ക്    മൂന്നാം വയസ്സില്‍  മരണപ്പെട്ടുപോയ     ഉമ്മയുടെ സഹോദരന്‍റെ   പേര്  ന&lt;span&gt;&lt;span&gt;ല്‍കുമ്പോള്‍&lt;/span&gt;&lt;/span&gt; എന്‍റെ ദീര്‍ഘായുസ്സിന് വേണ്ടി അവര്‍ മനമുരുകി പ്രാര്‍ത്ഥിച്ചിട്ടുണ്ടായിരിക്കാം. എനിക്ക് ശേഷം   ഉമ്മ പ്രസവിച്ചതെല്ലാം ആണ്‍കുട്ടികളായത് കൊണ്ട്  എന്‍റെ ജന്മം പിന്നീടവര്‍ക്ക് ഭാഗ്യമായും തോന്നിയിട്ടുണ്ടാവാം. &lt;/p&gt;&lt;div&gt; &lt;/div&gt;&lt;p style="text-align: justify;"&gt;   കൂലിപ്പണിക്കാരനായ ഉപ്പാക്ക് കിട്ടുന്ന  വരുമാനം വീട്ടിലെ ചിലവുക&lt;span&gt;&lt;span&gt;ള്‍ക്ക്&lt;/span&gt;&lt;/span&gt; തന്നെ തികയാതെ വരുന്നതുകൊണ്ട്   പാഠപുസ്തകങ്ങളൊന്നും ചുമക്കാതെയായിരുന്നു എന്‍റെ സ്കൂളിലേക്കും  മദ്രസയിലേക്കുമുള്ള  യാത്ര.    മാസ വരിസംഖ്യയായ പതിനഞ്ചു രൂപ നാല് മാസമായി അടച്ചില്ലെന്നു പറഞ്ഞ്  മദ്രസയില്‍ നിന്ന് പുറത്താക്കിയപ്പോള്‍  വീട്ടില്‍ നിന്നും പഠിച്ചുവരാന്‍  പറഞ്ഞ പാഠം  പുസ്തകമില്ലാത്തത് കൊണ്ട് പഠിക്കാതിരുന്നതിനു അലവി ഉസ്താതിന്‍റെ ചൂരല്‍ വടി കൂട്ടിപിടിച്ചുള്ള നുള്ളലില്‍ നിന്നും രക്ഷപ്പെട്ടല്ലോ എന്നായിരുന്നു   അപ്പോഴത്തെ എന്‍റെ ആശ്വാസം.  പുരയില്‍ ചെന്ന് വരിസംഖ്യ വേണം എന്ന്   പറയുമ്പോള്‍  കോരിച്ചൊരിയു&lt;span&gt;&lt;span&gt;ന്ന&lt;/span&gt;&lt;/span&gt; മഴയത്ത് പണിയില്ലാതിരിക്കുന്ന ഉപ്പയും  ഉമ്മയും  കൂടി ഓലമേഞ്ഞ പുരയുടെ  മേല്‍കൂരയില്‍ നിന്നും തുള്ളി മുറിയാതെ   അകത്തേക്ക് വീഴുന്ന വെള്ളം  ചൂലുകൊണ്ട് അടിച്ച് പുറത്തേക്ക് തള്ളുന്ന തിരക്കിലായിരുന്നു എങ്കിലും ഞാന്‍ പറയുന്നത് അവര്‍ ശ്രദ്ധിച്ചിരുന്നു.&lt;/p&gt;&lt;div style="text-align: justify;"&gt; &lt;/div&gt;&lt;p style="text-align: justify;"&gt;  നാലഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ആരില്‍ നിന്നോ കടം വാങ്ങിയ അറുപത് രൂപ എന്‍റെ കയ്യില്‍ ഏല്‍പ്പിച്ച് വരിസംഖ്യ അടച്ചോളൂ എന്ന് പറയുമ്പോള്‍ ഉപ്പ&lt;span&gt;&lt;span&gt;യുടെ&lt;/span&gt;&lt;/span&gt; മുഖത്ത് ഈ കടം ഇനി എങ്ങനെ വീട്ടും  എന്ന ആവലാതി എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കിലും   തുടര്‍ന്നും മദ്രസയില്‍ പോവമല്ലോ എന്ന സന്തോഷമായിരുന്നു   എന്‍റെ മനസ്സില്‍.  &lt;/p&gt;&lt;div style="text-align: justify;"&gt; &lt;/div&gt;&lt;p style="text-align: justify;"&gt;വരിസംഖ്യയുമായി മദ്രസയില്‍ ചെന്ന ഞാന്‍ ഇരുന്നിരുന്ന മുന്‍ ബെഞ്ചില്‍ മരമില്ല് മു&lt;span&gt;&lt;span&gt;തലാളി&lt;/span&gt;&lt;/span&gt; ഹുസൈന്‍ ഹാജിയുടെ മകന്‍  സലാഹ്  സ്ഥാനം പിടിച്ച് കഴിഞ്ഞിരുന്നു. പരാതിയുമായി ചെന്ന എന്നോട് പിറകിലെ ബെഞ്ചില്‍  ഇരുന്നാല്‍ മതി എന്ന്   ശാസനാ രൂപത്തില്‍ അലവി ഉസ്താദ്   പറഞ്ഞത്    ഞാന്‍ ഇല്ലാത്തവന്‍റെ വീട്ടില്‍ നിന്നും  വരുന്ന കുട്ടി  ആയതുകൊണ്ട്  മാത്രമായിരുന്നു.   &lt;/p&gt;&lt;div style="text-align: justify;"&gt; &lt;/div&gt;&lt;p style="text-align: justify;"&gt;ഇന്‍റര്‍ബെല്‍ സമയത്ത് മൂത്രപ്പുരയുടെ പടിക്കെട്ടുകളില്‍ തട്ടി  വീണ് തലപൊട്ടി ചോരയൊലിപ്പിച്ച  സലാഹിനെ ആരൊക്കയോ ചേര്‍ന്ന്  ആശുപത്രി&lt;span&gt;&lt;span&gt;യില്‍&lt;/span&gt;&lt;/span&gt; കൊണ്ട് പോയപ്പോള്‍ ആ പരിസരത്ത് എവിടയും   ഇല്ലാതിരുന്ന ഞാന്‍ ബെഞ്ച് മാറ്റിയിരുത്തിയതിനു പ്രതികാരമായി മനപ്പൂര്‍വം തള്ളിയിട്ടതാണെന്ന്     പറഞ്ഞ്   അലവി ഉസ്താദ് കൈകളിലെ ചൂരല്‍ എന്‍റെ കാല്‍ തുടകളില്‍  പതിപ്പിക്കുമ്പോള്‍ ഉസ്താദിന്‍റെ മനസ്സില്‍ ഹുസൈന്‍ ഹാജിയുടെ പ്രീതി പിടിച്ചു പറ്റുക എന്ന ഉദ്ദേശമായിരുന്നുവെന്ന്  മനസ്സിലാക്കാന്‍ എന്നിലെ എട്ടു വയസ്സുകാര&lt;span&gt;&lt;span&gt;നു&lt;/span&gt;&lt;/span&gt; കഴിഞ്ഞിരുന്നു.  ചെയ്യാത്ത തെറ്റിന്  അടിവാങ്ങി   കരഞ്ഞുകൊണ്ട് പുരയില്‍  ചെന്നപ്പോള്‍   സാരമില്ലെന്ന് പറഞ്ഞ്   ഗോവിന്ദന്‍നായരുടെ ചായക്കടയില്‍ നിന്നും ഉപ്പ വാങ്ങിത്തന്ന  കടലക്കറി ഒഴിച്ച ദോശയുടെ  രുചി വര്‍ഷങ്ങള്‍ക്കിപ്പുറവും എന്‍റെ നാവിന്‍ തുമ്പില്‍   മായാതെ നില്‍ക്കുന്നു.&lt;/p&gt;&lt;div style="text-align: justify;"&gt; &lt;/div&gt;&lt;p style="text-align: justify;"&gt;കീറിയ ഓലപ്പായയുടെ കീറാത്ത ഭാഗത്തേക്ക് നീക്കികിടത്തി  എന്‍റെ കാല്‍ തുട&lt;span&gt;&lt;span&gt;യിലെ&lt;/span&gt;&lt;/span&gt; ചൂരലിന്‍റെ പാടുകള്‍ ചിമ്മിനി വിളക്കിന്‍റെ വെട്ടത്തില്‍ നോക്കി കൈ കൊണ്ട് തടവി കൊണ്ടിരിക്കുമ്പോള്‍ ഉമ്മയില്‍ നിന്നും &lt;span&gt;&lt;span&gt;അറിയാതെ&lt;/span&gt;&lt;/span&gt; വന്നിരുന്ന  തേങ്ങലുകള്‍  കണ്ണടച്ച് ഉറക്കം വരാതെ  കിടന്നിരുന്ന  ഞാന്‍ അറിയുന്നുണ്ടായിരുന്നു. &lt;/p&gt;&lt;div style="text-align: justify;"&gt; &lt;/div&gt;&lt;p style="text-align: justify;"&gt;കാല ചക്രത്തിന്‍റെ നിലക്കാത്ത കറക്കത്തില്‍  ജീവിത മാര്‍ഗം തേടി  അറബ് നാട്ടിലെത്തി വര്‍ഷങ്ങള്‍ക്ക് ശേഷം  അവധിക്ക് നാട്ടിലേക്ക് പോവുമ്പോള്‍   അദ്ധ്യാപകന്മാര്‍ക്ക് അപമാനമയി മാത്രം ഞാന്‍ കരുതിയിരുന്ന അലവി ഉസ്താദിനെ ഒന്ന് നേരില്‍ കാണണമെന്ന മോഹം എനിക്കുണ്ടായിരുന്നു.  &lt;/p&gt;&lt;div style="text-align: justify;"&gt; &lt;/div&gt;&lt;p style="text-align: justify;"&gt;എന്‍റെ വീട്ടില്‍ നിന്നും നാല് കിലോമീറ്റര്‍ മാത്രം അകലേയുള്ള   അലവി ഉസ്താതിന്‍റെ വീടിന്‍റെ മുന്നില്‍ കാര്‍ നിറുത്തി മുള്ളു വേലി കൊണ്ട് വളച്ചു കെട്ടിയ   പഴയ ഇരു നില ഓടുപുരയുടെ പ&lt;span&gt;&lt;span&gt;ടികള്‍&lt;/span&gt;&lt;/span&gt;  കയറുമ്പോള്‍ എന്‍റെ മനസ്സില്‍ ഞാന്‍ പോലുമറിയാതെ ചെകുത്താന്‍ രൂപപ്പെടുത്തിയ ഒരു പ്രതികാര വാശി ഉണ്ടായിരുന്നിരിക്കാം. &lt;/p&gt;&lt;div style="text-align: justify;"&gt; &lt;/div&gt;&lt;p style="text-align: justify;"&gt;     പൂമുഖത്ത്  കട്ടിലില്‍ അവശതയോടെ ഇരിക്കുന്ന വൃദ്ധനെ കണ്ടപ്പോള്‍     കാരിരുമ്പ് പോലെ ഉറച്ച ശരീരമുണ്ടായിരുന്ന  ആ പഴയ അലവിഉസ്താദിന്‍റെ അപ്പോഴത്തെ രൂപ മാറ്റം എന്നില്‍ എന്തോ മാനസിക വിഷമം വരുത്തുന്നത് ഞാന്‍ അറിഞ്ഞു. &lt;/p&gt;&lt;div style="text-align: justify;"&gt; &lt;/div&gt;&lt;p style="text-align: justify;"&gt;സലാം പറഞ്ഞ് അകത്ത് കയറിയ എന്നെ മനസ്സിലാവാതെ  നോക്കികൊണ്ടിരുന്ന ഉസ്താദിന് ഞാന്‍ ആരെന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാന്‍ എനിക്ക് ആദ്യം കിട്ടിയ വിഷയം സലാഹ് വീണ് തലപൊട്ടിയ കാര്യം തന്നെയായിരുന്നു. ഉസ്താദിന്‍റെ ഓര്‍മയില്‍ എവിടയും സ്ഥാനം പി&lt;span&gt;&lt;span&gt;ടിക്കാത്ത&lt;/span&gt;&lt;/span&gt; ആ സംഭവം  ഞാന്‍ മറക്കാതിരിക്കാന്‍ കാരണം   അന്ന് ഞാന്‍ അനുഭവിച്ച വേദനയായിരിക്കാം.  &lt;/p&gt;&lt;p style="text-align: center;"&gt;&lt;br /&gt;&lt;/p&gt;&lt;p style="text-align: center;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_CQMc4X6HEcw/TNZUjTti1aI/AAAAAAAAAX8/I8xZ_KzLxWM/s1600/hamza-story.jpg"&gt;&lt;img style="cursor: pointer; width: 324px; height: 214px;" src="http://4.bp.blogspot.com/_CQMc4X6HEcw/TNZUjTti1aI/AAAAAAAAAX8/I8xZ_KzLxWM/s200/hamza-story.jpg" alt="" id="BLOGGER_PHOTO_ID_5536705757462058402" border="0" /&gt;&lt;/a&gt;&lt;/p&gt; &lt;p align="justify"&gt;വീടും അഡ്രസ്സും പറയാതെ ഉസ്താദിന്‍റെ ഓര്‍മയെ പരീക്ഷിക്കാന്‍ ശ്രമിച്ച്      പരാജയം  സമ്മതിച്ച ഞാന്‍   ആരെന്ന് പറഞ്ഞു കൊടുത്തപ്പോള്‍ ഉസ്താദിന്‍റെ കണ്ണുകള്‍ നിറയുന്നത്   ഞാന്‍ കണ്ടു. എന്നോട് ചെയ്ത തെറ്റിന്‍റെ പ്രായശ്ചിത്തമായിരുന്നില്ല  അപ്പോള്‍ ആ കണ്ണുകളില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീരില്‍.  പഠിപ്പിച്ചു വിട്ട   ഒരു ശിഷ്യന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം തന്നെ കാണാന്‍ വന്നിരിക്കുന്നു എന്ന സന്തോഷമായിരുന്നു   അതെന്ന്  മനസ്സിലായപ്പോള്‍ ഇത്രയും കാലം ഉസ്താദിനെ കുറിച്ച് മോശമായി ചിന്തിച്ചിരുന്ന   എന്നോട് തന്നെ എനിക്ക് വെറുപ്പ്  തോന്നി.   എന്‍റെ നല്ലതിനു വേണ്ടി പ്രാര്‍ത്ഥിച്ച ഉസ്താദിന്‍റെ  കൈ ചുംബിച്ച് പടിയിറങ്ങുമ്പോള്‍ വര്‍ഷങ്ങളായി എന്‍റെ മനസ്സിലുണ്ടായിരുന്ന ആ അടിയുടെ  വേദന അലിഞ്ഞ് സുഖമുള്ള ഒരു നോവായി മാറിയിരുന്നു.&lt;br /&gt;&lt;/p&gt;&lt;p align="justify"&gt;-------------------------------------------------&lt;br /&gt;&lt;/p&gt;&lt;p align="justify"&gt;&lt;span style="font-size:85%;"&gt;ചിത്രം വരച്ച് എന്‍റെ പോസ്റ്റ് കുളമാക്കിയത് :&lt;a href="http://entevara.blogspot.com/"&gt; നൌഷാദ് അകമ്പാടം&lt;/a&gt;&lt;/span&gt;&lt;br /&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-724723968826192586?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/724723968826192586/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=724723968826192586' title='107 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/724723968826192586'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/724723968826192586'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/10/blog-post_17.html' title='സുഖമുള്ള നോവ്…'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_CQMc4X6HEcw/TNZUjTti1aI/AAAAAAAAAX8/I8xZ_KzLxWM/s72-c/hamza-story.jpg' height='72' width='72'/><thr:total>107</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-3957899527384558661</id><published>2010-10-06T15:53:00.006+05:30</published><updated>2010-10-07T10:46:40.938+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>ദാരിദ്ര്യത്തിന്‍റെ മുഖം.</title><content type='html'>&lt;p align="justify"&gt;ആറ് മാസത്തെ അവധി തീരാന്‍ ‍ ഇനി   നാല്   ദിവസം കൂടി   മാത്രം. വീണ്ടും   മണല്‍ കാട്ടിലേക്കുള്ള യാത്രക്കായ്  ഒരുക്കങ്ങള്‍.   ജുമുഅ നിസ്ക്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നിറങ്ങുന്നതിനു മുന്‍പ്  ഉസ്താതിനെ കണ്ട്  യാത്ര പറയാന്‍   പള്ളി വരാന്തയില്‍   കുറച്ച് സമയം  കാത്തു നില്‍ക്കേണ്ടി വന്നു.  &lt;/p&gt; &lt;p align="justify"&gt;പള്ളിയുടെ ഒരു ഭാഗത്ത്   ആളുകള്‍ കൂട്ടം കൂടി നിന്ന്  എന്തോ    കാര്യമായ ചര്‍ച്ചയിലാണ്.     എന്താണ് പ്രശ്നം എന്നറിയാന്‍     ഞാന്‍ അങ്ങോട്ട് ചെന്നു.  കൂട്ടത്തില്‍   നിന്നും  ഒരാളെ വിളിച്ച്   കാര്യം അന്വേഷിച്ചപ്പോള്‍ ഒരു കള്ളിയെ പിടിച്ചിട്ടുണ്ടെന്നു മറുപടി പറഞ്ഞുകൊണ്ട് അദ്ദേഹം ചര്‍ച്ചയിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു .&lt;/p&gt; &lt;p align="justify"&gt;കള്ളിയോ ? ….അതും പള്ളിയില്‍  ?&lt;/p&gt; &lt;p align="justify"&gt;നിമിഷങ്ങള്‍  എണ്ണി നാട്ടില്‍ കഴിയുന്ന എനിക്ക് അവിടെ കളയാന്‍ കൂടുതല്‍ സമയം ഇല്ല. മാത്രവുമല്ല ജുമുഅ കഴിഞ്ഞു    ഭാര്യയുമായി  അവളുടെ  വീട്ടില്‍ പോവാന്‍ അവളോട് ഒരുങ്ങി നില്‍ക്കാന്‍ പറഞ്ഞു പോന്നതുമാണ്. &lt;/p&gt; &lt;p align="justify"&gt;“അതേയ് എന്താ ശരിക്കും പ്രശ്നം  ?” &lt;/p&gt; &lt;p align="justify"&gt;എത്രയും പെട്ടന്ന് കാര്യങ്ങള്‍ വിശദമായി അറിഞ്ഞ് സ്ഥലം  കാലിയാക്കാന്‍  വേണ്ടി   ഞാന്‍ വീണ്ടും അയാളെ  തോണ്ടി വിളിച്ചു. മറുപടിയായി    മറ്റൊരാളുടെ കയ്യില്‍ ഉണ്ടായിരുന്ന   ഒരു കടലാസ് വാങ്ങി  എന്‍റെ നേരെ നീട്ടി . ഞാന്‍  അതിലൊന്നു കണ്ണോടിച്ചു.  ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിനു സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഏതോ പള്ളിക്കമ്മറ്റി കൊടുത്ത്  സഹായഭ്യര്‍ത്ഥനാ കത്ത്.   ഒറ്റനോട്ടത്തില്‍ എനിക്കതില്‍ കുഴപ്പമൊന്നും തോന്നിയില്ല.&lt;/p&gt; &lt;p align="justify"&gt;“ഇതിലെന്താ പ്രശ്നം ?”&lt;/p&gt; &lt;p align="justify"&gt;“ ആ കത്തൊന്ന് ശരിക്കും നോക്കൂ..”  &lt;/p&gt; &lt;p align="justify"&gt;ഞാന്‍ അതിലേക്ക് വീണ്ടും നോക്കി ഇല്ല എനിക്കൊന്നും മനസ്സിലാവുന്നില്ല ഏതോ പള്ളിയുടെ ലറ്റര്‍പാഡില്‍ ഒപ്പും സീലും അടങ്ങിയ ഒരു കത്ത്. ഞാന്‍ ഒന്നും മനസ്സിലാവാതെ അയാളെ നോക്കി. &lt;/p&gt; &lt;p align="justify"&gt;“ഊം..?” &lt;/p&gt; &lt;p align="justify"&gt;“ അതിലെ തിയ്യതികള്‍ നോക്കൂ വെട്ടി തിരുത്തിയത് കണ്ടില്ലെ ?”&lt;/p&gt; &lt;p align="justify"&gt;അപ്പോഴാണ് എന്‍റെ ശ്രദ്ധയില്‍ അതുപെട്ടത് അറിയാത്ത വിധത്തില്‍ അതിലെ തിയ്യതികളില്‍  ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.   &lt;/p&gt; &lt;p align="justify"&gt;“അതെ തിരുത്തിയിട്ടുണ്ട്.    എന്താ കാര്യം ? കള്ളക്കത്താണോ ?”&lt;/p&gt; &lt;p align="justify"&gt;കഴിഞ്ഞ വെള്ളിയാഴ്ച ഒരു സ്ത്രീ കൊണ്ട് വന്ന് പള്ളിയില്‍ കൊടുത്ത കത്താണ് അത്.  കത്ത് പരിശോധിച്ചപ്പോള്‍  സംശയം തോന്നി.  പിരിവ് നടത്തി  കാശ്  അടുത്ത ആഴ്ച തരാം എന്ന് പറഞ്ഞ് അന്ന് അവരെ വിട്ടു.    സ്ത്രീക്ക് കത്ത് കൊടുത്ത പള്ളിക്കമ്മറ്റിയുമായി ബന്ധപ്പെട്ടപ്പോള്‍  അവിടത്തെ   സെക്രട്ടറിയും മറ്റൊരാളും   ഇവിടെ എത്തിയിട്ടുണ്ട്.    കത്ത്  അവര്‍ കൊടുത്തത് തന്നെയാണെന്നും  പക്ഷെ അതില്‍ പറഞ്ഞ കല്യാണം     രണ്ട് മാസം മുന്‍പ്  കഴിഞ്ഞതാണെന്നും പറഞ്ഞു.   ഇപ്പോഴും ആ കത്തുമായി ആ സ്ത്രീ പിരിവ് നടത്തുന്ന കാര്യം  അവര്‍ക്കറിയുകയുമില്ല.  അപ്പോഴാണ് കൂട്ടത്തില്‍ നില്‍ക്കുന്ന രണ്ട് അപരിചിതരെ ഞാന്‍ ‍ ശ്രദ്ധിച്ചത്. ആ സ്ത്രീയുടെ നാട്ടിലെ പള്ളിക്കമ്മറ്റി&lt;span&gt;യില്‍&lt;/span&gt; പെട്ടവരാണ്. ഇതൊന്നും അറിയാതെ ആ സ്ത്രീ   വന്ന് പള്ളിയുടെ പുറത്ത് നില്‍ക്കുന്നുണ്ട്. &lt;/p&gt; &lt;p align="justify"&gt;ആഹാ ,,, അതുകൊള്ളാമല്ലോ. ,, എന്നാല്‍ ആ സ്ത്രീയെ  ഒന്നു കാണുക തന്നെ വേണം.      എന്‍റെ മറ്റു തിരക്കുകള്‍ എല്ലാം   കുറച്ചു നേരത്തേക്ക്  മറന്ന് ഞാനും അവരുടെ കൂടെ പള്ളിയുടെ പുറത്തേക്ക് നടന്നു. &lt;/p&gt; &lt;p align="justify"&gt;തവിട്ടു നിറമുള്ള  കോട്ടന്‍ സാരിയുടുത്ത് എകദേശം അമ്പതിനു മുകളില്‍ പ്രായം തോന്നിക്കുന്ന   വെളുത്തു മെലിഞ്ഞ രൂപം.       ദാരിദ്ര്യം മുഖത്ത് പച്ചകുത്തിവെച്ചതുപോലെ.    ഒറ്റനോട്ടത്തില്‍  തന്നെ  ആരുടെയും  സഹതാപം  പിടിച്ചു  പറ്റാന്‍ കഴിവുള്ള ഒരു സ്ത്രീ.  അവരെ കണ്ടാല്‍ ഒരു തട്ടിപ്പുകാരിയെന്ന് ആരും പറയില്ല. &lt;/p&gt; &lt;p align="justify"&gt;  പിരിവ് നടത്തി കാശുമായി   അടുത്തേക്ക് വരുന്ന ആളുകളേയും പ്രതീക്ഷിച്ചു നില്‍ക്കുന്ന അവരുടെ അടുത്തേക്ക്   സ്വന്തം നാട്ടുകാരായ രണ്ടു  പേരോടൊപ്പം  വരുന്ന  ആള്‍കൂട്ടത്തെ    കണ്ടപ്പോള്‍   സംഗതി പന്തിയില്ലെന്നു അവര്‍ക്ക് മനസ്സിലായി.    &lt;/p&gt; &lt;p align="justify"&gt;   “ഹവ്വാത്താ,, സുലൈഖാടെ കല്യാണം കഴിഞ്ഞിട്ട് മാസം രണ്ട് കഴിഞ്ഞില്ലെ . ഇപ്പോഴും ഈ കത്ത് കൊണ്ട്  നടക്കുവാണോ നിങ്ങള്‍ ?”&lt;/p&gt; &lt;p align="justify"&gt;ചോദ്യം അവരുടെ നാട്ടില്‍ നിന്നും വന്ന ഒരാളില്‍ നിന്നാണുണ്ടായത്  . അപ്പോഴേക്കും പള്ളിക്ക് മുന്നില്‍ ആളുകള്‍  കൂട്ടം  കൂടാന്‍ തുടങ്ങി.    മറുപടി ഒന്നും പറയാതെ അവര്‍ തല താഴ്ത്തി നില്‍ക്കുകയാണ്.  ആളുകള്‍ക്കിടയില്‍ നിന്നും അപ്പോഴേക്കും   കള്ളിയെന്നും,  തട്ടിപ്പുകാരിയെന്നു, അടിക്കണമെന്നും ഇടിക്കണമെന്നുമല്ലാം   മുറുമുറുപ്പ് തുടങ്ങി കഴിഞ്ഞിരുന്നു.   &lt;/p&gt; &lt;p align="justify"&gt;“ചോദിച്ചതിനു മറുപടി പറയെടീ..” &lt;/p&gt; &lt;p align="justify"&gt;കൂട്ടത്തില്‍ നിന്നും ആരോ  ഉച്ചത്തില്‍ പറഞ്ഞപ്പോള്‍ ഒരു ഞെട്ടലോടെ അവര്‍ മുഖം ഉയര്‍ത്തി.  വെളുത്ത നിറമുള്ള അവരുടെ മുഖം വെയിലേറ്റ് ചുവന്നതിനുമപ്പുറം ഭയം കൊണ്ട് ഇരുണ്ട് പോയിരുന്നു.   കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവര്‍ മാറോട് ചേര്‍ത്തു പിടിച്ച് അവര്‍ ദയനീമായി മറ്റുള്ളവരെ നോക്കി. കുഴിഞ്ഞു പോയ അവരുടെ കണ്ണുകളില്‍ നിന്നും കണ്ണൂനീര്‍ കവിളിലൂടെ ഒഴുകാന്‍ തുടങ്ങി.   &lt;/p&gt; &lt;p align="justify"&gt;എനിക്കെന്തോ അവരുടെ മുഖത്ത് നോക്കിയപ്പോള്‍ വല്ലാത്ത സങ്കടം തോന്നി.  എങ്കിലും അവര്‍ ചെയ്തത് തെറ്റ് തന്നെ . സഹായത്തിനായി  പള്ളിക്കമ്മറ്റി കൊടുത്ത കത്ത് ദുരുപയോഗം ചെയ്ത് അവര്‍ തട്ടിപ്പ് നടത്തുന്നത്   ന്യായീകരിക്കാന്‍ കഴിയില്ലല്ലോ.  കൂട്ടത്തില്‍ നിശബ്ദനായി ഒരു കാഴ്ചക്കാരന്‍ മാത്രമായി നില്‍ക്കാനെ  എനിക്ക് കഴിഞ്ഞുള്ളൂ..&lt;/p&gt; &lt;p align="justify"&gt;“അത്.. അത്.. കല്യാണത്തിന്‍റെ കടം വീടിയിട്ടില്ല  ..” &lt;/p&gt; &lt;p align="justify"&gt;പതിഞ്ഞ ശബ്ദത്തില്‍ വിറക്കുന്ന സ്വരത്തോടെ അവര്‍ ഒരു വിധം  പറഞ്ഞൊപ്പിച്ചു. &lt;/p&gt; &lt;p align="justify"&gt;“എന്നുവെച്ച് പഴയ കത്തില്‍ തിയ്യതി തിരുത്തി ആളെ പറ്റിക്കാന്‍ നടക്കുവാണോ ?  &lt;/p&gt; &lt;p align="justify"&gt;ആള്‍കൂട്ടത്തില്‍ നിന്നും ഉയര്‍ന്ന  ചോദ്യങ്ങള്‍ക്ക് മറുപടിയായി അവര്‍  ശരിക്കും  കരയാന്‍ തുടങ്ങി. !   &lt;/p&gt; &lt;p align="justify"&gt;പള്ളിക്കമ്മറ്റി കത്ത് കൊടുത്തെങ്കിലും കാര്യമായ സഹായമൊന്നും എവിടെ നിന്നും  കിട്ടിയില്ല .    കടം    വാങ്ങിയ സ്വര്‍ണ്ണത്തിന്‍റെ അവധി തീര്‍ന്നപ്പോള്‍ ജ്വല്ലറിക്കാര്‍  പെണ്ണിനെ കെട്ടിച്ചു വിട്ട വീട്ടില്‍ ചെന്ന് ബഹളമുണ്ടാക്കിയെന്നും അതുകാരണം പെണ്ണിനെ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചുകൊണ്ടാക്കിയെന്നും.  കല്യാണം കഴിഞ്ഞതുകാരണം അരും സഹായിക്കുന്നില്ലെന്നും അവര്‍ കരച്ചിലിനിടയില്‍   പറഞ്ഞു.  &lt;/p&gt; &lt;p align="justify"&gt;ദേഷ്യത്തോടെ നിന്നിരുന്നവരെല്ലാം  അവരുടെ സംസാരം കേട്ടപ്പോള്‍ എന്തു പറയണമെന്നറിയാതെ നിശബ്ദരായി  . ആര്‍ക്കും ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥ.  &lt;/p&gt; &lt;p align="justify"&gt;ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന   അവരുടെ ഭര്‍ത്താവ് കുറച്ച്  വര്‍ഷങ്ങള്‍ക്ക് മുന്‍പ്  പാമ്പ് കടിയേറ്റ് മരണപ്പെട്ടതാണ്.     രണ്ട് പെണ്മക്കള്‍ മാത്രമുള്ള അവരെ സഹായിക്കാന്‍ മറ്റു ബന്ധുക്കള്‍ ആരുമില്ല.   കഷ്ടപ്പാടുകൊണ്ട് ചെയ്തു പോയ ഈ തെറ്റിനു  അവര്‍ക്ക് വേണ്ടി   ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്നും .  അവരുടെ  നാട്ടില്‍ നിന്നും വന്ന ഒരാള്‍ ആള്‍കൂട്ടത്തെ  നോക്കി പറഞ്ഞു.  ഒരു ക്ഷമാപണം കേള്‍ക്കുന്നതിനു മുന്‍പ് തന്നെ അവിടെ കൂടിയവരുടെയെല്ലം മനസ്സില്‍ അവരോട് അലിവ് തോന്നി കഴിഞ്ഞിരുന്നു.   &lt;/p&gt; &lt;p align="justify"&gt;ഈ തെറ്റ് ഇനി അവര്‍ ഒരിക്കലും ആവര്‍ത്തിക്കില്ല     എന്നു പറഞ്ഞുകൊണ്ട് അയാള്‍   ആ കത്ത് അവിടെ കീറിയിട്ടു. അവിടെ കൂടി നിന്നവരെല്ലാം കൂടി കുറച്ച് കാശ്  അവരുടെ കയ്യില്‍ കൊടുത്തു. &lt;/p&gt; &lt;p align="justify"&gt;പള്ളിയിലേക്ക് കയറുമ്പോള്‍ സൈലന്‍റിലിട്ട മൊബൈല്‍ ഫോണ്‍  വിരുന്നു പോവാന്‍ കാത്തിരുന്ന് സഹികെട്ട ഭാര്യയുടെ  തുടരെ തുടരെ യുള്ള വിളി കാരണം കിടന്നു തുള്ളാന്‍ തുടങ്ങിയിട്ട് സമയം ഏറെ ആയിരുന്നു.   നേരം വൈകിയതിനു ഫോണിനേക്കാള്‍ വലിയ തുള്ളല്‍   വീട്ടില്‍ ചെന്നാല്‍ കാണാം എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നുവെങ്കിലും ആ സ്ത്രീയുടെ  ദാരിദ്ര്യവും, ഭയവും  നിറഞ്ഞ  ആ മുഖമായിരുന്നു  അപ്പോള്‍ എന്‍റെ മനസ്സ് നിറയെ.   &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-3957899527384558661?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/3957899527384558661/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=3957899527384558661' title='95 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/3957899527384558661'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/3957899527384558661'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/10/blog-post.html' title='ദാരിദ്ര്യത്തിന്‍റെ മുഖം.'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><thr:total>95</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-5893486901114157810</id><published>2010-09-16T02:29:00.002+05:30</published><updated>2010-09-20T00:37:33.308+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>പാറേലി അമ്മിണി . ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ..!</title><content type='html'>&lt;p align="justify"&gt;പതിറ്റാണ്ട്കള്‍ക്ക് മുന്‍പ് ഒരു പെരുന്നാള്‍ രാവില്‍ നടന്ന ക്രൂരമായ ഒരു കൊലപാതകത്തിന്‍റെ രഹസ്യം തേടിയുള്ള എന്‍റെ അന്വേഷണം ഇവിടെ ആരംഭിക്കുകയാണ്. ഒരു ഡിറ്റക്റ്റീവ് കഥയുടെ വിഷയം എന്നതിനേക്കാള്‍ കഴുത്തറുത്ത് കഷ്ണം കഷ്ണമാക്കി മൂടപ്പെട്ട അമ്മിണി എന്ന ഒരു പാവത്തിനെ കുറിച്ച് കൂടുതല്‍ അറിയുക. എന്ന ലക്ഷ്യത്തോടെ മാത്രം.  &lt;/p&gt;&lt;p align="justify"&gt;അന്വേഷണം എവിടെ തുടങ്ങണം ? ആര്.... ? ആര്‍ക്ക് വേണ്ടി..? ചോദ്യങ്ങള്‍ ഒരുപാടാണ്.. !!  &lt;/p&gt;&lt;p align="justify"&gt;&lt;/p&gt; &lt;p align="justify"&gt;    സൂര്യോദയത്തിനു മുന്‍പ് ശരീരാമസകലം വെളിച്ചെണ്ണയും തേച്ച് ചന്ദ്രികാ സോപ്പുമായി പെരുന്നാള്‍ കുളി കുളിക്കാന്‍ വേണ്ടി  പാറേലിപ്പുഴയിലേക്ക് പോയ  കുഞ്ഞിമായീന്‍ എന്ന മായീങ്കുട്ടി പുഴക്കരയിലെ  കോമുഹാജിയുടെ  തെങ്ങിന്‍  തോപ്പില്‍ നിന്നും അടക്കിപിടിച്ചുള്ള സംസാരവും ഒച്ചപ്പാടും കേട്ടാണ് അങ്ങോട്ട് നോക്കിയത്.   അരണ്ട വെളിച്ചത്തില്‍ ചോരയൊലിക്കുന്ന കൈകളുമായി രണ്ട് മൂന്ന് പേര്‍        ചാക്കില്‍ കെട്ടിയ  എന്തോ     കുഴികുത്തി മൂടുന്നു.     മകരമാസത്തിലെ തണുത്തുറഞ്ഞ വെളുപ്പാന്‍ കാലമായിട്ടും മായീങ്കുട്ടിയുടെ ശരീരം വല്ലാതെ വിയര്‍ക്കാന്‍ തുടങ്ങി.    ചെറുനാക്ക്  ഉള്‍വലിഞ്ഞു. തെണ്ടയിലെ  വെള്ളം വറ്റി.  തന്നെ ആരും    കാണുന്നില്ലെന്നുറപ്പ് വരുത്തി   മായീങ്കുട്ടി വീട്ടിലേക്ക് മടങ്ങി. മായീങ്കുട്ടിയെ കൂടാതെ മറ്റൊരാള്‍ കൂടി ഈ   കാഴ്ചയെല്ലാം    കാണുന്നുണ്ടായിരുന്നു   പുഴക്കരയിലെ  കുറ്റിച്ചെടികള്‍ക്കിടയില്‍ വെളിക്കിരിക്കാന്‍ ഇറങ്ങിയ  അണ്ണാച്ചിരാജു എന്ന തമിഴന്‍ രാജു.&lt;/p&gt; &lt;p align="justify"&gt;പാറേലി ഗ്രാമത്തില്‍ പുറമ്പോക്ക് ദാക്ഷായണി പോറ്റിവളര്‍ത്തിയ അമ്മിണി  ആ പെരുന്നാള്‍ രാത്രിയില്‍  ക്രൂരമായ് കൊല്ലപ്പെട്ടു.   മൂടികെട്ടിയ ആകാശവും വീശിയടിക്കുന്ന കാറ്റും പ്രകൃതിയോടൊപ്പം     പാറേലി ഗ്രാമവാസികളും സങ്കടത്തോടെയാണ്    അന്നത്തെ  പെരുന്നാളാഘോഷിച്ചത്. &lt;/p&gt; &lt;p align="justify"&gt;  &lt;/p&gt; &lt;p align="justify"&gt;  അടിയന്തരാവസ്ഥാകാലത്ത് ഒളിവില്‍ പോയ ദാക്ഷായണിയുടെ ഭര്‍ത്താവ് നക്സലേറ്റ് നീലാണ്ടന്‍   പാറേലിപ്പുഴ നീന്തിക്കടന്ന് ഭാര്യയെ കാണന്‍ ഒളിച്ചും പാത്തും വന്നപ്പോള്‍ ആറ് മാസത്തോളം മാത്രം പ്രായമായ അമ്മിണിയും  കൂടെയുണ്ടായിരുന്നു.  വഴിയിലെ ഒരു മരച്ചുവട്ടില്‍ നിന്നും  കിട്ടിയതാണെന്നും   ആരെങ്കിലും അന്വേഷിച്ച് വന്നാല്‍ തിരികെ ഏല്‍പ്പിക്കണമെന്നും പറഞ്ഞ് നീലാണ്ടന്‍ ഇരുളിലേക്ക് തന്നെ ഓടിമറഞ്ഞു.  ദിവസങ്ങള്‍ കഴിഞ്ഞിട്ടും അമ്മിണിയെ  തേടി ആരും വന്നില്ല.    അമ്മിണി   ദാക്ഷായണിയുടെ സംരക്ഷണയില്‍ വളര്‍ന്നു വലുതായി.    &lt;/p&gt; &lt;p align="justify"&gt;അന്ന് ഒളിവില്‍ പോയ നീലാണ്ടന്‍ പിന്നീടൊരിക്കലും ആ ഗ്രാമത്തിലേക്ക് തിരിച്ചു വന്നില്ല. നീലാണ്ടന്‍റെ അഭാവവും  ദാക്ഷായണിയുടെ ദാരിദ്രവും മുതലാക്കി ‍പലരും   രാവും പകലും ദാക്ഷയണിയുടെ പുരയില്‍ കയറി ഇറങ്ങാന്‍ തുടങ്ങി. അതോടെ നാട്ടുകാര് ദാക്ഷായണിയെ പുറമ്പോക്ക് ദാക്ഷായണി എന്നു വിളിക്കാന്‍ തുടങ്ങി.      പ്രായത്തില്‍ കവിഞ്ഞ അമ്മിണിയുടെ വളര്‍ച്ച മാംസകൊതിയന്മാരായ പലരേയും വല്ലാതെ ആകര്‍ഷിച്ചു. അമ്മിണിയെ ആവശ്യപ്പെട്ടു വന്നവരെയെല്ലാം ദാക്ഷായണി   ആട്ടിയോടിച്ചു. സ്വന്തമായി മാറ്റാരുമില്ലാത്ത ദാക്ഷയണിക്ക് അമ്മിണി സ്വന്തം മോളെ പോലയായിരുന്നു.&lt;/p&gt; &lt;p align="justify"&gt; &lt;/p&gt; &lt;p align="justify"&gt;പാറേലിഗ്രാമത്തില്‍ ആരാലും ചോദ്യം ചെയ്യപ്പെടാത്ത പ്രമാണിയാണ് കോമുഹാജി. ഹാജിയുടെ വിശ്വസ്തനും ആശ്രിതനുമാണ് കറുത്ത് തടിച്ച മരക്കുറ്റി പോലുള്ള    കശാപ്പുകാരന്‍ മമ്മാലി.   പുറം നാട്ടില്‍ നിന്നും ഹാജിയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ വരുന്ന സുഹൃത്തുക്കള്‍ക്ക് വേണ്ട സൌകര്യം ചെയ്ത്കൊടുക്കാന്‍  ഹാജി മമ്മാലിയെയാണ് ചുമതലപ്പെടുത്തിയത്.    ആഘോഷത്തിനുള്ള ഇരയെ തേടിയിറങ്ങിയ മമ്മാലിയുടെ      കണ്ണില്‍ പെട്ടത്  ദാക്ഷായണിയുടെ വീടിന്‍റെ മുന്‍പില്‍  നില്‍ക്കുന്ന അമ്മിണിയാണ്  . തടിച്ചുകൊഴുത്ത അമ്മിണിയെ  കണ്ട മമ്മാലി കണ്ണുകള്‍ തിരിച്ചെടുക്കാന്‍ കഴിയാതെ അവളെ തന്നെ നോക്കി നിന്നു.  തന്നെ തന്നെ നോക്കി നില്‍ക്കുന്ന മമ്മാലിയെ അമ്മിണി ശ്രദ്ധിച്ചതേയില്ല മമ്മാലിയെ കണ്ട ദാക്ഷായണി വീടിന്‍റെ പുറത്തിറങ്ങി. &lt;/p&gt; &lt;p align="justify"&gt;  മനസ്സിലുള്ള  ആഗ്രഹം ദാക്ഷാണിയെ അറിയിച്ചപ്പോള്‍ ദാക്ഷായണി മമ്മാലിയെ  തെറിവിളിച്ച് ആട്ടിയോടിച്ചു.   മമ്മാലി ഹാജിയാരോട് കാര്യം പറയുകയും അമിണിയെ കാണിച്ചു  കൊടുക്കുകയും ചെയ്തപ്പോള്‍  മാംസകൊതിയനായ ഹാജിയുടെ മനസ്സിലും കൊതിയുണര്‍ന്നു. തിരുവായക്കെതിര്‍വായ ഇല്ലാത്ത ഹാജിയുടെ  പിടക്കുന്ന പച്ച നോട്ടുകള്‍ക്ക് മുന്‍പില്‍ ദാക്ഷായണി മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി. &lt;/p&gt; &lt;p align="justify"&gt;ഹാജിയാണ് അമ്മിണിയുടെ കൊലയാളിയെന്നു നാട്ടുകാരെല്ലാം അടക്കം പറഞ്ഞുവെങ്കിലും അതിന്‍റെ പേരില്‍   പോലീസ് കേസോ അന്വേഷണമോ നടന്നില്ലാ എന്നതാണ് ഏറെ രസകരം. &lt;/p&gt; &lt;p align="justify"&gt;പഴനിയില്‍ വെച്ച്    ‍ അണ്ണാച്ചിരാജുവിനെ അവിചാരിതമായി കണ്ടുമുട്ടിയപ്പോള്‍   അയാള്‍ പറഞ്ഞത് ഹാജിയല്ല അമ്മിണിയുടെ കൊലയാളിയെന്നും മലയാളമല്ലാത്ത മറ്റേതോ ഭാഷ സംസാരിച്ച് തലപ്പാവ് വെച്ച  മറ്റൊരാളാണെന്നുമാണ്. കൂടുതല്‍ അറിയില്ലെന്നും പറഞ്ഞ് അണ്ണാച്ചിരാജു ആള്‍തിരക്കിലേക്ക് ഉള്‍വലിഞ്ഞു.!!&lt;/p&gt; &lt;p align="justify"&gt;കഥയില്‍ ഇതുവരെ പറഞ്ഞു കേള്‍ക്കാത്താ ഒരു  തലപ്പാവുകാരന്‍..? അതാര്..?&lt;/p&gt; &lt;p align="justify"&gt;ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. കാര്യങ്ങള്‍ കുഴഞ്ഞു മറിയുകയാണ് .    പാറേലി ഗ്രാമത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ഒരാള്‍ക്കെ ഇനി അതിനുത്തരം പറയാന്‍ കഴിയൂ… മായീങ്കുട്ടിക്ക്മാത്രം.!&lt;/p&gt; &lt;p align="justify"&gt;വീടിന്‍റെ മുറ്റത്തെ  പുളിമര ചുവട്ടില്‍ ചാരുകസേരയിട്ടിരിക്കുന്ന  മായീങ്കുട്ടിയുടെ അടുത്ത് ചെന്ന് അമ്മിണിയുടെ കൊലപാതകത്തെ കുറിച്ചു ചോദിച്ചപ്പോള്‍ പുച്ചത്തോടെയുള്ള ഒരു നോട്ടമായിരുന്നു ആദ്യ മറുപടി. അല്‍പ്പ നേരത്തെ മൌനത്തിനു ശേഷം മായീങ്കുട്ടി പറഞ്ഞു തുടങ്ങി. &lt;/p&gt; &lt;p align="justify"&gt;     “ദാക്ഷായണിക്ക് കാശ് കൊടുത്ത് ഏര്‍പ്പാട് പറഞ്ഞുറപ്പിച്ച് ഹാജി വീട്ടിലേക്ക് മടങ്ങി.  മമ്മാലിയും മറ്റ് രണ്ട് പേരും ചേര്‍ന്ന്  പെരുന്നാള്‍ തലേന്ന് രാത്രിയില്‍ ‍ ദാക്ഷായണിയുടെ വീട്ടിലെത്തി. ശരീരം വിറ്റ് ജീവിക്കുന്നവളെങ്കിലും അമ്മിണിയെ കൊണ്ട് പോവുന്നത് സഹിക്കാന്‍ പറ്റാതെ ദാക്ഷായണി വാതിലടച്ചിരുന്ന് പൊട്ടിക്കരഞ്ഞു. ഉറങ്ങിക്കിടന്നിരുന്ന അമ്മിണിയുടെ  കൈകാലുകള്‍ കയറിട്ടുകെട്ടി. ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന അമ്മിണി അലറിക്കരഞ്ഞെങ്കിലും കേള്‍ക്കാന്‍ ആ പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. ഗ്രാമവാസികളെല്ലാം അന്ന് പാതിരാ വയള് കേള്‍ക്കാന്‍  പാറേലി അങ്ങാടിയില്‍  പോയതായിരുന്നു.”&lt;/p&gt; &lt;p align="justify"&gt;    മലയാളമല്ലാത്ത ഭാഷ സംസാരിക്കുന്ന തലപ്പാവ് വെച്ച ആളെന്ന് അണ്ണാച്ചിരാജു പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍  മായീങ്കുട്ടി പറഞ്ഞത്  ഇങ്ങനയാണ്.&lt;/p&gt; &lt;p align="justify"&gt;“അതെ  അത്  അണ്ണച്ചിരാജുവിനറിയാത്ത ഭാഷ എന്നു പറയുന്നതാവും ശരി. അത് അറബിയായിരുന്നു. വയനാട്ടില്‍ പള്ളിദര്‍സില്‍ പഠിക്കാന്‍ പോയിരുന്ന  ഹാജിയുടെ മൂത്ത മകന്‍ ഉസ്മാന്‍കുട്ടി ബിസ്മി ചൊല്ലി കത്തി കഴുത്തില്‍ വെച്ചത് കണ്ടിട്ടാണ് അണ്ണാച്ചിരാജു മലയാളമല്ലാത്ത ഭാഷ എന്നു  പറഞ്ഞത്.. സ്ഥിരമായി അറവ് നടത്തുന്ന   വീരാന്‍ മൊല്ലാക്ക പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോയതായിരുന്നു അന്ന്.  അറവ് കഴിഞ്ഞപ്പോഴാണ്  അമ്മിണി ഗര്‍ഭിണിയായിരുന്നു എന്ന നെട്ടിക്കുന്ന ആ സത്യം അവരെല്ലാം  അറിഞ്ഞത് .   വിവരമറിഞ്ഞ ഹാജിയാര് ചെനയുള്ള  പശുവിന്‍റെ ഇറച്ചി നാട്ടുകാര്‍ക്ക് തിന്നാന്‍ കൊടുക്കാന്‍ പറ്റില്ലെന്നും പറഞ്ഞ് അതിനെ പുഴക്കടവിലുള്ള ഹാജിയുടെ തന്നെ തെങ്ങിന്തോപ്പില്‍ കുഴിച്ചിടാന്‍ നിര്‍ദേശിക്കുകയായിരുന്നു.   നാട്ടുകാര്‍ പറയുന്നത് പോലെ ഹാജിയാര്‍ അതില്‍ കുറ്റക്കാരനല്ല.!!..”  &lt;/p&gt; &lt;p align="justify"&gt;ചരിത്രത്തില്‍ ആദ്യമായി പാറേലിഗ്രാമത്തില്‍     ആളുകള്‍   ബീഫ് കിട്ടാത്ത സങ്കടത്തോടെ  ആഘോഷിച്ച ഒരു ചെറിയപെരുന്നാളായിരുന്നു അന്നത്തെ ദിവസം.!! &lt;/p&gt; &lt;p align="justify"&gt;  &lt;span&gt;ആരേയും&lt;/span&gt; &lt;span&gt;വേദനിപ്പിക്കാനോ&lt;/span&gt; &lt;span&gt;ശിക്ഷിക്കാനോ&lt;/span&gt; &lt;span&gt;വേണ്ടിയായിരുന്നില്ല&lt;/span&gt; &lt;span&gt;ഈ&lt;/span&gt; &lt;span&gt;അന്വേഷണം. &lt;/span&gt;&lt;span&gt;പതിറ്റാണ്ടുകളായി&lt;/span&gt;   മനസ്സിനെ വേട്ടയാടികൊണ്ടിരുന്ന ഒരു കൊലപാതകത്തിന്‍റെ സത്യമെന്തന്നറിയാന്‍  വേണ്ടി മാത്രം   തുടങ്ങിയ ഈ   അന്വേഷണം  ഇവിടെ അവസാനിപ്പിച്ച്  ഞാന്‍ ഈ ഗ്രാമത്തില്‍ നിന്നും മടങ്ങുകയാണ്. .!!&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-5893486901114157810?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/5893486901114157810/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=5893486901114157810' title='85 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/5893486901114157810'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/5893486901114157810'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/09/blog-post.html' title='പാറേലി അമ്മിണി . ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ..!'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><thr:total>85</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-7768260315540302242</id><published>2010-07-19T00:52:00.001+05:30</published><updated>2010-07-19T00:52:44.472+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>കോയക്കുട്ടിയുടെ ഉപദേശം</title><content type='html'>&lt;p align="justify"&gt;“ആവശ്യമില്ലാത്ത ഒരോ കാര്യം പറഞ്ഞ്&amp;nbsp;&amp;nbsp; ഒരുത്തന്‍റെ പണി കളഞ്ഞപ്പോള്‍ നിനക്ക് സമാധാനമായില്ലെ”&lt;/p&gt; &lt;p align="justify"&gt;അലാറത്തിന്‍റെ ശല്യമില്ലാതെ സ്വസ്ഥമായി&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഉറങ്ങാന്‍ കഴിയുന്ന വെള്ളിയാഴ്ച ദിവസം&amp;nbsp; പുറത്തു നിന്നും ഹസ്സനിക്കയുടെ&amp;nbsp; ഉച്ചത്തിലുള്ള സംസാരം കേട്ടുകൊണ്ടാണ് ഞാന്‍ കണ്ണുകള്‍ തുറന്നത്.&amp;nbsp;&amp;nbsp;&amp;nbsp; തലയിലൂടെ പുതപ്പ് വലിച്ചുവാരിയിട്ടു തിരിഞ്ഞുകിടന്ന് വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും&amp;nbsp;&amp;nbsp;&amp;nbsp; സംസാരത്തിന്‍റെ ശബ്ദം&amp;nbsp; കൂടി വരികയാണ്.&amp;nbsp; അവധി ദിവസത്തിലെ സുഖനിദ്ര നഷ്ടപ്പെടുത്തിയ&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഹസ്സനിക്കയെ പ്രാകികൊണ്ട്&amp;nbsp;&amp;nbsp; കട്ടിലില്‍ നിന്നും എഴുന്നേറ്റ് ഞാന്‍ ഹാളിലേക്ക് ചെന്നു.&lt;/p&gt; &lt;p align="justify"&gt;&amp;nbsp;&amp;nbsp;&amp;nbsp; നിവര്‍ത്തിപിടിച്ച പത്രത്തിലേക്ക്&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ശ്രദ്ധിക്കാതെ&amp;nbsp; കൂട്ടിലങ്ങാടിക്കാരന്‍ ‍കോയകുട്ടിയുടെ&amp;nbsp; നേരെ തിരിഞ്ഞാണ് ഹസ്സനിക്കയുടെ സംസാരം.!&amp;nbsp;&amp;nbsp; &lt;/p&gt; &lt;p align="justify"&gt;“എന്താ ഹസ്സനിക്കാ രാവിലെ തന്നെ ?”&lt;/p&gt; &lt;p align="justify"&gt;ഉറക്കം നഷ്ടമായ നീരസം പുറത്ത് കാണിക്കാതെ ഞാന്‍ ഹസ്സനിക്കയോട്&amp;nbsp;&amp;nbsp;&amp;nbsp; ചോദിച്ചു. !&lt;/p&gt; &lt;p align="justify"&gt;“ഈ പഹയന്‍ കാരണം ആ ചെറുക്കന്‍റെ ജോലി പോയി” കോയക്കുട്ടിയെ&amp;nbsp; ചൂണ്ടികൊണ്ട് ഹസ്സനിക്ക എന്‍റെ നേരെ തിരിഞ്ഞു.&amp;nbsp;&amp;nbsp;&amp;nbsp; &lt;/p&gt; &lt;p align="justify"&gt;“ആരുടെ ?”&amp;nbsp; എന്ന ഭാവത്തില്‍ ഞാന്‍ ഹസ്സനിക്കയെ&amp;nbsp; നോക്കി. &lt;/p&gt; &lt;p align="justify"&gt;“നമ്മുടെ&amp;nbsp; ജമാലിന്‍റെ …&amp;nbsp; ഇവന്‍റെ ഒരോ ഉപദേശങ്ങള്‍…”&amp;nbsp;&amp;nbsp;&amp;nbsp; &lt;/p&gt; &lt;p align="justify"&gt;അത്രയും പറഞ്ഞുകൊണ്ട്&amp;nbsp; കയ്യിലുണ്ടായിരുന്ന പത്രം താഴെക്കിട്ട് ഹസ്സനിക്ക കിച്ചനിലേക്ക്&amp;nbsp; നടന്നു.&amp;nbsp; കാര്യമൊന്നും മനസ്സിലാവാതെ ഞാന്‍ കോയക്കുട്ടിയെ നോക്കി .&amp;nbsp;&amp;nbsp;&amp;nbsp; ഒരുവഷളന്‍ ചിരിയുമായി താന്‍ ഈ നാട്ടുകാരനെയല്ലാ എന്ന ഭാവത്തില്‍&amp;nbsp;&amp;nbsp; ഒന്നും മിണ്ടാതെ കസേരയിലേക്ക് കാലും കയറ്റിവെച്ച് നഖം മുറിച്ചുകൊണ്ടിരിക്കുകയാണ്&amp;nbsp; കോയക്കുട്ടി.&amp;nbsp;&amp;nbsp; അവനോട് ചോദിച്ചിട്ടു ഒരു കാര്യവുമില്ലെന്ന് അറിയുന്നത്കൊണ്ട്&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഞാന്‍&amp;nbsp; ബ്രഷും, സോപ്പുമായി ബാത്ത്റൂമിലേക്ക് കയറി.&lt;/p&gt; &lt;p align="justify"&gt;&amp;nbsp; ഡിഗ്രിവരെ പഠിച്ചവനാണെങ്കിലും ചില സമയത്ത് മണ്ടത്തരങ്ങള്‍&amp;nbsp; മാത്രമാണ്&amp;nbsp; കോയക്കുട്ടിയില്‍ നിന്നുമുണ്ടാവുക.&amp;nbsp;&amp;nbsp; സ്ഥലവും സന്ദര്‍ഭവും നോക്കാതെ ഓരോ കാര്യങ്ങള്‍ പറയും .&amp;nbsp; പല സന്ദര്‍ഭങ്ങളിലും പലര്‍ക്കും അത് ദോഷമാവുന്നു എന്നവന് മനസ്സിലാക്കാന്‍ കഴിയില്ല. &lt;/p&gt; &lt;p align="justify"&gt;&amp;nbsp;&amp;nbsp; ഒരു ദിവസം റൂമില്‍ ഗസ്റ്റായി വന്ന ഹസ്സനിക്കയുടെ&amp;nbsp; അനുജനും സുഹൃത്തുക്കളും&amp;nbsp;&amp;nbsp;&amp;nbsp; മറ്റെല്ലാവരും കൂടി ഒന്നിച്ചിരുന്ന് ടി.വിയില്‍ വാര്‍ത്ത കൊണ്ടിരിക്കുമ്പോള്‍. വാര്‍ത്ത വായിക്കുന്ന അവതാരികയെ നോക്കി&amp;nbsp; കോയക്കുട്ടി പറഞ്ഞ സഭ്യതക്ക് നിരക്കാത്ത&amp;nbsp; അശ്ലീലം കലര്‍ന്ന&amp;nbsp;&amp;nbsp; കമന്‍റില്‍&amp;nbsp;&amp;nbsp; തൊലിയുരിഞ്ഞു പോയത് ഹസ്സനിക്കയുടെതായിരുന്നു .&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ചിരിയും തമാശയുമായി ഇരുന്നിരുന്ന ഞങ്ങള്‍ എല്ലാം സംസാരം നിറുത്തിയിട്ടും കോയക്കുട്ടിക്ക്&amp;nbsp;&amp;nbsp; കാര്യം മനസ്സിലായില്ല.&amp;nbsp; അവന്‍ അവന്‍റെ കമന്‍റ് വിശദീകരിച്ചു കൊണ്ടിരുന്നു. കൂട്ടത്തില്‍ നിന്നും ഒന്നും മിണ്ടാതെ ഹസ്സനിക്ക&amp;nbsp; പതുക്കെ പുറത്തേക്കിറങ്ങിപോയി.&amp;nbsp;&amp;nbsp; അനുജനും&amp;nbsp; സുഹൃത്തുക്കളും പോയതിനു ശേഷം ഹസ്സനിക്ക അവനുമായി വഴക്ക് കൂടിയെങ്കിലും അവന്‍റെ വിവരദോഷം എന്ന രീതിയില്‍ എല്ലാവരും ഇങ്ങനയുള്ള സംഭവങ്ങളെല്ലാം&amp;nbsp; എഴുതി തള്ളുകയാണ് പതിവ്.&lt;/p&gt; &lt;p align="justify"&gt;&amp;nbsp;&amp;nbsp;&amp;nbsp; &lt;/p&gt; &lt;p align="justify"&gt;ഹസ്സനിക്കയുടെ ഭാര്യ സഹോദരനാണ് ജമാല്‍. ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒന്നര ലക്ഷത്തോളം രൂപ മുടക്കി വിസക്ക് കൊണ്ട് വന്ന ജമാലിനു&amp;nbsp; നാലഞ്ചു മാസമായിട്ടും ജോലിയൊന്നും ശരിയായിരുന്നില്ല.&amp;nbsp;&amp;nbsp; അകന്ന ഒരു പരിചയക്കാരന്‍ വഴി ജമാലിനു&amp;nbsp;&amp;nbsp; ഒരു ബാകാലയില്‍&amp;nbsp; ( GROCERY )&amp;nbsp;&amp;nbsp;&amp;nbsp; ജോലി കിട്ടിയത് ഒരു മാസം മുന്‍പാണ് അത്യാവശ്യ ശമ്പളമൊക്കെയായി കുഴപ്പമില്ലാത്ത ഒരു ജോലി.&amp;nbsp; ഹസ്സനിക്ക ഒരു ഭാരം തലയില്‍നിന്നിറങ്ങി എന്ന ആശ്വാസത്തിലായിരുന്നു അതിനു ശേഷം.&lt;/p&gt; &lt;p align="justify"&gt;&amp;nbsp; കുളികഴിഞ്ഞു ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ ഹസ്സനിക്ക പുറത്ത് നില്‍ക്കുന്നുണ്ട്.! &lt;/p&gt; &lt;p align="justify"&gt;“എന്താ&amp;nbsp; ഹസ്സനിക്ക&amp;nbsp;&amp;nbsp; പ്രശ്നം?&amp;nbsp; ജമാലിന്‍റെ&amp;nbsp; ജോലി എങ്ങനാ പോയത് ?” &lt;/p&gt; &lt;p align="justify"&gt;ദേഷ്യത്താല്‍ ചുവന്ന മുഖവുമായി&amp;nbsp; നില്‍ക്കുന്ന ഹസ്സനിക്കയോട് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം&amp;nbsp; പറഞ്ഞ മറുപടി കേട്ട് എനിക്ക് ചിരിയാണ് വന്നത്.&amp;nbsp;&amp;nbsp; സന്ദര്‍ഭം അനുകൂലമല്ലാത്തകൊണ്ട് വന്ന ചിരി പുറത്ത് കാണിക്കാതെ ഞാന്‍ റൂമിലേക്ക് കയറി. &lt;/p&gt; &lt;p align="justify"&gt;ജമാല്‍&amp;nbsp; ജോലി ചെയ്യുന്ന കടയിലേക്ക് കോയക്കുട്ടി കുശലാന്വേഷണവുമായി കയറിചെന്നപ്പോള്‍&amp;nbsp; അവിടെ ആരൊക്കയോ നില്‍ക്കുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കാതെ കോയക്കുട്ടി&amp;nbsp;&amp;nbsp; ജമാലിനോട്&amp;nbsp; സംസാരം&amp;nbsp; തുടങ്ങി. ജോലിക്കിടയിലാണെങ്കിലും&amp;nbsp;&amp;nbsp;&amp;nbsp; ജമാല്‍&amp;nbsp; എല്ലാറ്റിനും മറുപടി പറഞ്ഞുകൊണ്ടിരുന്നു. അവസാനം യാത്ര പറഞ്ഞു പോരുന്ന സമയത്ത് കോയക്കുട്ടി&amp;nbsp; ജമാലിനൊരു&amp;nbsp; ഉപദേശം കൊടുത്തു.!&lt;/p&gt; &lt;p align="justify"&gt;“ദിവസം നൂറ് റിയാലില്‍ കൂടുതല്‍&amp;nbsp; അടിച്ചുമാറ്റരുത്, കൂടുതല്‍ എടുത്താല്‍ മുതലാളിമാര്‍ക്ക് മനസ്സിലാവും . എടുക്കുന്ന കാശ്&amp;nbsp; പോക്കറ്റില്‍ ഇടരുത്&amp;nbsp; ഷൂവിനിടയിലോ സോക്സിനടിയിലോ ഒളിപ്പിച്ച് പുറത്തിറങ്ങിയാല്‍ മതി.”&lt;/p&gt; &lt;p align="justify"&gt;കോയക്കുട്ടി ഉപദേശിച്ചുകൊണ്ടിരിക്കുമ്പോള്‍&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ജമാല്‍&amp;nbsp; ഇടംകണ്ണിട്ടും&amp;nbsp; ആക്ഷന്‍&amp;nbsp; കാണിച്ചും&amp;nbsp;&amp;nbsp;&amp;nbsp; മറ്റുള്ളവര്‍ കേള്‍ക്കുന്നു എന്ന് കാണിക്കുന്നുണ്ടായിരുന്നുവെങ്കിലും കോയക്കുട്ടി അതൊന്നും ശ്രദ്ധിക്കാതെ പറയാനുള്ളത് പറഞ്ഞ് കടയില്‍ നിന്നും ഇറങ്ങി.&lt;/p&gt; &lt;p align="justify"&gt;അന്നത്തോടുകൂടി&amp;nbsp; ജമാലിന്‍റെ ആ കടയിലെ സേവനം അവസാനിപ്പിക്കേണ്ടി വന്നു.&amp;nbsp;&amp;nbsp; ഉപദേശം കൊടുത്ത് പോവുമ്പോള്‍ കടയില്‍ ഉണ്ടായിരുന്നവരുടെ&amp;nbsp;&amp;nbsp;&amp;nbsp; കൂട്ടത്തില്‍&amp;nbsp;&amp;nbsp; മലയാളിയായ കടയുടെ ഉടമസ്ഥന്‍ കൂടിയുണ്ടെന്ന കാര്യം&amp;nbsp; കോയക്കുട്ടി ശ്രദ്ധിച്ചില്ല.!!&lt;/p&gt;  &lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-7768260315540302242?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/7768260315540302242/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=7768260315540302242' title='122 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/7768260315540302242'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/7768260315540302242'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/07/blog-post_19.html' title='കോയക്കുട്ടിയുടെ ഉപദേശം'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><thr:total>122</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-7769166986813412748</id><published>2010-07-05T00:28:00.005+05:30</published><updated>2011-01-22T00:50:31.883+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>സതി നിലനിന്നിരുന്നുവെങ്കില്‍……</title><content type='html'>&lt;p align="justify"&gt;  ബന്ധങ്ങളും കടപ്പാടുകളും വെറും ജലരേഖകള്‍ മാത്രമാണെന്നതിന്‍റെ ഒരു ഉത്തമ  ഉദാഹരണമാണ്    ഹമീദിന്‍റെ ജീവിതം.  &lt;/p&gt; &lt;p align="justify"&gt;        ആറടി  ഉയരവും വിടര്‍ന്ന നെഞ്ചും വെളുത്ത നിറവും തുടുത്ത കവിളുകളും  കട്ടി മീശയുമുള്ള   സുന്ദരനായ അവനെ കണ്ടാല്‍ എഴുത്തും വായനയും അറിയില്ല എന്നാരും പറയില്ല.  ഉപ്പയും ഉമ്മയും മൂന്ന് സഹോദരന്മാരും    ഒരു സഹോദരിയും  അടങ്ങിയ കുടുംബത്തിലെ മുത്ത മകന്‍.    നാട്ടില്‍ സ്വകാര്യ ബസ്സില്‍  ക്ലീനര്‍ ആയി ജോലിചെയ്യുന്നതിനിടയിലാണവന്‍  ഞങ്ങളുടെ കമ്പനിയിലെ ഓഫീസ്ബോയ് ആയി    സൌദിയില്‍ വരുന്നത്.  എന്‍റെ സഹമുറിയനായി     താമസം  തുടങ്ങിയ അവന്‍     രണ്ട് വര്‍ഷത്തെ പ്രവാസ ജീവിതത്തിനു  ശേഷം അവധിയില്‍ പോയി   വിവാഹം കഴിച്ചു.           സുന്ദരിയായ സുനീറ      ഹമീദിനു അനുയോജ്യമായ  പെണ്ണ്  തന്നെയായിരുന്നു. അവധി കഴിഞ്ഞ് തിരിച്ചു പോരുമ്പോള്‍ സുനീറ ഗര്‍ഭിണിയായിരുന്നു.   &lt;/p&gt; &lt;p align="justify"&gt;         നാട്ടില്‍  സ്റ്റേഷനറി കട നടത്തുന്ന അനുജന്‍റെയും ഹമീദിന്‍റെയും വിവാഹം ഒരേദിവസമാണ് നടന്നത്.       അനുജന്‍റെയും ഭാര്യയുടെയും  വൈവാഹിക ജീവിത സന്തോഷവും ആര്‍ഭാടം നിറഞ്ഞതുമായി മാറുമ്പോള്‍   വിരഹവും,മാനസിക വിഷമങ്ങളും നിറഞ്ഞ ജീവിതമായിരുന്നു സുനീറക്ക് അവിടെ ഉണ്ടായിരുന്നത്. വിഷമങ്ങള്‍ അതിരുകടന്നിട്ടോ,അതോ സ്വഭാവ സവിശേഷതകൊണ്ടോ എന്നറിയില്ല സുനീറക്ക് ആ വീട്ടില്‍ സ്വസ്ഥത ഇല്ലായിരുനു. മറ്റു കുടുംബാങ്ങള്‍ക്ക് മുന്‍പില്‍   സുനീറ ഒറ്റപ്പെടുന്നതായും,അവളുടെ കാര്യങ്ങളില്‍ മറ്റുള്ളവര്‍ വേണ്ടവിധം ശ്രദ്ധ ചെലുത്താതായും  അവള്‍ക്ക് തോന്നിയത് ഹമീദിനെ അറിയിച്ചുകൊണ്ടിരുന്നു. &lt;/p&gt; &lt;p align="justify"&gt;അവരുടെ  സന്തോഷവും, സങ്കടവും. പ്രണയവും വിരഹവുമെല്ലാം    എന്‍റെ  എഴുത്തുകളിലൂടെയും വായനയിലൂടെയുമായിരുന്നു    അവന്‍ അറിഞ്ഞിരുന്നത്.   അവരുടെ സ്നേഹത്തിന്‍റെ ആഴം എഴുത്തിലൂടെ  മനസ്സിലാക്കുമ്പോള്‍  ഞാന്‍  വിവാഹിതനായിരുന്നില്ല.  ദാമ്പത്യബന്ധത്തിലെ സ്നേഹം എന്താണെന്ന്   അറിയാത്ത ഞാന്‍ ചില സമയത്ത്   അവന്‍റെ അമിതഭാര്യ സ്നേഹത്തെ  രഹസ്യമായി കളിയാക്കാറുണ്ട്. അന്നവന്‍  എന്നോട്  പറഞ്ഞിരുന്നു  “നീ ഒന്ന് കെട്ട് അപ്പോള്‍ അറിയാം എന്ന്”. ഭാര്യയെ  ഒരാള്‍ ഇത്രമാത്രം സ്നേഹിക്കുമോ എന്ന് അവന്‍റെ സ്നേഹം കാണുമ്പോള്‍  ഞാന്‍ അത്ഭുതപ്പെടാറുണ്ട്.&lt;/p&gt; &lt;p align="justify"&gt;  ഇതിനിടയില്‍ അവര്‍ക്ക് ഒരു പെണ്‍കുട്ടി ജനിക്കുകയും, മറ്റു അനുജന്മാര്‍ വിവാഹിതരാവുകയും ചെയ്തതോടെ   വീട്ടിലെ പ്രശ്നങ്ങള്‍ കൂടി വന്നു. അവിടത്തെ അസൌകര്യവും   കുത്തുവാക്കുകളും  സഹിക്കവയ്യാതായപ്പോള്‍  ബാങ്ക് ലോണായും കടമായും സ്വരുക്കൂട്ടിയ കാശുകൊണ്ട് രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ തറവാട് വീട്ടില്‍ നിന്നും അധികം അകലയല്ലാതെ ഒരു വീട് പണിതു.  &lt;/p&gt; &lt;p align="justify"&gt;   പുതിയ വീട്ടിലേക്ക് താമസം മാറിയാല്‍ പ്രശ്നങ്ങള്‍ എല്ലാം തീരുമെന്നു കരുതിയിരുന്ന അവന് പുതിയ പ്രശ്നങ്ങളുടെ തുടക്കമായി മാറുകയായിരുന്നു ആ വീട്. &lt;/p&gt; &lt;p align="justify"&gt;    മൊബൈല്‍ ഫോണ്‍ വ്യാപകമാവുകയും കത്തെഴുത്തുകള്‍ നിലക്കുകയും ചെയ്തപ്പോള്‍ തന്‍റെ പ്രശ്നങ്ങള്‍ മറ്റൊരാള്‍ കൂടി അറിയുന്നതിനവാസാനം ഉണ്ടാവുമല്ലോ എന്നു കരുതി   കൂടുതല്‍ സന്തോഷിക്കുന്നതവനാവും എന്നു ഞാന്‍ കരുതിയത് വെറുതയായിരുന്നു. അപ്പോഴും അവന്‍റെ ഒരോ പ്രശ്നങ്ങളും അവന്‍ എന്നോട് പറയുമായിരുന്നു. ഈ സമയത്തെല്ലാം ഞാന്‍ വിവാഹം കഴിഞ്ഞ് പ്രണയത്തിന്‍റെ തീവൃതയും വിരഹത്തിന്‍റെ നൊമ്പരവും അനുഭവിക്കാന്‍ തുടങ്ങുകയായിരുന്നു.&lt;/p&gt; &lt;p align="justify"&gt;   ഏറെ സന്തോഷവനായി തമാശകള്‍ മാത്രം പറഞ്ഞിരുന്ന ഹമീദ് പിന്നെ പിന്നെ ചിന്താത്മകനായും നിശബ്ദനായും മാറുന്നത് ഞാന്‍ അവനെ ഇടക്കിടക്ക് ഓര്‍മപ്പെടുത്തിയിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി  അവന്‍റെ മോള്‍ക്ക് പതിനൊന്ന് വയസ്സായി. പല പ്രാവശ്യം അവധിയില്‍ പോയിട്ടും ആ കുഞ്ഞിനു ശേഷം മറ്റൊരു കുഞ്ഞുണ്ടാവത്തിന്‍റെ വിഷമം അവന്‍റെ  വാക്കുകളില്‍ എന്നും ഉണ്ടായിരുന്നു.  കഴിഞ്ഞ തവണ അവധികഴിഞ്ഞു വന്നപ്പോള്‍ അവന്‍ വളരെ സന്തോഷവാനായിരുന്നു.  പതിനൊന്നു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം അവര്‍ക്ക് വീണ്ടും ഒരു കുഞ്ഞ് ജനിക്കാന്‍ പോവുന്നതിന്‍റെ സൂചനകളുമായാണ് സുനീറ അവനെ യാത്രയാക്കിയത്.  പക്ഷെ ആ സന്തോഷം രണ്ട് മാസത്തില്‍ കൂടുതല്‍ നില നിന്നില്ല. വീട്ടില്‍ നിന്നും വന്ന ഒരു ഫോണ്‍കോള്‍ എല്ലാം തകര്‍ത്തെറിഞ്ഞു അവള്‍ ഹോസ്പിറ്റലില്‍ ആണെന്നും അത് അബോര്‍ഷനായെന്നും അറിയാന്‍ കഴിഞ്ഞു.  &lt;/p&gt; &lt;p align="justify"&gt;ഒരു ദിവസം സന്ധ്യാനമസ്കാരം കഴിഞ്ഞ് മുറിയിലേക്ക് കയറി ചെന്ന ഞാന്‍   മൊബൈലിലൂടെ  ആരോടോ ഉച്ചത്തില്‍ സംസാരിക്കുന്ന ഹമീദിനേയണ് കണ്ടത്. എന്നെ കണ്ടയുടന്‍ മൊബൈല്‍ കട്ട് ചെയ്യാന്‍ ശ്രമിച്ച അവനോട്   സംസാരിക്കുവാണെങ്കില്‍  ഞാന്‍ പുറത്തു പോവാം എന്ന്  ആംഗ്യ  ഭാഷയിലൂടെ പറഞ്ഞപ്പോള്‍ വേണ്ട എന്നവന്‍ പറഞ്ഞുകൊണ്ട്  ബെഡ്ഡിലേക്ക് ചാഞ്ഞ് ഒന്നും മിണ്ടാതെ കിടന്നു. പെട്ടന്ന് എന്തോ ഓര്‍ത്ത പോലെ  എന്നോട് പറഞ്ഞു.&lt;/p&gt; &lt;p align="justify"&gt;“സതി നിലനിന്നിരുന്നാല്‍ മതിയായിരുന്നു അല്ലെ?”&lt;/p&gt; &lt;p align="justify"&gt;എനിക്ക്   ഒന്നും മനസ്സിലായില്ല.!!&lt;/p&gt; &lt;p align="justify"&gt;“സതിയോ? അതെന്തിനാ?” &lt;/p&gt; &lt;p align="justify"&gt;  “എന്നാല്‍ ഭര്‍ത്താവ് ജീവന്‍ കളഞ്ഞാല്‍ ഭാര്യ കൂടെ   ചാവുമായിരുന്നില്ലെ.?”&lt;/p&gt; &lt;p align="justify"&gt;നിരക്ഷരനായ അവന്‍ എവിടന്നോ കേട്ട ഒരുവാക്ക് പറയുകയാവും എന്നു   കരുതി ഞാന്‍ കൌതുകത്തോടെ അവനെ നോക്കി.    എന്തേ ഇപ്പോള്‍ ഇങ്ങനെ ഒരു തോന്നല്‍ എന്ന ഭാവത്തില്‍. അവന്‍ എന്‍റെ മുഖത്തു നിന്നും കണ്ണുകള്‍ എടുത്ത്  താഴേക്ക്  നോക്കികൊണ്ടിരുന്നു.  &lt;/p&gt; &lt;p align="justify"&gt;“നിനക്കെന്താ വട്ടുണ്ടോ? ഇനി ആ ആചാരം ഉണ്ടെങ്കില്‍ തന്നെ നമുക്കതെങ്ങനാ ബാധകമാവുന്നത്?” ഞാന്‍ സംസാരം തുടരാന്‍ തീരുമാനിച്ചു.ഒരു തമാശയായി മാത്രമാണ് ഞാന്‍ അത് കണക്കാക്കിയത് .  പക്ഷെ അവന്‍റെ   മുഖം കോപവും സങ്കടവും കൊണ്ട് ചുവന്നിരുന്നു.&lt;/p&gt; &lt;p align="justify"&gt;“ഞാന്‍ എത്രമാത്രം അവളെ സ്നേഹിച്ചതാ  എന്നിട്ടും അവള്‍ എന്നെ മനസ്സിലാക്കിയില്ലല്ലോ. അവളെ കൊന്ന് കളയാന്‍ എന്‍റെ കൈകള്‍ക്കാവില്ല അതാ…”&lt;/p&gt; &lt;p align="justify"&gt;പറഞ്ഞു തുടങ്ങിയ വാക്കുകള്‍  മുഴുവനാക്കാന്‍ കഴിയാതെ അവന്‍ പൊട്ടി പൊട്ടിക്കരഞ്ഞു. അല്‍പ്പ നേരത്തെ തേങ്ങലുകള്‍ക്കൊടുവില്‍ അവന്‍  സംസാരം തുടര്‍ന്നു.   സുനീറ ആ കുഞ്ഞിനെ സ്വയം ഇല്ലാതാക്കിയതാണെന്ന നെട്ടിക്കുന്ന സത്യം അവന്‍ പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ എന്‍റെ മനസ്സ് സമ്മതിച്ചില്ല. വീട്ടില്‍ നിന്നും അവനുകിട്ടിയ വിവരം ഒരു അമ്മായിഅമ്മ മരുമകള്‍ വഴക്കിന്‍റെ ബാക്കിമാത്രം ആവും എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ തല കുലുക്കി അതിനെ എതിര്‍ത്തു. നിറഞ്ഞൊഴുകിയ കണ്ണുകള്‍ തുടച്ചുകൊണ്ടവന്‍ ബാക്കി കൂടി പറഞ്ഞത് സുനീറയുടെ മറ്റൊരു മുഖത്തെ കുറിച്ചായിരുന്നു. &lt;/p&gt; &lt;p align="justify"&gt;മോളെ സ്കൂളിലേക്ക് കൊണ്ട് പോവുന്ന ഓട്ടോഡ്രൈവര്‍ സുനീറയുമായുള്ള സത്യമോ അതോ അവന്‍റെ വെറും മോഹമോ എന്നറിയാത്ത അവിഹിത ബന്ധം കൂട്ടുകാര്‍ക്കിടയില്‍ പറഞ്ഞു രസിച്ചത് ഹമീദിന്‍റെ സഹോദരന്‍റെ ചെവിയില്‍ എത്തിയ കാര്യം അവന്‍ ഹമീദിനെ അറിയിച്ചു.  ആ ഓട്ടോറിക്ഷകാരനുമായി ഇനിയാതൊരു അടുപ്പവും വേണ്ട എന്ന വീട്ടുകാരുടെ എതിര്‍പ്പിനവള്‍ വില കല്‍പ്പിച്ചില്ല.  ഹമീദിനോടവള്‍ തന്‍റെ നിരപാരാധിത്വം പറഞ്ഞപ്പോള്‍   അവന്  അവളെ   വിശ്വസിക്കാതിരിക്കാന്‍  കഴിഞ്ഞില്ല.  സത്യമാണെങ്കിലും അല്ലങ്കിലും ഇനി അവനുമായി ഒരു ലോഹ്യവും വേണ്ട എന്ന ഒരു വാക്കില്‍ അവന്‍ ആ വിഷയം അവസാനിപ്പിച്ചു.&lt;/p&gt; &lt;p align="justify"&gt;പിന്നീടെന്നും സുനീറയെ പറ്റിയുള്ള ഒരോ കഥകള്‍ ഇവന്‍റെ ചെവിയില്‍ എത്തുന്നത്  ഇവനെ അലോസരപ്പെടുത്തിയിരുന്നു.    വീട്ടുകാര്‍ പുതിയ പുതിയ കഥാപാത്രങ്ങളെ സുനീറയുമായി ചേര്‍ത്ത് പറഞ്ഞപ്പോള്‍ അവന്‍ ഒരു ചെവിയിലൂടെ കേട്ട് മറ്റൊരു ചെവിയിലൂടെ കളയുകയാണ് ചെയ്തത്. &lt;/p&gt; &lt;p align="justify"&gt;അവരുടെ നാട്ടില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന സുരേഷ് എന്ന യുവാവുമായി   സുനീറയെ ബന്ധപ്പെടുത്തിപറഞ്ഞത്   ഹമീദ് ഏറെ വിശ്വസിക്കുകയും തന്നോട്  ഒരിക്കലും നുണപറയില്ലെന്ന് പൂര്‍ണ്ണ വിശ്വാസവുമുള്ള അമ്മാവനായതുകൊണ്ട് ഹമീദിന്‍റെ മനസ്സില്‍ സംശയത്തിന്‍റെ മുള പൊട്ടി.  പതിനൊന്നു  വയസ്സായ മോളോട് സ്വന്തം ഉമ്മയുടെ സ്വഭാവത്തെ  പറ്റി ചോദിച്ചറിയേണ്ടി വരികയും  സുരേഷ്മാമ ഇടക്കെല്ലാം വീട്ടില്‍ വരാറുണ്ട് ഉമ്മയുമായി ഒറ്റക്ക് സംസാരിക്കാറുണ്ട് എന്നു മോള്‍ പറയുക കൂടി ചെയ്തപ്പോള്‍  ഹമീദ് തകര്‍ന്നു പോയി. തന്നെ ഇത്രയും കാലം അവള്‍ വഞ്ചിക്കുകയായിരുന്നെവന് മനസ്സിലായി. അപ്പോഴെക്കും സുനീറ അവന്‍റെ വീട്ടുകാരുമായി വഴക്കിട്ട്  വീട് പൂട്ടി മോളുമായി അവളുടെ വീട്ടിലേക്ക് പോയിരുന്നു. &lt;/p&gt; &lt;p align="justify"&gt;എത്രയും പെട്ടന്ന് നാട്ടില്‍ വാ  എന്ന അമ്മാവന്‍റെ ആവശ്യപ്രകാരം ബോസിനോട് അവധി ചോദിച്ചപ്പോള്‍ ഉടന്‍ അവധിനല്‍കാന്‍ കഴിയില്ല എന്ന ബോസിന്‍റെ നിലപാടില്‍ വിസ ക്യാന്‍സല്‍ ചെയ്താണെങ്കിലും  പോവണം എന്ന വാശിയിലായിരുന്നു അവന്‍.  എന്‍റെ ഇടപെടലിലൂടെ അനുവദിച്ചുകിട്ടിയ അവധിയില്‍      അവന്‍ എന്നോട് യാത്ര പറഞ്ഞപ്പോള്‍.  “നീ കേട്ടതെല്ലാം ഒരു നുണക്കഥയാവും സാരമില്ല പോയി വരൂ” എന്ന് ഞാന്‍ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു  എങ്കിലും   കരഞ്ഞുകലങ്ങിയ അവന്‍റെ  കണ്ണുകളിലേക്ക്  നോക്കുമ്പോള്‍  എന്‍റെ  കണ്ണുകളും  നിറയുന്നത്  ഞാന്‍  അറിഞ്ഞിരുന്നു.  &lt;/p&gt; &lt;p align="justify"&gt;   പന്ത്രണ്ട് വര്‍ഷത്തെ ബന്ധവും അവളോടുള്ള സ്നേഹവും  പെട്ടന്ന് പറിച്ചെറിയാന്‍  കഴിയാത്ത ഹമീദ് നാട്ട്മദ്ധ്യസ്തന്മാരുമായി ഒരു ഒത്തു തീര്‍പ്പിനു വേണ്ടി ചെന്നപ്പോള്‍ അവള്‍ അവന്‍റെ    മുഖത്ത് നോക്കി   പറഞ്ഞത് “നിങ്ങളുടെ ഒരു കുഞ്ഞിനെ കൂടി എനിക്കിനി വേണ്ടാത്തത് കൊണ്ട്  തന്നെയാണതിനെ ഞാന്‍ കളഞ്ഞത്” എന്നായിരുന്നു. അവന്‍റെ കുഞ്ഞിനെ ആവശ്യമില്ലാത്ത അവള്‍ അപ്പോഴെക്കും അവന്‍റെ അതുവരെയുള്ള  സമ്പാദ്യം  കൈവശപ്പെടുത്തി കഴിഞ്ഞിരുന്നു. &lt;/p&gt; &lt;p align="justify"&gt;അവന്‍ അവിടന്ന് നിരാശയോടെ മടങ്ങി പോന്ന പിറകെ  അവള്‍ നൊന്ത്പെറ്റ  മോളുടെ കരയുന്ന മുഖം അവഗണിച്ചുകൊണ്ട് അവളുടെ വാപ്പയും ഉമ്മയും നോക്കി നില്‍ക്കെ   സുരേഷിനെ വിളിച്ചു വരുത്തി അവന്‍റെ കൂടെ ഇറങ്ങിപോയി. &lt;/p&gt; &lt;p align="justify"&gt;കോടതിയിലേക്ക് കേസ് എത്തിക്കുന്നതിനെ കുറിച്ചുള്ള     ചോദ്യത്തിനു മുന്‍പില്‍ വക്കീലിന്‍റെ മറുപടി ഉണ്ടായത് കേസ് കോടതിയില്‍ എത്തിയാലും അവള്‍ക്കെ വിജയം ഉണ്ടാവൂ. അവന്‍റെ കൂടെ പോവാനെ കോടതി പറയൂ..   പന്ത്രണ്ട് വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിനോ അതില്‍ ഇവനു പറ്റിയ നഷ്ടങ്ങള്‍ക്കോ കോടതിയില്‍ വിലയുണ്ടാവില്ല. എന്നാണ്.   &lt;/p&gt; &lt;p align="justify"&gt;ഇടക്കെന്നോ സുനീറ മോളെ കാണാണം എന്നും പറഞ്ഞ്  സ്കൂളില്‍ ചെന്നപ്പോള്‍      കുട്ടി  അവളേ  കാണണ്ട എന്നു പറഞ്ഞ് ടീച്ചറെ കെട്ടിപിടിച്ച്  കരഞ്ഞത് കാരണം സ്കൂളില്‍ ഇങ്ങനെ ഒരു സീന്‍ ഉണ്ടാക്കരുതെന്നു പറഞ്ഞ് ടീച്ചേഴ്സ്  സുനീറയെ  മടക്കി അയച്ചു.   &lt;/p&gt; &lt;p align="justify"&gt;    ഒരു ആത്മഹത്യയിലോ സതിയിലോ തീരണ്ടതല്ല ജീവിതങ്ങള്‍  എന്ന തിരിച്ചറിവുള്ള  ഹമീദ് ഇപ്പോള്‍  സുനീറയേക്കാള്‍ സുന്ദരിയും സ്നേഹവതിയുമായ ഒരു ഭാര്യയും  സ്വന്തം ഉമ്മയെക്കാള്‍സ്നേഹിക്കുന്ന ഒരു രണ്ടാനുമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന മോളുമായി സന്തോഷകരമായ ജീവിതം നയിക്കുന്നു.&lt;/p&gt; &lt;p align="justify"&gt;               *****     *****     *****     *****     *****     *****&lt;/p&gt; &lt;p align="justify"&gt;&lt;span style="color: rgb(0, 0, 128);"&gt;&lt;span style="font-weight: bold; color: rgb(255, 0, 0);"&gt;വാല്‍കഷ്ണം&lt;/span&gt;&lt;span style="font-weight: bold; color: rgb(255, 0, 0);"&gt; &lt;/span&gt;: &lt;/span&gt;&lt;/p&gt;&lt;p align="justify"&gt;&lt;span style="color: rgb(0, 0, 128);"&gt;കഥാപാത്രങ്ങളുടെ പേരുകള്‍ക്ക് മാത്രം മാറ്റം വരുത്തി   ഒരു അനുഭവകഥ  വളരെ ചുരുക്കി ഞാന്‍ ഇവിടെ    എഴുതുമ്പോള്‍  ഒരുപാട് ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട് എന്നെനിക്കറിയാം. ഒരിക്കലും അവനു ബാധകമല്ലാത്തതും എന്നോ കേട്ട് മറന്നതുമായ    സതി എന്ന വാക്ക് അവന്‍റെ  നാവില്‍ നിന്നും വരാനുള്ള കാരണം  അമിതമായി സ്നേഹിച്ച  തന്‍റെ  ഭാര്യ  തന്നെ  വഞ്ചിച്ചു എന്നറിഞ്ഞപ്പോഴുള്ള  ആത്മരോക്ഷത്തില്‍ നിന്നുമാണെന്നു നമുക്ക് എഴുതി തള്ളാം.  &lt;/span&gt;&lt;/p&gt; &lt;p align="justify"&gt;&lt;span style="color: rgb(0, 0, 128);"&gt;  പിന്നീടൊരിക്കല്‍ ഞാന്‍ &lt;span style="color: rgb(0, 0, 128);"&gt;അവനുമായി &lt;/span&gt;സംസാരിച്ചപ്പോള്‍ “എന്തറിഞ്ഞിട്ടാ  നീ സതി ഉണ്ടായാല്‍ നന്നായി എന്നെന്നോട് പറഞ്ഞത്” എന്ന് ചോദിച്ചിരുന്നു.    “നിനക്കറിയില്ലെ  അവളെ ഞാന്‍ എത്രമാത്രം സ്നേഹിച്ചിരുന്നു” എന്ന് പറയുമ്പോഴും  അവനില്‍ നിന്നും അവന്‍റെ കുടുംബത്തില്‍ നിന്നുമുണ്ടായ തെറ്റുകള്‍ അവന്‍ നിരസിക്കുന്നില്ല. നാട്ടില്‍ തന്നെ നില്‍ക്കുന്ന   അനുജന്‍ ഭാര്യയുമായി സന്തോഷത്തോടെ    മധുവിധു ആഘോഷിക്കുമ്പോള്‍ കുടുംബ ഭാരം മുഴുവന്‍ തലയിലേറ്റി ഇവന്‍ ഗള്‍ഫിലേക്ക് തിരിച്ച് പോരുകയായിരുന്നു.   മറ്റു അനുജന്മാരെല്ലാം വിവാഹിതരാവുകയും  കുറഞ്ഞ മുറികള്‍ മാത്രം ഉള്ള വീട്ടില്‍ അവരെല്ലാം മണിയറ ഒരുക്കുകയും ചെയ്തപ്പോള്‍. വീടിന്‍റെ ഹാളില്‍ കിടന്നിരുന്ന സുനീറക്കും മോള്‍ക്കും അവധിക്ക് ഇവന്‍ ചെല്ലുമ്പോള്‍ മാത്രമാണ് മുറികളില്‍  ഉറങ്ങാന്‍ കഴിഞ്ഞിരുന്നത്.   ഭര്‍ത്താക്കന്മാര്‍ അടുത്തുള്ള മറ്റു മരുമക്കളുടെ  ഇടയില്‍ ഇവളുടെ ആവശ്യങ്ങള്‍ ഉപ്പയും ഉമ്മയും വേണ്ട രീതിയില്‍  ശ്രദ്ധിക്കാതിരുന്നതും  അവന്‍റെ വീട്ടുകാരുടെ ഭാഗത്ത് വന്ന തെറ്റുകളാണ്. &lt;/span&gt;&lt;span style="color: rgb(0, 0, 128);"&gt;സ്വന്തമായി ഒരു വീടും അതിന്‍റെ ഭരണവും കൈവന്നപ്പോള്‍ ചോദ്യം ചെയ്യാന്‍ അടുത്താരുമില്ല   എന്ന് മനസ്സിലാക്കി അവള്‍   ഇവന്‍റെ സ്നേഹത്തിനോ കഷ്ടപ്പാടുകള്‍ക്കോ വില കല്‍പ്പിക്കാതെ അവളുടെ ഇഷ്ടപ്രാകാരം അഴിഞ്ഞാടുകയും  ചെയ്തു.   &lt;/span&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-7769166986813412748?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/7769166986813412748/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=7769166986813412748' title='110 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/7769166986813412748'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/7769166986813412748'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/07/blog-post.html' title='സതി നിലനിന്നിരുന്നുവെങ്കില്‍……'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><thr:total>110</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-4091233568647530765</id><published>2010-06-28T01:46:00.001+05:30</published><updated>2010-06-28T01:46:49.212+05:30</updated><category scheme='http://www.blogger.com/atom/ns#' term='ആക്ഷേപഹാസ്യ ഉത്തരാധുനിക ഗവിത'/><title type='text'>എന്‍റെ മലയാളം (കവിത കണ്ട കൂതറ)</title><content type='html'>&lt;a href="http://hasufa.blogspot.com"&gt;&lt;img style="border-right-width: 0px; margin: 0px 50px 0px 30px; display: inline; border-top-width: 0px; border-bottom-width: 0px; border-left-width: 0px" title="മലയാളം " border="0" alt="മലയാളം " align="right" src="http://lh6.ggpht.com/_CQMc4X6HEcw/TCexrj1cp-I/AAAAAAAAASA/tS1Y4TlEDHc/malayalam22222.jpg?imgmax=800" width="322" height="386"&gt;&lt;/a&gt;  &lt;p&gt;മലയാലം ഞാന്‍ &lt;/p&gt; &lt;p&gt;പതിച്ചിട്ടുണ്ട്. &lt;/p&gt; &lt;p&gt;അല്ല ,,&lt;/p&gt; &lt;p&gt;പദിച്ചിട്ടുണ്ട്.&lt;/p&gt; &lt;p&gt;ശ്ശോ,,,,, &lt;/p&gt; &lt;p&gt;പധിച്ചിട്ടുണ്ട്.&lt;/p&gt; &lt;p&gt;കഷ്ടം..!!&lt;/p&gt; &lt;p&gt;പഡിച്ചിട്ടുണ്ട്.&lt;/p&gt; &lt;p&gt;ഛേയ്,,,&lt;/p&gt; &lt;p&gt;പഠിച്ചിട്ടുണ്ട്.&lt;/p&gt; &lt;p&gt;ഹാവൂ.. ശരിയായി.!!&lt;/p&gt; &lt;p&gt;***&amp;nbsp;&amp;nbsp; ***&amp;nbsp;&amp;nbsp; ***&lt;/p&gt; &lt;p&gt;&lt;em&gt;&lt;font color="#000080" size="1"&gt;&lt;strong&gt;&lt;u&gt;ഫോട്ടോ പോസ്റ്റില്‍ ചേര്‍ക്കാന്‍ സമ്മതിച്ച കൂതറഹാഷിമിനു&amp;nbsp; നന്ദി :)&lt;/u&gt;&lt;/strong&gt;&lt;/font&gt;&lt;/em&gt;&lt;/p&gt;  &lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-4091233568647530765?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/4091233568647530765/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=4091233568647530765' title='97 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/4091233568647530765'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/4091233568647530765'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/06/blog-post_28.html' title='എന്‍റെ മലയാളം (കവിത കണ്ട കൂതറ)'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://lh6.ggpht.com/_CQMc4X6HEcw/TCexrj1cp-I/AAAAAAAAASA/tS1Y4TlEDHc/s72-c/malayalam22222.jpg?imgmax=800' height='72' width='72'/><thr:total>97</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-2428665181995773861</id><published>2010-06-14T02:31:00.004+05:30</published><updated>2010-06-25T21:32:22.601+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>നീര്‍നായ നാണപ്പന്‍.</title><content type='html'>&lt;p align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;കി&lt;/span&gt;&lt;/strong&gt;ഴക്കെതൊടിയില്‍ നിന്നും സൂര്യന്‍  അഞ്ചിപ്പുഴയിലെ കുളിസീന്‍ കാണാന്‍ ഇറങ്ങിയിട്ട് മണിക്കൂര്‍ രണ്ട് കഴിഞ്ഞു.!  കുമാരന്‍റെ ഷാപ്പില്‍  നിന്നും തലേദിവസം കള്ളിനോടൊപ്പം  കഴിച്ച   കപ്പയും ബോട്ടിയും വയറ്റില്‍ കിടന്ന് അരിപ്പോം തിരിപ്പോം കളി    തുടങ്ങിയപ്പോള്‍ കിടക്കപ്പായയില്‍ നിന്നും ചാടി എഴുന്നേറ്റ് ഒരു മൊന്ത വെള്ളവുമായി നാണപ്പന്‍ തൊടിയിലേക്ക് ഓടി     മുക്കലും മൂളലും കഴിഞ്ഞു ഒരു വിധം ആശ്വാസത്തോടെ   കയ്യില്‍ ഉണ്ടായിരുന്ന മൊന്ത കിണറ്റിന്‍ കരയിലേക്കൊരു ഏറുകൊടുത്ത് പായയും തലയിണയും തന്നെ   ലക്ഷ്യം വെച്ച്  അകത്തേക്ക് കയറിയപ്പോഴെക്കും ഭാര്യ രമണി  അതെല്ലാം ചുരുട്ടികൂട്ടി മുറിചുവരിനു മുകളില്‍ കയറ്റി വെച്ചിരുന്നു.! രമണിയുടെ അപ്പനപ്പുപ്പന്മാരുടെ ഇരട്ടപേരുകള്‍ ഒന്നൊഴിയാതെ  നാമം ജപിച്ച്    പുറം കാലുകൊണ്ട് ഒരു തൊഴിയും കൊടുത്ത് നാണപ്പന്‍ ഷര്‍ട്ടെടുത്ത് തോളിലൂടെയിട്ട് മുറ്റത്തേക്കിറങ്ങിയപ്പോഴാണ്   ഓന്ത് വാസുവിന്‍റെ  ഓട്ടോറിക്ഷയില്‍   രണ്ട് പേര്‍ നാണപ്പനെ തേടി വന്നത് .!  &lt;/p&gt; &lt;p align="justify"&gt;നീര്‍നായ് നാണപ്പന്‍ എന്നറിയപ്പെടുന്ന  നാണപ്പന്‍ പേരുപോലെ തന്നെ  ഏത് കുത്തൊഴുക്കുള്ള വെള്ളത്തിലും നിഷ് പ്രയാസം നിന്തുവാനും ഏത് ആഴമുള്ള കിണറ്റിലും എത്ര നേരം വേണമെങ്കിലും മുങ്ങി കിടക്കുവാനും മിടുക്കനാണ്.   നാണപ്പനെ തേടി അന്യ നാടുകളില്‍ നിന്നും ആളുകള്‍ വരാറുണ്ട്. വെള്ളത്തില്‍ മുങ്ങിപോയ എന്താണെങ്കിലും നാണപ്പനെത്തിയാല്‍  അത് കരക്കടിഞ്ഞു എന്നുറപ്പിക്കാം.! കൂട്ടികൊണ്ട് പോവാന്‍ വന്നവരോട് തന്‍റെ ഡിമാന്‍റ് പറഞ്ഞുറപ്പിച്ച് നാണപ്പന്‍   ഓട്ടോയിലേക്ക്  കയറി. റേഷന്‍ കാര്‍ഡുമായി പിറകെ ഒടി വന്ന രമണിയെ  പുരക്കകത്ത് വെച്ച് പറഞ്ഞതിന്‍റെ ബാക്കി കൂടി കേള്‍പ്പിച്ച് ഓന്ത് വാസുവിനെ നോക്കി വണ്ടി വിടാന്‍ പറഞ്ഞു.! മഴക്കാലമായാല്‍  നാണപ്പനു ജോലി കൂടും എന്നാലും  വീട്ടുകാര്‍ക്ക്  പത്ത്  പൈസ  നാണപ്പന്‍റെ  കയ്യില്‍ നിന്നും കിട്ടില്ല എന്നുമാത്രമല്ല  കിട്ടുന്നതെല്ലാം    കുമാരന്‍റെ കള്ള് ഷാപ്പില്‍  ചിലവഴിച്ച് രാത്രിയില്‍  വീട്ടില്‍ ചെന്ന്  രമണിയുടെ  മുതുകില്‍   ആലിക്കല്‍ അമ്പലത്തിലെ വേലക്ക് പുതുതായ് കാണാന്‍ തുടങ്ങിയ ഡിജിറ്റല്‍ ശിങ്കാരിമേളം പ്രാകടീസ് ചെയ്യാന്‍ തുടങ്ങും.!&lt;/p&gt; &lt;p align="justify"&gt;പ്രത്യേകിച്ച് വേറെ പണിക്കൊന്നും പോവാത്ത നാണപ്പന്‍    ചൂണ്ടയും എടുത്ത് പുഴക്കരയില്‍  കുറ്റിച്ചെടികള്‍ക്കിടയില്‍ ഇരുന്ന് മീന്‍ പിടിക്കാനെന്ന വ്യാജേന   കുറഞ്ഞ  അകലമുള്ള മറുകരയില്‍  കുളിക്കാന്‍ ഇറങ്ങുന്ന പെണ്ണുങ്ങളുടെ   കുളിയും നോക്കി മുറിബീഡിയും   വലിച്ച് തന്‍റെ ഏക സുഹൃത്തായ സൂര്യനു കൂട്ടായി ഒറ്റയിരിപ്പാണ്  പടിഞ്ഞാറുള്ള ഭാര്യവീട്ടിലേക്ക് സൂര്യന്‍ തന്‍റെ നോട്ടവും കഴിഞ്ഞു  പോവും വരെ  നാണപ്പന്‍ കൂട്ടിരിക്കും.      മറുകരയില്‍  കുളിക്കുന്നതാരാണെന്നു  കുറ്റിച്ചെടികള്‍ക്കിടയിലൂടെ മുഖം   വ്യക്തമായി കണ്ടില്ലങ്കിലും   ചില ബോഡീപാട്സുകള്‍ കണ്ടാല്‍ അതാരാണെന്ന്   നാണപ്പനു പെട്ടന്ന് മനസ്സിലാവും.! &lt;/p&gt; &lt;p align="justify"&gt;പതിവു പോലെ ഒരു ദിവസം   ചൂണ്ടയുമായ് പുഴക്കരയില്‍ ഇരിക്കുമ്പോഴാണ് അതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതു ബോഡി നാണപ്പന്‍റെ കണ്ണില്‍ പെട്ടത്. തന്‍റെ ഫേവറേറ്റ് ശരീരങ്ങള്‍ പലതും സൂര്യന്‍റെ ആര്‍ത്തിപിടിച്ച നോട്ടംകൊണ്ട്  വാടി പോയത് കാരണം     ജീവിതത്തോട് തന്നെ മടുപ്പ് തോന്നിയിരുന്ന നാണപ്പന്‍  ആകാശത്തേക്കൊന്നു  നോക്കി.     സൂര്യന്‍ തന്‍റെ ആര്‍ത്തിപിടിച്ച കണ്ണുകള്‍ കൊണ്ട് ഇമവെട്ടാതെ അവളെ തന്നെ നോക്കി നില്‍ക്കുന്നു.! അവന്‍റെ നോട്ടത്തില്‍  അവളുടെ നനഞ്ഞൊട്ടിയ ശരീരം കൂടുതല്‍ വെട്ടിത്തിളങ്ങി.  നാണപ്പന്‍ കീശയില്‍ നിന്നും ഒരു ബീഡി എടുത്ത് ചുണ്ടത്ത് വെച്ചു.  കാഴ്ചയ്ക്ക് തടസമായി നിന്നിരുന്ന ഒരു പുല്ലാണിവള്ളി പിഴുതെറിഞ്ഞു.!&lt;/p&gt; &lt;p align="justify"&gt;  നീരാടികൊണ്ടിരിക്കുന്ന ആ സുന്ദര രൂപം നാണപ്പനെ ഏതോ മായലോകത്തേക്ക് കൂട്ടികൊണ്ട് പോവാന്‍ ബെന്‍സ്കാറുമായ് വന്നപ്പോഴാണ്    അവളുടെ   കരച്ചിലും  അവളുടെ കൂടെ  കുളിച്ച്കൊണ്ടിരുന്ന  തരുണികളുടെ    മുങ്ങി തപ്പലും നാണപ്പന്‍റെ  ശ്രദ്ധയില്‍ പെട്ടത്.  നാണപ്പനു  കാര്യം  പിടികിട്ടി.  തന്നെ  കൊതിപ്പിച്ചുകൊണ്ടിരുന്ന  ആ സുന്ദരിയില്‍  നിന്നും   വിലപ്പെട്ടത് എന്തോ  നഷ്ടമായിരിക്കുന്നു. !!   &lt;/p&gt; &lt;p align="justify"&gt; &lt;a href="http://lh6.ggpht.com/_CQMc4X6HEcw/TBVHAzvBY9I/AAAAAAAAAPg/WzHfxwDBV7k/s1600-h/new_10242.jpg"&gt;&lt;img style="border-width: 0px; margin: 15px; display: inline;" title="http://hasufa.blogspot.com/" alt="http://hasufa.blogspot.com/" src="http://lh3.ggpht.com/_CQMc4X6HEcw/TBVHCX40oZI/AAAAAAAAAPk/9tT_xUFTqW8/new_102_thumb40.jpg?imgmax=800" width="510" border="0" height="354" /&gt;&lt;/a&gt; നാണപ്പന്‍റെ പൌരബോധം ഉണര്‍ന്നു ആണായിട്ടൊരുവന്‍ ഇവിടെ ഇരിക്കുമ്പോള്‍ …? നാണപ്പന്‍ കൂടുതല്‍ ചിന്തിക്കാന്‍ നിന്നില്ല.  മുണ്ടും ബനിയനുമഴിച്ച് കരയില്‍ വെച്ച് വെള്ളത്തിലേക്കിറങ്ങി നിന്നിടത്തു  നിന്നും ഒരു മുങ്ങല്‍ കുറച്ച് സമയം കഴിഞ്ഞു മുങ്ങിയ അതേ സ്ഥലത്തു തന്നെ നാണപ്പന്‍  പൊങ്ങി.  ആ ഒരു മുങ്ങലില്‍  നാണപ്പന്‍  നീന്തി  മറുകരയില്‍  ചെന്നു അവിടെ  കളഞ്ഞു പോയ  സാധനം തിരഞ്ഞു  കയ്യില്‍ തടഞ്ഞത് ഒരു സ്വര്‍ണ്ണ പാദസരം   വിലപിടിപ്പുള്ള  വസ്തു ആയതുകൊണ്ട് നാണപ്പന്‍  സൌകര്യപൂര്‍വ്വം  തന്‍റെ പൌരബോധം മറന്ന്  അതേ മുങ്ങലില്‍  തന്നെ തിരിച്ചിങ്ങോട്ടും നീന്തി.   നാണപ്പന്‍ മുങ്ങിചെന്നതോ സാധനവുമായ് മടങ്ങിയതോ അവിടെ തിരഞ്ഞുകൊണ്ടിരുന്ന സ്ത്രീകളാരും  അറിഞ്ഞില്ല.!    അവര്‍ തിരച്ചില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.&lt;/p&gt; &lt;p align="justify"&gt;കരയില്‍ കയറിയ   നാണപ്പന്‍ അന്നത്തെ സൌന്ദര്യാസ്വാദനം   അവസാനിപ്പിച്ചു വീട്ടിലേക്ക് മടങ്ങി താന്‍ പോവുന്നതിലും  മുന്‍പെ നാണപ്പന്‍ പോവുന്നത് കണ്ടപ്പോള്‍ ആകാശത്തു നിന്നും സൂര്യന്‍ ലജ്ജകൊണ്ട് ഒരു മേഘത്തിനടിയില്‍ ഒളിച്ചു.!&lt;/p&gt; &lt;p align="justify"&gt;നാലഞ്ച് ദിവസം   കഴിഞ്ഞ് നാണപ്പന്‍ പാദസരം വില്‍ക്കാനായി    തട്ടാന്‍ രവിയുടെ അടുത്ത് ചെന്നു. രവി    കല്യാണവും ഹണിമൂണ്‍ ആഘോഷവുമെല്ലാം കഴിഞ്ഞ് അന്നു കട തുറന്നിട്ടെ ഉണ്ടായിരുന്നുള്ളൂ. രമണിയുടെ ആഭരണങ്ങള്‍ എല്ലാം രവിയുടെ അടുത്ത് തന്നെയാണ് നാണപ്പന്‍ വിറ്റ് കാശാക്കിയിട്ടുള്ളത് അത്കൊണ്ട് രവിക്ക് നാണപ്പനില്‍ നിന്നും സ്വര്‍ണ്ണം വാങ്ങാന്‍ ഒരു പേടിയും ഇല്ല.   അന്നത്തെ സ്വര്‍ണ്ണ വിലനിലവാരം ചോദിച്ചറിഞ്ഞുകൊണ്ട്   കടയുടെ മുന്‍പില്‍ ഉള്ള സ്റ്റൂളില്‍ ഇരുന്ന്   പാദസരം രവിയുടെ നേരെ നീട്ടി  . അത് വാങ്ങി രവി  തിരിച്ചും മറിച്ചും നോക്കി എന്നിട്ട് തുലാസില്‍ ഇട്ടു തൂക്കം നോക്കി ഒന്നരപവന്‍റെ അന്നത്തെ വിലയും പറഞ്ഞു. സംഖ്യ കേട്ടപ്പോള്‍ നാണപ്പന്‍ ഉള്ളാല്‍ ഒന്നു ചിരിച്ചു.  പാദസരം  പോക്കറ്റിലേക്കിട്ട രവി നാണപ്പനെ നോക്കി.   പോക്കറ്റില്‍ നിന്നും നൂറ്റിഅമ്പത് രൂപയെടുത്ത് നാണപ്പനു നേരെ നീട്ടി.!  നാണപ്പന്‍ മനസ്സിലാവാത്ത പോലെ തന്‍റെ ഉണ്ടകണ്ണുകള്‍  കൊണ്ട് രവിയെ  തുറിച്ച് നോക്കി . നാണപ്പന്‍റെ നോട്ടം കണ്ടപ്പോള്‍ രവി   പറഞ്ഞു. &lt;/p&gt; &lt;p align="justify"&gt;“നാണപ്പാ  മുങ്ങിത്തപ്പാന്‍  പോയാല്‍  നിനക്ക് കിട്ടുന്ന കൂലി   നൂറ്റമ്പത് രൂപയല്ലെ അതു മുഴുവന്‍ ഉണ്ട്. ഈ പാദസരം എന്‍റെ ഭാര്യയുടെ കാലില്‍നിന്നും പുഴയില്‍ പോയതാ മുങ്ങി തപ്പി എടുത്തതിനുള്ള കൂലിയാ ഇത്.അവള്‍ കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയത് ഞാനങ്ങ് ക്ഷമിച്ചു.”&lt;/p&gt; &lt;p align="justify"&gt;  നാണപ്പന്‍റെ ചിരിയൊന്നു കോടി ഒന്നും മിണ്ടാതെ ആ പൈസയും വാങ്ങി കുമാരന്‍റെ ഷാപ്പ് ലക്ഷ്യമാക്കി നടന്നു.   ഭാര്യയുടെ കുളിസീന്‍ ഒരാള്‍ നോക്കികണ്ടെങ്കില്‍ എന്താ  കളഞ്ഞു പോയ ഒന്നരപ്പവന്‍ കയ്യില്‍ തന്നെ കൊണ്ട് വന്ന് തന്നില്ലെ.   എന്ന സമാധാനത്തില്‍ രവി തന്‍റെ മുന്നില്‍ എരിഞ്ഞു തുടങ്ങിയ ഉമിയിലേക്ക് ആഞ്ഞ് ഊതികൊണ്ടിരുന്നു. !!&lt;/p&gt; &lt;p align="justify"&gt;                                    ***   ***   ***  ***   **** &lt;/p&gt; &lt;p align="justify"&gt;&lt;u&gt;&lt;em&gt;&lt;span style="color: rgb(0, 0, 128);font-size:78%;" &gt;&lt;/span&gt;&lt;/em&gt;&lt;/u&gt; &lt;/p&gt; &lt;p align="justify"&gt;&lt;span style="font-size:100%;"&gt;&lt;u&gt;&lt;em&gt;&lt;span style="color: rgb(0, 0, 128);"&gt;ചിത്രം : ഞാന്‍ ഒരു പരീക്ഷണം നടത്തിയത്.!&lt;/span&gt;&lt;/em&gt;&lt;/u&gt;&lt;/span&gt;&lt;/p&gt; &lt;p align="justify"&gt;&lt;em&gt;&lt;span style="color: rgb(0, 0, 128);"&gt;&lt;u&gt;&lt;/u&gt;&lt;/span&gt;&lt;/em&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-2428665181995773861?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/2428665181995773861/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=2428665181995773861' title='102 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/2428665181995773861'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/2428665181995773861'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/06/blog-post_14.html' title='നീര്‍നായ നാണപ്പന്‍.'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://lh3.ggpht.com/_CQMc4X6HEcw/TBVHCX40oZI/AAAAAAAAAPk/9tT_xUFTqW8/s72-c/new_102_thumb40.jpg?imgmax=800' height='72' width='72'/><thr:total>102</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-3642355083876570377</id><published>2010-06-01T02:31:00.002+05:30</published><updated>2010-06-05T15:13:50.009+05:30</updated><category scheme='http://www.blogger.com/atom/ns#' term='അനുഭവം'/><title type='text'>ചിക്കന്‍പോക്സ് അവാര്‍ഡ്.!</title><content type='html'>&lt;p align="justify"&gt;&lt;strong&gt;അ&lt;/strong&gt;വാര്‍ഡുകള്‍ പലപേരില്‍ ഉണ്ട് പക്ഷെ ചിക്കന്‍പോക്സ് അവാര്‍ഡ് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇല്ലങ്കില്‍ ഇതാ&amp;nbsp; കുറേ വര്‍ഷങ്ങള്‍ക്ക്&amp;nbsp; മുന്‍പ് നടന്ന ഒരു കൊച്ചു സംഭവം .വായാടിയുടെ&amp;nbsp; ഫോട്ടോ ബ്ലോഗില്‍&amp;nbsp;&amp;nbsp; മമ്മൂട്ടിക്കും സുരേഷ്ഗോപിക്കും കാരവാന്‍ ഉണ്ട് എന്ന് എഴുതികണ്ടപ്പഴാണ് ഈ സംഭവം എനിക്കോര്‍മ വന്നത്.! &lt;/p&gt; &lt;p align="justify"&gt;ആദ്യം ഞാന്‍&amp;nbsp; അസിയെ പരിചയപ്പെടുത്താം . പെരിന്തല്‍മണ്ണ ടൌണില്‍ ജഹനറ തിയറ്ററിനുമുന്‍പില്‍ അവന്‍റെ കുടുംബ&amp;nbsp; സ്വത്തായ ഒരു ഹോട്ടലുണ്ട്. അത് നടത്തുന്നത് അവന്‍റെ ജ്യേഷ്ഠനാണ്. എന്നിട്ടും ഞങ്ങള്‍&amp;nbsp; എട്ട് പേരടങ്ങുന്ന മലയാളികള്‍ക്ക്&amp;nbsp;&amp;nbsp; ഭക്ഷണം ഉണ്ടാക്കാന്‍ നില്‍ക്കുകയായിരുന്നു അവന്‍. &lt;/p&gt; &lt;p align="justify"&gt;ഞാന്‍ അന്ന് സൌദിയില്‍ വന്നിട്ട് കുറച്ച് മാസങ്ങളെ&amp;nbsp; ആയിരുന്നുള്ളൂ.&amp;nbsp;&amp;nbsp;&amp;nbsp; അസി ഭക്ഷണം ഉണ്ടാക്കുന്ന ഫ്ലാറ്റിലേക്കുള്ള എന്‍റെ മാറി താമസത്തില്‍&amp;nbsp; ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അവനാണ്. കാരണം മോഹന്‍ലാല്‍ ഫാന്‍ ആയി മറ്റുള്ളവരോട് തര്‍ക്കിച്ച് നില്‍ക്കാന്‍ അവിടെ അന്ന് അസി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം മമ്മൂട്ടി ഫാന്‍സ്.&amp;nbsp; അതിനിടയിലേക്കാണ്&amp;nbsp; ഒരു മോഹലന്‍ലാല്‍ “ഫാന്‍“ആയ എന്‍റെ രംഗപ്രവേശം . സ്വാഭാവികമായും അസിക്ക് ഞാന്‍ ഒരു കൂട്ട് തന്നെയാവും .!&lt;/p&gt; &lt;p align="justify"&gt;അടുത്തടുത്ത നാട്ടുകരാണെങ്കിലും&amp;nbsp; അസിയെ ഞാന്‍ ഇവിടെ വെച്ചാണ് പരിചയപ്പെടുന്നത്.&amp;nbsp;&amp;nbsp; ആദ്യമായ് ആരെ പരിചയപ്പെടുമ്പോഴും അവന്‍റെ കുടുംബ സ്വത്തായ&amp;nbsp; ഹോട്ടലാണവന്‍ അടയാളം പറയുക&amp;nbsp; പെരിന്തല്‍മണ്ണ ടൌണില്‍ ജഹനറ തിയറ്ററിനുമുന്‍പില്‍&amp;nbsp; പഴയകാലത്ത് തന്നെ നാല് നിലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന&amp;nbsp; ഫൈവ്സ്റ്റാര്‍&amp;nbsp; K.P.M&amp;nbsp; .HOTEL&amp;nbsp; അറിയാത്തയാത്തവര്‍ കുറവാണ്. അതിന്‍റെ ഉടമസ്ഥന്‍&amp;nbsp;&amp;nbsp; ഇവിടെ ഞങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ നില്‍ക്കുന്നു.&amp;nbsp; അതും കുറഞ്ഞ ശമ്പളത്തിന്.&amp;nbsp; എന്‍റെ കൌതുകം ഞാന്‍ മറച്ചു വെച്ചില്ല&amp;nbsp; .!&lt;/p&gt; &lt;p align="justify"&gt;“അസീ&amp;nbsp;&amp;nbsp; ഒരു ഹോട്ടല്‍ സ്വന്തമായിട്ടുണ്ടായിട്ടും&amp;nbsp;&amp;nbsp; നീ..&amp;nbsp; ഇവിടെ ഞങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കികൊണ്ട് ?&lt;/p&gt; &lt;p align="justify"&gt;അവന്‍ ഒന്നു ചിരിച്ചു ..! &lt;/p&gt; &lt;p align="justify"&gt;“ഹോട്ടല്‍&amp;nbsp;&amp;nbsp; നടത്തിപ്പില്‍&amp;nbsp; ജ്യേഷ്ഠനുമായി&amp;nbsp;&amp;nbsp; തര്‍ക്കിക്കേണ്ടി വന്നു. അപ്പോള്‍ ഒന്നും നോക്കിയില്ല ഉംറ വിസയടിച്ചിങ്ങ് കയറി പോന്നു.&lt;/p&gt; &lt;p align="justify"&gt;അവന്‍റെ വാക്കുകളില്‍ നിന്നും ഹോട്ടല്‍ ഇടപാടില്‍ ജ്യേഷ്ഠനുമായി തര്‍ക്കിക്കേണ്ടി വന്നതിന്‍റെയും ഉംറ&amp;nbsp; വിസയില്‍ നിന്നുകൊണ്ട് ജോലി ചെയ്യുന്നതിന്‍റെയും വിഷമം ഞാന്‍ കണ്ടു.!&amp;nbsp; അവന്‍&amp;nbsp;&amp;nbsp; ഭക്ഷണം ഉണ്ടാക്കുമ്പോള്‍&amp;nbsp;&amp;nbsp; ഭക്ഷണം നന്നാവാത്തതിനു ചിലര്‍ അവനെ ചീത്ത പറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതുകൂടി ആലോചിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു.!&lt;/p&gt; &lt;p align="justify"&gt;“എന്നാലും&amp;nbsp; ഇത്രയും വലിയ ഒരു ഹോട്ടല്‍&amp;nbsp; ഉണ്ടായിട്ടും ?”&amp;nbsp; &lt;/p&gt; &lt;p align="justify"&gt;“എത്ര വലിയ ഹോട്ടല്‍ ?”&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പെട്ടന്നായിരുന്നു അവന്‍റെ മറുചോദ്യം.&lt;/p&gt; &lt;p align="justify"&gt;“കെ.പി. എം ഹോട്ടല്‍… അല്ലെ ജഹനറക്ക് മുന്‍പില്‍&amp;nbsp; ഉള്ളത് ?”&amp;nbsp; &lt;/p&gt; &lt;p align="justify"&gt;“ഹ ഹ&amp;nbsp; ഹ” ………&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അവന്‍ ചിരിയോട് ചിരി. കുറേ നേരം ചിരിച്ചതിനു ശേഷം&amp;nbsp;&amp;nbsp; എന്നോട് പറഞ്ഞു. &lt;/p&gt; &lt;p align="justify"&gt;“അല്ല പഹയാ..ആരോടും പറയണ്ട … ജഹനാറയുടെ ഗൈറ്റിനു മുന്‍പില്‍ ഉന്തുവണ്ടിയില്‍ ഒരാള്‍ തട്ടുകട നടത്തുന്നില്ലെ&amp;nbsp; അതാ.. ഞാന്‍ പറഞ്ഞ ഹോട്ടല്‍.”&lt;/p&gt; &lt;p align="justify"&gt;മറുപടി കേട്ടപ്പോള്‍ ഞാനും ചിരിച്ചു പോയി. വിശദമായ് ചോദിക്കുന്നവരോട് മാത്രമേ അവന്‍ ഇങ്ങനെ പറയൂ. അല്ലാത്തവര്‍ K.P.M. HOTEL എന്നു തന്നെ കരുതും .!! &lt;/p&gt; &lt;p align="justify"&gt;ഇപ്പോള്‍ ഏകദേശം അസിയുടെ സംസാര രീതി മനസ്സിലായിട്ടുണ്ടാവുമല്ലോ.&amp;nbsp; ഇനി അവാര്‍ഡ് വിഷയത്തിലേക്ക് വരാം.&lt;/p&gt; &lt;p align="justify"&gt;പതിവു പോലെ റൂമില്‍&amp;nbsp; സംസാര വിഷയം രാഷ്ട്രീയത്തില്‍ നിന്നും മാറി സിനിമയില്‍ എത്തി&lt;a href="http://lh4.ggpht.com/_CQMc4X6HEcw/TAQj_Wuq2kI/AAAAAAAAAO8/mJ6icyxm9ao/s1600-h/mammulal10.jpg"&gt;&lt;img style="border-right-width: 0px; margin: 30px 0px 30px 30px; display: inline; border-top-width: 0px; border-bottom-width: 0px; border-left-width: 0px" title="mammu&amp;amp; lal" border="0" alt="mammu&amp;amp; lal" align="right" src="http://lh5.ggpht.com/_CQMc4X6HEcw/TAQj_4-peQI/AAAAAAAAAPA/uV8kK9jS-vA/mammulal_thumb8.jpg?imgmax=800" width="284" height="332"&gt;&lt;/a&gt;.&amp;nbsp; എല്ലാവരും മമ്മൂട്ടി, മോഹന്‍ലാല്‍ തര്‍ക്കത്തിലാണ് അവര്‍ക്ക് കിട്ടിയ അവാര്‍ഡുകളുടെയും അവര്‍ അഭിനയിച്ച&amp;nbsp; സിനിമകളുടെ വിജയത്തെയും കുറിച്ച്&amp;nbsp; തര്‍ക്കും&amp;nbsp; മുറുകി&amp;nbsp; നില്‍ക്കുന്നു.&amp;nbsp; മോഹന്‍ലാല്‍&amp;nbsp; ഭാഗത്ത്&amp;nbsp; ഞാനും അസിയും മാത്രം&amp;nbsp;&amp;nbsp; ബാക്കിയുള്ളവര്‍ എല്ലാം എതിരാളികള്‍ അന്ന് മലയാള പത്രമോ, ചാനലുകളോ ഇവിടെ കിട്ടിയിരുന്നില്ല.&amp;nbsp; എവിടന്നോ കിട്ടിയ മലയാള പത്രത്തിന്‍റെ ഒരു തുണ്ടുകടലാസ് വായിച്ചു കൊണ്ട് കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു. &lt;/p&gt; &lt;p align="justify"&gt;“സുരേഷ് ഗോപിക്ക് ചിക്കന്‍പോക്സ് ഇതാ ഈ പേപ്പറില്‍ ഉണ്ട്.”.&lt;/p&gt; &lt;p align="justify"&gt;ഉടനെ മമ്മൂട്ടിയുടെ ആരാധകനായ നാസര്‍ പറഞ്ഞു. &lt;/p&gt; &lt;p align="justify"&gt;“ഇതെന്താ&amp;nbsp; എല്ലാ നടന്മാര്‍ക്കും ഇപ്പോള്‍ ചിക്കന്‍പോക്സ് വരുന്നുണ്ടല്ലോ.. മമ്മൂട്ടിക്കും ഉണ്ടായിട്ടുണ്ട്.”&lt;/p&gt; &lt;p align="justify"&gt;അസി എന്‍റെ മുഖത്തേക്കൊന്നു നോക്കി. ഞാന്‍ പ്രതികരണം ഒന്നുമില്ലാതെ ഇരിക്കുവായിരുന്നു. എന്‍റെ മൌനം കണ്ടപ്പോള്‍ അസിക്ക് തോന്നി മോഹന്‍ലാല്‍ പക്ഷം പരാജയപ്പെടാന്‍ പോവുന്നുവെന്ന്. അവന്‍&amp;nbsp; ഉടന്‍ പറഞ്ഞു.!&lt;/p&gt; &lt;p align="justify"&gt;“മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും മാത്രമല്ല. ഞങ്ങളുടെ ലാലേട്ടനും&amp;nbsp; കിട്ടിയിരിക്കുന്നു ചിക്കന്‍പോക്സ് അവാര്‍ഡ്.”&amp;nbsp; &lt;/p&gt; &lt;p align="justify"&gt;റൂമില്‍ എല്ലാവരും കൂട്ടച്ചിരി… ചിരിക്കാതിരിക്കാന്‍ എനിക്കും കഴിഞ്ഞില്ല. എന്‍റെയും കൂടി ചിരി കണ്ടപ്പോള്‍ അസിക്ക്&amp;nbsp; മനസ്സിലായി. മോഹന്‍ലാലിനു “ചിക്കന്‍പോക്സ്” അവാര്‍ഡ് കിട്ടിയിട്ടില്ല എന്ന് അവന്‍ പറഞ്ഞത് അബദ്ധമായി&amp;nbsp;&amp;nbsp; എന്നും. ഉടന്‍ തന്നെ അവന്‍ അത് തിരുത്തിപറഞ്ഞു.&lt;/p&gt; &lt;p align="justify"&gt;“നിങ്ങള്‍ അങ്ങനെ&amp;nbsp; ചിരിക്കുകയൊന്നും വേണ്ട ഇനി കിട്ടിയിട്ടില്ലാ എങ്കില്‍ തന്നെ&amp;nbsp; അടുത്ത വര്‍ഷത്തെ ചിക്കന്‍പോക്സ് അവാര്‍ഡ് ലാലേട്ടനു തന്നെ കിട്ടും നമുക്ക് നോക്കാലോ.”.!!&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-3642355083876570377?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/3642355083876570377/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=3642355083876570377' title='107 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/3642355083876570377'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/3642355083876570377'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/06/blog-post.html' title='ചിക്കന്‍പോക്സ് അവാര്‍ഡ്.!'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://lh5.ggpht.com/_CQMc4X6HEcw/TAQj_4-peQI/AAAAAAAAAPA/uV8kK9jS-vA/s72-c/mammulal_thumb8.jpg?imgmax=800' height='72' width='72'/><thr:total>107</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-3012527247768326084</id><published>2010-05-18T10:31:00.009+05:30</published><updated>2010-06-25T21:49:53.499+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഭ്രാന്തി സൈന.!</title><content type='html'>&lt;div style="text-align: justify;"&gt;&lt;span&gt;അവധി&lt;/span&gt; &lt;span&gt;ദിവസത്തിന്‍റെ&lt;/span&gt; &lt;span&gt;ആലസ്യത്തില്‍&lt;/span&gt; &lt;span&gt;ഭാര്യകൊണ്ട്കൊടുത്ത&lt;/span&gt;  &lt;span&gt;കട്ടന്‍ചായ&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;കവിള്‍&lt;/span&gt; &lt;span&gt;കുടിച്ച്&lt;/span&gt;  &lt;span&gt;പത്രം&lt;/span&gt; &lt;span&gt;നിവര്‍ത്തികൊണ്ട്&lt;/span&gt;  &lt;span&gt;ഫിറോസ്&lt;/span&gt; &lt;span&gt;കട്ടിലിലേക്ക്&lt;/span&gt; &lt;span&gt;തന്നെ&lt;/span&gt; &lt;span&gt;ചാഞ്ഞു&lt;/span&gt;.   &lt;span&gt;പോലീസ്&lt;/span&gt; &lt;span&gt;അക്രമം&lt;/span&gt; &lt;span&gt;ആദ്യപേജില്‍&lt;/span&gt; &lt;span&gt;വാര്‍ത്തയായപ്പോള്‍&lt;/span&gt;. &lt;span&gt;അകത്തുള്ള&lt;/span&gt; &lt;span&gt;പേജുകളെല്ലാം&lt;/span&gt; &lt;span&gt;പീഡനവാര്‍ത്തകള്‍&lt;/span&gt; &lt;span&gt;കൊണ്ട്&lt;/span&gt; &lt;span&gt;നിറഞ്ഞു&lt;/span&gt; &lt;span&gt;നില്‍ക്കുന്നു&lt;/span&gt; .  &lt;span&gt;ഒരു&lt;/span&gt; &lt;span&gt;മൂന്നാം&lt;/span&gt; &lt;span&gt;കിട&lt;/span&gt; &lt;span&gt;നോവല്‍&lt;/span&gt; &lt;span&gt;വായിക്കുന്ന&lt;/span&gt; &lt;span&gt;രീതിയില്‍&lt;/span&gt; &lt;span&gt;മാത്രം&lt;/span&gt; &lt;span&gt;വായിക്കേണ്ട&lt;/span&gt;   &lt;span&gt;രസംകൊല്ലിപത്രം&lt;/span&gt;    &lt;span&gt;ചുരുട്ടി&lt;/span&gt;      &lt;span&gt;മേശപ്പുറത്തേക്കിട്ട്&lt;/span&gt;  &lt;span&gt;ഒന്നുകൂടി&lt;/span&gt; &lt;span&gt;മയങ്ങാം&lt;/span&gt; &lt;span&gt;എന്നു&lt;/span&gt; &lt;span&gt;ചിന്തിച്ച്&lt;/span&gt; &lt;span&gt;തലയിണയിലേക്ക്&lt;/span&gt; &lt;span&gt;മുഖം&lt;/span&gt; &lt;span&gt;അമര്‍ത്തിയപ്പോഴാണ്&lt;/span&gt; &lt;span&gt;ഉമ്മ&lt;/span&gt; &lt;span&gt;മുറിയിലേക്ക്&lt;/span&gt; &lt;span&gt;കയറി&lt;/span&gt; &lt;span&gt;ചെന്ന്&lt;/span&gt; &lt;span&gt;സൈനയുടെ&lt;/span&gt; &lt;span&gt;മരണം&lt;/span&gt; &lt;span&gt;അറിയിച്ചത്&lt;/span&gt;.! &lt;span&gt;ആരെന്ന&lt;/span&gt; &lt;span&gt;ഭാവത്തിലുള്ള&lt;/span&gt; &lt;span&gt;ഫിറോസിന്‍റെ&lt;/span&gt; &lt;span&gt;നോട്ടത്തിനു&lt;/span&gt; &lt;span&gt;നമ്മുടെ&lt;/span&gt; &lt;span&gt;ഭ്രാന്തിസൈന&lt;/span&gt; &lt;span&gt;എന്ന&lt;/span&gt; &lt;span&gt;മറുപടി&lt;/span&gt;   &lt;span&gt;കൊടുത്തപ്പോള്‍&lt;/span&gt; &lt;span&gt;ഫിറോസിന്‍റെ&lt;/span&gt;      &lt;span&gt;കണ്ണുകള്‍&lt;/span&gt; &lt;span&gt;നിറഞ്ഞൊഴുകി&lt;/span&gt;.     &lt;span&gt;മരണ&lt;/span&gt; &lt;span&gt;വീട്ടിലേക്ക്&lt;/span&gt; &lt;span&gt;പോവാന്‍&lt;/span&gt; &lt;span&gt;തയ്യാറായി&lt;/span&gt; &lt;span&gt;നില്‍ക്കുന്ന&lt;/span&gt; &lt;span&gt;ഉമ്മയോട്&lt;/span&gt; &lt;span&gt;ഞാനും&lt;/span&gt; &lt;span&gt;കൂടെ&lt;/span&gt; &lt;span&gt;വരാം&lt;/span&gt; &lt;span&gt;എന്നു&lt;/span&gt; &lt;span&gt;പറഞ്ഞ്&lt;/span&gt; &lt;span&gt;ഉടുതുണികൊണ്ട്&lt;/span&gt; &lt;span&gt;കണ്ണുകള്‍&lt;/span&gt; &lt;span&gt;തുടച്ച്&lt;/span&gt; &lt;span&gt;കട്ടിലില്‍&lt;/span&gt; &lt;span&gt;നിന്നും&lt;/span&gt; &lt;span&gt;എഴുന്നേറ്റ്&lt;/span&gt; &lt;span&gt;ഫിറോസ്&lt;/span&gt; &lt;span&gt;ബാത്ത്&lt;/span&gt; &lt;span&gt;റൂമിലേക്ക്&lt;/span&gt; &lt;span&gt;കയറി&lt;/span&gt;.  &lt;span&gt;ഷവറിലൂടെ&lt;/span&gt; &lt;span&gt;ഒഴുകിയെത്തിയ&lt;/span&gt; &lt;span&gt;തണുത്ത&lt;/span&gt; &lt;span&gt;വെള്ളത്തിനിടയില്‍&lt;/span&gt; &lt;span&gt;നില്‍ക്കുമ്പോള്‍&lt;/span&gt;  &lt;span&gt;കണ്ണുകളില്‍&lt;/span&gt; &lt;span&gt;നിന്നുമൊഴുകിയ&lt;/span&gt;  &lt;span&gt;കണ്ണുനീര്‍&lt;/span&gt; &lt;span&gt;വേര്‍തിരിച്ചറിയാനായില്ല&lt;/span&gt; .! &lt;span&gt;വിതുമ്പിപ്പോയ&lt;/span&gt; &lt;span&gt;ചുണ്ടുകള്‍&lt;/span&gt;  &lt;span&gt;പാട്പെട്ട്&lt;/span&gt;   &lt;span&gt;കടിച്ചമര്‍ത്തി&lt;/span&gt;.! &lt;br /&gt;&lt;br /&gt;&lt;span&gt;കുട്ടിക്കാലത്ത്&lt;/span&gt; &lt;span&gt;ഫിറോസിനു&lt;/span&gt; &lt;span&gt;സൈനയെ&lt;/span&gt; &lt;span&gt;പേടിയായിരുന്നു&lt;/span&gt;.  &lt;span&gt;ഓത്തുപള്ളിയിലേക്ക്&lt;/span&gt;  &lt;span&gt;പോവുന്ന&lt;/span&gt; &lt;span&gt;ഇടവഴിയുടെ&lt;/span&gt; &lt;span&gt;ഓരത്തു&lt;/span&gt; &lt;span&gt;ഓലമേഞ്ഞ&lt;/span&gt; &lt;span&gt;പുരയില്‍&lt;/span&gt; &lt;span&gt;അവര്‍&lt;/span&gt; &lt;span&gt;തനിച്ചായിരുന്നു&lt;/span&gt; &lt;span&gt;താമസിച്ചിരുന്നത്&lt;/span&gt; .  &lt;span&gt;ഇടവഴിയിലൂടെ&lt;/span&gt; &lt;span&gt;പോവുന്ന&lt;/span&gt; &lt;span&gt;കുട്ടികളെ&lt;/span&gt;  &lt;span&gt;മാടി&lt;/span&gt; &lt;span&gt;വിളിച്ചുകൊണ്ട്&lt;/span&gt; &lt;span&gt;അവര്‍&lt;/span&gt; &lt;span&gt;ആ&lt;/span&gt; &lt;span&gt;പുരയുടെ&lt;/span&gt; &lt;span&gt;മുന്‍പില്‍&lt;/span&gt; &lt;span&gt;തന്നെയുണ്ടാവും&lt;/span&gt; .! &lt;span&gt;പേടികാരണം&lt;/span&gt; &lt;span&gt;കുട്ടികള്‍&lt;/span&gt; &lt;span&gt;ആരും&lt;/span&gt;  &lt;span&gt;അവരുടെ&lt;/span&gt; &lt;span&gt;അടുത്തു&lt;/span&gt; &lt;span&gt;ചെന്നിരുന്നില്ല&lt;/span&gt;.! &lt;span&gt;കുട്ടികളെ&lt;/span&gt; &lt;span&gt;കയ്യില്‍&lt;/span&gt; &lt;span&gt;കിട്ടിയാല്‍&lt;/span&gt; &lt;span&gt;കൊല്ലുന്ന&lt;/span&gt; &lt;span&gt;ഭ്രാന്തിയാണവര്‍&lt;/span&gt; &lt;span&gt;എന്നാണ്&lt;/span&gt;   &lt;span&gt;കുട്ടികള്‍ക്കിടയിലെ&lt;/span&gt; &lt;span&gt;വിശ്വാസം&lt;/span&gt;.!  &lt;span&gt;ഒരിക്കല്‍&lt;/span&gt; &lt;span&gt;സുബൈറാണ്&lt;/span&gt; &lt;span&gt;ഫിറോസിനോടത്&lt;/span&gt; &lt;span&gt;പറഞ്ഞത്&lt;/span&gt;   &lt;span&gt;അവനോട്&lt;/span&gt;  &lt;span&gt;അവന്‍റെ&lt;/span&gt; &lt;span&gt;ഉമ്മ&lt;/span&gt; &lt;span&gt;പറഞ്ഞുകൊടുത്തതാണത്രെ&lt;/span&gt;,  &lt;span&gt;സൈനയുടെ&lt;/span&gt; &lt;span&gt;പുരയുടെ&lt;/span&gt; &lt;span&gt;മുന്നില്‍&lt;/span&gt; &lt;span&gt;എത്തിയാല്‍&lt;/span&gt;  &lt;span&gt;അവരുടെ&lt;/span&gt; &lt;span&gt;നടത്തത്തിനു&lt;/span&gt; &lt;span&gt;വേഗത&lt;/span&gt; &lt;span&gt;കൂടി&lt;/span&gt; &lt;span&gt;അത്&lt;/span&gt; &lt;span&gt;ഓട്ടമായി&lt;/span&gt;    &lt;span&gt;മാറും&lt;/span&gt;.!&lt;br /&gt;&lt;br /&gt;&lt;span&gt;ചുരുണ്ട&lt;/span&gt; &lt;span&gt;മുടിയില്‍&lt;/span&gt; &lt;span&gt;വെള്ളിരോമങ്ങള്‍&lt;/span&gt;  &lt;span&gt;നിറഞ്ഞ്&lt;/span&gt;   &lt;span&gt;യുവത്വത്തില്‍&lt;/span&gt;  &lt;span&gt;തന്നെ&lt;/span&gt;  &lt;span&gt;വാര്‍ദ്ധക്യത്തിനു&lt;/span&gt;  &lt;span&gt;പിടികൊടുത്തു&lt;/span&gt;   &lt;span&gt;തനിച്ചു&lt;/span&gt; &lt;span&gt;താമസിക്കുന്ന&lt;/span&gt; &lt;span&gt;അവരുടെ&lt;/span&gt; &lt;span&gt;പുരയിലേക്ക്&lt;/span&gt;     &lt;span&gt;കുട്ടികള്‍&lt;/span&gt; &lt;span&gt;എന്നല്ല&lt;/span&gt; &lt;span&gt;അധികം&lt;/span&gt; &lt;span&gt;ആരും&lt;/span&gt; &lt;span&gt;പോവാറില്ല&lt;/span&gt;.  &lt;span&gt;ആരോടും&lt;/span&gt; &lt;span&gt;സംസാരിക്കാതെ&lt;/span&gt; &lt;span&gt;ഒതുങ്ങികൂടിയ&lt;/span&gt;  &lt;span&gt;പ്രകൃതം&lt;/span&gt;.!  &lt;span&gt;പക്ഷെ&lt;/span&gt; &lt;span&gt;ഏതു&lt;/span&gt; &lt;span&gt;നേരവും&lt;/span&gt; &lt;span&gt;അവര്‍&lt;/span&gt; &lt;span&gt;സ്വയം&lt;/span&gt; &lt;span&gt;എന്തോ&lt;/span&gt; &lt;span&gt;പിറുപിറുത്ത്കൊണ്ടിരിക്കുന്നത്&lt;/span&gt; &lt;span&gt;കാണാം&lt;/span&gt;  .&lt;span&gt;ചില&lt;/span&gt; &lt;span&gt;സമയങ്ങളില്‍&lt;/span&gt; &lt;span&gt;അവര്‍&lt;/span&gt;  &lt;span&gt;ഫിറോസിന്‍റെ&lt;/span&gt; &lt;span&gt;വീടിന്‍റെ&lt;/span&gt; &lt;span&gt;അടുക്കളപ്പുറത്തു&lt;/span&gt;   &lt;span&gt;വന്നു&lt;/span&gt; &lt;span&gt;നില്‍ക്കും&lt;/span&gt;     &lt;span&gt;ഉമ്മ&lt;/span&gt; &lt;span&gt;കൊടുക്കുന്ന&lt;/span&gt; &lt;span&gt;ഭക്ഷണം&lt;/span&gt; &lt;span&gt;അടുക്കളപ്പുറത്തിരുന്നു&lt;/span&gt; &lt;span&gt;തന്നെ&lt;/span&gt;  &lt;span&gt;കഴിച്ച്&lt;/span&gt;   &lt;span&gt;ഒന്നും&lt;/span&gt; &lt;span&gt;മിണ്ടാതെ&lt;/span&gt; &lt;span&gt;നടന്നകലുന്നത്&lt;/span&gt; &lt;span&gt;ഫിറോസ്&lt;/span&gt; &lt;span&gt;മുറിക്കകത്തിരുന്നു&lt;/span&gt; &lt;span&gt;ഒളിഞ്ഞു&lt;/span&gt; &lt;span&gt;നോക്കും&lt;/span&gt;.! &lt;span&gt;ഒരു&lt;/span&gt; &lt;span&gt;ദിവസം&lt;/span&gt; &lt;span&gt;ഫിറോസ്&lt;/span&gt; &lt;span&gt;ഉമ്മയോട്&lt;/span&gt; &lt;span&gt;ചോദിച്ചു&lt;/span&gt; &lt;br /&gt;&lt;br /&gt;“&lt;span&gt;എന്തിനാ&lt;/span&gt; &lt;span&gt;ഉമ്മാ&lt;/span&gt;  &lt;span&gt;അവര്‍ക്ക്&lt;/span&gt; &lt;span&gt;കഞ്ഞികൊടുക്കുന്നത്&lt;/span&gt; &lt;span&gt;അവര്‍&lt;/span&gt; &lt;span&gt;കുട്ടികളെ&lt;/span&gt; &lt;span&gt;കണ്ടാല്‍&lt;/span&gt; &lt;span&gt;കൊല്ലില്ലെ&lt;/span&gt;   .&lt;br /&gt;&lt;br /&gt;&lt;span&gt;ഉമ്മ&lt;/span&gt; &lt;span&gt;ചിരിച്ചു&lt;/span&gt; &lt;span&gt;കൊണ്ട്&lt;/span&gt; &lt;span&gt;ഫിറോസിനെ&lt;/span&gt; &lt;span&gt;ചേര്‍ത്ത്&lt;/span&gt; &lt;span&gt;പിടിച്ചു&lt;/span&gt;. &lt;span&gt;വാത്സല്യത്തോടെ&lt;/span&gt; &lt;span&gt;അവന്‍റെ&lt;/span&gt; &lt;span&gt;തലയില്‍&lt;/span&gt;  &lt;span&gt;തലോടി&lt;/span&gt;.!&lt;br /&gt;&lt;br /&gt;“&lt;span&gt;ആരാ&lt;/span&gt; &lt;span&gt;മ്മാന്‍റെ&lt;/span&gt; &lt;span&gt;കുട്ടിനോട്&lt;/span&gt; &lt;span&gt;ഈ&lt;/span&gt; &lt;span&gt;നൊണ&lt;/span&gt; &lt;span&gt;പറഞ്ഞത്&lt;/span&gt;?&lt;br /&gt;&lt;br /&gt;“&lt;span&gt;സുബൈര്‍&lt;/span&gt; &lt;span&gt;പറഞ്ഞല്ലോ&lt;/span&gt;,, &lt;span&gt;അവര്‍ക്ക്&lt;/span&gt; &lt;span&gt;ഭ്രാന്താണ്&lt;/span&gt; &lt;span&gt;അവര്&lt;/span&gt; &lt;span&gt;കുട്ട്യേളെ&lt;/span&gt; &lt;span&gt;കയ്യില്‍&lt;/span&gt; &lt;span&gt;കിട്ടിയാല്‍&lt;/span&gt; &lt;span&gt;കൊല്ലൂന്ന്&lt;/span&gt;.. &lt;br /&gt;&lt;br /&gt;&lt;span&gt;നിഷ്കളങ്കമായ&lt;/span&gt; &lt;span&gt;ഫിറോസിന്‍റെ&lt;/span&gt;  &lt;span&gt;ഉത്തരത്തിനു&lt;/span&gt; &lt;span&gt;മുന്‍പില്‍&lt;/span&gt; &lt;span&gt;ഉമ്മ&lt;/span&gt; &lt;span&gt;ഒന്ന്&lt;/span&gt; &lt;span&gt;പുഞ്ചിരിച്ചു&lt;/span&gt;.   &lt;span&gt;അവനെ&lt;/span&gt; &lt;span&gt;അരികിലേക്ക്&lt;/span&gt; &lt;span&gt;കൂടുതല്‍&lt;/span&gt; &lt;span&gt;ചേര്‍ത്തു&lt;/span&gt; &lt;span&gt;പിടിച്ചു&lt;/span&gt;. &lt;span&gt;സൈനയെ&lt;/span&gt;  &lt;span&gt;കുറിച്ചു&lt;/span&gt; &lt;span&gt;പറയാന്‍&lt;/span&gt; &lt;span&gt;തുടങ്ങി&lt;/span&gt;.! &lt;br /&gt;&lt;br /&gt;  &lt;span&gt;മമ്മദിക്കയുടെയും&lt;/span&gt;   &lt;span&gt;റുഖിയാത്തയുടെയും&lt;/span&gt; &lt;span&gt;ഒരേ&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;മോള്‍&lt;/span&gt;  &lt;span&gt;സൈനബയെ&lt;/span&gt;  &lt;span&gt;വാത്സല്യത്തോടെ&lt;/span&gt;  &lt;span&gt;അവര്‍&lt;/span&gt; &lt;span&gt;വിളിച്ചിരുന്ന&lt;/span&gt; &lt;span&gt;പേരാണ്&lt;/span&gt; &lt;span&gt;സൈന&lt;/span&gt;.!     &lt;span&gt;കുട്ടിക്കാലത്ത്&lt;/span&gt; &lt;span&gt;തന്നെ&lt;/span&gt; &lt;span&gt;വാപ്പ&lt;/span&gt; &lt;span&gt;നഷ്ടപ്പെട്ട&lt;/span&gt; &lt;span&gt;സൈനയെ&lt;/span&gt;         &lt;span&gt;സുലൈമാന്‍&lt;/span&gt; &lt;span&gt;ഹാജിയുടെ&lt;/span&gt; &lt;span&gt;വീട്ടിലെ&lt;/span&gt; &lt;span&gt;അടുക്കളപ്പണിയെടുത്താണ്&lt;/span&gt; &lt;span&gt;റുഖിയാത്ത&lt;/span&gt; &lt;span&gt;വളര്‍ത്തിയത്&lt;/span&gt;.  &lt;span&gt;കൌമാരം&lt;/span&gt; &lt;span&gt;പിന്നിട്ട്&lt;/span&gt;  &lt;span&gt;യവ്വനത്തിലേക്ക്&lt;/span&gt;  &lt;span&gt;കയറിയ&lt;/span&gt; &lt;span&gt;സൈന&lt;/span&gt;  &lt;span&gt;റുഖിയാത്താന്‍റെ&lt;/span&gt;  &lt;span&gt;മനസ്സില്‍&lt;/span&gt;  &lt;span&gt;വലിയ&lt;/span&gt;  &lt;span&gt;നൊമ്പരമായി&lt;/span&gt;  &lt;span&gt;തന്‍റെ&lt;/span&gt; &lt;span&gt;കാല&lt;/span&gt; &lt;span&gt;ശേഷം&lt;/span&gt; &lt;span&gt;മകളുടെ&lt;/span&gt; &lt;span&gt;ഭാവിയോര്‍ത്ത്&lt;/span&gt;  &lt;span&gt;അവര്‍&lt;/span&gt; &lt;span&gt;വേവലാതിപെട്ടു&lt;/span&gt;.!   &lt;span&gt;സുന്ദരിയായ&lt;/span&gt; &lt;span&gt;സൈന&lt;/span&gt; &lt;span&gt;നാട്ടിലെ&lt;/span&gt; &lt;span&gt;ചെറുപ്പക്കാരുടെ&lt;/span&gt; &lt;span&gt;എല്ലാം&lt;/span&gt; &lt;span&gt;മോഹമായെങ്കിലും&lt;/span&gt; &lt;span&gt;അവളെ&lt;/span&gt; &lt;span&gt;അച്ചടക്കത്തോടെയാണ്&lt;/span&gt; &lt;span&gt;റുഖിയാത്ത&lt;/span&gt; &lt;span&gt;വളര്‍ത്തിയത്&lt;/span&gt;. &lt;span&gt;സുലൈമാന്‍ഹാജിയുടെ&lt;/span&gt; &lt;span&gt;മരമില്ലില്‍&lt;/span&gt; &lt;span&gt;ജോലി&lt;/span&gt; &lt;span&gt;ചെയ്തിരുന്ന&lt;/span&gt;    &lt;span&gt;ചാവക്കാട്ടുകാരന്‍&lt;/span&gt;  &lt;span&gt;ഹസ്സന്‍&lt;/span&gt;  &lt;span&gt;സൈനബയെ&lt;/span&gt; &lt;span&gt;കണ്ടപ്പോള്‍&lt;/span&gt; &lt;span&gt;സുലൈമാന്‍ഹാജി&lt;/span&gt; &lt;span&gt;വഴി&lt;/span&gt; &lt;span&gt;സൈനയെ&lt;/span&gt; &lt;span&gt;വിവാഹം&lt;/span&gt; &lt;span&gt;ആലോചിച്ചു&lt;/span&gt;. &lt;span&gt;ഹസ്സനെ&lt;/span&gt;  &lt;span&gt;നന്നായി&lt;/span&gt;  &lt;span&gt;അറിയുന്ന&lt;/span&gt;  &lt;span&gt;സുലൈമാന്‍&lt;/span&gt; &lt;span&gt;ഹാജി&lt;/span&gt;  &lt;span&gt;റുഖിയാത്തയോട്&lt;/span&gt;  &lt;span&gt;സൈനയെ&lt;/span&gt; &lt;span&gt;ഹസ്സനു&lt;/span&gt; &lt;span&gt;കല്ല്യാണം&lt;/span&gt; &lt;span&gt;കഴിച്ചു&lt;/span&gt;  &lt;span&gt;കൊടുക്കാന്‍&lt;/span&gt; &lt;span&gt;പറഞ്ഞു&lt;/span&gt;.!   &lt;span&gt;റുഖിയാത്തയ്ക്ക്&lt;/span&gt; &lt;span&gt;അതു&lt;/span&gt; &lt;span&gt;വലിയ&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;ആശ്വാസമായി&lt;/span&gt;.! &lt;br /&gt;&lt;br /&gt;&lt;span&gt;ഹസ്സനുമായുള്ള&lt;/span&gt;  &lt;span&gt;സൈനയുടെ&lt;/span&gt;  &lt;span&gt;വിവാഹം&lt;/span&gt;  &lt;span&gt;കഴിഞ്ഞു&lt;/span&gt;.  &lt;span&gt;ദുരിത&lt;/span&gt; &lt;span&gt;ജീവിതത്തില്‍&lt;/span&gt; &lt;span&gt;ഒരു&lt;/span&gt;  &lt;span&gt;താങ്ങായി&lt;/span&gt;  &lt;span&gt;ഹസ്സന്‍&lt;/span&gt; &lt;span&gt;കൂടിയപ്പോള്‍&lt;/span&gt; &lt;span&gt;അവര്‍&lt;/span&gt; &lt;span&gt;ഏറെ&lt;/span&gt; &lt;span&gt;സന്തോഷിച്ചു&lt;/span&gt;. &lt;span&gt;ആണ്‍&lt;/span&gt; &lt;span&gt;മക്കള്‍&lt;/span&gt; &lt;span&gt;ഇല്ലാതിരുന്ന&lt;/span&gt; &lt;span&gt;റുഖിയാത്തയ്ക്ക്&lt;/span&gt; &lt;span&gt;ഹസ്സന്‍&lt;/span&gt; &lt;span&gt;സ്വന്തം&lt;/span&gt; &lt;span&gt;മകനെ&lt;/span&gt; &lt;span&gt;പോലെയായിരുന്നു&lt;/span&gt;. !&lt;br /&gt;&lt;br /&gt;      &lt;span&gt;സന്തോഷകരമായ&lt;/span&gt; &lt;span&gt;അവരുടെ&lt;/span&gt;   &lt;span&gt;ജീവിതത്തിനിടയിലേക്ക്&lt;/span&gt;  &lt;span&gt;ഒരു&lt;/span&gt; &lt;span&gt;ദിവസം&lt;/span&gt; &lt;span&gt;ഹൃദയം&lt;/span&gt; &lt;span&gt;പിളര്‍ക്കുന്ന&lt;/span&gt;   &lt;span&gt;ഒരു&lt;/span&gt; &lt;span&gt;വാര്‍ത്തയുമായാണ്&lt;/span&gt; &lt;span&gt;സുലൈമാന്‍ഹാജിയുടെ&lt;/span&gt; &lt;span&gt;മകന്‍&lt;/span&gt; &lt;span&gt;ജബ്ബാര്‍&lt;/span&gt; &lt;span&gt;ഓടിവന്നത്&lt;/span&gt; .!&lt;br /&gt;&lt;br /&gt;“&lt;span&gt;റുഖിയാത്താ&lt;/span&gt;,,&lt;br /&gt;&lt;br /&gt;&lt;span&gt;ജബ്ബാറിന്‍റെ&lt;/span&gt; &lt;span&gt;വിളികേട്ട&lt;/span&gt; &lt;span&gt;റുഖിയാത്ത&lt;/span&gt; &lt;span&gt;പുറത്തേക്ക്&lt;/span&gt; &lt;span&gt;വന്നു&lt;/span&gt;.! &lt;span&gt;ഇറയത്ത്&lt;/span&gt; &lt;span&gt;നിന്നു&lt;/span&gt; &lt;span&gt;കൊണ്ട്&lt;/span&gt; &lt;span&gt;ജബ്ബാറിനെ&lt;/span&gt; &lt;span&gt;നോക്കി&lt;/span&gt;.&lt;br /&gt;&lt;br /&gt;“&lt;span&gt;റുഖിയാത്താ&lt;/span&gt;,,,   &lt;span&gt;ഹസ്സന്‍&lt;/span&gt;….&lt;span&gt;ഹസ്സന്‍&lt;/span&gt;..&lt;br /&gt;&lt;br /&gt;&lt;span&gt;വാക്കുകള്‍&lt;/span&gt; &lt;span&gt;കിട്ടാതെ&lt;/span&gt; &lt;span&gt;ജബ്ബാര്‍&lt;/span&gt; &lt;span&gt;പരുങ്ങികൊണ്ടിരുന്നു&lt;/span&gt;.!&lt;br /&gt;&lt;br /&gt;“&lt;span&gt;എന്താന്‍റെ&lt;/span&gt; &lt;span&gt;കുട്ടിക്ക്&lt;/span&gt; &lt;span&gt;പറ്റ്യയ്&lt;/span&gt;..&lt;br /&gt;&lt;br /&gt;&lt;span&gt;റുഖിയാത്തയുടെ&lt;/span&gt; &lt;span&gt;ശബ്ദം&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;അലറലായിരുന്നു&lt;/span&gt;. &lt;span&gt;ഉമ്മയുടെ&lt;/span&gt; &lt;span&gt;കരച്ചില്‍കേട്ട്&lt;/span&gt; &lt;span&gt;പുറത്തേക്ക്&lt;/span&gt; &lt;span&gt;വന്ന&lt;/span&gt; &lt;span&gt;സൈന&lt;/span&gt; &lt;span&gt;ഒന്നും&lt;/span&gt; &lt;span&gt;പറയാന്‍&lt;/span&gt; &lt;span&gt;കഴിയാതെ&lt;/span&gt; &lt;span&gt;നില്‍ക്കുന്ന&lt;/span&gt; &lt;span&gt;ജബ്ബാറിനെ&lt;/span&gt; &lt;span&gt;നോക്കി&lt;/span&gt;.!&lt;br /&gt;&lt;br /&gt;“&lt;span&gt;അത്&lt;/span&gt; &lt;span&gt;പിന്നെ&lt;/span&gt; &lt;span&gt;ഒര്&lt;/span&gt;,, &lt;span&gt;ഒര്&lt;/span&gt;..   &lt;span&gt;മരം&lt;/span&gt;…. &lt;br /&gt;&lt;br /&gt;&lt;span&gt;ജബ്ബാറിനു&lt;/span&gt; &lt;span&gt;വാക്കുകള്‍&lt;/span&gt; &lt;span&gt;പൂര്‍ത്തിയാക്കാന്‍&lt;/span&gt; &lt;span&gt;കഴിഞ്ഞില്ല&lt;/span&gt;.! &lt;span&gt;അപ്പോഴേക്കും&lt;/span&gt; &lt;span&gt;സൈന&lt;/span&gt; &lt;span&gt;ബോധമറ്റ്&lt;/span&gt; &lt;span&gt;താഴെ&lt;/span&gt; &lt;span&gt;വീണിരുന്നു&lt;/span&gt;.!  &lt;span&gt;റുഖിയാത്ത&lt;/span&gt; &lt;span&gt;നെഞ്ചില്‍&lt;/span&gt; &lt;span&gt;അമര്‍ത്തിപ്പിടിച്ച്&lt;/span&gt; &lt;span&gt;ഉമ്മറപ്പടിയില്‍&lt;/span&gt; &lt;span&gt;തളര്‍ന്നിരുന്നു&lt;/span&gt;.!&lt;br /&gt;&lt;br /&gt;&lt;span&gt;ലോറിയില്‍&lt;/span&gt; &lt;span&gt;നിന്നും&lt;/span&gt; &lt;span&gt;മരമിറക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍&lt;/span&gt; &lt;span&gt;ഉരുണ്ട്&lt;/span&gt; &lt;span&gt;വീണ&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;മരത്തിന്‍റെ&lt;/span&gt; &lt;span&gt;അടിയില്‍&lt;/span&gt; &lt;span&gt;പെട്ട&lt;/span&gt; &lt;span&gt;ഹസ്സന്‍&lt;/span&gt; &lt;span&gt;അവരെയല്ലാം&lt;/span&gt; &lt;span&gt;വിട്ട്&lt;/span&gt; &lt;span&gt;സൃഷ്ടാവില്‍&lt;/span&gt; &lt;span&gt;അഭയം&lt;/span&gt; &lt;span&gt;പ്രാപിച്ച്&lt;/span&gt; &lt;span&gt;കഴിഞ്ഞിരുന്നു&lt;/span&gt;.!&lt;br /&gt;&lt;br /&gt;&lt;span&gt;താങ്ങിപിടിച്ച&lt;/span&gt; &lt;span&gt;മയ്യിത്തുമായ്&lt;/span&gt;   &lt;span&gt;ആളുകള്‍&lt;/span&gt; &lt;span&gt;പുരയുടെ&lt;/span&gt; &lt;span&gt;മുന്‍പില്‍&lt;/span&gt; &lt;span&gt;എത്തി&lt;/span&gt;. &lt;span&gt;ഓര്‍മ&lt;/span&gt; &lt;span&gt;തിരിച്ചുകിട്ടിയ&lt;/span&gt; &lt;span&gt;സൈന&lt;/span&gt; &lt;span&gt;ഹസ്സന്‍റെ&lt;/span&gt; &lt;span&gt;മയ്യത്ത്&lt;/span&gt; &lt;span&gt;കെട്ടിപിടിച്ച്&lt;/span&gt;   &lt;span&gt;പൊട്ടിക്കരഞ്ഞു&lt;/span&gt;.! &lt;span&gt;നെഞ്ചില്‍&lt;/span&gt; &lt;span&gt;അമര്‍ത്തിപിടിച്ചു&lt;/span&gt; &lt;span&gt;താഴെ&lt;/span&gt; &lt;span&gt;ഇരുന്നിരുന്ന&lt;/span&gt; &lt;span&gt;റുഖിയാത്തയുടെ&lt;/span&gt; &lt;span&gt;ചലനം&lt;/span&gt; &lt;span&gt;നിലച്ചുപോയത്&lt;/span&gt; &lt;span&gt;ഏറെ&lt;/span&gt; &lt;span&gt;വൈകിയാണ്&lt;/span&gt; &lt;span&gt;മറ്റുള്ളവര്‍&lt;/span&gt; &lt;span&gt;അറിഞ്ഞത്&lt;/span&gt;.!&lt;br /&gt;&lt;br /&gt;&lt;span&gt;ഉമ്മയുടെയും&lt;/span&gt; &lt;span&gt;ഭര്‍ത്താവിന്‍റെയും&lt;/span&gt; &lt;span&gt;മയ്യിത്ത്&lt;/span&gt; &lt;span&gt;ഒരേ&lt;/span&gt; &lt;span&gt;സമയം&lt;/span&gt; &lt;span&gt;പടിയിറങ്ങിപോവുമ്പോള്‍&lt;/span&gt; &lt;span&gt;പൂര്‍ണ്ണ&lt;/span&gt; &lt;span&gt;ഗര്‍ഭിണിയായിരുന്ന&lt;/span&gt; &lt;span&gt;സൈനയുടെ&lt;/span&gt; &lt;span&gt;മനസ്സിന്‍റെ&lt;/span&gt; &lt;span&gt;താളത്തിനു&lt;/span&gt; &lt;span&gt;പിഴവുകള്‍&lt;/span&gt; &lt;span&gt;വന്നിരുന്നു&lt;/span&gt;. &lt;span&gt;കരയാനറിയാതെ&lt;/span&gt; &lt;span&gt;അവള്‍&lt;/span&gt; &lt;span&gt;നിര്‍വികരാവസ്ഥയോടെ&lt;/span&gt; &lt;span&gt;നാലുപാടും&lt;/span&gt; &lt;span&gt;നോക്കികൊണ്ടിരുന്നു&lt;/span&gt;. ! &lt;br /&gt;&lt;br /&gt;  &lt;span&gt;സുലൈമാന്‍ഹാജിയുടെ&lt;/span&gt; &lt;span&gt;ഭാര്യ&lt;/span&gt;  &lt;span&gt;ഉമ്മുഖുല്‍സുവിന്‍റെ&lt;/span&gt;    &lt;span&gt;സഹായം&lt;/span&gt;&lt;br /&gt; &lt;a href="http://lh4.ggpht.com/_CQMc4X6HEcw/S_IfKpgLTDI/AAAAAAAAAO0/3yMhFPj7hoU/s1600-h/saina...25.jpg"&gt;&lt;img style="border-width: 0px; margin: 35px 10px 35px 35px; display: inline;" title="saina...2" alt="saina...2" src="http://lh6.ggpht.com/_CQMc4X6HEcw/S_IfLZVyLYI/AAAAAAAAAO4/YdGcGrcV4bk/saina...2_thumb3.jpg?imgmax=800" width="246" align="right" border="0" height="287" /&gt;&lt;/a&gt; &lt;span&gt;ഉണ്ടായിരുന്നുവെങ്കിലും&lt;/span&gt;   &lt;span&gt;സ്വയബുദ്ധി&lt;/span&gt; &lt;span&gt;നഷ്ടമായ&lt;/span&gt;  &lt;span&gt;സൈന&lt;/span&gt;  &lt;span&gt;ആ&lt;/span&gt; &lt;span&gt;കൂരയില്‍&lt;/span&gt;  &lt;span&gt;വല്ലാതെ&lt;/span&gt; &lt;span&gt;കഷ്ടപ്പെട്ടു&lt;/span&gt;. &lt;span&gt;കൂടുതല്‍&lt;/span&gt; &lt;span&gt;താമസിയാതെ&lt;/span&gt; &lt;span&gt;അവള്‍&lt;/span&gt;   &lt;span&gt;ഒരു&lt;/span&gt; &lt;span&gt;ആണ്‍കുഞ്ഞിനു&lt;/span&gt;  &lt;span&gt;ജന്മം&lt;/span&gt;  &lt;span&gt;നല്‍കി&lt;/span&gt;.!  &lt;span&gt;പ്രസവ&lt;/span&gt; &lt;span&gt;ശേഷം&lt;/span&gt; &lt;span&gt;സൈനയില്‍&lt;/span&gt; &lt;span&gt;ചെറിയ&lt;/span&gt; &lt;span&gt;മാറ്റങ്ങള്‍&lt;/span&gt; &lt;span&gt;എല്ലാം&lt;/span&gt; &lt;span&gt;കണ്ടുവെങ്കിലും&lt;/span&gt; &lt;span&gt;പൂര്‍ണമായും&lt;/span&gt; &lt;span&gt;അവള്‍&lt;/span&gt; &lt;span&gt;സാധാരണ&lt;/span&gt; &lt;span&gt;നിലയില്‍&lt;/span&gt; &lt;span&gt;എത്തിയിരുന്നില്ല&lt;/span&gt;.     &lt;span&gt;എങ്കിലും&lt;/span&gt; &lt;span&gt;കുട്ടിയുടെ&lt;/span&gt; &lt;span&gt;അടുത്ത്&lt;/span&gt; &lt;span&gt;അവള്‍&lt;/span&gt; &lt;span&gt;എല്ലാം&lt;/span&gt; &lt;span&gt;തികഞ്ഞ&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;ഉമ്മയായിരുന്നു&lt;/span&gt;.! &lt;span&gt;വാത്സല്യത്തോടെ&lt;/span&gt; &lt;span&gt;അതിനെ&lt;/span&gt; &lt;span&gt;താലോലിക്കുന്നത്&lt;/span&gt; &lt;span&gt;കാണുമ്പോള്‍&lt;/span&gt; &lt;span&gt;ഉമ്മുകുത്സു&lt;/span&gt; &lt;span&gt;അത്ഭുതപ്പെടാറുണ്ട്&lt;/span&gt; . &lt;span&gt;കുട്ടിക്ക്&lt;/span&gt; &lt;span&gt;ആറ്&lt;/span&gt; &lt;span&gt;മാസം&lt;/span&gt; &lt;span&gt;പ്രായമായ&lt;/span&gt;   &lt;span&gt;സമയത്ത്&lt;/span&gt; &lt;span&gt;അവനെ&lt;/span&gt; &lt;span&gt;അടുത്തു&lt;/span&gt; &lt;span&gt;കിടത്തി&lt;/span&gt;  &lt;span&gt;മുലപ്പാല്‍&lt;/span&gt; &lt;span&gt;കൊടുത്തു&lt;/span&gt; &lt;span&gt;കൊണ്ടുറങ്ങിപ്പോയ&lt;/span&gt;  &lt;span&gt;സൈന&lt;/span&gt;  &lt;span&gt;ഉറക്കത്തില്‍&lt;/span&gt; &lt;span&gt;കുട്ടിയുടെ&lt;/span&gt; &lt;span&gt;മുകളിലേക്ക്&lt;/span&gt; &lt;span&gt;മറിഞ്ഞ്&lt;/span&gt; &lt;span&gt;കിടന്നത്&lt;/span&gt; &lt;span&gt;അവളറിഞ്ഞില്ല&lt;/span&gt; .! &lt;span&gt;ആ&lt;/span&gt; &lt;span&gt;സമയത്ത്&lt;/span&gt; &lt;span&gt;കുഞ്ഞ്&lt;/span&gt; &lt;span&gt;ശ്വാസം&lt;/span&gt; &lt;span&gt;കിട്ടാതെ&lt;/span&gt; &lt;span&gt;അവള്‍ക്കടിയില്‍&lt;/span&gt; &lt;span&gt;കിടന്ന്&lt;/span&gt; &lt;span&gt;ഒന്ന്&lt;/span&gt; &lt;span&gt;പിടഞ്ഞു&lt;/span&gt;. &lt;span&gt;ഉറക്കത്തിന്‍റെ&lt;/span&gt; &lt;span&gt;കാഠിന്യത്തിലായിരുന്ന&lt;/span&gt; &lt;span&gt;സൈന&lt;/span&gt; &lt;span&gt;അതറിഞ്ഞില്ല&lt;/span&gt;.!  &lt;span&gt;എന്തോ&lt;/span&gt; &lt;span&gt;ഓര്‍മയില്‍&lt;/span&gt;  &lt;span&gt;നെട്ടിയുണര്‍ന്ന&lt;/span&gt; &lt;span&gt;സൈന&lt;/span&gt;  &lt;span&gt;ചനലനമറ്റ്&lt;/span&gt; &lt;span&gt;കിടക്കുന്ന&lt;/span&gt; &lt;span&gt;കുഞ്ഞിനെയാണ്&lt;/span&gt; &lt;span&gt;കണ്ടത്&lt;/span&gt; &lt;span&gt;താന്‍&lt;/span&gt; &lt;span&gt;കാരണം&lt;/span&gt; &lt;span&gt;കുഞ്ഞ്&lt;/span&gt; &lt;span&gt;മരിച്ചുവെന്നറിഞ്ഞപ്പോള്‍&lt;/span&gt; &lt;span&gt;സൈന&lt;/span&gt; &lt;span&gt;ഒന്നലറിക്കരഞ്ഞു&lt;/span&gt; &lt;span&gt;പക്ഷെ&lt;/span&gt; &lt;span&gt;ആ&lt;/span&gt; &lt;span&gt;കരച്ചില്‍&lt;/span&gt; &lt;span&gt;അധികനേരം&lt;/span&gt; &lt;span&gt;ഉണ്ടായില്ല&lt;/span&gt; &lt;span&gt;അപ്പോഴേക്കും&lt;/span&gt; &lt;span&gt;അവള്‍&lt;/span&gt;    &lt;span&gt;പൂണ്ണമായും&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;ഭ്രാന്തിയെ&lt;/span&gt; &lt;span&gt;പോലെയായി&lt;/span&gt;.! &lt;span&gt;പിറ്റേ&lt;/span&gt; &lt;span&gt;ദിവസം&lt;/span&gt; &lt;span&gt;ഉമ്മുഖുല്‍സു&lt;/span&gt;  &lt;span&gt;വന്നു&lt;/span&gt; &lt;span&gt;നോക്കുമ്പോള്‍&lt;/span&gt; &lt;span&gt;ജീവനില്ലാത്ത&lt;/span&gt; &lt;span&gt;കുഞ്ഞിനെയും&lt;/span&gt; &lt;span&gt;താലോലിച്ചിരിക്കുന്ന&lt;/span&gt; &lt;span&gt;സൈനയെയാണ്&lt;/span&gt; &lt;span&gt;കണ്ടത്&lt;/span&gt;.!&lt;br /&gt;&lt;br /&gt;&lt;span&gt;ഭ്രാന്തിയായ&lt;/span&gt; &lt;span&gt;അവള്‍&lt;/span&gt; &lt;span&gt;മനപ്പൂര്‍വ്വം&lt;/span&gt;  &lt;span&gt;കുട്ടിയെ&lt;/span&gt;  &lt;span&gt;കൊന്നതാണെന്ന&lt;/span&gt;  &lt;span&gt;ശ്രുതി&lt;/span&gt;  &lt;span&gt;നാട്ടില്‍&lt;/span&gt;  &lt;span&gt;പരക്കുകയും&lt;/span&gt; &lt;span&gt;ചെയ്തു&lt;/span&gt;.!&lt;br /&gt;&lt;br /&gt;&lt;span&gt;ഉമ്മ&lt;/span&gt; &lt;span&gt;സൈനയുടെ&lt;/span&gt; &lt;span&gt;കഥ&lt;/span&gt; &lt;span&gt;പറഞ്ഞു&lt;/span&gt; &lt;span&gt;നിര്‍ത്തിയപ്പോള്‍&lt;/span&gt; &lt;span&gt;ഫിറോസിന്‍റെ&lt;/span&gt; &lt;span&gt;കണ്ണുകള്‍&lt;/span&gt; &lt;span&gt;നിറഞ്ഞിരുന്നു&lt;/span&gt;.   &lt;span&gt;പിറ്റേ&lt;/span&gt; &lt;span&gt;ദിവസം&lt;/span&gt;  &lt;span&gt;ഓത്തുപള്ളിയില്‍&lt;/span&gt; &lt;span&gt;പോവുന്ന&lt;/span&gt; &lt;span&gt;വഴിയില്‍&lt;/span&gt;    &lt;span&gt;അവരുടെ&lt;/span&gt; &lt;span&gt;പുരയുടെ&lt;/span&gt; &lt;span&gt;മുന്നില്‍&lt;/span&gt; &lt;span&gt;എത്തിയപ്പോള്‍&lt;/span&gt;  &lt;span&gt;അവന്‍&lt;/span&gt; &lt;span&gt;അവിടെക്കൊന്നു&lt;/span&gt; &lt;span&gt;നോക്കി&lt;/span&gt;  &lt;span&gt;ഉമ്മറത്തു&lt;/span&gt; &lt;span&gt;തന്നെ&lt;/span&gt; &lt;span&gt;തലയില്‍&lt;/span&gt; &lt;span&gt;ചൊറിഞ്ഞുകൊണ്ട്&lt;/span&gt; &lt;span&gt;എന്തോ&lt;/span&gt; &lt;span&gt;പിറുപിറുത്ത്&lt;/span&gt;  &lt;span&gt;ഇരിക്കുന്നുണ്ടായിരുന്നു&lt;/span&gt; &lt;span&gt;സൈന&lt;/span&gt;.   &lt;span&gt;ഫിറോസിന്‍റെ&lt;/span&gt; &lt;span&gt;നോട്ടം&lt;/span&gt; &lt;span&gt;കണ്ടപ്പോള്‍&lt;/span&gt; &lt;span&gt;അവര്‍&lt;/span&gt; &lt;span&gt;അവനെ&lt;/span&gt; &lt;span&gt;മാടി&lt;/span&gt; &lt;span&gt;വിളിച്ചു&lt;/span&gt;. &lt;span&gt;അവന്‍&lt;/span&gt;  &lt;span&gt;പതുക്കെ&lt;/span&gt; &lt;span&gt;പതുക്കെ&lt;/span&gt; &lt;span&gt;അവരുടെ&lt;/span&gt; &lt;span&gt;അടുത്തേക്ക്&lt;/span&gt; &lt;span&gt;ചെന്നു&lt;/span&gt; &lt;span&gt;അവര്‍&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;കൈകൊണ്ട്&lt;/span&gt; &lt;span&gt;അവനെ&lt;/span&gt;  &lt;span&gt;പിടിക്കാന്‍&lt;/span&gt; &lt;span&gt;നോക്കി&lt;/span&gt; ,  &lt;span&gt;അവന്‍&lt;/span&gt; &lt;span&gt;ആദ്യം&lt;/span&gt; &lt;span&gt;ഒന്നകന്നുമാറി&lt;/span&gt;.     &lt;span&gt;അവര്‍&lt;/span&gt; &lt;span&gt;പിന്നെയും&lt;/span&gt; &lt;span&gt;അവനെ&lt;/span&gt; &lt;span&gt;മാടി&lt;/span&gt; &lt;span&gt;വിളിച്ചു&lt;/span&gt;    &lt;span&gt;അവന്‍&lt;/span&gt; &lt;span&gt;അവരുടെ&lt;/span&gt; &lt;span&gt;അടുത്തേക്ക്&lt;/span&gt; &lt;span&gt;പതുക്കെചേര്‍ന്നു&lt;/span&gt; &lt;span&gt;നിന്നു&lt;/span&gt;  &lt;span&gt;അപ്പോഴെക്കും&lt;/span&gt; &lt;span&gt;സുബൈറും&lt;/span&gt; &lt;span&gt;മറ്റുകുട്ടികളും&lt;/span&gt; &lt;span&gt;ഫിറോസിനെ&lt;/span&gt; &lt;span&gt;സൈന&lt;/span&gt; &lt;span&gt;പിടിച്ചേന്നും&lt;/span&gt; &lt;span&gt;പറഞ്ഞു&lt;/span&gt; &lt;span&gt;കരഞ്ഞ്കൊണ്ട്&lt;/span&gt; &lt;span&gt;ഓത്തുപള്ളിയിലേക്ക്&lt;/span&gt; &lt;span&gt;ഓടിയിരുന്നു&lt;/span&gt;.!&lt;br /&gt;&lt;br /&gt;&lt;span&gt;സൈന&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;കൈകൊണ്ട്&lt;/span&gt; &lt;span&gt;ഫിറോസിനെ&lt;/span&gt; &lt;span&gt;തലോടികൊണ്ടിരുന്നു&lt;/span&gt; &lt;span&gt;ഫിറോസ്&lt;/span&gt; &lt;span&gt;അവരുടെ&lt;/span&gt; &lt;span&gt;മുഖത്തേക്ക്&lt;/span&gt; &lt;span&gt;നോക്കി&lt;/span&gt;   &lt;span&gt;കുഴിഞ്ഞുപോയ&lt;/span&gt; &lt;span&gt;അവരുടെ&lt;/span&gt;   &lt;span&gt;കണ്ണുകള്‍&lt;/span&gt; &lt;span&gt;നിറഞ്ഞൊഴുകുന്നതാണ്&lt;/span&gt; &lt;span&gt;അവന്‍&lt;/span&gt; &lt;span&gt;കണ്ടത്&lt;/span&gt;. &lt;span&gt;ഒരു&lt;/span&gt; &lt;span&gt;ഉമ്മയുടെ&lt;/span&gt; &lt;span&gt;വാത്സല്യത്തോടെ&lt;/span&gt; &lt;span&gt;അവര്‍&lt;/span&gt; &lt;span&gt;അവനെ&lt;/span&gt; &lt;span&gt;ചേര്‍ത്തു&lt;/span&gt; &lt;span&gt;പിടിച്ചു&lt;/span&gt; . &lt;span&gt;അവരുടെ&lt;/span&gt; &lt;span&gt;സങ്കടം&lt;/span&gt; &lt;span&gt;കണ്ടപ്പോള്‍&lt;/span&gt; &lt;span&gt;ഫിറോസിന്‍റെ&lt;/span&gt; &lt;span&gt;കണ്ണുകള്‍&lt;/span&gt; &lt;span&gt;നിറഞ്ഞു&lt;/span&gt; .!  &lt;span&gt;സൈന&lt;/span&gt; &lt;span&gt;എന്തോ&lt;/span&gt; &lt;span&gt;പിറുപിറുത്തുകൊണ്ട്&lt;/span&gt; &lt;span&gt;ഫിറോസിനെ&lt;/span&gt;  &lt;span&gt;കൂട്ടിപിടിച്ച്&lt;/span&gt; &lt;span&gt;നിന്നു&lt;/span&gt;.!&lt;br /&gt;&lt;br /&gt; &lt;span&gt;ഓത്തുപള്ളിയിലേക്ക്&lt;/span&gt; &lt;span&gt;കരഞ്ഞുകൊണ്ട്&lt;/span&gt; &lt;span&gt;ഓടിപ്പോയ&lt;/span&gt; &lt;span&gt;സുബൈറും&lt;/span&gt; &lt;span&gt;മറ്റ്&lt;/span&gt; &lt;span&gt;കുട്ടികളും&lt;/span&gt;   &lt;span&gt;ഫിറോസിനെ&lt;/span&gt;  &lt;span&gt;സൈന&lt;/span&gt; &lt;span&gt;പിടിച്ചെന്നും&lt;/span&gt; &lt;span&gt;പറഞ്ഞു&lt;/span&gt;  &lt;span&gt;കോയമൊല്ലാക്കയെ&lt;/span&gt; &lt;span&gt;കൂട്ടി&lt;/span&gt;   &lt;span&gt;വന്നു&lt;/span&gt;    &lt;span&gt;മൊല്ലാക്ക&lt;/span&gt;  &lt;span&gt;അവരെ&lt;/span&gt; &lt;span&gt;നോക്കികൊണ്ട്&lt;/span&gt; &lt;span&gt;ദേഷ്യത്തോടെ&lt;/span&gt; &lt;span&gt;ചോദിച്ചു&lt;/span&gt;.!&lt;br /&gt;&lt;br /&gt;“&lt;span&gt;എന്തിനാ&lt;/span&gt; &lt;span&gt;സൈന&lt;/span&gt; &lt;span&gt;ജ്ജ്&lt;/span&gt; &lt;span&gt;കുട്ട്യേളെ&lt;/span&gt;  &lt;span&gt;പേടിപ്പിക്കുന്നത്&lt;/span&gt; ?&lt;br /&gt;&lt;br /&gt; &lt;span&gt;സൈന&lt;/span&gt; &lt;span&gt;മറുപടി&lt;/span&gt; &lt;span&gt;ഒന്നും&lt;/span&gt; &lt;span&gt;പറഞ്ഞില്ല&lt;/span&gt;.!!   &lt;span&gt;മൊല്ലാക്ക&lt;/span&gt; &lt;span&gt;അവരുടെ&lt;/span&gt;  &lt;span&gt;കയ്യില്‍&lt;/span&gt;  &lt;span&gt;നിന്നും&lt;/span&gt;  &lt;span&gt;ഫിറോസിനെ&lt;/span&gt;  &lt;span&gt;ബലമായി&lt;/span&gt; &lt;span&gt;പിടിച്ചുമാറ്റി&lt;/span&gt;.   &lt;span&gt;ഫിറോസ്&lt;/span&gt;  &lt;span&gt;അപ്പോള്‍&lt;/span&gt;  &lt;span&gt;കരയുകയായിരുന്നു&lt;/span&gt;.  &lt;span&gt;സൈനയെ&lt;/span&gt;  &lt;span&gt;പേടിച്ചാണ്&lt;/span&gt;  &lt;span&gt;ഫിറോസ്&lt;/span&gt;  &lt;span&gt;കരയുന്നതെന്നു&lt;/span&gt; &lt;span&gt;കരുതി&lt;/span&gt; &lt;span&gt;മൊല്ലാക്ക&lt;/span&gt; &lt;span&gt;അവനെ&lt;/span&gt; &lt;span&gt;സമാധാനിപ്പിച്ചു&lt;/span&gt; &lt;span&gt;കൊണ്ടിരുന്നു&lt;/span&gt;.   &lt;span&gt;സൈനയുടെ&lt;/span&gt; &lt;span&gt;സ്നേഹവും&lt;/span&gt; &lt;span&gt;സങ്കടവുമാണ്&lt;/span&gt; &lt;span&gt;ആ&lt;/span&gt; &lt;span&gt;കുഞ്ഞു&lt;/span&gt; &lt;span&gt;മനസ്സിനെ&lt;/span&gt; &lt;span&gt;വേദനിപ്പിച്ചതെന്നവര്‍&lt;/span&gt;  &lt;span&gt;അറിഞ്ഞിരുന്നില്ല&lt;/span&gt;.!!&lt;br /&gt;&lt;br /&gt;&lt;span&gt;അതിനു&lt;/span&gt; &lt;span&gt;ശേഷം&lt;/span&gt; &lt;span&gt;എന്നും&lt;/span&gt; &lt;span&gt;ഫിറോസ്&lt;/span&gt;   &lt;span&gt;ആ&lt;/span&gt; &lt;span&gt;ഇടവഴിയിലൂടെ&lt;/span&gt; &lt;span&gt;പോവുമ്പോള്‍&lt;/span&gt; &lt;span&gt;അവരുടെ&lt;/span&gt; &lt;span&gt;അടുത്ത്&lt;/span&gt; &lt;span&gt;കയറും&lt;/span&gt; &lt;span&gt;രാവിലെ&lt;/span&gt; &lt;span&gt;ഉമ്മയുണ്ടാക്കുന്ന&lt;/span&gt; &lt;span&gt;പലഹാരങ്ങളില്‍&lt;/span&gt; &lt;span&gt;നിന്നും&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;പങ്ക്&lt;/span&gt; &lt;span&gt;അവര്‍ക്ക്&lt;/span&gt; &lt;span&gt;കൊണ്ട്&lt;/span&gt; &lt;span&gt;കൊടുക്കും&lt;/span&gt; &lt;span&gt;അവര്‍&lt;/span&gt; &lt;span&gt;അത്&lt;/span&gt; &lt;span&gt;അവന്‍റെ&lt;/span&gt; &lt;span&gt;വായില്‍&lt;/span&gt; &lt;span&gt;തന്നെ&lt;/span&gt; &lt;span&gt;വെച്ചു&lt;/span&gt; &lt;span&gt;കൊടുക്കും&lt;/span&gt;. &lt;span&gt;ഫിറോസ്&lt;/span&gt; &lt;span&gt;സ്വന്തം&lt;/span&gt; &lt;span&gt;ഉമ്മയില്‍&lt;/span&gt; &lt;span&gt;നിന്നും&lt;/span&gt; &lt;span&gt;കിട്ടുന്ന&lt;/span&gt; &lt;span&gt;അതെ&lt;/span&gt; &lt;span&gt;സ്നേഹം&lt;/span&gt; &lt;span&gt;അവരില്‍&lt;/span&gt; &lt;span&gt;നിന്നും&lt;/span&gt; &lt;span&gt;കിട്ടുന്നതായി&lt;/span&gt; &lt;span&gt;അറിഞ്ഞു&lt;/span&gt;.!&lt;br /&gt;&lt;br /&gt;  &lt;span&gt;കാലങ്ങള്‍&lt;/span&gt;  &lt;span&gt;ഫിറോസില്‍&lt;/span&gt;  &lt;span&gt;പല&lt;/span&gt; &lt;span&gt;മാറ്റങ്ങളും&lt;/span&gt; &lt;span&gt;വരുത്തി&lt;/span&gt;. &lt;span&gt;ജോലിതിരക്കിനിടയില്‍&lt;/span&gt; &lt;span&gt;അവരെ&lt;/span&gt; &lt;span&gt;അപൂര്‍വ്വമായി&lt;/span&gt; &lt;span&gt;മാത്രം&lt;/span&gt; &lt;span&gt;കാണാന്‍&lt;/span&gt; &lt;span&gt;തുടങ്ങി&lt;/span&gt; . &lt;span&gt;ഫിറോസിനെ&lt;/span&gt; &lt;span&gt;കാണാന്‍&lt;/span&gt; &lt;span&gt;വേണ്ടിമാത്രമായ്&lt;/span&gt; &lt;span&gt;സൈന&lt;/span&gt; &lt;span&gt;അവരുടെ&lt;/span&gt; &lt;span&gt;വീടിന്‍റെ&lt;/span&gt; &lt;span&gt;പിറകില്‍&lt;/span&gt; &lt;span&gt;വന്നു&lt;/span&gt; &lt;span&gt;നില്‍ക്കാന്‍&lt;/span&gt; &lt;span&gt;തുടങ്ങി&lt;/span&gt;.  &lt;span&gt;എന്തോ&lt;/span&gt; &lt;span&gt;അവര്‍ക്ക്&lt;/span&gt; &lt;span&gt;നഷ്ടപ്പെട്ടുപോയ&lt;/span&gt; &lt;span&gt;മകനെ&lt;/span&gt;  &lt;span&gt;അവര്‍&lt;/span&gt; &lt;span&gt;ഫിറോസില്‍&lt;/span&gt; &lt;span&gt;കണ്ടു&lt;/span&gt;.  &lt;span&gt;കുറച്ചു&lt;/span&gt; &lt;span&gt;ദിവസങ്ങളായി&lt;/span&gt; &lt;span&gt;അവരെ&lt;/span&gt; &lt;span&gt;കാണാതെയായി&lt;/span&gt; &lt;span&gt;ജോലിതിരക്കിനിടയില്‍&lt;/span&gt; &lt;span&gt;ഫിറോസിന്&lt;/span&gt; &lt;span&gt;അവരെ&lt;/span&gt; &lt;span&gt;അന്വേഷിക്കാന്‍&lt;/span&gt; &lt;span&gt;സമയം&lt;/span&gt; &lt;span&gt;കിട്ടിയതുമില്ല&lt;/span&gt;.!&lt;br /&gt;&lt;br /&gt;&lt;span&gt;ഫിറോസ്&lt;/span&gt; &lt;span&gt;ഒഴികെ&lt;/span&gt; &lt;span&gt;ബാക്കി&lt;/span&gt;  &lt;span&gt;എല്ലാവര്‍ക്കും&lt;/span&gt; &lt;span&gt;അവര്‍&lt;/span&gt;  &lt;span&gt;ഭ്രാന്തിസൈനയായിരുന്നു&lt;/span&gt;. &lt;span&gt;ഫിറോസിനു&lt;/span&gt; &lt;span&gt;മാത്രം&lt;/span&gt; &lt;span&gt;അവരെ&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;ഭ്രാന്തിയായി&lt;/span&gt; &lt;span&gt;കാണാന്‍&lt;/span&gt; &lt;span&gt;കഴിഞ്ഞില്ല&lt;/span&gt;.!!&lt;br /&gt;&lt;br /&gt;“&lt;span&gt;നോക്കീം&lt;/span&gt;  &lt;span&gt;ങ്ങള്‍&lt;/span&gt; &lt;span&gt;അവിടെ&lt;/span&gt; &lt;span&gt;എന്തെടുക്ക്വാ&lt;/span&gt;  &lt;span&gt;ഉമ്മ&lt;/span&gt; &lt;span&gt;നിങ്ങളെ&lt;/span&gt; &lt;span&gt;കാത്താ&lt;/span&gt; &lt;span&gt;നില്‍ക്കുന്നത്&lt;/span&gt; ,&lt;br /&gt;&lt;br /&gt;&lt;span&gt;ബാത്ത്&lt;/span&gt; &lt;span&gt;റൂമിന്‍റെ&lt;/span&gt; &lt;span&gt;വാതിലില്‍&lt;/span&gt; &lt;span&gt;മുട്ടികൊണ്ട്&lt;/span&gt; &lt;span&gt;ഭാര്യയുടെ&lt;/span&gt; &lt;span&gt;വിളി&lt;/span&gt; &lt;span&gt;ഫിറോസിനെ&lt;/span&gt;  &lt;span&gt;ചിന്തയില്‍&lt;/span&gt; &lt;span&gt;നിന്നുണര്‍ത്തി&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;span&gt;ഉമ്മയുടെ&lt;/span&gt; &lt;span&gt;കൂടെ&lt;/span&gt; &lt;span&gt;മരണ&lt;/span&gt; &lt;span&gt;വീട്ടിലേക്ക്&lt;/span&gt; &lt;span&gt;എത്തിയപ്പോള്‍&lt;/span&gt; &lt;span&gt;അവിടെ&lt;/span&gt; &lt;span&gt;ആളുകള്‍&lt;/span&gt; &lt;span&gt;കൂടാന്‍&lt;/span&gt; &lt;span&gt;തുടങ്ങുന്നേ&lt;/span&gt; &lt;span&gt;ഉണ്ടായിരുന്നുള്ളൂ&lt;/span&gt;  &lt;span&gt;അനാഥയായ&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;മയ്യത്തിന്‍റെ&lt;/span&gt; &lt;span&gt;എല്ലാ&lt;/span&gt; &lt;span&gt;കര്‍മ്മങ്ങളും&lt;/span&gt; &lt;span&gt;ഒരു&lt;/span&gt; &lt;span&gt;മകന്‍റെ&lt;/span&gt; &lt;span&gt;സ്ഥാനത്ത്&lt;/span&gt; &lt;span&gt;നിന്നു&lt;/span&gt; &lt;span&gt;കൊണ്ട്&lt;/span&gt; &lt;span&gt;ചെയ്തു&lt;/span&gt; &lt;span&gt;തീര്‍ക്കുമ്പോള്‍&lt;/span&gt; &lt;span&gt;അവര്‍&lt;/span&gt; &lt;span&gt;‍കാരണം&lt;/span&gt; &lt;span&gt;മരണപ്പെട്ട&lt;/span&gt; &lt;span&gt;അവരുടെ&lt;/span&gt; &lt;span&gt;മകനായി&lt;/span&gt; &lt;span&gt;മാറുകയായിരുന്നു&lt;/span&gt; &lt;span&gt;ഫിറോസ്&lt;/span&gt;.!&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-3012527247768326084?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/3012527247768326084/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=3012527247768326084' title='101 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/3012527247768326084'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/3012527247768326084'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/05/blog-post_18.html' title='ഭ്രാന്തി സൈന.!'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://lh6.ggpht.com/_CQMc4X6HEcw/S_IfLZVyLYI/AAAAAAAAAO4/YdGcGrcV4bk/s72-c/saina...2_thumb3.jpg?imgmax=800' height='72' width='72'/><thr:total>101</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-6623259553155336304</id><published>2010-05-10T10:27:00.003+05:30</published><updated>2010-05-10T13:17:10.712+05:30</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>കരാള ഹസ്തം.!!</title><content type='html'>&lt;p&gt;&lt;a href="http://lh4.ggpht.com/_CQMc4X6HEcw/S-eSHizmVwI/AAAAAAAAAOs/rbisJPKS698/s1600-h/girl.31.jpg"&gt;&lt;img style="border-right-width: 0px; display: inline; border-top-width: 0px; border-bottom-width: 0px; border-left-width: 0px" title="girl.3" border="0" alt="girl.3" src="http://lh4.ggpht.com/_CQMc4X6HEcw/S-eSIQm74-I/AAAAAAAAAOw/J3v1mXOx3uw/girl.3_thumb.jpg?imgmax=800" width="382" height="304"&gt;&lt;/a&gt; &lt;/p&gt; &lt;p&gt;&amp;nbsp;&lt;/p&gt; &lt;p&gt;വെന്തുരുകും മാതൃഹൃദയത്തിന്‍ ശാപം&amp;nbsp;&amp;nbsp; &lt;/p&gt; &lt;p&gt;മാറിടും നിന്‍ ശിരസ്സില്‍ ഇടിമിന്നലായ്&amp;nbsp; .!!&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;p&gt;പത്നിയായ്ഒരുവള്‍ ഉണ്ടാകിലും….  &lt;p&gt;കാമവികാര ശമനത്തിനായ്&amp;nbsp;&amp;nbsp; കൂടെ.!  &lt;p&gt;കരുണക്കായ് കെഞ്ചിയ&amp;nbsp; പിഞ്ചു ബാല്യം..  &lt;p&gt;ആര്‍ത്തിയാല്‍&amp;nbsp;&amp;nbsp; പുല്‍കാന്‍ വെമ്പിടുമ്പോള്‍..  &lt;p&gt;മറന്നുവോ അവള്‍ രക്തബിന്ദുവെന്ന്.?  &lt;p&gt;പിതൃ വാത്സല്യം കൊതിച്ചെത്തിയ&amp;nbsp; ….  &lt;p&gt;പുത്രിയില്‍ ..  &lt;p&gt;ക്രൂരനാം ചെന്നായപോല്‍ മാറിടാന്‍..&amp;nbsp; &lt;p&gt;നര ജന്മമായ് പിറന്ന&amp;nbsp; നിനക്കായെങ്കില്‍…!  &lt;p&gt;ഇല്ല..!!  &lt;p&gt;നിനക്കൊരിക്കലും ശാപമോക്ഷമീ ഉലകില്‍..  &lt;p&gt;നിന്‍റെ രക്തം അശുദ്ധമാക്കിയവന്‍ നീ തന്നെയാകയാല്‍ .!!&lt;/p&gt; &lt;p&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ********************&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-6623259553155336304?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/6623259553155336304/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=6623259553155336304' title='75 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/6623259553155336304'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/6623259553155336304'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/05/blog-post_10.html' title='കരാള ഹസ്തം.!!'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://lh4.ggpht.com/_CQMc4X6HEcw/S-eSIQm74-I/AAAAAAAAAOw/J3v1mXOx3uw/s72-c/girl.3_thumb.jpg?imgmax=800' height='72' width='72'/><thr:total>75</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-3719491421801764090</id><published>2010-05-03T10:59:00.002+05:30</published><updated>2010-06-25T22:23:19.204+05:30</updated><category scheme='http://www.blogger.com/atom/ns#' term='മിനിക്കഥ'/><title type='text'>തീറ്റപ്പണ്ടാരം.!!</title><content type='html'>&lt;p align="justify"&gt;മദ്ധ്യവയസ്ക്കനായ  കേശവേട്ടന്‍    രണ്ടു മാസമായി അസുഖത്തിലാണ്.!ഭക്ഷണ പാനീയങ്ങള്‍ ഒന്നും കഴിക്കാന്‍ വയ്യാതെ മരണം കാത്തുകിടക്കുന്നു.!!  കേശവേട്ടനെ സന്ദര്‍ശിക്കാന്‍  ബന്ധത്തില്‍ പെട്ടവരും അല്ലാത്തവരുമായ ആളുകള്‍ വന്നും പോയുമിരിക്കുന്നു.!!  &lt;/p&gt; &lt;p align="justify"&gt;കേശവേട്ടനെ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന ഗോപിയെ വഴിയില്‍ വെച്ച് കണ്ട കുഞ്ഞാപ്പു ചോദിച്ചു.&lt;/p&gt; &lt;p align="justify"&gt;“ഗോപിയെ എന്താ നമ്മുടെ കേശവേട്ടനു അസുഖം ?&lt;/p&gt; &lt;p align="justify"&gt;ഗോപി  കുറച്ച് നേരം ഒന്നും മിണ്ടിയില്ല  പിന്നെ കുഞ്ഞാപ്പുവിനെ നോക്കി പറഞ്ഞു.!!&lt;/p&gt; &lt;p align="justify"&gt;“ഹേയ്  കേശവേട്ടനു   അസുഖമൊന്നുമില്ല   ഈശ്വരന്‍ അയാള്‍ക്ക് കണക്കാക്കിയ &lt;a href="http://lh4.ggpht.com/_CQMc4X6HEcw/S95fFwEG5II/AAAAAAAAAOk/zGDi8-fSftA/s1600-h/ffffff25.jpg"&gt;&lt;img style="border-width: 0px; margin: 20px 0px 20px 10px; display: inline;" title="ffffff" alt="ffffff" src="http://lh6.ggpht.com/_CQMc4X6HEcw/S95fI6xcdUI/AAAAAAAAAOo/gl52b27pgyM/ffffff_thumb23.jpg?imgmax=800" width="342" align="right" border="0" height="259" /&gt;&lt;/a&gt;ഭക്ഷണമൊക്കെ ഈ പ്രായം കൊണ്ട്   അയാള്‍ തിന്നു തീര്‍ത്തു. പക്ഷെ ആയുസ്സാണെങ്കില്‍ ഇനിയും ബാക്കിയുണ്ട് ..അത് കൊണ്ട് അന്നം ഇറങ്ങാതെ ബാക്കിയുള്ള ആയുസ്സുകൂടി കേശവേട്ടന്‍  ജീവിച്ചു തീര്‍ക്കുവാ …&lt;/p&gt; &lt;p align="justify"&gt;ഗോപിയുടെ മറുപടി തീറ്റപ്പണ്ടാരമായ കുഞ്ഞാപ്പുവിന്‍റെ എവിടയൊക്കയോ കൊളുത്തി വലിച്ചു..!!&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-3719491421801764090?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/3719491421801764090/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=3719491421801764090' title='79 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/3719491421801764090'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/3719491421801764090'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/05/blog-post.html' title='തീറ്റപ്പണ്ടാരം.!!'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://lh6.ggpht.com/_CQMc4X6HEcw/S95fI6xcdUI/AAAAAAAAAOo/gl52b27pgyM/s72-c/ffffff_thumb23.jpg?imgmax=800' height='72' width='72'/><thr:total>79</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-5170774545864467664</id><published>2010-04-19T02:30:00.004+05:30</published><updated>2010-06-25T21:36:08.849+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ബാധ ഒഴിയാത്ത സുബൈദ..!!</title><content type='html'>&lt;p align="justify"&gt;&lt;strong&gt;&lt;span style="font-size:180%;"&gt;പ&lt;/span&gt;&lt;/strong&gt;ടിഞ്ഞാറെ പറമ്പിലെ സുബൈദാന്‍റെ പൂവന്‍കോഴി സുബ്ഹി ബാങ്ക് കൊടുക്കന്നതിനു മുന്‍പെ കൂവി. !  കുഞ്ഞാലന്‍കാക്ക അലുമിനിയ കലവും എടുത്ത് പശുവിന്‍റെ അടുത്ത് ചെന്നു അകിടില്‍ വെള്ളം തെളിച്ച്  പാല്‍ കറക്കാന്‍ തുടങ്ങി..!  സുബൈദ എഴുന്നേറ്റ് കലക്കി വെച്ച അരിമാവെടുത്ത് ചട്ടിയില്‍ ഒഴിച്ചു   . മറ്റൊരു അടുപ്പില്‍ കടലക്കറിക്കുള്ള പാത്രം  കയറ്റി വെച്ചു.!!&lt;/p&gt; &lt;p align="justify"&gt;കുഞ്ഞാലന്‍കാക്കയ്ക്ക് വീടിന്‍റെ മുന്‍പില്‍ തന്നെ ഒരു ചായക്കടയുണ്ട്. ജന്‍മനാല്‍ വലതു കാല്‍ ഇടതുകാലിനേക്കാള്‍  അല്‍പ്പം നീളം കുറവായതുകൊണ്ട് നൊണ്ടികുഞ്ഞാലന്‍ എന്ന   ഇരട്ട പേരിലാണ് നാട്ടില്‍  അറിയപ്പെടുന്നത്.!!   കുഞ്ഞാലന്‍ കാക്കയേക്കാള്‍ വളരെ ചെറുപ്പമാണ് സുബൈദ. കുഞ്ഞാലന്‍കാക്കയുടെ ആദ്യഭാര്യ പാത്തുട്ടിതാത്ത പശുവിന്‍റെ ചവിട്ടുകൊണ്ട് അരക്കു താഴെ  തളര്‍ന്ന് കിടന്നപ്പോള്‍ അവരെ ശുശ്രൂഷിക്കാന്‍ വന്ന അകന്ന ബന്ധത്തില്‍ പെട്ട സുബൈദ ഇടയില്‍ എന്നോ കുഞ്ഞാലന്‍കാക്കയുടെ ഭാര്യയായത് നാട്ടുകാര്‍ അറിഞ്ഞത്     രായീന്‍ മൊല്ലാക്ക നിക്കാഹ് ചൊല്ലികൊടുത്തപ്പോഴാണ്.!!  സുബൈദായെ കെട്ടി മധുവിധു ആഘോഷിക്കുന്ന നാളില്‍ പാവം പാത്തുട്ടിതാത്ത  ഇഹലോകവാസം  വെടിഞ്ഞത്  കുഞ്ഞാലന്‍കാക്ക  അറിഞ്ഞത്  ബസ്സ്ക്ലീനര്‍ ഗോപി പാലക്കാട് ഹോട്ടലില്‍ വെച്ച് കണ്ടപ്പോള്‍ പറഞ്ഞത്കൊണ്ടാണ്.!!  അന്ന് സുബൈദയെയും കൂട്ടി കുഞ്ഞാലന്‍കാക്ക മലമ്പുഴ ഡാം കാണാന്‍ പോയതായിരുന്നു.!!  പാത്തുട്ടിതാത്തയില്‍ കുഞ്ഞാലന്‍ കാക്കയ്ക്ക്  ഒരു മകനുണ്ടായിരുന്നു മന്‍സൂര്‍.!! എളാമ സുബൈദയുടെ ഉപദ്രവം സഹിക്കവയ്യാതായപ്പോള്‍ ചായക്കടയില്‍ നിന്നും അഞ്ഞൂറിന്‍റെ ഒരു നോട്ടും അടിച്ച് മാറ്റി അവന്‍ നാട് വിട്ടതാണ്.!! ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ആര്‍ക്കും അറിയില്ല ആരും അന്വേഷിച്ചിട്ടും ഇല്ല..!! സുബൈദാക്ക് കുട്ടികളുണ്ടായിട്ടില്ല .!! കുഞ്ഞാലന്‍കക്കായുടെ കുഴപ്പം കൊണ്ടാണ് കുട്ടികളുണ്ടാവത്തത് എന്ന്  സുബൈദ  ചിലരോടെല്ലാം സ്വകാര്യമായി പറയാറുണ്ടെങ്കിലും  അലക്കുകാരി ജാനു നാട്ടില്‍ പറഞ്ഞു നടക്കുന്നത് സുബൈദ മച്ചിയാ  അവളു പെറൂലാ  എന്നാണ്...!! അതിന് തെളിവായി പറയുന്നത് കുഞ്ഞലന്‍കാക്കയ്ക്ക് ഒരു മകന്‍ മുന്‍പ് ഉണ്ടായിട്ടുണ്ടല്ലോ  എന്നാണ്.!!&lt;/p&gt; &lt;p align="justify"&gt;&lt;a href="http://lh6.ggpht.com/_CQMc4X6HEcw/S8tzNkJoywI/AAAAAAAAANY/PMW8JRmePQ4/s1600-h/111111.jpg"&gt;&lt;img style="border-width: 0px; margin: 20px 20px 20px 0px; display: inline;" title="11111" alt="11111" src="http://lh5.ggpht.com/_CQMc4X6HEcw/S8tzOve_EII/AAAAAAAAANg/rJG_VNkW1iU/11111_thumb1.jpg?imgmax=800" width="191" align="left" border="0" height="199" /&gt;&lt;/a&gt; സുബൈദയുടെ മൊഞ്ചും കൊഞ്ചലും  കാരണം കടയില്‍ സാമന്യം നല്ല കച്ചവടം നടക്കാറുണ്ട്.! അമ്പതിനും എഴുപതിനും  ഇടയില്‍ പ്രായമുള്ള  പത്ത് പന്ത്രണ്ട് സ്ഥിരം കസ്റ്റമര്‍, പിന്നെ ഓട്ടോറിക്ഷാ സ്റ്റാന്‍റിലെ ചെറുപ്പക്കാരായ ഡ്രൈവര്‍മാര്‍.   ഇവരെല്ലാം  ചോറ് തിന്നുന്ന  കൈകൊണ്ട്  കോഴിയെ ആട്ടിയ    പോലെ ചായക്കടയുടെ ചുറ്റുവട്ടത്തു തന്നെ ചുറ്റിപറ്റിയുണ്ടാവും.!!  കുഞ്ഞാലന്‍കാക്ക  കച്ചവടം മുടങ്ങരുതല്ലോ  എന്നു കരുതി ആരെയും പിണക്കാനും പോവാറില്ല. !! &lt;/p&gt; &lt;p align="justify"&gt;പതിവു പോലെ ഒരു ദിവസം സുബൈദയുടെ കോഴി അതിന്‍റെ സമയം ആയപ്പോള്‍ കൂവിയെങ്കിലും സുബൈദ കിടക്കപ്പായയില്‍ നിന്നും എഴുന്നേറ്റില്ല. കുഞ്ഞാലന്‍കാക്ക പശുവിനെ കറന്ന് പാലുമായി കടയില്‍ കയറിയിട്ടും സുബൈദയെ കാണാത്തത് കൊണ്ട് വീടിനകത്തേക്ക് കയറി.   പായയില്‍ മൂടി പുതച്ച് കിടയ്ക്കുന്ന സുബൈദയുടെ അടുത്ത് ചെന്നു   വിളിച്ചു. സുബൈദ മുരണ്ട്കൊണ്ട് വിളികേട്ടു കുഞ്ഞാലന്‍കാക്ക പുതപ്പ് മാറ്റി സുബൈദയുടെ നെറ്റിയില്‍ കൈവെച്ചു നോക്കി.  അടുപ്പത്തിരിക്കുന്ന പൊറോട്ടക്കല്ലില്‍ തെട്ടത് പോലെ കുഞ്ഞാലന്‍കാക്ക പെട്ടന്ന് കൈ പിറകിലേക്ക് വലിച്ചു. പൊള്ളുന്ന പനി.!!   കുഞ്ഞാലന്‍കാക്ക   ഒരു ചുക്കുകാപ്പിയുണ്ടാക്കി സുബൈദാക്ക് കൊടുത്തു. വിക്സെടുത്ത് നെറ്റിയിലും കഴുത്തിലും പുരട്ടി കൊടുത്തു.   നാണു വൈദ്യരുടെ അവിടന്നു പച്ചമരുന്നു വാങ്ങി കൊണ്ട് വന്നു ആട്ടിന്‍ പാലില്‍ ചാലിച്ചു കൊടുത്തു. എന്നിട്ടും പനിക്ക് കുറവുണ്ടായില്ല .  പനി മൂത്ത് സുബൈദ പിച്ചും പേയും പറയാന്‍ തുടങ്ങി അത് പിന്നെ പിന്നെ  ബാധ കയറിയപോലെ കൂവലും തേങ്ങലുമായി മാറി. കുഞ്ഞാലന്‍കാക്ക പല വിധ ചികിത്സകളും നോക്കി.!! ഒരു കുറവും ഇല്ല.!!   &lt;/p&gt; &lt;p align="justify"&gt;ചാമ്പക്ക പോലെ നിറവും തുടിപ്പുണ്ടായിരുന്ന      സുബൈദ   ഉപ്പിലിട്ട കണ്ണിമാങ്ങ പോലയായി.!!  ചായകടയിലെ കച്ചവടം കുറയാന്‍ തുടങ്ങി .!!  ചില  സമയങ്ങളില്‍ ചായകട തുറക്കതെയായി.  അലോപൊതി  മരുന്നുകൊണ്ടും ആയൂര്‍വേദ മരുന്നു കൊണ്ടും ഫലമില്ലാ എന്നു കണ്ടപ്പോള്‍ കുഞ്ഞാലന്‍കാക്ക സുബൈദാനെയും കൊണ്ട്   വീരാന്‍പാപ്പാനെ  കാണാന്‍ പോയി.!!&lt;/p&gt; &lt;p align="justify"&gt;വീരാന്‍പാപ്പ നാട്ടിലെ അറിയപ്പെടുന്ന  സിദ്ധനാണ്..!!        മന്ത്രത്തെക്കാള്‍ ഏറെ തന്ത്രം കൊണ്ടാണ്  വീരാന്‍പാപ്പ  ആളുകള്‍ക്കിടയില്‍  നിന്നും  സ്വന്തം  തടി സലാമത്താക്കുന്നത്.!! എട്ട് പത്ത് കൊല്ലം ഗള്‍ഫില്‍  നിന്നിട്ടും ക്ലച്ച് പിടിക്കാതായപ്പോള്‍ മന്ത്രവാദ ചികിത്സയും ബാധ ഒഴിപ്പിക്കലുമാണ് കാശുണ്ടാക്കാനുള്ള എളുപ്പ വഴി എന്നു തിരിച്ചറിഞ്ഞ്  നാട്ടില്‍ തന്നെ കൂടിയതാണ്.!!     ഗള്‍ഫില്‍ പത്തു കൊല്ലം നിന്നിട്ടും ഉണ്ടാക്കാന്‍  പറ്റാത്തത് വീരാന്‍പാപ്പ  നാട്ടില്‍  നിന്നും ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ ഉണ്ടാക്കുകയും ചെയ്തു. കാറും വീടും തോട്ടവും എല്ലാം.!!&lt;/p&gt; &lt;p align="justify"&gt;മുന്നില്‍ ഇരിക്കുന്ന   സുബൈദയെ അടിമുടി നോക്കിയ വീരാന്‍പാപ്പ  കണ്ണുചിമ്മി കുറെ നേരം ഇരുന്നു പിന്നെ പതുക്കെ കണ്ണുകള്‍ തുറന്നു എല്ലാം മനസ്സിലായ പോലെ തലയാട്ടി കൊണ്ടിരുന്നു.ശിഷ്യന്‍ അബ്ബാസിനെ അടുത്തേക്ക് വിളിച്ചു ചെവിയില്‍ എന്തോ സ്വകാര്യമായി പറഞ്ഞു.പിന്നെ കുഞ്ഞാലന്‍കാക്കയെ നോക്കി.   സംഗതി കൂടോത്രം കൊണ്ട് വന്നതാണെന്നും    ചെയ്ത ആളെ അറിയണമെങ്കില്‍ പതിനായിരം രൂപയില്‍ അധികം ചിലവ് വരുമെന്നും ചെയ്ത ആളെ തിരിച്ചറിഞ്ഞാലെ  അതിനു  മറു  ചികിത്സ  നടത്താന്‍ പറ്റൂ. . എന്നും പറഞ്ഞു. !!    പതിനായിരം എന്നു  കേട്ടപ്പോള്‍  കുഞ്ഞാലന്‍ കാക്കയുടെ കണ്ണുകള്‍   ചില്ലലമാരയില്‍  സുബൈദ  ഉണ്ടാക്കി വെക്കുന്ന അരിയുണ്ട പോലെ പുറത്തേക്ക് തള്ളി വന്നു.!!        സുബൈദയെക്കാളും  വലുതല്ല പതിനായിരം എന്ന  തിരിച്ചറിവുള്ള കുഞ്ഞാലന്‍കാക്ക സമ്മതം മൂളി. സുബൈദയുടെ കാതില്‍ കിടന്നിരുന്ന സ്വര്‍ണ്ണ  ചിറ്റിലേക്ക്  നോക്കി.!!  ചിറ്റ് വിറ്റ കാശുകൊടുത്തപ്പോള്‍ ആ നെട്ടിക്കുന്ന സത്യം വീരാന്‍പാപ്പ അവരോട് പറഞ്ഞു.  അടുത്ത വീട്ടില്‍ താമസിക്കുന്ന കുഞ്ഞാലന്‍കാക്കയുടെ അകന്ന ബന്ധത്തില്‍ പെട്ട മരക്കാരുകുട്ടിയാണ് അതിനു പിന്നില്‍ എന്നും അതിനു കാരണം മരക്കാരുകുട്ടിക്ക് സുബൈദയോടുള്ള മോഹമാണെന്നും .!!&lt;/p&gt; &lt;p align="justify"&gt;താന്‍ ഈ പറഞ്ഞ  സത്യം ആരോടെങ്കിലും പറഞ്ഞാല്‍ ചികിത്സക്ക് ഫലമുണ്ടാവില്ലാ എന്നു കൂടി പറയാന്‍ വീരാന്‍പാപ്പ മറന്നില്ല.!!&lt;/p&gt; &lt;p align="justify"&gt;ദേഷ്യം മനസ്സില്‍ നില്‍ക്കാത്ത  കുഞ്ഞാലന്‍കാക്ക  മരക്കാരുകുട്ടിയുടെ പുരയുടെ വേലിക്കരികില്‍ ചെന്നു  മരക്കാരുകുട്ടിയേയും  വാപ്പ കാരണവന്മാരെയും ചീത്ത വിളിക്കാന്‍ തുടങ്ങി കാര്യമറിയാതെ പകച്ചു പോയ മരക്കാരുകുട്ടി എന്തിനാ കുഞ്ഞാലന്‍കാക്കാ ചീത്ത പറയുന്നത് എന്നും ചോദിച്ച് അടുത്ത് ചെന്നു. അടുത്തെത്തിയ മരക്കാരുകുട്ടിയെ  കുഞ്ഞാലന്‍കാക്ക  തന്‍റെ നൊണ്ടിക്കാലു കൊണ്ട് ഒരു ചവിട്ട് കോടുത്തു.!!      സുഖമില്ലാതെ കിടന്നിരുന്ന  സുബൈദക്ക് കൂടുതല്‍ സംസാരിക്കാന്‍  കഴിയാത്തത് കൊണ്ട്  അവളെ കൊണ്ട് കഴിയുന്ന വിധത്തില്‍  അരക്കു താഴെയുള്ള തെറിവാക്കുകള്‍ മാത്രം  വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. നാട്ടുകാരും അയല്‍വാസികളും ചുറ്റും കൂടി.   കാര്യം ചോദിച്ചിട്ട് അവര്‍ ആദ്യം ഒന്നും പറഞ്ഞില്ല.!!&lt;/p&gt; &lt;p align="justify"&gt;പഞ്ചായത്ത് മെമ്പറും സഖാവുമായ പരീദ് വിഷയത്തില്‍ ഇടപെട്ടു. രണ്ട് കൂട്ടരേയും ചര്‍ച്ചക്ക് വിളിച്ചു ചര്‍ച്ച കുഞ്ഞാലന്‍ കാക്കയും  സുബൈദയും ബഹിഷ്ക്കരിച്ചു.  നാട്ടുകാര്‍ക്ക് കാര്യമറിയണമെന്ന വാശിയായി നില്‍ക്കക്കള്ളി ഇല്ലാതായപ്പോള്‍ വീരാന്‍പാപ്പ പറഞ്ഞകാര്യം നാട്ടുകാര്‍ക്കിടയില്‍ കുഞ്ഞാലന്‍കാക്കയ്ക്ക് പറയേണ്ടി വന്നു.!!  മരക്കാര്‍കുട്ടിക്ക് തന്‍റെ നിരപരധിത്വം തെളിയിക്കണമെന്ന വാശിയായി.  മെമ്പറെയും കൂട്ടി വീരാന്‍പാപ്പയുടെ അടുത്ത് ചെന്നു.  മെമ്പറെയും മരക്കാരുകുട്ടിയെയും കണ്ട വീരാന്‍പാപ്പ അവരോട് പറഞ്ഞത് കുഞ്ഞാലന്‍കാക്കയോട് താന്‍ അങ്ങനെ പറഞ്ഞിട്ടെയില്ലന്നും നിങ്ങള്‍ കുഞ്ഞാലന്‍കക്കാനേയും കൂട്ടിവാ  അപ്പോള്‍ അറിയാലോ സത്യം എന്നുമാണ് കുഞ്ഞാലന്‍കക്ക അവരുടെ കൂടെ വരില്ലാ എന്നും വീരാന്‍പാപ്പക്ക് നല്ല ഉറപ്പായിരുന്നു. അതാണ് അവരോട് അങ്ങനെ പറഞ്ഞത്. !!&lt;/p&gt; &lt;p align="justify"&gt;പിറ്റെ ദിവസം മുറ്റത്തു കൂടിയ  ആള്‍കൂട്ടം   വീരാന്‍പാപ്പയുടെ സര്‍വ്വ പ്രതീക്ഷയും തകര്‍ത്തു. മെമ്പറും മരക്കാരുകുട്ടിയും നാട്ടുകാരും അവര്‍ക്കിടയില്‍ കുഞ്ഞാലന്‍കാക്കയും.!! കുറച്ചു പേര്‍ കുഞ്ഞാലന്‍ കാക്കയുടെ ഭാഗവും മറ്റു ചിലര്‍ മരക്കാര്‍കുട്ടിയുടെ   ഭാഗവും ചേര്‍ന്ന്  തര്‍ക്കിക്കുന്നു. !!&lt;/p&gt; &lt;p align="justify"&gt;തടിയൂരാന്‍ ഒരു മാര്‍ഗവും കാണുന്നില്ല.!! ഇന്ന് നാട്ടുകാരുടെ കൈകൊണ്ട് മയ്യാ&lt;a href="http://lh5.ggpht.com/_CQMc4X6HEcw/S8tzPGiZS8I/AAAAAAAAANk/2kAWJFeIf48/s1600-h/Untitled1copy1.jpg"&gt;&lt;img style="border-width: 0px; margin: 20px 0px 20px 20px; display: inline;" title="Untitled-1 copy" alt="Untitled-1 copy" src="http://lh3.ggpht.com/_CQMc4X6HEcw/S8tzP-sc5dI/AAAAAAAAANo/O7evOCTRamU/Untitled1copy_thumb.jpg?imgmax=800" width="209" align="right" border="0" height="242" /&gt;&lt;/a&gt;ത്തായത് തന്നെ. വീരാന്‍ന്‍പാപ്പ ഗോഡ്ഫാദറില്‍ അഞ്ഞൂറാനെ കണ്ട സ്വാമിനാഥന്‍ കൊച്ചമ്മിണീ മക്കളേ എന്നു വിളിച്ച് നോക്കും പോലെ പുരക്കകത്തുള്ള  ഭാര്യയേയും  മക്കളേയും  ഒന്നു നോക്കി..! ഓടാന്‍ തയ്യാറായി നില്‍ക്കുന്ന തന്‍റെ അരുമ ശിഷ്യന്‍ അബ്ബാസിനെയും.!!&lt;/p&gt; &lt;p align="justify"&gt;മെമ്പര്‍ക്ക് ആദ്യമേ വീരാന്‍പാപ്പയോട് ദേഷ്യമാണ് പാപ്പാന്‍റെ കള്ളത്തരം പൊളിക്കാന്‍ ഒരു അവസരം  നോക്കി നടന്നിരുന്ന മെമ്പര്‍ക്ക്  വീണ്കിട്ടിയ സുവര്‍ണ്ണാവസരമാണ്  മുന്നില്‍.!! മെമ്പറുടെയും നാട്ടുകാരുടെയും നിര്‍ബന്ധം കൂടിയപ്പോള്‍‍ കുഞ്ഞലന്‍കാക്കക്ക്  അവരുടെ കൂടെ  വരാതിരിക്കാന്‍ പറ്റിയില്ല.!! .&lt;/p&gt; &lt;p align="justify"&gt;നാട്ടുകാരോട് നിശബ്ദരായി നില്‍ക്കാന്‍ ആഹ്വാനം ചെയ്ത് മെമ്പര്‍ പരീദ് അകത്തേക്ക് കയറി. വീരാന്‍പാപ്പയെ പുറത്തേക്ക് വിളിച്ചു നാട്ടുകാരുടെ  മുന്‍പില്‍  വെച്ചു  വീരാന്‍പാപ്പായോട് സത്യം പറയാന്‍ പറഞ്ഞു.!!  വീരാന്‍പാപ്പ നാലുപാടും ഒന്നു നോക്കി.!! എല്ലാവരും ആകാംഷയോടെ വീരാന്‍പാപ്പയുടെ വാക്കുകള്‍ക്കായി കാത് കൂര്‍പ്പിച്ചു. !!  വീരാന്‍പാപ്പ തന്‍റെ സ്ഥിരം  ശൈലിയില്‍  കുറച്ചു  നേരം  കണ്ണടച്ചു  നിന്നും . പിന്നെ  പതുക്കെ  കണ്ണുകള്‍  തുറന്നു.!!  &lt;/p&gt; &lt;p align="justify"&gt;“നിങ്ങള്‍ രണ്ട് കൂട്ടരും ഒരേ സമയം എന്‍റെ അടുത്ത് വന്നിട്ട് അതില്‍ ഒരു കൂട്ടരെ മാത്രം ഞാന്‍ വഷളാക്കേണ്ടി വരും  .അത് ഞാന്‍ ചെയ്യുന്നില്ല.  അത് എന്‍റെ അന്തസിന് ചേര്‍ന്ന പണിയല്ല.  എന്‍റെ ഈ വാക്കുകളില്‍  നിന്നും ബുദ്ധിയുള്ളവര്‍ക്ക് ആരാണ് യഥാര്‍ത്ഥ തെറ്റുകാരന്‍ എന്ന്    മനസ്സിലായിട്ടുണ്ടാവും”&lt;/p&gt; &lt;p align="justify"&gt;ഇത്രയും പറഞ്ഞ് വീരാന്‍പാപ്പ ആള്‍കൂട്ടത്തിലേക്ക് നോക്കി.!!  എല്ലാവരു  പരസ്പരം  തമ്മില്‍  തമ്മില്‍ നോക്കികൊണ്ടിരിക്കുന്നു. ബുദ്ധിയില്ലാത്തവര്‍ ഒരാളു പോലും കൂട്ടത്തില്‍ ഇല്ലാത്തത് കൊണ്ട് ആരും ഒന്നും മിണ്ടിയില്ല. !! വീരാന്‍ പാപ്പ പതുക്കെ അകത്തേക്ക് കയറി.    വീരാന്‍പാപ്പയുടെ വാക്കുകള്‍ കേട്ട  മരക്കാര്‍കുട്ടി തന്‍റെ പക്ഷമാണ് പാപ്പ പറഞ്ഞതെന്നു പറഞ്ഞ് ഒച്ചവെച്ചു  അതേ സമയം തന്നെ കുഞ്ഞാലന്‍കാക്ക  തന്‍റെ ഭാഗമാണ് പാപ്പ പറഞ്ഞത് എന്ന് പറഞ്ഞ് വാദിച്ചു. നാട്ടുകാര്‍ ഒന്നും മനസ്സിലാവാതെ കുന്തം വിഴുങ്ങിയ പോലെ നിന്നു.    മെമ്പര്‍ പരീദ് ഇവിടെയും വീരാന്‍പാപ്പാനെ പൂട്ടാന്‍ പറ്റാത്ത വിഷമത്തില്‍ പതുക്കെ സ്ഥലം കാലിയാക്കി. അകത്തേക്ക് കയറിയ വീരാന്‍പാപ്പ മേശപ്പുറത്ത് വെച്ചിരുന്ന ഒരു മൊന്ത വെള്ളം ഒറ്റവലിക്ക് കുടിച്ച് തീര്‍ത്തു. !!  അപ്പോഴും വീടിന്‍റെ മറുപുറത്ത് പുതുതായി ചികിത്സക്ക് വന്ന രോഗികളും അവരുടെ ബന്ധുക്കളും ക്രമ നമ്പര്‍ അനുസരിച്ച് വീരാന്‍പാപ്പായുടെ       മാന്ത്രിക ചികിത്സക്കായി    ഊഴവും കാത്തിരിക്കുവായിരുന്നു.!!&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-5170774545864467664?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/5170774545864467664/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=5170774545864467664' title='78 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/5170774545864467664'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/5170774545864467664'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/04/blog-post_19.html' title='ബാധ ഒഴിയാത്ത സുബൈദ..!!'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://lh5.ggpht.com/_CQMc4X6HEcw/S8tzOve_EII/AAAAAAAAANg/rJG_VNkW1iU/s72-c/11111_thumb1.jpg?imgmax=800' height='72' width='72'/><thr:total>78</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-8630970111915548011</id><published>2010-04-07T02:42:00.001+05:30</published><updated>2010-04-16T02:13:54.109+05:30</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>കാലനെ കാത്തിരുന്നവള്‍.!!</title><content type='html'>&lt;p align="left"&gt;നിശയുടെ അന്ത്യം&amp;nbsp;&amp;nbsp; വരെയും കാത്തിരുന്നവള്‍ക്ക്..&lt;/p&gt; &lt;p align="left"&gt;നിരാശ മാത്രം നല്‍കിയതെന്തു നീ&amp;nbsp; ..&lt;/p&gt; &lt;p align="left"&gt;ഇനിയും ഒരു&amp;nbsp; ദിനം കൂടി നീ നല്‍കിയാല്‍&lt;/p&gt; &lt;p align="left"&gt;ഇന്നത്തെ അന്നം&amp;nbsp; തേടണം മറ്റൊരാളില്‍..!!&lt;/p&gt; &lt;p align="left"&gt;അനാഥമായി തീര്‍ന്നൊരീ ഭൂമിയില്‍ ,&lt;/p&gt; &lt;p align="left"&gt;അലയുന്നു ഇന്നു ഏകയായി&lt;/p&gt; &lt;p align="left"&gt;നല്ല നാളില്‍ ‍ തേടിയെത്തിയവര്‍ എത്രയോ&lt;/p&gt; &lt;p align="left"&gt;അന്നും അവള്‍ തന്‍ കണ്‍കള്‍ തേടിയത് നിന്നെ മാത്രം&lt;/p&gt; &lt;p align="left"&gt;കൊണ്ട് നടന്നവര്‍ നേടിയത് ഏറെ&lt;/p&gt; &lt;p align="left"&gt;അരച്ചാണ്‍ വയര്‍ നിറഞ്ഞതോ മിച്ചം&lt;/p&gt; &lt;p align="left"&gt;അച്ഛനാരെന്നറിയാത്ത പെണ്‍കുഞ്ഞിനെ..&lt;/p&gt; &lt;p align="left"&gt;പെറ്റിട്ട&amp;nbsp;&amp;nbsp; ക്രൂരയാം അമ്മയായ്..&lt;/p&gt; &lt;p align="left"&gt;തന്‍ തനിപകര്‍പ്പിനെ ഈ തെരുവിനു നല്‍കി&amp;nbsp; ..&lt;/p&gt; &lt;p align="left"&gt;കാത്തിരിപ്പൂ നിന്‍ സമാഗതത്തിനായ്..&lt;/p&gt; &lt;p align="left"&gt;ഇനിയെങ്കിലും വരില്ലെ നീ അവളെ പുണരുവാന്‍..&lt;/p&gt; &lt;p align="left"&gt;ചുളി വീണ വദനം ഇഷ്ടമില്ലെ നിനക്കും.!!&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-8630970111915548011?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/8630970111915548011/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=8630970111915548011' title='80 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/8630970111915548011'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/8630970111915548011'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/04/blog-post.html' title='കാലനെ കാത്തിരുന്നവള്‍.!!'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><thr:total>80</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-4544532635616057924</id><published>2010-03-28T20:15:00.002+05:30</published><updated>2010-06-25T21:44:24.061+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>പരിധിക്ക് പുറത്താണ്.</title><content type='html'>&lt;p align="justify"&gt;     ഉപ്പയും ഉമ്മയും സഹോദരങ്ങള്‍ എല്ലാവരും ജമീലയുടെ സ്വഭാവത്തെ  പറ്റി  സത്താറിനോട്  പരദൂഷണം പറഞ്ഞു.!!     സത്താര്‍ അതൊന്നും വിശ്വസിച്ചില്ല.! കാരണം സത്താറിനു  കെട്ട്യോള് ജമീലയെ  വിശ്വാസമാണ്.!! .     അവര്‍ക്കെല്ലാം  സത്താറിന്‍റെ   സ്വത്തിലാണ് കണ്ണെന്ന്  ജമീല  പറഞ്ഞു.!   ഉപ്പയേയും ഉമ്മയേയും  തന്‍റെ ബന്ധത്തില്‍ ആരേയും വീട്ടിലേക്ക് അടുപ്പിക്കേണ്ടന്ന് സത്താര്‍  പറഞ്ഞത് ജമീല  അക്ഷരംപ്രതി അനുസരിച്ചു.!! കാരണം ജമീല സത്താറിന്‍റെ   അനുസരണയുള്ള കെട്ട്യോളാണ്.!!! മക്കളില്ലാത്ത വിഷമംപറഞ്ഞ് ജമീല കരഞ്ഞു. സങ്കടം തീര്‍ക്കാന്‍ സത്താര്‍ ‍ അള്‍ട്ടോകാറും  മൊബൈല്‍ഫോണും ജമീലക്ക്   സമ്മാനിച്ചു. കാരണം ജമീല സത്താറിന്‍റെ ജീവനാണ്.!!&lt;br /&gt;അവധി കഴിഞ്ഞ് തിരിച്ച് പോരുമ്പോള്‍  ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ്  ജമീല   സത്താറിനെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു. ഒപ്പിട്ട  ബ്ലാങ്ക് ചെക്കുകള്‍ കയ്യില്‍ ‍കൊടുത്തപ്പോള്‍ പൊട്ടലു നിറുത്തി തേങ്ങിക്കരഞ്ഞു.!!  എന്തു തിരക്കിലാണെങ്കിലും   ദിവസവും ഒരു തവണയെങ്കിലും വിളിക്കാം എന്നുറപ്പ് പറഞ്ഞപ്പോല്‍ തേങ്ങലു നിറുത്തി ചുമ്മാ കരഞ്ഞു.!! &lt;br /&gt; &lt;/p&gt; &lt;p align="justify"&gt;“നിങ്ങള്‍വിളിക്കുന്ന സബ്‌ക്രൈബര്‍  പരിധിക്ക് പുറത്താണ് ദയവ് ചെയ്ത്  അല്‍പ്പ സമയം കഴിഞ്ഞ് വീണ്ടും ശ്രമിക്കൂ… &lt;br /&gt;വിളിക്കുമ്പോഴെല്ലാം   ജമീലയുടെ  മൊബൈലില്‍ നിന്നും  കമ്പ്യൂട്ടര്‍ മറുപടി പറഞ്ഞു.!!&lt;br /&gt;കാരണം ജമീലയുടെ മൊബൈല്‍  അപ്പോഴെല്ലാം പരിധിക്ക് പുറത്താണ്.!!   സത്താര്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.!!  &lt;br /&gt;&lt;br /&gt;“ഹലോ..          ജമീല ഫോണ്‍ എടുത്തു.&lt;/p&gt; &lt;p align="justify"&gt;“മൊബൈല്‍ ഓഫായിരുന്നോ ?, ഞാന്‍ കുറേ നേരമായല്ലോ വിളിക്കാന്‍ തുടങ്ങിയിട്ട്.&lt;br /&gt;“ ഓ അത് ഒരു റോങ്നമ്പര്‍ അടിച്ചുകൊണ്ടേയിരിക്കുന്നു. ശല്ല്യമായപ്പോള്‍   ഓഫ് ചെയ്തതാ .&lt;br /&gt;ജമീല  മറുപടി പറഞ്ഞു.!&lt;br /&gt;സത്താര്‍   പിന്നെ കൂടുതല്‍ ഒന്നും  ചോദിച്ചില്ല .   കാരണം സത്താറിന് കെട്ട്യോളു ജമീലയെ വിശ്വാസമാണ്.!!&lt;br /&gt;&lt;/p&gt; &lt;p align="justify"&gt;സത്താര്‍  വിളിക്കുമ്പോഴെല്ലാം റോങ്നമ്പര്‍‍ വഴിമുടക്കി കൊണ്ടിരുന്നു.!! കാരണം അധിക സമയവും ജമീലയുടെ മൊബൈല്‍ പരിധിക്ക് പുറത്തു തന്നെയായിരുന്നു.!!  കമ്പനിയിലെ ജോലിക്കുറവു കൊണ്ട്  അനുവദിച്ചു കിട്ടിയ സ്പെഷല്‍ ലീവ് ജമീലക്ക്    സര്‍പ്രൈസാവാന്‍ വേണ്ടി അറിയിക്കാതെ വിമാനം കയറുമ്പോഴും സത്താറിന്‍റെ മനസ്സില്‍ ജമീല മാത്രമാണ്.     കാരണം സത്താറിനു ജമീല ജീവനാണ്.!!!&lt;/p&gt; &lt;p align="justify"&gt;സത്താര്‍  വീടിന്‍റെ ഉമ്മറത്തെത്തുമ്പോള്‍ സമയം രാത്രി പതിനൊന്ന് കഴിഞ്ഞിരിന്നു.  !!&lt;br /&gt;വാതിലില്‍ മുട്ടി . തുറക്കുന്നില്ല. !    പിന്നെയും മുട്ടി . മറുപടിയില്ല .!&lt;br /&gt;സത്താര്‍  മൊബൈല്‍ ഫോണ്‍ എടുത്ത് ജമീലയെ വിളിച്ചു !!.&lt;br /&gt;“നിങ്ങള്‍വിളിക്കുന്ന സബ്‌ക്രൈബര്‍  പരിധിക്ക് പുറത്താണ് ദയവ് ചെയ്ത്  അല്‍പ്പ സമയം കഴിഞ്ഞ് വീണ്ടും ശ്രമിക്കൂ….               &lt;/p&gt; &lt;p align="justify"&gt;കമ്പ്യൂട്ടര്‍  സത്താറിനോട് സംസാരിച്ചു.കൊണ്ടേയിരുന്നു.! കാരണം ജമീലയുടെ മൊബൈല്‍ പരിധിക്ക് പുറത്ത് തന്നെയാണ്.!!   അല്‍പ്പ സമയം കഴിഞ്ഞ് വീണ്ടും ശ്രമിക്കുന്നതിനു മുന്‍പ് കെട്ടഴിഞ്ഞ മുടിയും  ഉലഞ്ഞ സാരിയും വിയര്‍ത്ത ശരീരവുമായ് ജമീല  വാതില്‍ തുറന്നു.!! &lt;/p&gt; &lt;p align="justify"&gt;&lt;br /&gt;&lt;a href="http://lh3.ggpht.com/_CQMc4X6HEcw/S69rdTUGUqI/AAAAAAAAAMU/aI551hpzKj8/s1600-h/vvvvvv1.jpg"&gt;&lt;img style="border-width: 0px; margin: 0px 35px 0px 0px; display: inline;" title=" " alt=" " src="http://lh5.ggpht.com/_CQMc4X6HEcw/S69reFs58KI/AAAAAAAAAMY/fIbsTgVRuSs/vvvvvv_thumb.jpg?imgmax=800" width="327" align="left" border="0" height="251" /&gt;&lt;/a&gt;സത്താറിനെ  കണ്ട ജമീലക്ക്  ശരിക്കും സര്‍പ്രൈസായി....!!! കാരണം ജമീലയും മൊബൈലിന്‍റെ കൂടെ പരിധിക്ക് പുറത്തായിരുന്നു.!!&lt;br /&gt;സത്താര്‍ അകത്ത് കയറും മുന്‍പ് അടുക്കള വാതിലിലൂടെ  റേഷന്‍ കടക്കാരന്‍ പവിത്രന്‍ പുറത്ത് ചാടി..!!!   സത്താര്‍    ഒന്നും    മിണ്ടിയില്ല . കാരണം    സത്താറിനു  കെട്ട്യോള് ജമീലയെ  വിശ്വാസമാണ്.!!  &lt;/p&gt; &lt;p align="justify"&gt;അകത്ത് കയറിയ സത്താര്‍ ഉത്തരത്തില്‍ തൂങ്ങി ഊഞ്ഞാലാടികൊണ്ടിരുന്നു. കാരണം സത്താറിനു ജമീല ജീവന്‍ തന്നെയാണ്.!!&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-4544532635616057924?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/4544532635616057924/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=4544532635616057924' title='79 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/4544532635616057924'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/4544532635616057924'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/03/blog-post_28.html' title='പരിധിക്ക് പുറത്താണ്.'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://lh5.ggpht.com/_CQMc4X6HEcw/S69reFs58KI/AAAAAAAAAMY/fIbsTgVRuSs/s72-c/vvvvvv_thumb.jpg?imgmax=800' height='72' width='72'/><thr:total>79</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-4139804794493794619</id><published>2010-03-20T02:31:00.005+05:30</published><updated>2010-03-23T16:37:20.990+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>റസിയ.</title><content type='html'>&lt;p align="justify"&gt;&amp;#160;&lt;/p&gt;  &lt;p align="justify"&gt;&lt;img style="border-right-width: 0px; display: inline; border-top-width: 0px; border-bottom-width: 0px; margin-left: 0px; border-left-width: 0px; margin-right: 0px" title="റസിയ" border="0" alt="റസിയ" align="left" src="http://lh6.ggpht.com/_CQMc4X6HEcw/S6Pnd65L30I/AAAAAAAAALo/1AtPd3u_sQ4/12.jpg?imgmax=800" width="180" height="218" /&gt; &lt;strong&gt;&lt;font size="5"&gt;റ&lt;/font&gt;&lt;/strong&gt;സിയ വാച്ചില്‍ നോക്കി സമയം ഒന്‍പത് കഴിഞ്ഞിരിക്കുന്നു. ഫിറോസ്ക്ക ഇതുവരേയും വന്നില്ല. സാധാരണ ആറ് മണിക്ക് മുന്‍പ് വരുന്ന ആളാ .&amp;#160;&amp;#160;&amp;#160; വരാന്‍ താമസിക്കുമെങ്കില്‍&amp;#160; വിളിച്ച് പറയുന്നതാ ഇന്ന് അതും ഉണ്ടായില്ല. മൊബൈല്‍ സ്വിച്ച് ഓഫ്&amp;#160; ചെയ്യുകയും ചെയ്തിരിക്കുന്നു. !!&lt;/p&gt;  &lt;p align="justify"&gt;“ഹലോ… മിനിചേച്ചീ ,,ഞാനാ റസിയ.&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160; ചേച്ചീ ഭാസ്ക്കരേട്ടന്‍ വന്നോ ?&lt;/p&gt;  &lt;p align="justify"&gt;റസിയ ഫോണ്‍ എടുത്ത് അടുത്ത ഫ്ളാറ്റില്‍ താമസിക്കുന്ന മിനിചേച്ചിക്ക് വിളിച്ചു. ഭാസ്ക്കരേട്ടനും ഫിറോസും ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നവരാണ്.!&lt;/p&gt;  &lt;p align="justify"&gt;“ഉവ്വല്ലോ&amp;#160; …&amp;#160; ഇവിടയുണ്ട് എന്തേ ..കൊടുക്കണോ?&lt;/p&gt;  &lt;p align="justify"&gt;മിനിചേച്ചി ഭാസ്ക്കരേട്ടന് ഫോണ്‍ ‍കൈമാറി !. &lt;/p&gt;  &lt;p align="justify"&gt;“എന്താ&amp;#160; റസിയാ ? &lt;/p&gt;  &lt;p align="justify"&gt;“ഭാസ്ക്കരേട്ടാ,,&amp;#160; ഫിറോസ്ക്ക ഇതുവരെ വന്നില്ല വിളിച്ചിട്ട് കിട്ടുന്നുമില്ല. .. &lt;/p&gt;  &lt;p align="justify"&gt;റസിയയുടെ ശബ്ദത്തില്‍ പരിഭ്രമം ഉള്ളതായി ഭാസ്ക്കരേട്ടനു തോനി.!! &lt;/p&gt;  &lt;p align="justify"&gt;“റസിയ അത് ചിലപ്പോള്‍ ഇന്ന് ബോസിന്‍റെ കൂടെ പോയിട്ടുണ്ടാവും .. ഞാന്‍ ഇന്ന് അല്‍പ്പം നേരത്തെ പോന്നതാ&amp;#160; ,,&amp;#160;&amp;#160; ഒരു കാര്യം ചെയ്യാം ഞാന്‍ ബോസിന് ഒന്നു വിളിക്കാം റസിയ വിഷമിക്കാതിരിക്കൂ&lt;/p&gt;  &lt;p align="justify"&gt;&amp;#160; ഭാസ്ക്കരേട്ടന്‍ ഫോണ്‍ കട്ട് ചെയ്തു. റസിയയുടെ മനസ്സ് അസ്വസ്തമാവാന്‍ തുടങ്ങി . സാധാരണ കമ്പനി ആവശ്യങ്ങള്‍ക്ക് ബോസിന്‍റെ കൂടെ പോവാറുണ്ട് എന്നാലും ഇതുവരെ ഒരിക്കല്‍ പോലും പറയാതെ പോയിട്ടില്ല.&amp;#160; ഇന്ന് എന്തുപറ്റി.! അല്‍പ്പ സമയം കഴിഞ്ഞപ്പോഴേക്കും ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി റസിയ പെട്ടന്നു ഫോണ്‍ എടുത്തു .ഭാസ്ക്കരേട്ടനാണ്.!&lt;/p&gt;  &lt;p align="justify"&gt;“റസിയാ.. ഫിറോസ് ബോസിന്‍റെ കൂടയുണ്ട് അവര്‍ ഒരു&amp;#160; മീറ്റിങ്ങിലാ അതാ ഫോണ്‍ ഓഫ് ചെയ്തിരിക്കുന്നത് കുറച്ച് കൂടി വൈകും എന്ന് പറയാന്‍ പറഞ്ഞു. റസിയ ഫൂഡ് കഴിച്ച് കിടന്നോള്ളൂ..&amp;#160; &lt;/p&gt;  &lt;p align="justify"&gt;ഭാസ്ക്കരേട്ടന്‍ ഫോണ്‍കട്ട് ചെയ്തു.&amp;#160;&amp;#160; റസിയ ടി.വി. റിമോട്ട് കയ്യില്‍ എടുത്ത് സോഫയില്‍ ചെന്നിരുന്നു.&lt;/p&gt;  &lt;p align="justify"&gt;ചാനലുകളില്‍ നിന്നും ചാനലുകളിലേക്ക് ഒരു ഓട്ട പ്രദക്ഷിണം നടത്തി . നല്ല പരിപാടികള്‍ ഒന്നുമില്ല.ടി.വി ഓഫ് ചെയ്ത് റസിയ കമ്പ്യൂട്ടറിന്‍റെ മുന്‍പില്‍ ചെന്നിരുന്നു. കമ്പ്യൂട്ടര്‍&amp;#160; പഠിച്ചിട്ടൊന്നുമില്ല&amp;#160; എങ്കിലും&amp;#160;&amp;#160;&amp;#160; അത്യാവശ്യകാര്യങ്ങള്‍ എല്ലാം ഫിറോസ് കാണിച്ച് കൊടുത്തിട്ടുണ്ട്. മലയാളം ബ്ലോഗുകളില്‍ ഒന്നില്‍ നിന്നിം ഒന്നിലേക്ക് ഓരോ പ്രൊഫൈലുകളും നോക്കി അവര്‍ എഴുതുന്ന രസകരമായ കാര്യങ്ങള്‍ വായിച്ചിരിക്കും ഈ അടുത്താണ് റസിയാക്ക് ഫിറോസ് മലയാള ബ്ലോഗുകളെ കുറിച്ച് പറഞ്ഞ് കൊടുത്തത്.ഒറ്റയ്ക്ക് ഒരു ഫ്ളാറ്റില്‍ തനിച്ചിരിക്കുന്നതല്ലെ. ഫിറോസ് രാവിലെ&amp;#160; എട്ട് മണിക്ക് ജോലിക്ക് പോയാല്‍ പിന്നെ വൈകുന്നേരം ആറ് മണിക്കെ തിരിച്ച് വരൂ . ചില ദിവസങ്ങളില്‍ ഇതു പോലെ വളരേ വൈകിയും. &lt;a href="http://lh3.ggpht.com/_CQMc4X6HEcw/S6Pneut9uQI/AAAAAAAAALs/laHBmrxxwT8/s1600-h/15.jpg"&gt;&lt;img style="border-right-width: 0px; display: inline; border-top-width: 0px; border-bottom-width: 0px; margin-left: 0px; border-left-width: 0px; margin-right: 0px" title="പ്രാര്‍ത്ഥന" border="0" alt="പ്രാര്‍ത്ഥന" align="right" src="http://lh3.ggpht.com/_CQMc4X6HEcw/S6Pnfu0hWWI/AAAAAAAAALw/uxUuR2OLmR0/_thumb13.jpg?imgmax=800" width="157" height="225" /&gt;&lt;/a&gt;&lt;/p&gt;  &lt;p align="justify"&gt;വിവാഹം കഴിഞ്ഞ്&amp;#160;&amp;#160; ഒന്‍പത്&amp;#160; വര്‍ഷമായി ഇതുവരേയും……. !! റസിയയുടെ മനസ്സിലെ&amp;#160; വലിയ ഒരു നൊമ്പരമാണ്.! ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം തമ്പുരാന്‍ കൊടുത്തില്ല.!&amp;#160; ഫിറോസിനെ പോലെ സ്നേഹമുള്ള ഒരു ഭര്‍ത്താവിനെ കൊടുത്തതില്‍&amp;#160; പടച്ചവനെ സ്തുതിക്കുന്ന റസിയയുടെ പ്രാര്‍ത്ഥന എന്നും കണ്ണുനീരിലെ അവസാനിക്കറുള്ളൂ..!!&amp;#160; &lt;/p&gt;  &lt;p align="justify"&gt;ഫിറോസ് ഒരിക്കലും റസിയയുടെ മുന്‍പില്‍ സങ്കടം കാണിക്കാറില്ല എത്ര എത്ര ഡോകടര്‍മാരെ കണ്ടു. രണ്ട് പേര്‍ക്കും ഇതുവരെ ഒരു കുഴപ്പവും കണ്ടു പിടിക്കാന്‍ ഒരു ഡോക്ടര്‍ക്കും കഴിഞ്ഞിട്ടില്ല.!! അതുകൊണ്ട്&amp;#160; തന്നെ വൈറ്റമിന്‍ ഗുളികകള്‍ ഒഴികെ മറ്റ് ഒരു മരുന്നും രണ്ട് പേരും കഴിക്കുന്നുമില്ല. &lt;/p&gt;  &lt;p align="justify"&gt;ഒറ്റക്കിരിക്കുമ്പോള്‍ റസിയാക്ക് സങ്കടം കൂടികൂടി വരും&amp;#160; കമ്പ്യൂട്ടറില്‍ കുട്ടികളുടെ ഫോട്ടോകള്‍ സേര്‍ച്ച് ചെയ്ത് അതില്‍ നോക്കി റസിയ കണ്ണുനിറക്കും ഫിറോസ് കാണാതെ വാരികകളില്‍ കാണുന്ന കുട്ടികളുടെ ഫോട്ടോകളില്‍ ഉമ്മ വെക്കും അടുത്ത ഫ്ളാറ്റുകളിലെ കുട്ടികളുടെ കളിയും ചിരിയും കുസൃതികളും കാണുമ്പോഴും അവരുടെ ഉമ്മമാര്‍ അവരുടെ പിറകേ ഓടുന്നത് കാണുമ്പോഴും റസിയ എന്നാണ് തനിക്കിങ്ങനെ ഒരു തിരക്കുള്ള ജീവിതം&amp;#160; എന്ന്&amp;#160; ചിന്തിച്ച്&amp;#160; നെടുവീര്‍പ്പിടും.!!&amp;#160;&amp;#160; &lt;/p&gt;  &lt;p align="justify"&gt;എല്ലം സഹിക്കാം&amp;#160; മറ്റുള്ളവരുടെ&amp;#160;&amp;#160; “വിശേഷം”&amp;#160; ചോദ്യം കേള്‍ക്കുമ്പോഴാണ്&amp;#160; റസിയയുടെ&amp;#160; മനസ്സ്&amp;#160; പതറുക. ഒന്നും മിണ്ടാതെ&amp;#160; നില്‍ക്കുന്ന&amp;#160; റസിയയെ&amp;#160; ചിലര്‍&amp;#160;&amp;#160; പരിഹാസത്തോടെ&amp;#160; നോക്കും&amp;#160; മറ്റു&amp;#160; ചിലര്‍&amp;#160; സഹതാപത്തോടെയും.&amp;#160; രണ്ടും ഒരേ&amp;#160;&amp;#160;&amp;#160; വികാരമാണ്&amp;#160;&amp;#160; റസിയയില്‍&amp;#160; ഉളവാക്കുക.!! &lt;/p&gt;  &lt;p align="justify"&gt;&amp;#160; പത്താംക്ലാസ്&amp;#160;&amp;#160;&amp;#160; പരീക്ഷ കഴിഞ്ഞിരിക്കുമ്പോഴാണ് ബ്രോക്കര്‍ കുഞ്ഞലവി റസിയാക്ക് ഒരു ആലോചനയുമായി വന്നത്. &lt;/p&gt;  &lt;p align="justify"&gt;“നല്ല ചെക്കനാ&amp;#160; സ്നേഹമുള്ളവന്‍ കുടുംമ്പത്തില്‍ അത്യാവശ്യം ചുറ്റുപാടും ഉണ്ട്. എന്താ ഞമുക്കിതങ്ങട്ട് ആലോജിച്ചാലോ.?&lt;/p&gt;  &lt;p align="justify"&gt;കുഞ്ഞലവി മുറുക്കാന്‍ ചവച്ചരച്ചത് പുറത്തേക്ക് നീട്ടിതുപ്പി ഇടതുകൈകൊണ്ട് വായില്‍ നിന്നും ഒലിച്ചിറങ്ങിയ ചുവന്ന തുപ്പല്‍ തുടച്ചു കൊണ്ട് പറഞ്ഞു. റസിയയുടെ ഉപ്പ ഹമീദ്ക്ക&amp;#160;&amp;#160; മറുപടി ഒന്നും പറഞ്ഞില്ല. റസിയ എട്ടാം ക്ലാസില്‍ എത്തിയപ്പോള്‍ തുടങ്ങിയതാ കുഞ്ഞലവി അവള്‍ക്ക് ഓരോ ആലോചനയുമായി വരാന്‍. ഇതുവരെ ആര്‍ക്കും റസിയയെ കാണിച്ച് കൊടുത്തിട്ടില്ല അല്ലങ്കിലും കുഞ്ഞലവി പത്തോ അമ്പതിനോ വേണ്ടി&amp;#160; ജീവിച്ചിരിക്കുന്നവരും. അല്ലാത്തവരും&amp;#160; ഇനി ജനിക്കാന്‍&amp;#160; പോവുന്നതുമായ&amp;#160; പുതിയാപ്പിളമാരുടെ&amp;#160; പോരിശയുമായിട്ടായിരിക്കും&amp;#160;&amp;#160; വരിക.&amp;#160;&amp;#160; അത് ഹമീദിക്കാക്ക്&amp;#160; ശരിക്കും&amp;#160; അറിയാം. അതുകൊണ്ടാണ്&amp;#160; ഒന്നും മിണ്ടാതെ ഇരിക്കുന്നത്.&lt;/p&gt;  &lt;p align="justify"&gt;“ങ്ങള്ത് എന്താ ഒന്നും മുണ്ടാതിരിക്ക്ണത് ഞാന്‍ പറീണത് കേട്ടില്ലെ ?&lt;/p&gt;  &lt;p align="justify"&gt;കുഞ്ഞലവി ഹമീദ്ക്കയുടെ മൌനം കണ്ട് ദേഷ്യപ്പെട്ടു. ഹമീദ്ക്ക ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കയ്യിട്ടു. പക്ഷെ ആ കൈ കുഞ്ഞലവി തടഞ്ഞു.!&lt;/p&gt;  &lt;p align="justify"&gt;“ഹമീദെ അന്‍റെ പത്തോ അമ്പതോ കിട്ടാന്‍ വേണ്ടി ഞാന്‍ സാധാരണ കൊണ്ടരുന്ന മാതിരിക്കല്ല. ഇത് ഞാന്‍ കാര്യായിട്ട് പറഞ്ഞതാ …. &lt;/p&gt;  &lt;p align="justify"&gt;കുഞ്ഞലവിയുടെ സംസാരത്തില്‍ അല്‍പ്പം കാര്യമുള്ളത് പോലെ ഹമീദിക്കക്ക് തോന്നി.!!&lt;/p&gt;  &lt;p align="justify"&gt;“അതിന് അവള്‍ കുട്ടിയല്ലെ , ഇപ്പോള്‍ പത്താംക്ലാസ് പരീക്ഷ കഴിഞ്ഞേയുള്ളൂ..&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160; ഇപ്പോള്‍തന്നെ,?&lt;/p&gt;  &lt;p align="justify"&gt;ഹമീദിക്ക കുഞ്ഞലിവിയെ നോക്കികൊണ്ട് ചോദിച്ചു.&lt;/p&gt;  &lt;p align="justify"&gt;“ഹമീദെ പെണ്‍കുട്ട്യാളാണ് ഇതാന്ന് പറയുമ്പോക്കും ഓറ്റങ്ങള് ഒന്നിനാത്തരം പോരും അതോണ്ട് നല്ലത് വരുമ്പോ അങ്ങട്ട് കെട്ടിച്ചൊടുക്കണം.പിന്നെ പരീക്ഷ എഴുതി ഓളെ കലക്ടറാക്കാനൊന്നും അനക്ക് ഉദ്ദേശല്ലല്ലോ.?&lt;/p&gt;  &lt;p align="justify"&gt;കുഞ്ഞലവി തന്‍റെ സ്ഥിരം പല്ലവിയായ ഉപദേശത്തിന്‍റെ&amp;#160; കൂടയുള്ള ചോദ്യം&amp;#160; ഹമീദ്ക്കാക്ക് മുന്‍പില്‍ അവതരിപ്പിച്ചു. ഹമീദ്ക്ക ശരിയാണെന്ന അര്‍ത്ഥത്തില്‍ തലയാട്ടി.!&lt;/p&gt;  &lt;p align="justify"&gt;“അതാ ഞാന്‍ പറഞ്ഞത് ഇതു എല്ലാംകൊണ്ടും പറ്റിയ ബന്ധമാണ് ചെക്കന്‍ ഗള്‍ഫിലാ. നല്ല തറവാട്ടുകാരും.ഓന്‍റെ ഉമ്മ ഒരു പാവം സ്ത്രീയാ ഓല് റസിയാനെ പൊന്നുപോലെ നോക്കും അതുമാത്രല്ല ഓന് ഒരു നയാപൈസ സ്ത്രീധനവും വേണ്ട.പിന്നെ കൊടുക്കാനും വാങ്ങാനും ഞമ്മളും അത്ര ഇല്ലാത്ത കൂട്ടക്കരല്ലല്ലോ അതോണ്ട് ആ ബേജാറും വേണ്ട. &lt;/p&gt;  &lt;p align="justify"&gt;കുഞ്ഞലവി&amp;#160; സംസാരിച്ചു കൊണ്ടേയിരുന്നു. ഗള്‍ഫുകാരന്‍ എന്നു കേട്ടപ്പോള്‍ ഹമീദിക്കാന്‍റെ മുഖം മ്ളാനമായി. ഗള്‍ഫില്‍ പത്തിരുപത് വര്‍ഷം നിന്ന് വിരഹ വേദന അനുഭവിച്ച താന്‍&amp;#160; തന്‍റെ മകളെ അതേ വേദന അനുഭവിപ്പിക്കുന്നത് ചിന്തിച്ചപ്പോള്‍ മനസ്സില്‍ ഒരു.!!&lt;/p&gt;  &lt;p align="justify"&gt;ഹമീദിക്കാന്‍റെ മുഖം മാറിയത് മനസ്സിലാക്കിയ കുഞ്ഞലവി&amp;#160; വീണ്ടും പറഞ്ഞ് തുടങ്ങി. &lt;/p&gt;  &lt;p align="justify"&gt;“ഓനിക്ക് അവടെ വല്ല്യേരു കമ്പനീല് വല്ല്യാ സ്ത്ഥാനത്താണ് ജോലി. അതോണ്ട് കല്ല്യാണം കഴിഞ്ഞാ ഓളെയും അങ്ങട്ട് കൊണ്ടോകും എന്നാണ് ഓല് പറഞ്ഞത്…&lt;/p&gt;  &lt;p align="justify"&gt;എല്ലാം കൊണ്ടും പറ്റിയ ബന്തം തന്നെ ഹമീദ്ക്കയുടെ മനസ്സിലും കുഴപ്പമില്ലാ എന്നു തോനി തുടങ്ങി.!! &lt;/p&gt;  &lt;p align="justify"&gt;“റസിയ അവള്‍ …. അവള്‍ സമ്മതിക്കുമോ ആവോ. ?&lt;/p&gt;  &lt;p align="justify"&gt;“അത് ങ്ങള് പറഞ്ഞ് മനസ്സിലാക്കി കൊടുക്ക് അവടേണ്&amp;#160; ങ്ങളെ&amp;#160; മിടുക്ക് .. എന്നാ ഞാന്‍ ഓലോടു ഇങ്ങ്ട്ട് വരാന്‍ പറയാം.!!&lt;/p&gt;  &lt;p align="justify"&gt;കുഞ്ഞലവി&amp;#160;&amp;#160;&amp;#160;&amp;#160; മറുപടിക്ക് കാത്തു&amp;#160; നില്‍ക്കാതെ&amp;#160; കുടയും&amp;#160; വീശി&amp;#160; അവിടെ നിന്നും പോയി. രണ്ട് ദിവസം കഴിഞ്ഞ്&amp;#160; അവര്‍&amp;#160; എത്തി. കുഞ്ഞലവി പറഞ്ഞ് കേട്ടതിനേക്കാള്‍ മിടുക്കന്‍ ഒറ്റ നോട്ടത്തില്‍ തന്നെ ആരും&amp;#160; ഇഷ്ടപ്പെടുന്ന&amp;#160;&amp;#160;&amp;#160;&amp;#160; സുമുഖന്‍. ഹമീദിക്ക അവരെ അകത്തേക്ക് കഷണിച്ചു. റസിയക്ക് യോജിച്ച ചെക്കന്‍ തന്നെ. അവര്‍ക്ക് പരസ്പരം ഇഷ്ടമായി. കൂടുതല്‍ താമസിയാതെ അവരുടെ കല്ല്യാണം കഴിഞ്ഞു.! &lt;/p&gt;  &lt;p align="justify"&gt;പുതിയ വീടും പരിസരവും. റസിയക്ക് പെട്ടന്ന് ഒന്നും ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല ഉപ്പയേയും ഉമ്മയേയും അനുജന്മാരെയും വിട്ടുപോന്ന സങ്കടവു കൂടിയായപ്പോല്‍ റസിയ തളര്‍ന്നു. ! ഉപ്പാടെ തനി സ്വരൂപമായ റസിയ വീട്ടില്‍ നിന്നും പോയതോടെ ഹമീദിക്കയും&amp;#160; സങ്കടത്താല്‍ കണ്ണില്‍ വെള്ളം നിറച്ചു. കണ്ടു നിന്നിരുന്നവര്‍ അത് ആനന്ദകണ്ണുനീരായി കണ്ടു.!&lt;/p&gt;  &lt;p align="justify"&gt;കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റസിയയുടെ മനസ്സ് കീഴടക്കാന്‍ ഫിറോസിനു കഴിഞ്ഞു.ഫിറോസിന്‍റെ സ്നേഹത്തിനു മുന്നില്‍ റസിയ എല്ലാ വിശമങ്ങളും&amp;#160;&amp;#160; മറക്കാന്‍&amp;#160; തുടങ്ങി. അവര്‍ സന്തോഷത്തോടെ പുതിയ ജീവിതം തുടങ്ങി.&amp;#160;&amp;#160; പക്ഷെ ആ സന്തോഷം&amp;#160;&amp;#160;&amp;#160;&amp;#160; കുറഞ്ഞ ദിവസങ്ങളെ&amp;#160; ഉണ്ടായുള്ളൂ..!! ഫിറോസിന്‍റെ അവധിതീര്‍ന്നു തിരിച്ച് പോവാന്‍ ഒരുങ്ങി. റസിയ ഫിറോസിനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഫിറോസിനും റസിയയെ വിട്ടു പോവാന്‍ കഴിയാത്ത വിശമത്തില്‍ റസിയയെ മാറോട് ചേര്‍ത്ത് പിടിച്ചു.!!&lt;/p&gt;  &lt;p align="justify"&gt;“റസിയാ&amp;#160; മോളൂ ,,,&amp;#160; മോള് കരയല്ലേ..&amp;#160; ഇക്ക എത്രയും പെട്ടന്നു നിന്‍റെ വിസ ശരിയാക്കി എന്‍റെ അടുത്തേക്ക് കൊണ്ട് പോവില്ലെ…&amp;#160; നോക്കൂ .. കരയല്ലെ പ്ലീസ് ..&amp;#160; നീ കരഞ്ഞാല്‍‍ എനിക്ക് താങ്ങില്ല റസിയാ….&amp;#160; &lt;/p&gt;  &lt;p align="justify"&gt;ഫിറോസ്&amp;#160; സംസാരിക്കുകയല്ല&amp;#160; വിതുമ്പുകയായിരുന്നു. വിതുമ്പല്‍&amp;#160; ഒരു&amp;#160; പൊട്ടിക്കരച്ചിലിലാണ് അവസാനിച്ചത്.!!&lt;/p&gt;  &lt;p align="justify"&gt;വാതിലില്‍ ആരോ മുട്ടുന്നു.!! &lt;/p&gt;  &lt;p align="justify"&gt;“ഫിറോസ്,,, സമയം ആയി&amp;#160;&amp;#160;&amp;#160; ഇറങ്ങുകയല്ലെ..? &lt;/p&gt;  &lt;p align="justify"&gt;സ്നേഹിതന്‍ ഹുസൈനാണ്.&amp;#160; ഫിറോസ് റസിയയെ കൂടുതല്‍ മാറോട് ചേര്‍ത്തു പിടിച്ചു . കണ്ണുനീര്‍ ചാലിട്ട കവിളില്‍&amp;#160;&amp;#160; ചുണ്ടുകള്‍ അമര്‍ത്തി. പതുക്കെ റസിയയെ പിടി വിടുവിക്കാന്‍ നോക്കി. റസിയ അമര്‍ത്തിപിടിച്ചിരിക്കുകയാണ് അവളുടെ കൈകള്‍ക്ക് അസാധാരണമായ ശക്തിയുള്ളതു പോലെ ഫിറോസിനു തോനി. അതോ തന്‍റെ കൈകള്‍ക്ക് ബലക്ഷയമോ…!!&amp;#160; ഒരു വിധത്തില്‍ അവളുടെ പിടി വിടുവിച്ച് ഫിറോസ് വാതില്‍ തുറക്കാന്‍ നോക്കി.&amp;#160; പിന്നില്‍ നിന്നും റസിയ ഓടി വന്ന് വീണ്ടും ഫിറോസിനെ കൂട്ടിപിടിച്ചു മുതുകില്‍ മുഖം അമര്‍ത്തി തേങ്ങി തേങ്ങികരഞ്ഞു. “എന്നെ തനിച്ചാക്കി പോവല്ലെ,, റസിയയുടെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു.! തേങ്ങലിനിടയില്‍ ആ വാക്കുകള്‍ പുറത്തേക്ക് വന്നില്ല.!!&lt;/p&gt;  &lt;p align="justify"&gt;“ഫിറോസ്,, ഫിറോസ്.. &lt;/p&gt;  &lt;p align="justify"&gt;ഹുസൈന്‍ വാതിലില്‍ മുട്ടി വിളിച്ച്കൊണ്ടിരിക്കുന്നു.! റസിയക്ക് ഹുസൈനെ കൊല്ലാനുള്ള ദേഷ്യം തോനി.! ഫിറോസിനേയും കൂട്ടി കാര്‍ അകന്നകന്ന് പോവുന്നത് റസിയ ജനവാതിലിലൂടെ നോക്കി. കൈകാലുകള്‍ തളരുന്നതു പോലെ. റസിയ വീഴാതിരിക്കാന്‍ ജനല്‍കമ്പികളില്‍ മുറുകെപിടിച്ചു..സ്ഥലകാല ബോധമില്ലാതെ പൊട്ടിക്കരയാന്‍ തുടങ്ങി. വീട്ടില്‍ എല്ലാവരും കരയുകയാണ് ആര്‍ക്കും ആരേയും സമാധാനിപ്പിക്കാന്‍ കഴിയുന്നില്ല. എന്നാലും റസിയയുടെ കരച്ചില്‍ അത് മറ്റുള്ളവരെ കൂടുതല്‍ വിഷമിപ്പിച്ചു.!!  &lt;/p&gt;  &lt;p align="justify"&gt;കണ്ട് കൊതിതീരും മുന്‍പ് അകന്നുപോയ മാരന്‍റെ ഓര്‍മയില്‍ വിരഹവേദനയുടെ ഒരു വര്‍ഷം കഴിഞ്ഞു.!! എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ട് റസിയയുടെ വിസയുമായി ഫിറോസിന്‍റെ സുഹൃത്ത്&amp;#160; പ്രശാന്ത് വീട്ടില്‍ വന്നു.!!&lt;/p&gt;  &lt;p align="justify"&gt;അന്നുമുതല്‍ റസിയ ഇവിടെ ഈ ഫ്ളാറ്റില്‍ ഒറ്റയ്ക്ക്. വര്‍ഷത്തില്‍ പത്തോ പതിനഞ്ചോ ദിവസത്തെ അവധിക്ക് നാട്ടില്‍ പോവും കൂട്ടുകുടുമ്പങ്ങളെ മുഴുവന്‍ കണ്ടു തീരുന്നതിനു മുന്‍പ് വീണ്ടും ഈ അടച്ചിട്ട ഫ്ളാറ്റിലേക്ക് തന്നെ . ഫിറോസിന്‍റെ സ്നേഹം അത് ഒന്നുകൊണ്ട്&amp;#160; മാത്രമാണ്&amp;#160; റസിയ&amp;#160; മനോനില&amp;#160; തെറ്റാതെ&amp;#160;&amp;#160; ജീവിക്കുന്നത്.!&lt;/p&gt;  &lt;p align="justify"&gt;“നമുക്കെന്തിനാ മക്കള്‍ .. നീ എന്‍റെ മോളും ഞാന്‍ നിന്‍റെ മോനുമല്ലെ..&amp;#160; ഇനി നമുക്കിടയിലേക്ക് ഒരാള്‍ കൂടി വന്ന് നമ്മുടെ സ്നേഹം പങ്ക് വെച്ച് കളയണോ..?&lt;/p&gt;  &lt;p align="justify"&gt;ഫിറോസ് എന്നും റസിയാനോട് പറയുന്ന വാക്കുകളാണ്. ചിലപ്പോള്‍ റസിയ ഫിറോസ് പറയുന്നതാണ് ശരിയെന്ന് വിശ്വസിക്കാന്‍ ശ്രമിക്കും . എന്നാലും പെണ്ണിന്‍റെ മനസ്സ് പുരുഷന്‍റെ അത്ര കഠിനമല്ലല്ലോ…!!&lt;/p&gt;  &lt;p align="justify"&gt;കോളിങ്ങ് ബെല്ലിന്‍റെ ശബ്ദം കേട്ടപ്പോള്‍ റസിയ കമ്പ്യൂട്ടറിന്‍റെ മുന്‍പില്‍ നിന്നും എഴുന്നേറ്റ് വാച്ചിലേക്ക് നോക്കി സമയം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. ഇക്ക ഇപ്പോഴാണ് വരുന്നത്. വാതില്‍ തുറന്ന റസിയ കള്ള പുഞ്ചിരിയുമായ് നില്‍ക്കുന്ന ഫിറോസിനെ ദേഷ്യത്തോടെ നോക്കി.!&lt;/p&gt;  &lt;p align="justify"&gt;“ മോളേ നീ ഉറങ്ങിയില്ലെ ?&lt;/p&gt;  &lt;p align="justify"&gt;അകത്തേക്ക്&amp;#160; കയറിയ&amp;#160; ഫിറോസ്&amp;#160; റസിയയുടെ കവിളില്‍&amp;#160; ഒരു നുള്ള് കൊടുത്തു കൊണ്ട് ചോദിച്ചു. റസിയ ഫിറോസിന്‍റെ കൈ തട്ടിമാറ്റി. &lt;/p&gt;  &lt;p align="justify"&gt;“എനിക്ക് കേള്‍ക്കേണ്ട നിങ്ങളെ പുന്നാരം . ഞാന്‍ ഇവിടെ ഒറ്റയ്ക്കാ എന്നറിയില്ലെ നിങ്ങള്‍ക്ക് ?&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160; റസിയ പരിഭവത്തില്‍ തന്നെയാണ്. !&lt;/p&gt;  &lt;p align="justify"&gt;“അത് റസിയാ പെട്ടന്നാണ് ഒരു മീറ്റിങ്ങില്‍&amp;#160;&amp;#160; പങ്കെടുക്കാന്‍&amp;#160; ബോസ് പറഞ്ഞത്. വിളിച്ചറിയിക്കാന്‍&amp;#160; പറ്റിയില്ല.&amp;#160;&amp;#160; നിനക്കറിയാലോ അതിനിടയില്‍&amp;#160; മൊബൈല്‍ ബെല്ലടിച്ചാല്‍….&amp;#160; അതാ ഞാന്‍ സ്വിച്ച്&amp;#160; ഓഫ് ചെയ്തത്. സാരമില്ല മോളേ..&amp;#160; ഫിറോസ് റസിയയെ അരികിലേക്ക് ചേര്‍ത്ത് പിടിച്ചു.!!&lt;/p&gt;  &lt;p align="justify"&gt;“നല്ല വിശപ്പുണ്ട്&amp;#160;&amp;#160; നീ കഴിക്കന്‍ എന്തെങ്കിലും എടുക്ക്.&amp;#160;&amp;#160;&amp;#160;&amp;#160; നീ കഴിച്ചില്ലെ?&lt;/p&gt;  &lt;p align="justify"&gt;ഫിറോസിന്‍റെ ചോദ്യം റസിയക്ക് രസിച്ചില്ല. അവള്‍ അവനെ നോക്കി ചിരികോട്ടി.!!&lt;/p&gt;  &lt;p align="justify"&gt;“സോറി മോളേ ,,, എന്നാല്‍ നില്‍ക്ക്&amp;#160;&amp;#160;&amp;#160; എന്‍റെ മോള്‍ക്ക് ഞാന്‍ വിളമ്പി തരാം. &lt;/p&gt;  &lt;p align="justify"&gt;ഫിറോസ് കിച്ചനിലേക്ക് പോവാന്‍ ഒരുങ്ങി. റസിയ അതു തടഞ്ഞു എന്നിട്ട് ഒരു കള്ളചിരിയുമായ് കിച്ചനിലേക്ക് കയറി, കയ്യിലുള്ള ബാഗ് മേശപ്പുറത്ത് വെച്ച് ഫിറോസ് ഡ്രസ്സ് മാറാനായി ബെഡ്റൂമിലേക്ക് കയറി.!&lt;/p&gt;  &lt;p align="justify"&gt;അടുക്കളയില്‍ നിന്നും പാത്രങ്ങള്‍ തട്ടിമറിയുന്ന ശബ്ദം കേട്ടാണ് ഫിറോസ് അങ്ങോട്ട് ഓടി ചെന്നത്. അവിടെ ചെന്നപ്പോള്‍ റസിയ താഴെ വീണു കിടക്കുന്നു. ഫിറോസ് ഓടിചെന്ന് റസിയെ രണ്ട്കൈകൊണ്ടും കോരിയെടുത്ത് മടിയിലേക്ക് തലവെച്ച് കിടത്തി.!&lt;/p&gt;  &lt;p align="justify"&gt;“ എന്താ എന്തു പറ്റീ..&amp;#160; ?&amp;#160; ഫിറോസ് വെപ്രാളത്തോടെ ചോദിച്ചു.!.&lt;/p&gt;  &lt;p align="justify"&gt;“അറിയില്ല തല മിന്നുന്നു. കയ്യും കാലുമൊക്കെ തളരുന്ന പോലെ.&amp;#160; &lt;/p&gt;  &lt;p align="justify"&gt;റസിയ ഒരു വിധം പറഞ്ഞൊപ്പിച്ചു. ഫിറോസ് റസിയയെ താങ്ങിയെടുത്ത്&amp;#160; കട്ടിലില്‍ കൊണ്ട് കിടത്തി അടുത്തിരുന്ന ജഗ്ഗില്‍ നിന്നും വെള്ളമെടുത്ത് റസിയക്ക് കുടിക്കാന്‍ കൊടുത്തു. കുറച്ച് വെള്ളം കയ്യിലാക്കി മുഖം തുടച്ചു കൊടുത്തു. റസിയ ഫിറോസിനെ നോക്കി ഫിറോസിന്‍റെ മുഖം ഭയം കൊണ്ട് ചുവന്നിരിക്കുന്നു.!! &lt;/p&gt;  &lt;p align="justify"&gt;“എനിക്കൊന്നുമില്ല..&amp;#160;&amp;#160;&amp;#160;&amp;#160; &lt;/p&gt;  &lt;p align="justify"&gt;റസിയ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല.! &lt;/p&gt;  &lt;p align="justify"&gt;“വാ നമുക്ക് ഹോസ്പിറ്റലില്‍ പോവാം ,,&lt;/p&gt;  &lt;p align="justify"&gt;“വേണ്ട എനിക്കൊന്നുമില്ല ..&amp;#160; റസിയ സമ്മതിച്ചില്ല എങ്കിലും ഫിറോസിന്‍റെ ഭയം മാറിയില്ല.എന്നാല്‍ ഞാന്‍ ഡോകടറെ ഇങ്ങോട്ട് വിളിക്കാം . അവരുടെ ഫ്ളാറ്റിന്‍റെ താഴയാണ് ഗൈനക്കോളജിസ്റ്റ് ഡോകടര്‍ സീമ താമസിക്കുന്നത് അവര്‍ അപ്പോള്‍ ഡ്യൂട്ടി കഴിഞ്ഞ് ഫ്ലാറ്റില്‍ എത്തിയിട്ടെ ഉണ്ടായിരുന്നുള്ളൂ..&amp;#160; ഫിറോസ് ഡോക്ടറുമായി വന്നു. ഫിറോസിനെ പുറത്ത് നിറുത്തി ഡോക്ക്ടര്‍ റൂമിനകത്തേക്ക് കയറി..!!അല്‍പ്പ സമയത്തിനകം പുറത്ത് വന്ന ഡോക്ടറുടെ മുഖത്ത് അസാധാരണമായ സന്തോഷം ഫിറോസ് കണ്ടു.!!&lt;/p&gt;  &lt;p align="justify"&gt;“ എന്താ ഡോക്ടര്‍ എന്താ?&lt;/p&gt;  &lt;p align="justify"&gt;ഫിറോസിനു കാര്യമറിയാന്‍ തിടുക്കമായി.!!&lt;/p&gt;  &lt;p align="justify"&gt;“ഫിറോസ് നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടാന്‍ പോവുന്നു.&amp;#160;&amp;#160;&amp;#160; നിങ്ങള്‍ ….നിങ്ങള്‍ ഒരു അച്ചനാവാന്‍ പോവുന്നു. !! &lt;/p&gt;  &lt;p align="justify"&gt;ഒരു സന്തോഷം പ്രതീക്ഷിച്ച് ഫിറോസിന്‍റെ മുഖത്ത് നോക്കിയ ഡോകടര്‍ കണ്ടത് വിതുമ്പികൊണ്ട് കണ്ണുകള്‍ തുടക്കുന്ന ഫിറോസിനെയാണ്.!! ഡോകടറെ യാത്രയാക്കിയ ഫിറോസ് റസിയ കിടക്കുന്ന മുറിയിലേക്ക് പറക്കുകയായിരുന്നു. പരസ്പ്പരം വാരിപ്പുണര്‍ന്ന&amp;#160;&amp;#160; അവര്‍ ഒന്നും മിണ്ടാന്‍ കഴിയാതെ വിതുമ്പികരയുകയായിരുന്നു.!!&lt;/p&gt;  &lt;p align="justify"&gt;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160; ***&amp;#160;&amp;#160; ***&amp;#160;&amp;#160; ***&amp;#160;&amp;#160;&amp;#160;&amp;#160; &lt;/p&gt;  &lt;p align="justify"&gt;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160; &lt;/p&gt;  &lt;p align="justify"&gt;“റസിയാ&amp;#160;&amp;#160; നോക്കൂ…&amp;#160; ഈ ബ്ലോഗ് ഒന്ന്&amp;#160; നോക്കാ ..കമ്പ്യൂട്ടറിനു മുന്നില്‍ മലയാള ബ്ലോഗുകളിലൂടെ കണ്ണോടിച്ച് കൊണ്ടിരുന്ന ഫിറോസ് ഉറക്കെ റസിയയെ വിളിച്ചു. &lt;/p&gt;  &lt;p align="justify"&gt;“ഇക്കാ എന്നെ ദേഷ്യം പിടിപ്പിക്കല്ലെ കെട്ടോ,, പതുക്കെ ഒച്ചവെച്ചു കൂടെ മോന്‍ ഉറങ്ങുന്നത് കണ്ടില്ലെ,, അവന്‍ ഉണരുമ്പോഴേക്കും എത്ര ജോലിയാ ബാക്കി കിടക്കുന്നത്.&amp;#160; ഏതു നേരവും&amp;#160; ബ്ലോഗും വായിച്ചിരിക്കാതെ&amp;#160; എന്നെ&amp;#160; ഒന്നു&amp;#160; സഹായിച്ചു കൂടെ&amp;#160; നിങ്ങള്‍ക്ക്.&amp;#160; ഇനി&amp;#160; സഹായിച്ചില്ലേലും ഉപദ്രവിക്കാതിരുന്നുകൂടെ . അല്ലങ്കില്‍ ഇവള്‍ക്ക് രണ്ടകഷരം പറഞ്ഞ് കൊടുത്തുകൂടെ… &lt;/p&gt;  &lt;p align="justify"&gt;ഫിറോസിന്‍റെ&amp;#160; കഴുത്തില്‍‍ ചുറ്റിപ്പിടിച്ച്&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160; കമ്പ്യൂട്ടറില്‍ കണ്ണും നട്ടിരിക്കുന്ന നാല് വയസ്സുകാരി രസ്നയെ നോക്കി റസിയ പറഞ്ഞു.&amp;#160; റസിയ പരിഭവത്തിലാ എന്നു മനസ്സിലായ ഫിറോസ് രസ്നയെ കഴുത്തില്‍ നിന്നും പിടിവിടുവിച്ച് മടിയിലേക്കിരുത്തി.എന്നിട്ട് റസിയയെ നോക്കി.&lt;/p&gt;  &lt;p&gt;“അതല്ല റസിയാ&amp;#160; നോക്കൂ&amp;#160; ഈ &lt;a href="www.hasufa.blogspot.com" target="_blank"&gt;കൂട്ടുകാരന്‍റെ&lt;/a&gt; ബ്ലോഗില്‍ ഉള്ള പുതിയ പോസ്റ്റിനു നിന്‍റെ പേരാ&amp;#160;&amp;#160;&amp;#160;&amp;#160; “റസിയ”&amp;#160; എന്ന് അതാ ഞാന്‍ വിളിച്ചത്.&lt;/p&gt;  &lt;p&gt;“ആരുടെ പേരായാലും ഇപ്പോള്‍ സമയം ഇല്ല ഇക്കാ,, നിങ്ങള്‍ വായിച്ച് കഥ പറഞ്ഞു തന്നാല്‍ മതി.&lt;/p&gt;  &lt;p align="justify"&gt;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160; റസിയ സോഫയില്‍ അഴിച്ചിട്ടിരുന്ന രസ്നയുടെയും ഫിറോസിന്‍റെയും&amp;#160; മുഷിഞ്ഞ ഡ്രസ്സുകളും എടുത്ത് വാഷിങ്മെഷീന്‍റെ അടുത്തേക്ക്&amp;#160;&amp;#160; അതിവേഗം നടന്നു.&amp;#160;&amp;#160;&amp;#160; അഞ്ച് വര്‍ഷം മുന്‍പ് വരെ ഒന്നും ചെയ്യാനില്ല ബോറടിക്കുന്നു എന്ന് പറഞ്ഞ് കരഞ്ഞിരുന്ന റസിയയുടെ രണ്ട് കുട്ടികള്‍ ആയപ്പോഴേക്കും ഉള്ള തിരക്കും പെടാപ്പാടും&amp;#160; കണ്ട് ഫിറോസ് ഊറിച്ചിരിച്ചു.&amp;#160;&amp;#160; ഉപ്പയുടെ മനസ്സ് വായിച്ചിട്ടോ അതോ ഉമ്മയുടെ നടത്തം കണ്ടിട്ടോ എന്നറിയില്ല രസ്നയും ഉപ്പയുടെ കൂടെ കൂടി ചിരിച്ചു.!!.&lt;/p&gt;  &lt;p align="justify"&gt;&lt;/p&gt;  &lt;p align="justify"&gt;&lt;/p&gt;  &lt;p align="justify"&gt;&lt;/p&gt;  &lt;p align="justify"&gt;&lt;/p&gt;  &lt;p align="justify"&gt;&lt;/p&gt;  &lt;p align="justify"&gt;&lt;/p&gt;  &lt;p align="justify"&gt;&lt;/p&gt;  &lt;p align="justify"&gt;&lt;/p&gt;  &lt;p align="justify"&gt;&lt;/p&gt;  &lt;p align="justify"&gt;&lt;/p&gt;  &lt;p align="justify"&gt;&lt;/p&gt;  &lt;p align="justify"&gt;&lt;/p&gt;  &lt;p align="justify"&gt;&lt;/p&gt;  &lt;p align="justify"&gt;&lt;/p&gt;  &lt;p align="justify"&gt;&lt;/p&gt;  &lt;p align="justify"&gt;&lt;/p&gt;  &lt;p align="justify"&gt;&lt;/p&gt;  &lt;p align="justify"&gt;&lt;/p&gt;  &lt;p align="justify"&gt;&lt;/p&gt;  &lt;p align="justify"&gt;&lt;/p&gt;  &lt;p align="justify"&gt;&lt;/p&gt;  &lt;p align="justify"&gt;&amp;#160;&lt;/p&gt;  &lt;p&gt;&lt;em&gt;&lt;font color="#0000ff"&gt;&lt;u&gt;ചിത്രങ്ങള്‍ : ഗൂഗിളില്‍ നിന്നും&lt;/u&gt;&lt;/font&gt;&lt;/em&gt;&lt;/p&gt;  &lt;p&gt;&lt;em&gt;&lt;u&gt;&lt;font color="#0000ff"&gt;&lt;/font&gt;&lt;/u&gt;&lt;/em&gt;&amp;#160;&lt;/p&gt;  &lt;p&gt;&lt;em&gt;&lt;u&gt;&lt;font color="#0000ff"&gt;&lt;/font&gt;&lt;/u&gt;&lt;/em&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-4139804794493794619?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/4139804794493794619/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=4139804794493794619' title='64 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/4139804794493794619'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/4139804794493794619'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/03/blog-post_5268.html' title='റസിയ.'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://lh6.ggpht.com/_CQMc4X6HEcw/S6Pnd65L30I/AAAAAAAAALo/1AtPd3u_sQ4/s72-c/12.jpg?imgmax=800' height='72' width='72'/><thr:total>64</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-8388776002996737234</id><published>2010-03-07T20:42:00.000+05:30</published><updated>2010-03-08T02:36:13.748+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ (നര്‍മ്മം)'/><title type='text'>ഗോവിന്ദന്‍റെ പശു (ഭാര്യ)</title><content type='html'>&lt;p align="justify"&gt;&amp;#160;&lt;/p&gt;  &lt;p align="justify"&gt;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160; പഴനിച്ചാമിയുടെ എം.ഐറ്റി.മോട്ടോര്‍ സൈക്കിള്‍ മുറ്റത്ത് വന്നു നിന്നു.&amp;#160;&amp;#160; നാലടി പൊക്കവും, രണ്ടരയടി വീതിയും,&amp;#160;&amp;#160; ചുരുണ്ട മുടിയും ,&amp;#160;&amp;#160; ഉണ്ടകണ്ണുകളും&amp;#160;&amp;#160; ചപ്പിയ മൂക്കും ,തടിച്ച&amp;#160; കവിളുകളും,&amp;#160;&amp;#160; മുഴുത്ത മത്തങ്ങ പോലൊത്ത വയറും ,എണ്ണക്കറുപ്പ്&amp;#160; നിറമുള്ള&amp;#160;&amp;#160; ശരീരം&amp;#160;&amp;#160; നിറയെ&amp;#160;&amp;#160; രോമവുമുള്ള പഴനിച്ചാമി മോട്ടോര്‍ സൈക്കിള്‍ സ്റ്റാന്‍റില്‍ നിറുത്തി കറുത്ത കൈബാഗും കക്ഷത്ത് വെച്ച് മുറ്റത്തേക്ക് കയറി.&lt;/p&gt;  &lt;p align="justify"&gt;&lt;a href="http://lh4.ggpht.com/_CQMc4X6HEcw/S5QVDNIj_lI/AAAAAAAAAJs/-DJ_avjTQvc/s1600-h/m80new29.jpg"&gt;&lt;img style="border-right-width: 0px; display: block; float: none; border-top-width: 0px; border-bottom-width: 0px; margin-left: auto; border-left-width: 0px; margin-right: auto" title="പഴനിച്ചാമിയുടെ എം.ഐറ്റി." border="0" alt="പഴനിച്ചാമിയുടെ എം.ഐറ്റി." src="http://lh6.ggpht.com/_CQMc4X6HEcw/S5QVEpRTBmI/AAAAAAAAAJw/xpfvRD9urzs/m80new_thumb34.jpg?imgmax=800" width="293" height="190" /&gt;&lt;/a&gt;&lt;/p&gt;  &lt;p align="justify"&gt;“ ഗോവിന്ദണ്ണൈ,,, ഗോവിന്ദ സാര്‍,,,ഇങ്ക യാരുമില്ലൈ,,,&lt;/p&gt;  &lt;p align="justify"&gt;പഴനിച്ചാമി പാറയില്‍‍ ചിരട്ടയുരതും പോലുള്ള തന്‍റെ പരുപരുത്ത ശബ്ദത്തില്‍ വിളിച്ച് കൂവാന്‍ തുടങ്ങി.&lt;/p&gt;  &lt;p align="justify"&gt;“എടീ&amp;#160;&amp;#160;&amp;#160; ഞാന്‍ ഇവിടെ ഇല്ലെന്നു പറഞ്ഞേക്കൂ..&lt;/p&gt;  &lt;p align="justify"&gt;ബെഡ്റൂമിനകത്ത് മാറിനിന്നു ഗോവിന്ദന്‍ ടി.വിയിലെ റിയാലിറ്റി ഷോയില്‍ മുഴുകിയിരുന്നിരുന്ന ഭാര്യ രമണിയെ വിളിച്ച് സ്വകാര്യമായ് പറഞ്ഞു.&amp;#160; &lt;/p&gt;  &lt;p align="justify"&gt;“എന്നെകൊണ്ട് പറ്റില്ല മനുഷ്യരെ നിങ്ങടെ ഈ കള്ളത്തരത്തിനു കൂട്ടു നില്‍ക്കാന്‍ നിങ്ങള്‍ എന്തിനാ&amp;#160; കണ്ട തമിഴന്മാരില്‍&amp;#160; നിന്നൊക്കെ കാശ് പലിശയ്ക്ക് വാങ്ങിയത്..&lt;/p&gt;  &lt;p align="justify"&gt;ടി.വിയില്‍&amp;#160; നിന്നും&amp;#160; കണ്ണെടുക്കാതെ രമണി ഭര്‍ത്താവിനോട്&amp;#160;&amp;#160; തര്‍ക്കുത്തരം&amp;#160; പറഞ്ഞു.&lt;/p&gt;  &lt;p align="justify"&gt;“നീ ടിവി&amp;#160;&amp;#160; വേണം എന്നു പറഞ്ഞപ്പോള്‍ വാങ്ങാനായ് നിന്‍റെ അമ്മായി അപ്പന്‍റെ&amp;#160; മുതലുണ്ടായിരുന്നോടീ ഇവിടെ&amp;#160; . ചിലക്കാണ്ട് ഞാന്‍ പറയുന്നത് കേട്ടാല്‍ മതി. &lt;/p&gt;  &lt;p align="justify"&gt;ഗോവിന്ദന്‍ കണ്ണുരുട്ടി ,മൂക്ക് വിറപ്പിച്ചു ദേഷ്യത്തോടെ രമണിയെ ഒരു തള്ള് കൊടുത്തു.തള്ളുകൊണ്ട രമണി വേച്ച് വേച്ച് പിറകിലേക്ക് പോയി ചുമരില്‍ ചാരി നിന്ന് ഗോവിന്ദനെ തുറിച്ച് നോക്കി.&lt;/p&gt;  &lt;p align="justify"&gt;“ചെല്ലടീ കഴുവറിമോളെ..&amp;#160; ഗോവിന്ദന്‍‍ പിന്നെയും രമണിയുടെ അടുത്തേക്ക് ചെന്നു.&lt;/p&gt;  &lt;p align="justify"&gt;മനസ്സിലാ മനസ്സോടെ കയ്യിലുള്ള&amp;#160; റിമോട്ട്&amp;#160; ടി.വിക്ക്&amp;#160; മുകളില്‍ വെച്ച്&amp;#160;&amp;#160;&amp;#160; മാറില്‍&amp;#160; നിന്നും തെന്നിമാറിപോയ സാരി മാറിലേക്ക് തന്നെ വലിച്ചിട്ട് രമണി പുറത്തെക്ക് വന്നു.&lt;/p&gt;  &lt;p align="justify"&gt;“ചേട്ടന്‍ ഇവിടില്ലാ…&amp;#160; &lt;/p&gt;  &lt;p align="justify"&gt;രമണി പറഞ്ഞതു വിശ്വാസമാവാത്ത&amp;#160; പഴനിച്ചാമി&amp;#160;&amp;#160; രമണിയെ&amp;#160; ആകമൊത്തം&amp;#160; ഒന്നു&amp;#160; നോക്കി&amp;#160; പിന്നെ&amp;#160;&amp;#160;&amp;#160; വീടിനകത്തേക്ക്&amp;#160; എത്തിവലിഞ്ഞ് നോക്കികൊണ്ട്&amp;#160;&amp;#160; ചോദിച്ചു.&lt;/p&gt;  &lt;p align="justify"&gt;“എങ്കപോച്ച് അവങ്കാ..?&lt;/p&gt;  &lt;p align="justify"&gt;“ അറിയില്ല … രാവിലെ പോയതാ,,,&lt;/p&gt;  &lt;p align="justify"&gt;“എന്നമ്മാ അവങ്ക ഇന്തമാതിരി ആളെ കിന്‍റല്‍ പണ്ണ്റത്. തിരിപ്പി കൊടുക്ക്റത്ക്ക് മുടിയിലേനാ …….&lt;/p&gt;  &lt;p align="justify"&gt;&amp;#160; വായില്‍ വന്ന വാക്ക് മുഴുവന്‍ പറയാതെ പഴനിച്ചാമി രമണിയെ നോക്കി.&lt;/p&gt;  &lt;p align="justify"&gt;“ കുടിക്ക്റത്ക്ക്&amp;#160; കൊഞ്ചം തണ്ണി കൊടമ്മാ&amp;#160; …&lt;/p&gt;  &lt;p align="justify"&gt;പഴനിച്ചാമി തോളില്‍ ഉണ്ടായിരുന്ന&amp;#160; വെള്ളമുണ്ട്&amp;#160;&amp;#160; കൊണ്ട്&amp;#160; വിയര്‍പ്പില്‍ മുങ്ങിയിരുന്ന മുഖം&amp;#160; തുടച്ചു. രമണി&amp;#160; ആ മുണ്ടിലേക്കൊന്നു നോക്കി .. ഇല്ല മുണ്ടിനു നിറ വിത്യാസം ഒന്നുമില്ല&amp;#160; അപ്പോള്‍ മുഖത്തുള്ള അത്രയും കറുപ്പ് അതയാളുടെ സ്വന്തം തന്നെ. രമണി അടുക്കളയില്‍ നിന്നും വെള്ള ഗ്ലാസുമായ് വന്നു അതു പഴനിച്ചാമിയുടെ നേരെ നീട്ടി .&amp;#160; ഗ്ലാസ് ഉയര്‍ത്തിപ്പിടിച്ച്&amp;#160; വെള്ളം വായിലേകൊഴിച്ചു അതു മുഴുവന്‍ ഇറങ്ങുന്നതിനുമുന്‍പായി രമണിയെ നോക്കി മലയാളം കലര്‍ന്ന തമിഴില്‍ പറഞ്ഞു നിറുത്തിയതിന്‍റെ ബാക്കി തുടങ്ങി.&lt;/p&gt;  &lt;p align="justify"&gt;“സാര്‍കിട്ട ശൊല്ലൂ ഇന്ത പഴനിച്ചാമിക്ക്ട്ട്&amp;#160; വേലവെക്ക&amp;#160; നെനക്കവേണ്ട. നാന്‍ റൊമ്പ മോസമാണ ആള് അതവങ്കക്ക്&amp;#160; തെരിയാത്&amp;#160; നീങ്ക ശൊല്ലികൊടുങ്കോ..&amp;#160; മൂന്നുമാസമാ വട്ടിയുമില്ലേ കാശുമില്ലെ. ഇന്ത വേല എങ്കിട്ട വേണ്ട…&lt;/p&gt;  &lt;p align="justify"&gt;പഴനിച്ചാമി&amp;#160; ഗ്ലാസ് രമണിയെ ഏല്‍പ്പിച്ച്&amp;#160; അവളെ രൂക്ഷമായി ഒന്നു നോക്കി മോട്ടോര്‍ സൈക്കിള്‍ സ്റ്റാര്‍ട്ടാക്കി.. !! &lt;/p&gt;  &lt;p align="justify"&gt;&lt;a href="http://lh4.ggpht.com/_CQMc4X6HEcw/S5QVF9RceXI/AAAAAAAAAJ0/DrhyFqut7LM/s1600-h/tv...26.jpg"&gt;&lt;img style="border-right-width: 0px; margin: 0px 0px 5px; display: inline; border-top-width: 0px; border-bottom-width: 0px; border-left-width: 0px" title="ടി.വി" border="0" alt="ടി.വി" align="left" src="http://lh3.ggpht.com/_CQMc4X6HEcw/S5QVHUBdJPI/AAAAAAAAAJ4/d7HU7ujEoJg/tv...2_thumb5.jpg?imgmax=800" width="216" height="172" /&gt;&lt;/a&gt;മോട്ടോര്‍സൈക്കിളിന്‍റെ ശബ്ദം&amp;#160; അകന്നകന്നു പോയി. രമണി ഓടിചെന്ന് ടി.വി ഓണ്‍ ചെയ്തു. കണ്ടു കൊണ്ടിരുന്ന&amp;#160; റിയാലിറ്റി ഷോ അപ്പോഴെക്കും പരസ്യത്തിന്‍റെ ഇടവേളയില്‍ എത്തിയിരുന്നു.&amp;#160; ഗോവിന്ദന്‍ പിറുപിറുത്തു&amp;#160; കൊണ്ട്&amp;#160; കട്ടിലില്‍&amp;#160; തിരിഞ്ഞും&amp;#160;&amp;#160; മറിഞ്ഞും&amp;#160;&amp;#160; കിടന്നു.!!&lt;/p&gt;  &lt;p align="justify"&gt;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160; പഴനിച്ചാമി&amp;#160; പിറ്റേ ദിവസവും കൃത്യ സമയത്ത് തന്നെ എത്തി. രമണിയോട് പതിവു കള്ളം ആവര്‍ത്തിക്കാന്‍ പറഞ്ഞ് ഗോവിന്ദന്‍ കാലിത്തൊഴുത്തിന്‍റെ&amp;#160; അടുത്തേക്ക്&amp;#160; ചെന്നു.&amp;#160; തൊഴുത്തിലുണ്ടായിരുന്ന പശു തന്‍റെ കിടാവിനെ&amp;#160; ഊരകൊണ്ട്&amp;#160; ഒരു&amp;#160; തട്ടു കൊടുത്ത്&amp;#160; ഗോവിന്ദനു&amp;#160; ഒളിച്ചിരിക്കാന്‍ സ്ഥലം ഉണ്ടാക്കി&amp;#160; .&amp;#160; തട്ടുകൊണ്ട പശുക്കിടാവ് തള്ളപ്പശുവിന്‍റെ ഗോവിന്ദനോടുള്ള സ്നേഹം കണ്ട് ഗോവിന്ദനെ ദേഷ്യത്തോടെ നോക്കി&amp;#160; . ഗോവിന്ദന്‍ ഒന്നും കണ്ടില്ലെന്നു ഭാവിച്ചു തൊഴുത്തിനിടയില്‍ കൂടി പഴനിച്ചാമിയെ&amp;#160; നോക്കി..&amp;#160;&amp;#160; അവന്‍ രമണിയോട് എന്തൊക്കയോ പറയുന്നു..&amp;#160; രമണി അകത്തേക്ക് പോയി പതിവു പോലെ വെള്ളവുമായി പുറത്തു വന്നു.വെള്ളം വാങ്ങി കുടിച്ച പഴനിച്ചാമി വീണ്ടും രമണിയോട് എന്തൊക്കയോ&amp;#160; പറഞ്ഞു.. പശുക്കിടാവിന്‍റെ&amp;#160; തുള്ളിക്കളി കാരണം ഗോവിന്ദനു ഒന്നും കേള്‍ക്കാന്‍ പറ്റിയില്ല.&amp;#160; &lt;/p&gt;  &lt;p align="justify"&gt;തമിഴന്‍റെ മൊട്ടോര്‍‍സൈക്കിള്‍ അകന്നു പോയപ്പോള്‍ പശുവിനെ&amp;#160; സ്നേഹത്തോടെ&amp;#160; തലോടി. അടുത്തേക്ക് വന്ന&amp;#160; പശുക്കിടാവിനെ&amp;#160; കാലുകൊണ്ട് ഒരു തട്ടും കൊടുത്ത്. ഗോവിന്ദന്‍ രമണിയുടെ അടുത്ത് വന്നു. &lt;/p&gt;  &lt;p align="justify"&gt;“എന്താ&amp;#160; അവന്‍ പറഞ്ഞത് ?&lt;/p&gt;  &lt;p align="justify"&gt;“ഉങ്കക്കിട്ടെ… !! അല്ല.. നിങ്ങളോട് കാശ് ഉടനെ കൊടുക്കാന്‍ ഇല്ലങ്കില്‍ അയാള്‍ അയാളുടെ തനി സ്വരൂപം കാണിക്കുമെന്ന്,&lt;/p&gt;  &lt;p align="justify"&gt;തമിഴനോട് സംസാരിച്ച ഹാങോവര്‍ മാറാത്ത രമണി തമിഴില്‍ പറഞ്ഞു തുടങ്ങി പെട്ടന്നത് മലയാളത്തിലേക്ക് മറ്റി . ഭാര്യയുടെ സംസാരത്തില്‍ വന്ന മാറ്റം ഗോവിന്ദന്‍ ശ്രദ്ധിച്ചില്ല. പക്ഷെ തമിഴന്‍റെ സ്വരൂപം !! അതെന്താണാവോ ഇനിയൊരു രൂപം ഇശ്വരാ ഇപ്പോള്‍ തന്നെ അവനെ കണ്ടാല്‍ ചെകുത്താന്‍ പേടിച്ച് വഴിമാറി പോവും ഇനിയും ഒരു രൂപമോ..!! എന്തു ചെയ്യും കൊടുക്കാന്‍ കാശുണ്ടെങ്കില്‍ കൊടുക്കാമായിരുന്നു. ഇതിപ്പോള്‍ …!!&lt;/p&gt;  &lt;p align="justify"&gt;“ നീ ഒറ്റ ഒരുത്തിയാ ഇതിനൊക്കെ കാരണം .നിനക്ക് ടി.വി.,,, തേങ്ങേടെ മൂഡ്.!!&lt;/p&gt;  &lt;p align="justify"&gt;ഗോവിന്ദന്‍ രമണിയെ ദേഷ്യത്തോടെ നോക്കി കൊണ്ട് ഒരു വഴക്കിനുള്ള തയ്യറെടുത്തു. &lt;/p&gt;  &lt;p align="justify"&gt;“ഞാന്‍ എന്തു കാരണം ? .. നിങ്ങളോട് കാശ് പലിശക്കെടുക്കാന്‍ ഞാന്‍ പറഞ്ഞോ, ടി.വി വാങ്ങാന്‍ ഞാന്‍ നിങ്ങളോടല്ലാതെ വേറ ആരോടാ പറയണ്ടത്..!! രമണിയും വിട്ടുകൊടുക്കാന്‍ തയ്യറായില്ല. രമണി ഒതുങ്ങാന്‍ ഭാവമില്ലെന്നു കണ്ടപ്പോള്‍&amp;#160; ഗോവിന്ദന്‍&amp;#160;&amp;#160; പറയാന്‍&amp;#160; തയ്യാറാക്കി വെച്ച തെറിവാക്കുകള്‍ ഒറ്റവാക്കില്‍ പറഞ്ഞ്&amp;#160; തലയും ചൊറിഞ്ഞുകൊണ്ട് അകത്തേക്ക് കയറി. നാളെയും വരും&amp;#160; തമിഴന്‍.&amp;#160; ഇനി&amp;#160; എന്തു ചെയ്യും!! ഈ നാശം പിടിച്ചവള്‍ തലയില്‍ കുടുങ്ങിയ അന്നു മുതല്‍ തുടങ്ങിയതാ ഈ ഒളിച്ചു കളി.&amp;#160; ഗോവിന്ദന്‍&amp;#160;&amp;#160; പിറുപിറുത്തു കൊണ്ടിരുന്നു.!!&lt;/p&gt;  &lt;p align="justify"&gt;പഴനിച്ചാമി&amp;#160; വന്നാല്‍ ഇല്ലെന്നും പറയാന്‍ പറഞ്ഞ് ഗോവിന്ദന്‍ പിറ്റേന്ന് രാവിലെ തന്നെ പുറത്തു പോയി. പതിവിനു വിപരീതമായി രമണി തലകുലുക്കി സമ്മതിച്ചു. പഴനിച്ചാമിയുടെ വാച്ചിലെ സമയത്തിനു മാറ്റമില്ല&amp;#160; കൃത്യ സമയത്ത് തന്നെ പഴനിച്ചാമി മുറ്റത്തെത്തി.&lt;/p&gt;  &lt;p align="justify"&gt;“ ചേട്ടന്‍ ഇവിടില്ല. പുറത്ത് പോയി..&amp;#160;&amp;#160;&amp;#160; &lt;/p&gt;  &lt;p align="justify"&gt;രമണി പതിവു ഡയലോഗ് കാച്ചി. പഴനിച്ചാമിയും&amp;#160; പതിവു പോലെ&amp;#160; കുടിക്കാന്‍ വെള്ളം ചോദിച്ചു.&amp;#160; വെള്ളമെടുക്കാന്‍ പോവും മുന്‍പ് പഴനിച്ചാമിയോട് അകത്ത് കയറിയിരിക്കാന്‍ പറയാന്‍ രമണി മറന്നില്ല.!!&lt;/p&gt;  &lt;p align="justify"&gt;ഇതൊരു പതിവായി !. തമിഴനെ പറഞ്ഞ് വശത്താക്കുന്നതില്‍ ഭാര്യയുടെ മിടുക്ക് ഗോവിന്ദനു ആശ്വാസമായി.&amp;#160; എന്നലും …!! വിരൂപനാണെങ്കിലും പഴനിയും ഒരു ആണല്ലെ..ഗോവിന്ദന്‍റെ മനസ്സില്‍ എന്തോ.. ഒരു…!!&lt;/p&gt;  &lt;p align="justify"&gt;ദിവസങ്ങള്‍ കഴിഞ്ഞു പോയി ഇനിയും ഒളിച്ച് കളിക്കുന്നത് ശരിയല്ല ഒന്നുമല്ലെങ്കിലും അന്നം തേടി അന്യ നാട്ടില്‍ നിന്നും വന്നതല്ലെ പാവം. അവന്‍റെ കാശ് കൊടുത്തെ തീരൂ…&amp;#160; ഗോവിന്ദന്‍ തൊഴുത്തിലെ പശുവിനെ സങ്കടത്തോടെ നോക്കി.!!&lt;/p&gt;  &lt;p align="justify"&gt;&lt;a href="http://lh3.ggpht.com/_CQMc4X6HEcw/S5QVKRTlIsI/AAAAAAAAAJ8/7aEBilRSISw/s1600-h/1.jpg"&gt;&lt;img style="border-right-width: 0px; display: inline; border-top-width: 0px; border-bottom-width: 0px; border-left-width: 0px" title="ഗോവിന്ദന്‍റെ പശുവും,കിടാവും" border="0" alt="ഗോവിന്ദന്‍റെ പശുവും,കിടാവും" src="http://lh6.ggpht.com/_CQMc4X6HEcw/S5QVMVBI3sI/AAAAAAAAAKA/his8Tzn3-vE/_thumb1.jpg?imgmax=800" width="416" height="299" /&gt;&lt;/a&gt; &lt;/p&gt;  &lt;p align="justify"&gt;“ ഞാന്‍‍ അറവുകാരന്‍ അന്ത്രുവിനെ വിളിച്ച് വരാം പഴനിച്ചാമി വന്നാല്‍ ഇവിടെ നില്‍ക്കാന്‍ പറ ഇന്നു കാശ് കൊടുക്കാം ..&lt;/p&gt;  &lt;p align="justify"&gt;സ്നേഹമുള്ള പശുവാണെങ്കിലും വേറെ മാര്‍ഗം ഇല്ല.പുറത്തിറങ്ങിയ ഗോവിന്ദന്‍ രമണിയെ വിളിച്ച് വിഷമത്തോടെ പറഞ്ഞു.&amp;#160;&amp;#160; &lt;/p&gt;  &lt;p align="justify"&gt;“അതു വേണോ,, പഴനിയണ്ണനെ ഞാന്‍ എന്തെങ്കിലും പറഞ്ഞ് നിറുത്തിയാല്‍ പോരെ.?&lt;/p&gt;  &lt;p align="justify"&gt;പഴനിയുടെ കാശ് ഉടനെ കൊടുക്കുന്നതില്‍ രമണിക്കെന്തോ വിശമം ഉള്ളതു പോലെ ഗോവിന്ദനു തോനി. പഴനിച്ചാമിയെ അണ്ണന്‍ കൂട്ടി വിളിച്ചതിനും. പശുവിനെ വില്‍ക്കുന്നതിനു&amp;#160; മുടക്കവും&amp;#160; പറഞ്ഞ&amp;#160; ഭാര്യയെ കേട്ടാല്‍ അറക്കുന്ന നാല് തെറിവാക്ക് പറഞ്ഞ്&amp;#160; ഗോവിന്ദന്‍&amp;#160;&amp;#160; അന്ത്രുവിനെ വിളിക്കാന്‍ പോയി.!&lt;/p&gt;  &lt;p align="justify"&gt;അന്ത്രുവുമായി തിരിച്ച് വന്ന ഗോവിന്ദന്‍ തുറന്നുകിടന്നിരുന്ന വാതിലിന്‍റെ പുറത്ത് നിന്നും രമണിയെ ഉറക്കെ വിളിച്ചു.. വിളിയുടെ ശബ്ദം കൂടി കൂടി വന്നു എന്നല്ലാതെ രമണി പുറത്ത് വന്നില്ല.!! അന്ത്രുവിനെ പുറത്ത് നിറുത്തി ഗോവിന്ദന്‍ വീടിനകത്ത് കയറി. രമണി അവിടെ എവിടയും ഇല്ല.!! ഗോവിന്ദന്‍ വീടിനു ചുറ്റും തിരഞ്ഞു രമണിയെ&amp;#160; കണ്ടില്ല.!&amp;#160; ഈ കഴുവറി മോള്‍ എവിടെ പോയി..ഗോവിന്ദനു ദേഷ്യം വന്നു.&amp;#160; അപ്പോഴാണ് ടി.വി. ഇരുന്നിരുന്ന സ്റ്റാന്‍റ് കാലിയായി കിടക്കുന്നത് ഗോവിന്ദന്‍റെ ശ്രദ്ധയില്‍ പെട്ടത്. ഗോവിന്ദന്‍ സ്റ്റാന്‍റിന്‍റെ അടുത്തേക്ക് ചെന്നു. സ്റ്റാന്‍റിനു മുകളില്‍&amp;#160; ഒരു എഴുത്ത്. എഴുത്തെടുത്ത് ഗോവിന്ദന്‍ വായിച്ചു.!!&lt;a href="http://lh4.ggpht.com/_CQMc4X6HEcw/S5QVObn-xuI/AAAAAAAAAKE/r8bIysrEmc8/s1600-h/Image.jpg"&gt;&lt;img style="border-bottom: 0px; border-left: 0px; display: block; float: none; margin-left: auto; border-top: 0px; margin-right: auto; border-right: 0px" title="ഗോവിന്ദേട്ടാ.. ഞാന്‍ പോവുന്നു.രൂപത്തില്‍ അല്ല സ്നേഹം മനസ്സിലാണെന്നു ഞാന്‍ മനസ്സിലാക്കിയത്  പഴനിയണ്ണനെ കണ്ടതുമുതലാണു. എന്നെ സ്നേഹിക്കുന്ന ഞാന്‍ സ്നേഹിക്കുന്ന എന്‍റെ പഴനിയണ്ണന്‍റെ കൂടെ ഞാന്‍ പോവുന്നു.ഞങ്ങള്‍ കാണാന്‍ ഇടയായ ആ ടി.വിയും ഞങ്ങള്‍ കൊണ്ട് പോവുന്നു. ഇനി എന്നെ അന്വേഷിക്കേണ്ട. എന്ന് രമണി." border="0" alt="ഗോവിന്ദേട്ടാ.. ഞാന്‍ പോവുന്നു.രൂപത്തില്‍ അല്ല സ്നേഹം മനസ്സിലാണെന്നു ഞാന്‍ മനസ്സിലാക്കിയത്  പഴനിയണ്ണനെ കണ്ടതുമുതലാണു. എന്നെ സ്നേഹിക്കുന്ന ഞാന്‍ സ്നേഹിക്കുന്ന എന്‍റെ പഴനിയണ്ണന്‍റെ കൂടെ ഞാന്‍ പോവുന്നു.ഞങ്ങള്‍ കാണാന്‍ ഇടയായ ആ ടി.വിയും ഞങ്ങള്‍ കൊണ്ട് പോവുന്നു. ഇനി എന്നെ അന്വേഷിക്കേണ്ട. എന്ന് രമണി." src="http://lh3.ggpht.com/_CQMc4X6HEcw/S5QVQHDqdCI/AAAAAAAAAKI/_6RgW_TmQ_4/Image.jpg?imgmax=800" width="386" height="558" /&gt;&lt;/a&gt;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160; എഴുത്ത് വായിച്ച ഗോവിന്ദന്‍ എലിമിനേഷന്‍‍ റൌണ്ടില്‍ പുറത്തായ&amp;#160; മത്സരാര്‍ത്ഥിയെ&amp;#160;&amp;#160;&amp;#160; പോലെ&amp;#160; വീടിനു പുറത്തേക്ക് വന്നു. പുറത്ത് കാത്തു നിന്നിരുന്ന അന്ത്രുവിനു കാര്യം മനസ്സിലായി അന്ത്രു ഒന്നുമിണ്ടാതെ അവിടെ നിന്നും സ്ഥലംകാലിയാക്കി. മനോവേദനയോടെ ഗോവിന്ദന്‍ തന്‍റെ കാലിത്തൊഴുത്തില്‍ ചെന്നു. ഗോവിന്ദനെ കണ്ട പശു അതിന്‍റെ കിടാവിനെ ഊര കൊണ്ട് തള്ളിമാറ്റി&amp;#160;&amp;#160;&amp;#160; ഗോവിന്ദന്‍റെ&amp;#160; അടുത്തേക്ക്&amp;#160;&amp;#160; കൂടുതല്‍&amp;#160; ചാരി&amp;#160; നിന്നു.&amp;#160;&amp;#160; പശുവിന്‍റെ സ്നേഹം കണ്ടില്ലെന്ന് നടിക്കാന്‍ ഗോവിന്ദനായില്ല.&amp;#160; രമണിയുടെ കൂടെ മനുഷ്യനായി കഴിയുന്നതിനേക്കാള്‍ നല്ലത്&amp;#160; പശുവിന്‍റെ കൂടെ കാളയായി കഴിയുന്നതാണ്.!!&amp;#160;&amp;#160;&amp;#160; ഗോവിന്ദന് അപ്പോഴാണ് രമണി എഴുതിവെച്ച&amp;#160; ആ സത്യം മനസ്സിലായത്..!!&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160; &lt;/p&gt;  &lt;p align="justify"&gt;…രൂപത്തിലല്ല&amp;#160; സ്നേഹം മനസ്സിലാണ്.!!!&lt;/p&gt;  &lt;p align="justify"&gt;&amp;#160;&lt;/p&gt;  &lt;p align="justify"&gt;&amp;#160;&lt;/p&gt;  &lt;p align="justify"&gt;&lt;em&gt;&lt;font color="#0000ff"&gt;&lt;u&gt;ചിത്രങ്ങള്‍ : ഗൂഗിളില്‍ നിന്നും&lt;/u&gt; &lt;/font&gt;&lt;/em&gt;&lt;/p&gt;  &lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-8388776002996737234?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/8388776002996737234/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=8388776002996737234' title='61 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/8388776002996737234'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/8388776002996737234'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/03/blog-post.html' title='ഗോവിന്ദന്‍റെ പശു (ഭാര്യ)'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://lh6.ggpht.com/_CQMc4X6HEcw/S5QVEpRTBmI/AAAAAAAAAJw/xpfvRD9urzs/s72-c/m80new_thumb34.jpg?imgmax=800' height='72' width='72'/><thr:total>61</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-2963409307454224847</id><published>2010-02-27T22:19:00.004+05:30</published><updated>2010-06-25T22:20:18.564+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഒ..നെഗറ്റീവ്</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_CQMc4X6HEcw/TBNMJFip7mI/AAAAAAAAAPY/WNfuuZ6NL7o/s1600/hamsa2.jpg"&gt;&lt;img style="cursor: pointer; width: 483px; height: 424px;" src="http://3.bp.blogspot.com/_CQMc4X6HEcw/TBNMJFip7mI/AAAAAAAAAPY/WNfuuZ6NL7o/s200/hamsa2.jpg" alt="" id="BLOGGER_PHOTO_ID_5481808890430090850" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;p align="justify"&gt; &lt;/p&gt;  &lt;p align="justify"&gt;ശിവന്‍കുട്ടിയുടെ മകള്‍ ജലജ ഗര്‍ഭിണിയാണ് .&lt;/p&gt;  &lt;p align="justify"&gt; അഷറഫിനെ തേടി ശിവന്‍കുട്ടിയും കൂടെ തടിമാടന്മാരായ രണ്ടു പേരും അങ്ങാടിയില്‍ എത്തി. അവര്‍ക്ക് അഷറഫിന്‍റെ വീട് കാണണം. വഴി ചോദിച്ചത് ബാര്‍ബര്‍ കേശവനോട്.  വഴിയറിഞ്ഞ അവര്‍ അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി ജീപ്പ് വിട്ടു.&lt;/p&gt;  &lt;p align="justify"&gt;“കേശവാ  എന്തിനാ  അവര്‍ വന്നത് ?&lt;/p&gt;  &lt;p align="justify"&gt;മൈക്ക് വാസുവിന് കാര്യമറിയണം.&lt;/p&gt;  &lt;p align="justify"&gt;“ഓ അയാളുടെ മോള്‍‍ ഗര്‍ഭിണിയാണത്രെ..  .. അവര്‍ അഷറഫിനെ തേടി വന്നതാ..&lt;/p&gt;  &lt;p align="justify"&gt;“എന്താ  കാര്യം ?&lt;/p&gt;  &lt;p align="justify"&gt;“ഒന്നും പറഞ്ഞില്ല.. എന്തോ പ്രശ്നമുണ്ട്.&lt;/p&gt;  &lt;p align="justify"&gt;“അപ്പോള്‍ ? അഷറഫ്…..!!   അവന്‍  അത്രക്കാരനോ…?&lt;/p&gt;  &lt;p align="justify"&gt;“ഗോവിന്ദാ,,  ബാലാ,, അച്ചുതാ,,, അറിഞ്ഞില്ലെ  അഷറഫ് ഒരു ഹിന്ദുപെണ്ണിനെ ചതിച്ചെന്ന്.!!&lt;/p&gt;  &lt;p align="justify"&gt;മൈക്ക് വാസു ഉച്ചത്തില്‍ വിളിച്ച് കൂവി   .. !!&lt;/p&gt;  &lt;p align="justify"&gt;“ആഹാ.. എന്നാല്‍ അവനെ  വെറുതെ  വിടരുത്  വാ  പോയി നോക്കാം.&lt;/p&gt;  &lt;p align="justify"&gt;എല്ലാവരും കൂടി അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി നടന്നു. വടിവാളും വെട്ടുകത്തിയും എടുക്കാന്‍ മറന്നില്ല.!!&lt;/p&gt;  &lt;p align="justify"&gt;അവരുടെ പോക്ക് ശരിയല്ലല്ലോ.. നാസര്‍ എല്ലാം മാറി നിന്നു കാണുന്നുണ്ടായിരുന്നു.     &lt;/p&gt;  &lt;p align="justify"&gt;“ ഷുക്കൂറെ. വാപ്പുട്ടീ, ജബ്ബാറെ, അലവീ.  വാ നമുക്കും പോയി നോക്കാം..!!&lt;/p&gt;  &lt;p align="justify"&gt;നാസറും ആളെ കൂട്ടി  അഷറഫിന്‍റെ വീട് ലക്ഷ്യമാക്കി അവരും  നടന്നു. വെട്ടുകത്തിയും വടിവാളും എടുക്കാന്‍  അവരും മറന്നില്ല.!!&lt;/p&gt;  &lt;p align="justify"&gt;ശിവന്‍‍കുട്ടി വന്ന ജീപ്പ് അഷറഫിന്‍റെ വീടിനുപുറത്ത് നില്‍ക്കുന്നു.    അവര്‍ വീടിനകത്ത് അഷറഫുമായ് സംസാരിക്കുന്നു. &lt;/p&gt;  &lt;p align="justify"&gt;“നിങ്ങള്‍ ആണ്‍കുട്ടികള്‍ ആണെങ്കില്‍ അഷറഫിനെ ഒന്ന് തൊട്ടാ അപ്പോള്‍ കാണാം ഞങ്ങള്‍ മുസ്ലീങ്ങള്‍ ആരാ എന്ന് ..&lt;/p&gt;  &lt;p align="justify"&gt;നാസര്‍ വീമ്പിളക്കി.&lt;/p&gt;  &lt;p align="justify"&gt;“ഒരു ഹിന്ദു പെണ്ണിനെ ചതിച്ച് അവന്‍ സുഖമായ് വാഴാമെന്ന് കരുതണ്ട അവന്‍റെ തല മണ്ണില്‍ കിടന്നുരുളും.&lt;/p&gt;  &lt;p align="justify"&gt;ഗോവിന്ദനും ഒട്ടു പേടിയില്ല വീമ്പിളക്കാന്‍.&lt;/p&gt;  &lt;p align="justify"&gt;“എന്നാല്‍ കാണെട്ടടാ നിങ്ങള്‍ ഹിന്ദുക്കളെ പവര്‍..&lt;/p&gt;  &lt;p align="justify"&gt;പറഞ്ഞു തീരും മുന്‍പ്  വാപ്പുട്ടി പൊട്ടിച്ചു കേശവന്‍റെ മുഖത്ത് ഒന്ന്.&lt;/p&gt;  &lt;p align="justify"&gt;പിന്നെ അവിടെ കൂട്ട തല്ല്  ആരുടെയോ എല്ലാം തലയില്‍ നിന്നും ഉടലില്‍ നിന്നും രക്തം ഒലിച്ചിറങ്ങി.&lt;/p&gt;  &lt;p align="justify"&gt;പുറത്തെ ലഹള കണ്ട് വീട്ടിനകത്തു നിന്നും ശിവന്‍കുട്ടിയും കൂടെ വന്നവരും ഇറങ്ങി വന്നു. കൂടെ അഷറഫും.&lt;/p&gt;  &lt;p align="justify"&gt;“എന്താ  … എന്തിനാ  വഴക്ക്? &lt;/p&gt;  &lt;p align="justify"&gt;അഷറഫും . ശിവന്‍കുട്ടിയും ഒരേ സ്വരത്തില്‍ ചോദിച്ചു.&lt;/p&gt;  &lt;p align="justify"&gt;“നിങ്ങള്‍ ഇതില്‍ ഇടപെടണ്ട.. ഒരു  ഹിന്ദുവായ  നിങ്ങളുടെ മകളെ  ചതിച്ച് ഇവന്‍ ഇവിടെ ജീവിക്കണ്ട..&lt;/p&gt;  &lt;p align="justify"&gt;ബാലനു മത ഭക്തി നിറഞ്ഞ് തുളുമ്പി.അഷറഫിനു നേരെ പാഞ്ഞടുത്തു.&lt;/p&gt;  &lt;p align="justify"&gt;“ചതിച്ചെന്നോ  ആര് ആരെ ചതിച്ചു ? എന്താ  ഈ പറയുന്നതു ?&lt;/p&gt;  &lt;p align="justify"&gt;അഷറഫിന് കാര്യം പിടി കിട്ടിയില്ല.&lt;/p&gt;  &lt;p align="justify"&gt;“ നീ പേടിക്കെണ്ട അഷറഫ് ഇവര്‍ നിന്നെ ഒരു ചുക്കും ചെയ്യില്ല.. നീ എത്ര ഹിന്ദുപെണ്‍കുട്ടികളെ വേണമെങ്കിലും ചതിച്ചോ.. ഞങ്ങളുണ്ട് നിന്‍റെ കൂടെ..&lt;/p&gt;  &lt;p align="justify"&gt;ഷുക്കൂര്‍ അഷറഫിനു ആത്മവീര്യം പകര്‍ന്നു.&lt;/p&gt;  &lt;p align="justify"&gt;“ നിര്‍‍ത്തുന്നുണ്ടോ നിങ്ങള്‍ ..ഇവിടെ ആരും ആരേയും ചതിച്ചിട്ടില്ല . എന്‍റെ മോള്‍ ഗര്‍ഭിണിയാ  അതിനുത്തരവാദി ഇതാ ഈ നില്‍ക്കുന്ന അവളുടെ ഭര്‍ത്താവാ…&lt;/p&gt;  &lt;p align="justify"&gt;ശിവന്‍കുട്ടി കൂടെ വന്ന തടിമാടന്മാരില്‍ ഒരാളെ ചൂണ്ടി കാണിച്ച് പറഞ്ഞു.&lt;/p&gt;  &lt;p align="justify"&gt;“അപ്പോള്‍ പിന്നെ  നിങ്ങള്‍ അഷറഫിനെ അന്വേഷിച്ചത് എന്തിനാ ?&lt;/p&gt;  &lt;p align="justify"&gt;തല്ല് നിറുത്തി അച്ചുതന്‍ സംശയം ചോദിച്ചു.&lt;/p&gt;  &lt;p align="justify"&gt;“അവള്‍ക്ക് സിസേറിയനാ ഇന്ന്  ഒ നെഗറ്റീവ് രക്തം തേടി ഇറങ്ങിയതാ,, ഇവിടെ വായനശാലയില്‍ നിന്നാ അഷറഫിന്‍റെ രക്തം ഒ നെഗറ്റീവെന്നറിഞ്ഞത് ഇയാളെ കൊണ്ട് പോവാന്‍ വന്നതാ ഞങ്ങള്‍..&lt;/p&gt;  &lt;p align="justify"&gt;ശിവന്‍കുട്ടി അഷറഫിന്‍റെ കയ്യും പിടിച്ച് ജീപ്പില്‍ കയറി.&lt;/p&gt;  &lt;p align="justify"&gt;ഒലിച്ചിറങ്ങിയ രക്തം ഏത് ഗ്രൂപ്പ് എന്നറിയാത്ത ഹിന്ദുവും മുസ്ലീമും  അതു തുടച്ചു കൊണ്ട് രണ്ട് വഴിക്ക് പിരിഞ്ഞു പോയി . അടുത്ത പ്രശ്നം എവിടെ ഉണ്ടാക്കാം എന്ന് ചിന്തിച്ച്.&lt;/p&gt;&lt;p align="justify"&gt;                                                 **********************&lt;br /&gt;&lt;/p&gt;&lt;br /&gt;&lt;br /&gt;&lt;span style="font-style: italic;"&gt;ചിത്രം : മുക്താര്‍ &lt;span style="font-weight: bold;"&gt;&lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-2963409307454224847?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/2963409307454224847/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=2963409307454224847' title='77 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/2963409307454224847'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/2963409307454224847'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/02/blog-post_27.html' title='ഒ..നെഗറ്റീവ്'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_CQMc4X6HEcw/TBNMJFip7mI/AAAAAAAAAPY/WNfuuZ6NL7o/s72-c/hamsa2.jpg' height='72' width='72'/><thr:total>77</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-3661207612152058218</id><published>2010-02-19T14:01:00.002+05:30</published><updated>2010-12-10T18:56:46.120+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഒരു മഴക്കാല രാത്രിയില്‍…….</title><content type='html'>&lt;p align="justify"&gt;        &lt;/p&gt;  &lt;p align="justify"&gt;               നാരായണേട്ടന്‍റെ ചായക്കടയുടെ മുന്‍പില്‍ ജീപ്പ് നിറുത്തി ചാറ്റല്‍മഴ തലയില്‍ വീഴാതിരിക്കാന്‍ ഇടതുകൈ   തലയ്ക്ക് മുകളില്‍ പിടിച്ച് കടയിലേക്ക് ഓടിക്കയറി. പുറത്ത് തൂക്കിയിട്ടിരുന്ന പഴക്കുലയില്‍ നിന്നും ഒരു പഴം ഇടിഞ്ഞ് തൊലി കളഞ്ഞുകൊണ്ട് ഞാന്‍ നാലുപാടും ഒന്ന് നോക്കി.&lt;/p&gt;  &lt;p align="justify"&gt;“ഇന്ന് എന്തു പറ്റി ചേട്ടാ ആരേയും കാണുന്നില്ലല്ലോ?&lt;/p&gt;  &lt;p align="justify"&gt;സാധാരണ ഏതു സമയത്തും കടയില്‍ കാണാറുള്ള തൈപ്പാട്ടെ ചന്ദ്രനേയും പാറപ്പറമ്പിലെ മമ്മദിനേയും, കാണാത്തത് കൊണ്ട് ഞാന്‍  നാരായണേട്ടനോട് ചോദിച്ചു&lt;/p&gt;  &lt;p align="justify"&gt;“പുഴക്കരയില്‍ ഒരു സ്ത്രീയുടെ ശവം അടിഞ്ഞിട്ടുണ്ട്ത്രെ.   രാവിലെ മുതല്‍ എല്ലാവരും അവിടാ..  നീ അറിഞ്ഞില്ലെ ?&lt;/p&gt;  &lt;p align="justify"&gt;കഴുകിവെച്ച പാത്രങ്ങള്‍ തുടച്ച് കൊണ്ടിരുന്ന നാരായണേട്ടന്‍ അതവിടെ വെച്ച് എന്നെ നോക്കി ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു. &lt;/p&gt;  &lt;p align="justify"&gt;സ്തീയോ ? …..ഏത് സ്ത്രീ. ?&lt;/p&gt;  &lt;p align="justify"&gt;മനസ്സില്‍ ‍പെട്ടന്ന് എന്തോ……..ഒരു..!!!  &lt;/p&gt;  &lt;p align="justify"&gt;ഞാന്‍ നാരായണേട്ടനോട് ചോദിച്ചു. &lt;/p&gt;  &lt;p align="justify"&gt;“ഓ, ആര്‍ക്കറിയാം,,, രാവിലെ പാല്‍ക്കാരന്‍ ഗോപി പറഞ്ഞപ്പഴാ ഞാന്‍ അറിഞ്ഞത് . നീ എന്താ വണ്ടിയിറക്കാന്‍ വൈകിയോ?  &lt;/p&gt;  &lt;p align="justify"&gt;“ഉം ,ഇന്നലെ ഗുരുവായൂര്‍ക്ക് ഒരു ട്രിപ്പുണ്ടായിരുന്നു തിരിച്ച് എത്തിയപ്പോഴേക്കും കുറെ വൈകി. &lt;/p&gt;  &lt;p align="justify"&gt;“ നിനക്ക് ചായ എടുക്കട്ടെ ?&lt;/p&gt;  &lt;p align="justify"&gt;ടക്സി സ്റ്റാന്‍റില്‍ ജീപ്പ് കൊണ്ടിടുന്നതിനു മുന്‍പ് നാരായണേട്ടന്‍റെ ഒരു ചായ എനിക്ക് പതിവുള്ളതാണ് .&lt;/p&gt;  &lt;p align="justify"&gt;ചായ കുടികഴിഞ്ഞു ഞാന്‍  കടയില്‍ നിന്നും ഇറങ്ങി. പുഴക്കരയില്‍ സ്ത്രീയുടെ ശവം നാരായണേട്ടന്‍റെ വാക്കുകളായിരുന്നു എന്‍റെ മനസ്സു നിറയെ . ഒരു പക്ഷെ  ആ സ്ത്രീ….  ഈശ്വരാ,,,  അതാവരുതെ..  എന്‍റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി. ഞാന്‍ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തു.&lt;/p&gt;  &lt;p align="justify"&gt;മനോജിന്‍റെ കുട്ടിയുടെ ചോറൂണിനു ഗുരുവായൂരില്‍ പോയി തിരിച്ചെത്തിയപ്പോഴേക്കും സമയം പാതിരാത്രി കഴിഞ്ഞിരിന്നു. മനോജിനെയും കുടുമ്പത്തെയും ചെത്തല്ലൂര്‍ ഇറക്കി പുവ്വത്താണി വഴി തൂതയിലേക്ക്. കുണ്ടും കുഴിയും നിറഞ്ഞ റോഡ് .നിലയ്ക്കാതെ പെയ്യുന്ന ചാറ്റല്‍മഴയില്‍ എന്‍റെ വലതുകൈ മുഴുവനായും നനഞ്ഞിരിക്കുന്നു.   ഒരു വളവ് തിരിഞ്ഞ് എതിരെ വന്ന ലോറിക്ക് സൈഡ് കൊടുത്ത് കുറച്ച്കൂടി മുന്നോട്ടെടുത്തപ്പോഴാണ് .ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍  ദൂരെനില്‍ക്കുന്ന സ്ത്രീരൂപം ശ്രദ്ദയില്‍ പെട്ടത്… മഴയത്ത് ഒരു കുട പോലും ഇല്ലാതെ ഈ പാതിരാത്രി ഒരു സ്ത്രീ ഒറ്റയ്ക്ക് ഈ വിജനമായ റോഡില്‍ …….   കുട്ടിക്കാലത്ത് കേട്ട പ്രേതകഥകള്‍ ഒന്നിനുപിറകെ ഒന്നായി മനസ്സില്‍ ഓടിയെത്തി    . ജീപ്പിന്‍റെ വെളിച്ചം കണ്ട സ്ത്രീ റോഡിലേക്കിറങ്ങി കൈകാണിച്ചു.  നിറുത്തണോ……..വേണ്ടയോ ….. ഞാന്‍   ആശയക്കുഴപ്പത്തിലായി..!!        &lt;/p&gt;  &lt;p align="justify"&gt;   എന്തോ ഒരു മാനസികപ്രേരണയില്‍ ഞാന്‍   ബ്രൈക്കില്‍ അറിയാതെ ചവിട്ടി.    പാതിരാത്രിയില്‍ ഒരു സ്ത്രീയെ ഒറ്റയ്ക്ക് കണ്ടിട്ട് അവഗണിച്ച് പോവാന്‍ എനിക്കായില്ല.&lt;/p&gt;  &lt;p align="justify"&gt;സ്ത്രീ ജീപ്പിന്‍റെ അടുത്തേക്ക് വന്നു എന്നില്‍ നിന്നും അല്‍പ്പം അകന്നു നിന്നു. &lt;/p&gt;  &lt;p align="justify"&gt;ചുവന്ന റോസാപൂക്കളുള്ള    മഞ്ഞ സാരി മഴയില്‍ നനഞ്ഞുകുതിര്‍ന്നിരിക്കുന്നു.  ഏകദേശം  മുപ്പതിനുള്ളില്‍ പ്രായം  തോന്നിക്കുന്ന  വെളുത്ത്    മെലിഞ്ഞ   ശരീരം.      സാരിയുടെ തുമ്പ്   തലയിലെക്കിട്ട് തലയെ മഴയില്‍ നിന്നും രക്ഷിക്കാനുള്ള ഒരു വിഫലശ്രമം നടത്തിയിരിക്കുന്നു. രണ്ട് കൈകൊണ്ടും മാറോട് ചേര്‍ത്ത് പിടിച്ച ഒരു പ്ലാസ്റ്റിക്ക് കവറും.  ,വല്ലാത്ത ഒരു ഭീതി അവളുടെ മുഖത്തുള്ളതു പോലെ  എനിക്ക് തോനി.&lt;/p&gt;  &lt;p align="justify"&gt;“എന്നെ തൂതവരെ ഒന്നു കൊണ്ട് പോവാമോ ? &lt;/p&gt;  &lt;p align="justify"&gt;യാജിക്കുന്ന രീതിയിലുള്ള   അവളുടെ ചോദ്യം എന്നെ ചിന്തയില്‍ നിന്നുമുണര്‍ത്തി.  ഞാന്‍ എന്ത് പറയണം എന്നറിയാതെ വിഷമിച്ചു.  ഈ സമയത്ത്ഒറ്റയ്ക്ക് ഒരു സ്ത്രീയുമായ് തൂതയില്‍ ചെന്നാല്‍…..&lt;/p&gt;  &lt;p align="justify"&gt;കുഞ്ഞാപ്പുവിനെയാണ് പേടി .  ‍ ലോറിക്കാരുടെയും  ദീര്‍ഘദൂര   യാത്രക്കാരുടെയും കച്ചവടം പ്രതീക്ഷിച്ച് കുഞ്ഞാപ്പു രാത്രിയില്‍ തട്ടുകടയും തുറന്നിരിക്കുന്നുണ്ടാവും . അവന്‍ കണ്ടാല്‍…. താന്‍ ഇത്രയും കാലം സൂക്ഷിച്ചുകൊണ്ട് നടന്ന ബ്രഹ്മചര്യം അതോടെ തീരും. നാവിന് ഒരു ലൈസന്‍സും ഇല്ലാത്തവനാണ്..&lt;/p&gt;  &lt;p align="justify"&gt;“നിങ്ങള്‍ക്ക് എവിടെ പോവാനാ ? എന്താ  ഈ സമയത്ത് ?&lt;/p&gt;  &lt;p align="justify"&gt;ഞാന്‍ അവളെ   നോക്കി ചോദിച്ചു.&lt;/p&gt;  &lt;p align="justify"&gt;“എന്നെ തൂതയില്‍ ഇറക്കിയാല്‍ മതി അവിടന്ന് എനിക്ക് പലക്കാട്ടേക്കുള്ള  കെ.എസ്.ആര്‍. ട്ടീ.സി കിട്ടും   .   ഞാന്‍ കയറിക്കോട്ടെ ?&lt;/p&gt;  &lt;p align="justify"&gt;എന്‍റെ സമ്മതത്തിനു കാത്തു നില്‍ക്കാതെ അവള്‍ ജീപ്പിന്‍റെ പിറകില്‍ കയറി.&lt;/p&gt;  &lt;p align="justify"&gt;ഞാന്‍  ഒരു  നിമിഷം  എന്തു  ചെയ്യണം എന്നറിയാതെ  വിഷമിച്ചു. പിന്നെ രണ്ടും കല്‍പ്പിച്ച് ജീപ്പ് മുന്നോട്ടെടുത്തു. അവള്‍ ആരില്‍ നിന്നോ ഒളിക്കാന്‍ എന്ന വിധം  ജീപ്പിന്‍റെ ബാക്ക്കര്‍ട്ടന്‍ വലിച്ച് താഴേക്കിട്ടു.&lt;/p&gt;  &lt;p align="justify"&gt;“നിങ്ങള്‍ എന്താ ഈ സമയത്ത് ?&lt;/p&gt;  &lt;p align="justify"&gt;ഞാന്‍ പിറകിലേക്ക് തിരിഞ്ഞു നോക്കാതെ തന്നെ  എന്‍റെ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു.&lt;/p&gt;  &lt;p align="justify"&gt;പിറകില്‍ നിന്നും മറുപടി ഒന്നുമില്ല .    ഞാന്‍  തിരിഞ്ഞ് നോക്കി അവള്‍ സാരിതലപ്പുകൊണ്ട് മുഖം പൊത്തിയിരിക്കുന്നു. കരയുകയാണെന്ന് എനിക്ക് തോനി.&lt;/p&gt;  &lt;p align="justify"&gt;കുളിരുകോരുന്ന ചാറ്റല്‍മഴയിലും  ഞാന്‍  വല്ലാതെ വിയര്‍ക്കാന്‍ തുടങ്ങി.വല്ലാത്ത ഒരു കുടുക്കിലേക്കാണോ ഞാന്‍ ചെന്ന് ചാടുന്നത് എന്നൊരു തോനല്‍ എനിക്കുണ്ടായി.  വേണ്ട ഇനി ഒന്നും ചോദിക്കെണ്ട എത്രയും പെട്ടന്ന് തൂതയില്‍ എത്തി അവരെ ഇറക്കി വിട്ടാല്‍ മതി . ഞാന്‍ ജീപ്പിന്‍റെ വേഗത    കൂട്ടി.&lt;/p&gt;  &lt;p align="justify"&gt;അവളെകുറിച്ചറിയാനുള്ള എന്‍റെ ജിക്ഞാസ   മസ്സിലാക്കിയിട്ടോ… അതോ അവളുടെ മനസ്സിലെ ഭാരം ആരിലെങ്കിലും ഇറക്കി വെയ്ക്കാന്‍ വേണ്ടിയോ എന്നറിയില്ല. അവള്‍ എന്നോട് സംസാരിക്കാന്‍‍ തുടങ്ങി.&lt;/p&gt;  &lt;p align="justify"&gt;യൂപി സ്കൂളില്‍ ടീച്ചറായ അവള്‍  വീട്ടുകാരുടെ  എതിര്‍പ്പ് അവഗണിച്ച് അന്യമതക്കാരനായ  ഓട്ടോ ഡ്രൈവറെ പ്രേമിച്ചതും     അവന്‍റെ  കൂടെ ഇറങ്ങി   പോന്നതും .പ്രേമിച്ചിരുന്ന കാലത്തുള്ള സ്വഭാവല്ല ഭര്‍ത്താവിന്‍റെതെന്ന്  തിരിച്ചറിയാന്‍ അവള്‍ ഏറെ വൈകി എന്നറിഞ്ഞത്   കൂടെ വന്ന കൂട്ടുകാരുമായ് കിടക്ക പങ്കിടാന്‍ ഭര്‍ത്താവ്  പറഞ്ഞപ്പോഴാണെന്നും . ജീവിതം അവസാനിപ്പിക്കുകയല്ലതെ ഇനി അവളുടെ മുന്നില്‍ ഒരു വഴിയുമില്ലെന്നും  ഒരു സിനിമയുടെ ട്രൈലര്‍ എന്ന  പോലെ അവള്‍ പറഞ്ഞവസാനിപ്പിച്ചു.&lt;/p&gt;  &lt;p align="justify"&gt;അവളോട് എന്ത് മറുപടി പറയണമെന്നോ എങ്ങനെ ആശ്വസിപ്പിക്കണമെന്നോ എനിക്കറിയില്ല. അല്ലങ്കിലും എന്‍റെ ആശ്വാസ വാചകങ്ങളില്‍ തീരുന്നതല്ലല്ലോ അവളുടെ പ്രശ്നം.    &lt;/p&gt;  &lt;p align="justify"&gt;കുഞ്ഞാപ്പുവിന്‍റെ തട്ടുകടയിലെ  പെട്ട്രോള്‍മാക്സിന്‍റെ  വെളിച്ചം അകലെ  നിന്നേ കാണുന്നുണ്ട്. മുന്‍പില്‍ ഒരു ലോറി നില്‍ക്കുന്നുണ്ട്. പുറത്തെ ബഞ്ചില്‍ രണ്ട്പേര്‍ ഇരുന്ന് ചായകുടിക്കുന്നുണ്ട് ഇവളെ അവരുടെ മുന്‍പില്‍ ഇറക്കിയാല്‍..  !!!  വേണ്ട  ... &lt;/p&gt;  &lt;p align="justify"&gt;അവിടെ എത്തുന്നതിനു മുന്‍പ് തന്നെ ഞാന്‍ ജീപ്പ് നിറുത്തി .പിറകിലേക്ക് നോക്കി. &lt;/p&gt;  &lt;p align="justify"&gt;“നോക്കൂ  ആത്മഹത്യ ഒന്നിനും ഒരു  പരിഹാരമല്ലെന്ന്  ഒരു സ്കൂള്‍ടീച്ചറായ നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞു തരേണ്ട അവശ്യമില്ലല്ലോ..   നിങ്ങള്‍ക്ക് നിങ്ങളുടെ വീട്ടിലേക്ക് ചെന്നുകൂടെ ?&lt;/p&gt;  &lt;p align="justify"&gt;അവള്‍ ഒന്നും മിണ്ടിയില്ല . നിറഞ്ഞുതുളുമ്പുന്ന കണ്ണുകളില്‍ എന്തോ തീരുമാനിച്ചുറപ്പിച്ചതിന്‍റെ ഭാവം.&lt;/p&gt;  &lt;p align="justify"&gt;“നിങ്ങള്‍ക്ക് കാശ് വല്ലതും…….?&lt;/p&gt;  &lt;p align="justify"&gt;ഞാന്‍ ‍ഷര്‍ട്ടിന്‍റെ  പോക്കറ്റില്‍ കയ്യിട്ടു.&lt;/p&gt;  &lt;p align="justify"&gt;“വേണ്ട… എന്‍റെ കയ്യില്‍ ഉണ്ട്..  ഈ ഉപകാരം തന്നെ…….  അവള്‍ വിതുമ്പുകയായിരുന്നു   .&lt;/p&gt;  &lt;p align="justify"&gt;ഞാന്‍ പിന്നെ ഒന്നും ചോദിക്കാന്‍ നിന്നില്ല .അവള്‍‍ ജീപ്പില്‍ നിന്നും ഇറങ്ങി. &lt;/p&gt;  &lt;p align="justify"&gt;“  നീ വണ്ടിയും സ്റ്റാര്‍ട്ട് ചെയ്ത് എന്ത്   സ്വപ്നം കണ്ടാ ഇരിക്കുന്നത് ?&lt;/p&gt;  &lt;p align="justify"&gt;നാരായണേട്ടന്‍റെ ചോദ്യം കേട്ടപ്പഴാണ് ഞാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്. &lt;/p&gt;  &lt;p align="justify"&gt;“നീ പുഴക്കരയിലേക്ക് പോവുന്നുണ്ടോ  ഉണ്ടങ്കില്‍ ‍ ഞാനും ഉണ്ട്..&lt;/p&gt;  &lt;p align="justify"&gt;നാരായണേട്ടന്‍ ജീപ്പിന്‍റെ മുന്‍പില്‍ കയറി ഇരുന്നു. &lt;/p&gt;  &lt;p align="justify"&gt;പുഴക്കരയില്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരിക്കുന്നു പോലീസുകാര്‍ ആളുകളെ അകറ്റി നിര്‍ത്താന്‍ പാടുപെടുകയാണ്. പോലീസ്നായ മണം പിടിച്ച് തലങ്ങും വിലങ്ങും ഓടുന്നുണ്ട്. ആംബുലന്‍സിലേക്ക് ശവം കയറ്റാനുള്ള തയ്യാറെടുപ്പിലാണ്…  എന്‍റെ ശ്വാസോശ്വാസത്തിന് വേഗത കൂടി… ഈശ്വരാ….. ഇന്നലെ കണ്ട ആ സ്ത്രീയുടെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല കരഞ്ഞുകലങ്ങിയ അവളുടെ  കണ്ണുകളും……..&lt;/p&gt;  &lt;p align="justify"&gt;ഞാന്‍ ജീപ്പ് നിറുത്തി .നാരായണേട്ടന്‍ ജീപ്പില്‍നിന്നിറങ്ങി. എനിക്ക് ജീപ്പില്‍ നിന്നിറങ്ങാന്‍ തോനിയില്ല. &lt;/p&gt;  &lt;p align="justify"&gt;“വരൂ,, നമുക്കൊന്നു പോയി നോക്കാം ..&lt;/p&gt;  &lt;p align="justify"&gt;നാരായണേട്ടന്‍ എന്നെ വിളിച്ചു.&lt;/p&gt;  &lt;p align="justify"&gt;ഞാന്‍ ജീപ്പില്‍ നിന്നിറങ്ങി … പതുക്കെ പതുക്കെ ശവം കിടക്കുന്ന ഭാഗത്തേക്ക് നടന്നു.    ഞങ്ങള്‍ എത്തുന്നതിനു മുന്‍പ് ശവം ആമ്പുലന്‍സില്‍ കയറ്റികഴിഞ്ഞിരുന്നു. പുഴയുടെ തീരത്തുള്ള അത്തിമരച്ചോട്ടില്‍  തൈപ്പാട്ടെ ചന്ദ്രന്‍ നില്‍ക്കുന്നു..കൂടെ കുഞ്ഞാപ്പുവും. കുഞ്ഞാപ്പു എന്നെ നോക്കി ഒന്നു ചിരിച്ചു.  &lt;/p&gt;  &lt;p align="justify"&gt;  ഞാന്‍ അവളെ ജീപ്പില്‍ നിന്നിറക്കി വിടുന്നത് കുഞ്ഞാപ്പു കണ്ടിരുന്നോ… !!!&lt;/p&gt;  &lt;p align="justify"&gt;കുഞ്ഞാപ്പുവിന്‍റെ ചിരി എന്നെ കൂടുതല്‍ ടെന്‍ഷനാക്കി.  ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു.&lt;/p&gt;  &lt;p align="justify"&gt;“ആരാ  …..ആരുടെയാ ശവം ?&lt;/p&gt;  &lt;p align="justify"&gt;“ഓ അത് ഇവിടെ അടുത്തുള്ള   വൃദ്ധസധനത്തില്‍ ഈ അടുത്ത കാലത്ത് മക്കളാരോ കൊണ്ടാക്കി പോയ ഒരു വയസ്സായ സ്ത്രീ  പുഴയില്‍ ചാടി ജീവന്‍ കളഞ്ഞതാ… &lt;/p&gt;  &lt;p align="justify"&gt;ചന്ദ്രന്‍ വളരെ ലാഘവത്തില്‍ പറഞ്ഞു . ചന്ദ്രന്‍റെ വാക്കുകളില്‍ വിഷമം തോനിയെങ്കിലും എന്‍റെ മനസ്സില്‍ നിന്നും വലിയ ഒരു ഭാരം ഇറങ്ങിയ പോലെ തോനി.&lt;/p&gt;  &lt;p align="justify"&gt;തിരിച്ച് പോരുമ്പോള്‍  കുഞ്ഞാപ്പു ജീപ്പിന്‍റെ മുന്‍പില്‍ കയറി ഇരുന്നു. നാരായണെട്ടന്‍ പിറകിലും.  നാരായണേട്ടന്‍ വഴിയില്‍ ഇറങ്ങി  കുഞ്ഞാപ്പു എന്‍റെ അടുത്തേക്ക് നീങ്ങിയിരുന്നു . &lt;/p&gt;  &lt;p align="justify"&gt;“ ഇന്നലെ രാത്രി തട്ടുകടയുടെ മുന്‍പിലൂടെ മഞ്ഞസാരി ഉടുത്ത ഒരു സ്ത്രീ  ലോറിയില്‍ അങ്ങോട്ടു പോവുന്നത് കണ്ടു. കുറച്ച കഴിഞ്ഞപ്പോള്‍ മഴയില്‍ നനഞ്ഞ്കുതിര്‍ന്ന് അതേ സ്ത്രീ വീണ്ടും കടയുടെ മുന്‍പില്‍  വന്നു . പിന്നെ അവിടെ  ചായ കുടിക്കാന്‍ വന്ന രണ്ടു ലോറിക്കാരുടെ കൂടെ അവള്‍ കൊഞ്ചിക്കുഴഞ്ഞ് അവിടെ നിന്നും കയറിപോയി.&lt;/p&gt;  &lt;p align="justify"&gt;കുഞ്ഞാപ്പു താന്‍ കണ്ട രാത്രികാഴ്ച്ചകള്‍ ഒരാളോടു കൂടി പറഞ്ഞു എന്ന ആത്മ സംതൃപ്തിയില്‍ ചിരിച്ചുകൊണ്ട് ജീപ്പില്‍ നിന്നിറങ്ങി.  &lt;/p&gt;  &lt;p align="justify"&gt;കുഞ്ഞാപ്പുവിന്‍റെ വാക്കുകള്‍ കേട്ട് ഞാന്‍ നെട്ടി.!!! എനിക്കതു വിശ്വസിക്കാനായില്ല.&lt;/p&gt;  &lt;p align="justify"&gt;അപ്പോള്‍ അവള്‍………  !!  &lt;/p&gt;  &lt;p align="justify"&gt;     “എന്നെയൊന്ന് ചെര്‍പ്പുളശ്ശേരിയില്‍ കൊണ്ട് വിടുമോ ?&lt;/p&gt;  &lt;p align="justify"&gt;പുറത്ത് ചാറ്റല്‍ മഴയില്‍ കുടയും ചൂടി നില്‍ക്കുന്ന സുന്ദരിയായ ഒരു സ്ത്രീ. ഞാന്‍ അവളുടെ മഞ്ഞസാരിയിലേക്ക് നോക്കി….!! ഇല്ല അതില്‍ ചുവന്ന റോസാപൂക്കള്‍ ഇല്ല.     കയ്യില്‍ പ്ലാസ്റ്റിക്ക് കവറും.&lt;/p&gt;  &lt;p align="justify"&gt;“കയറിക്കൊള്ളൂ…       &lt;/p&gt;  &lt;p align="justify"&gt;ഞാന്‍ ‍ ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തു. പുറത്തെ ചാറ്റല്‍മഴ അപ്പോഴേക്കും ശക്തിയായി പെയ്തു തുടങ്ങിയിരുന്നു.&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-3661207612152058218?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/3661207612152058218/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=3661207612152058218' title='42 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/3661207612152058218'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/3661207612152058218'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/02/blog-post_19.html' title='ഒരു മഴക്കാല രാത്രിയില്‍…….'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><thr:total>42</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-1199853481548632137</id><published>2010-02-10T18:47:00.003+05:30</published><updated>2010-07-06T01:38:26.079+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കുമ്പളവള്ളി ചോട്ടിലെ കുറുക്കന്‍</title><content type='html'>&lt;p align="justify"&gt; &lt;/p&gt;  &lt;p align="justify"&gt;            ഞമ്മന്‍റെ കരളിന്‍റെ കരളായ സുലൈഖാക്ക് .       ഈ ഹയാത്തില്  അന്നെ കണ്ടതും അനക്കിന്നോട് ഇഷ്ടാണെന്നും പറഞ്ഞതും  ..അനക്ക് ഒളുട്ക്കാനൊരു അലുമിനിയ കിണ്ടി വാണംന്ന് പറഞ്ഞപ്പോ  ഞാന്‍ അനക്ക് തന്ന കിണ്ടി നോക്കി   ഒരുകാലത്തും  ങ്ങളെ  ഞമ്മള്  മറക്കൂലാന്നും പറഞ്ഞതും .ഞമ്മന്‍റെ കവളത്തൊരു മ്മ്മ തരാന്‍ പറഞ്ഞപ്പോ  കവളത്ത് തരൂല കജ്ജില്‍ വാണങ്ങി താരാന്നും പറഞ്ഞ് മ്മ്മ വെക്ക്ണ പോലെ ജ്ജ് അന്‍റെ അരിമുല്ല പല്ലുകൊണ്ട് ഞമ്മന്‍റെ കജ്ജുമ്മല്‍ കടിച്ചതു വെരുത്തായിട്ട് ഞമ്മള് പടച്ചോനെ വിളിച്ചതും അങ്ങനത്തെ അന്‍റെ ഓരോരോ വികൃതികള് ഞമ്മന്‍റെ ഖല്‍ബീന്ന് പോണില്ല മുത്തെ. ജ്ജല്ലാതെ വേറ ഒന്നും ഞമ്മന്‍റെ ഖല്‍ബില്‍ ഇല്ലമുത്തെ. അന്നെ കാണാത്ത ഓരോ നേരവും കരയില്‍ പുടിച്ചിട്ട പരലിനെ പോലെ പെടക്കാണ്  ഞമ്മന്‍റെ  നെഞ്ച്. ……&lt;/p&gt;  &lt;p align="justify"&gt;      “സുലൈഖാ ജ്ജാ വെളക്കൂതിക്കടന്നാ…മണ്ണണ്ണന്‍റെ വെല അനക്കറിയൂലെ നേരം വെളുക്കോളം കത്തിച്ച് വച്ച് വായിച്ചാലും അന്‍റെ വായന തീരൂലാ.&lt;/p&gt;  &lt;p align="justify"&gt;      മണ്ണണ്ണ വിളക്കിന്‍റെ വെളിച്ചത്തില്‍ ആഴ്ച്ചപ്പതിപ്പില്‍ ഒളിപ്പിച്ച്  വെച്ച്  വായിച്ചിരുന്ന   കബീറിന്‍റെ  പ്രണയലേഖനം മുഴുവനാക്കാന്‍ സമ്മതിക്കാത്ത ഉമ്മയെ  ക്രൂരമായ് ഒന്ന് നോക്കി. വിളക്ക് ഊതിക്കെടുത്തി. കത്ത് തലയിണക്കിടയിലേക്ക് വെച്ച് സുലൈഖ കബീറിനെ കുറിച്ചോര്‍ത്ത് കിടന്നു.&lt;/p&gt;  &lt;p align="justify"&gt;“അലുമിനിയപ്പാത്രങ്ങളെയ്,,,, അലുമിനിയപ്പാത്രങ്ങളേയ്,,,&lt;/p&gt;  &lt;p align="justify"&gt;  അലുമിനിയപ്പാത്രകെട്ടും തലയില്‍  ഏറ്റി വരുന്ന കബീറിന്‍റെ രൂപം സുലൈഖയുടെ ഖല്‍ബില്‍ കുളിര് കോരിയിടും.   സുലൈഖാന്‍റെ പുരയുടെ മുന്‍പില്‍ എത്തിയാല്‍ കബീറിന്‍റെ വിളിച്ച് കൂവലിനു ശക്തി കൂടും. &lt;/p&gt;  &lt;p align="justify"&gt;“എത്ര നേരായ് ഞമ്മളിബട നിന്ന് ബിളിച്ച്കൂവാന്‍ തൊടങ്ങീട്ട് ജ്ജ് എബടാരുന്നു ? അനക്ക് കടലമുട്ടായി വാണോ ?&lt;/p&gt;  &lt;p align="justify"&gt;കബീര്‍ കയ്യിലുണ്ടായി മിട്ടായിപ്പൊതി സുലൈഖാന്‍റെ നേരെ നീട്ടി.&lt;/p&gt;  &lt;p align="justify"&gt;“ഞമ്മക്ക് ങ്ങളെ കടലമുട്ടായി ഒന്നൂം വാണ്ട . ങ്ങള് എന്നാണ് ന്നെ കെട്ടികൊണ്ടോണത് .?&lt;/p&gt;  &lt;p align="justify"&gt;“ജ്ജ് സബൂറാക് മുത്തെ. കജ്ജില് കൊറച്ച് പൈസായാ അന്ന് അന്നെ ഞമ്മള് കെട്ടികൊണ്ടോവൂലെ&lt;/p&gt;  &lt;p align="justify"&gt;“ ങ്ങള് പൈസാകാന്‍ കാത്തിരുന്നോളീം ഇപ്പ തന്നെ എത്ര ആലോജനകളാ വര്ണത്ന്നറിയോ,, &lt;/p&gt;  &lt;p align="justify"&gt;സുലൈഖ കണ്ണില്‍ വെള്ളം നിറച്ചു കബീറിനെ നോക്കി.&lt;/p&gt;  &lt;p align="justify"&gt;കബീര്‍ ഒന്നും മിണ്ടാതെ കുറേ നേരം നിന്നു.&lt;/p&gt;  &lt;p align="justify"&gt; “അന്നെ ഞമ്മളല്ലാതെ വേറ ഒരാളും കൊണ്ടോഊല ജ്ജ് ബേജാറാകാതിരിക്ക് സുലൈഖാ.&lt;/p&gt;  &lt;p align="justify"&gt;കബീര്‍ കയ്യിലുണ്ടായിരുന്ന മിട്ടായിപ്പൊതി സുലൈഖാന്‍റെ കയ്യില്‍ കൊടുത്ത് താഴയിറക്കി വെച്ചിരുന്ന പാത്രക്കെട്ട് പൊക്കി മുട്ടുകാലുകൊണ്ട് തട്ടി തലയിലെക്ക് വെച്ച്  വീണ്ടും വിളിച്ച് കൂവി&lt;/p&gt;  &lt;p align="justify"&gt;“അലുമിനിയപാത്രങ്ങളൈ,,,അലമുനിയപ്പാത്രങ്ങളൈ.&lt;/p&gt;  &lt;p align="justify"&gt;കയ്യിലുണ്ടായിരുന്ന കടല മിട്ടായില്‍ നിന്നും ഒന്നെടുത്ത് വായിലിട്ട് സുലൈഖ കബീര്‍ നടന്നു നീങ്ങുന്നതും നോക്കി നിന്നു.&lt;/p&gt;  &lt;p align="justify"&gt;  അവരുടെ പ്രണയത്തിനു അധികം ആയുസ്സുണ്ടായില്ല നിലമ്പൂരില്‍ മരപ്പണിക്ക് പോയിരുന്ന  സുലൈഖാന്‍റെ ബാപ്പ  കുഞ്ഞിപ്പരീദ്  ഈ പ്രാവശ്യം വന്നത് സുലൈഖാക്ക് നല്ല ഒരു ആലോജനയുമായാണ് &lt;/p&gt;  &lt;p align="justify"&gt;   ഇടിവെട്ടുപോലയാണ് ആ വാര്‍ത്ത കബീറിന്‍റെ ചെവിയില്‍ എത്തിയത് സുലൈഖാടെ നിക്കാഹ് ഉറപ്പിച്ചിരിക്കുന്നു . കബീര്‍ സുലൈഖയെ കാണാന്‍ വേണ്ടി പാത്രകെട്ടുമായ് സുലൈഖയുടെ വീടിന്‍റെ മുന്‍പില്‍ ചെന്നു ഉറക്കെ വിളിച്ച് കൂവി.&lt;/p&gt;  &lt;p align="justify"&gt;“അലുമിനിയപാത്രങ്ങളൈ,,,അലമുനിയപ്പാത്രങ്ങളൈ.&lt;/p&gt;  &lt;p align="justify"&gt;സുലൈഖ ഇറങ്ങി വന്നില്ല പകരം സുലൈഖാടെ ഉമ്മ ആസ്യാത്തയാണ് പുറത്തെക്കിറങ്ങിയത്.&lt;/p&gt;  &lt;p align="justify"&gt;“ഇബടെ ഇപ്പ പാത്രോന്നും വാണ്ടകുട്ട്യെ.&lt;/p&gt;  &lt;p align="justify"&gt;“സുലൈഖ എബടാ ആസ്യാത്താ ?&lt;/p&gt;  &lt;p align="justify"&gt;കബീര്‍ അറച്ചറച്ച് അവരോട് ചോദിച്ചു.&lt;/p&gt;  &lt;p align="justify"&gt;“ഓളെ നിക്കാഹുറപ്പിച്ചു ജ്ജറിഞ്ഞില്ലെ ? ഉസ്മാന്‍ ന്നാ ഓന്‍റെ പേര്.  ഓല് നിക്കാഹിനുള്ള തുണീംകുപ്പായോം എടുക്കാന്‍ അങ്ങാടീ പൊയ്ക്കാണ്.” &lt;/p&gt;  &lt;p align="justify"&gt;“സുലൈഖ നിക്കഹിന് സമ്മതിച്ചോ ? &lt;/p&gt;  &lt;p align="justify"&gt;കബീര്‍ ആസ്യാത്താനെ നോക്കി ചോദിച്ചു.&lt;/p&gt;  &lt;p align="justify"&gt;“പിന്നല്ലാണ്ട് പെണ്ണ്പ്പോ   പൊലിവോണ്ട് നെലത്തൊന്നുല്ല നിക്ക്ണത്.&lt;/p&gt;  &lt;p align="justify"&gt;ആസ്യാത്താന്‍റെ മറുപടി കേട്ടപ്പോള്‍ കബീറിനു തലചുറ്റുന്ന പോലെ തോനി വീഴാതിരിക്കാന്‍ വെയിലിക്കരികിലെ മുരിക്കിന്‍ കുറ്റിയില്‍ പിടിച്ചു മുരിക്കിന്‍റെ മുള്ളുകുത്തി കയ്യില്‍ നിന്നും ചോര വന്നു.കയ്യിലെ ചോര തലയില്‍ കെട്ടിയ കള്ളിമുണ്ടില്‍ തുടച്ചു.  ഇല്ല ഞമ്മളിത് വിശ്വസിക്കൂല ഞമ്മന്‍റെ സുലൈഖ ഞമ്മളെ ചതിക്കൂലാ..  കബീറിന്‍റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.&lt;/p&gt;  &lt;p align="justify"&gt;എല്ലാം സത്യമായിരുന്നു. സുലൈഖയുടെ നിക്കാഹ് കഴിഞ്ഞു സുലൈഖ പുതുമണവാട്ടിയായി ഉസ്മാന്‍റെ  കൂടെ പോയി  .കബീറിന്‍റെ സമനില തെറ്റാന്‍ തുടങ്ങി പാത്രക്കച്ചവടത്തില്‍ ശ്രദ്ധയില്ലാതായി താടി വടിക്കതെയും കുളിക്കാതെയും ആരോടും മിണ്ടാതെയും മുറിയടച്ചിരിപ്പായി .കബീറിന്‍റെ ഉമ്മ നെഞ്ചത്തടിയും നിലവിളിയുമായ് പല ചികിത്സകളും  നടത്തി .&lt;/p&gt;  &lt;p align="justify"&gt;വര്‍ഷം രണ്ട് കഴിഞ്ഞു  കബീര്‍ പതുക്കെ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ തുടങ്ങി.അലുമിനിയപ്പത്രക്കച്ചവടം രണ്ടാമതും തുടങ്ങി. സുലൈഖയെ പതുക്കെ പതുക്കെ മറക്കാന്‍ ശ്രമിച്ചു.   .കച്ചവടം പുതിയ സ്ഥലങ്ങളിലേക്ക് കൂടി വ്യപിപ്പിച്ച് കച്ചവടത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.&lt;/p&gt;  &lt;p align="justify"&gt;    ഒരു ദിവസം പാത്രകെട്ടുമായ് പോയ കബീര്‍ ഒരു പുരയുടെ വാതില്‍ പടിയില്‍ കുട്ടിക്ക് മുലപ്പാല്‍ കൊടുത്ത് കൊണ്ടിരിക്കുന്ന സ്തീയെ കണ്ടു. കബീര്‍ ഒന്നു സൂക്ഷിച്ച് നോക്കി,,,,&lt;/p&gt;  &lt;p align="justify"&gt;അത്,,,,അത്,,, അത്ഞമ്മന്‍റെ സുലൈഖയല്ലെ ,,,  പടച്ചോനെ,!!!!&lt;/p&gt;  &lt;p align="justify"&gt;സുലൈഖ നന്നായി വേളുത്തിട്ടുണ്ട് കുറച്ച് തടിയും കൂടിയിട്ടുണ്ട് പഴയതിനേക്കാള്‍ കുറച്ച് കൂടി   സുന്ദരിയായിരിക്കുന്നു.&lt;/p&gt;  &lt;p align="justify"&gt;കബീറിനു സുലൈഖയെ പേര് വിളിക്കാനുള്ള ചങ്കുറപ്പുണ്ടായില്ല. &lt;/p&gt;  &lt;p align="justify"&gt;“അലുനിയപാത്രങ്ങളൈ… അലുമിനിയപ്പാത്രങ്ങളൈ..&lt;/p&gt;  &lt;p align="justify"&gt;കബീര്‍ ഉറക്കെ വിളിച്ച് കൂവി.&lt;/p&gt;  &lt;p align="justify"&gt;ശബ്ദം കേട്ട സുലൈഖ ഒന്നു നെട്ടി.    നല്ല  പരിചയമുള്ള  ശബ്ദം സുലൈഖ ഇടവഴിയിലേക്ക് നോക്കി. &lt;/p&gt;  &lt;p align="justify"&gt;  കബീറാക്ക….. !!! &lt;/p&gt;  &lt;p align="justify"&gt;സുലൈഖ കുട്ടിയെയും കൊണ്ട്  വെയിലിക്കരികിലേക്ക്  ഓടിചെന്നു.&lt;/p&gt;  &lt;p align="justify"&gt;വെയിലിക്കപ്പുറവും ഇപ്പുറവും അവര്‍ പരസ്പ്പരം ഒന്നും മിണ്ടാതെ  കണ്ണില്‍ കണ്ണ് നോക്കി നിന്നു .&lt;/p&gt;  &lt;p align="justify"&gt; “സുലൈഖാ …&lt;/p&gt;  &lt;p align="justify"&gt;കബീര്‍ മൌനത്തിനു വിരാമമിട്ടു.&lt;/p&gt;  &lt;p align="justify"&gt;“ഊം.&lt;/p&gt;  &lt;p align="justify"&gt;സുലൈഖ ഒന്നു മൂളുക മാത്രം ചെയ്തു.&lt;/p&gt;  &lt;p align="justify"&gt;“ന്നാലും സുലൈഖ ജ്ജ് ഞമ്മളെ മറന്നല്ലോ…&lt;/p&gt;  &lt;p align="justify"&gt;കബീറിന്‍റെ തൊണ്ടയിടറി വാക്കുകള്‍ പുറത്ത് വന്നില്ല.&lt;/p&gt;  &lt;p align="justify"&gt;  ഒരു ഏങ്ങിക്കരച്ചിലാണ് അതിനു സുലൈഖയിനിന്നുണ്ടായ മറുപടി .&lt;/p&gt;  &lt;p align="justify"&gt;“ഞമ്മക്ക് ഒരു കാലത്തും ങ്ങളെ മറക്കാന്‍ കയ്യൂലാ,, മറന്നിട്ടൊട്ടില്ലെനും .&lt;/p&gt;  &lt;p align="justify"&gt;സുലൈഖ കരഞ്ഞുകൊണ്ട് പറഞ്ഞു.&lt;/p&gt;  &lt;p align="justify"&gt;“പിന്നെ മറക്കാണ്ട് ജ്ജ് വേറ നിക്കാഹിന് സമ്മതിച്ചില്ലെ?.&lt;/p&gt;  &lt;p align="justify"&gt;കബീര്‍ തന്‍റെ സങ്കടം സുലൈഖയോട്  പറഞ്ഞു.&lt;/p&gt;  &lt;p align="justify"&gt;“ ഞമ്മള് നിക്കാഹിന് സമ്മൈച്ചില്ലെങ്കി ബാപ്പ കെട്ടിത്തൂങ്ങിച്ചാകൂംന്ന് പറഞ്ഞപ്പോ…..&lt;/p&gt;  &lt;p align="justify"&gt;സുലൈഖ വാക്കുകള്‍ മുഴുവനാക്കിയില്ല.&lt;/p&gt;  &lt;p align="justify"&gt;കബീര്‍ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല ..&lt;/p&gt;  &lt;p align="justify"&gt;“ ഇബന്‍റെ പേരെന്താ ?&lt;/p&gt;  &lt;p align="justify"&gt;സുലൈഖാടെ കുട്ടിയെ നോക്കി കബീര്‍ ചോദിച്ചു.&lt;/p&gt;  &lt;p align="justify"&gt;“റിയാസ്. &lt;/p&gt;  &lt;p align="justify"&gt;സുലൈഖ കരച്ചില്‍ നിറുത്തി കബീറിനെ നോക്കി പുഞ്ചിരിച്ചു.&lt;/p&gt;  &lt;p align="justify"&gt;“ഓന്‍റെ ഉപ്പാക്കെന്താ പണി ?&lt;/p&gt;  &lt;p align="justify"&gt;“വയനാട്ടിലാ അബടെ ഒരു കാപ്പിത്തോട്ടത്തിന്‍റെ കാവക്കാരനാ.  &lt;/p&gt;  &lt;p align="justify"&gt;“അപ്പള് ആള്ബടെ ല്ലെ ?&lt;/p&gt;  &lt;p align="justify"&gt;“ഇല്ല  ആയ്ചീലൊരിക്കലെ വര്വൂള്ളൂ.&lt;/p&gt;  &lt;p align="justify"&gt;“അനക്ക് സൊകാണോ സുലൈഖാ ?&lt;/p&gt;  &lt;p align="justify"&gt;കബീര്‍ സുലൈഖയുടെ മുഖത്ത് നിന്നും കണ്ണെടുക്കതെ ചോദിച്ചു.&lt;/p&gt;  &lt;p align="justify"&gt;സുലൈഖ ഒന്നും മിണ്ടിയില്ല.&lt;/p&gt;  &lt;p align="justify"&gt;“ഞമ്മള് പോട്ടെ..  &lt;/p&gt;  &lt;p align="justify"&gt;കബീര്‍ പോവാനൊരുങ്ങി.&lt;/p&gt;  &lt;p align="justify"&gt;“ഞ്ഞി ഇതില്‍കൂടി വര്വോ ങ്ങള്.&lt;/p&gt;  &lt;p align="justify"&gt;സുലൈഖ കബീറിന്‍റെ മുഖത്ത് നോക്കതെ കുട്ടിയുടെ തലയില്‍ ‍ ഉഴിഞ്ഞു കൊണ്ട് ചോദിച്ചു&lt;/p&gt;  &lt;p align="justify"&gt;“ഞമ്മളിഞ്ഞീം വരണോ…..?    അനക്കിഷ്ടാണൊങ്കി വരാ…എപ്പളാ വരണ്ട് ?&lt;/p&gt;  &lt;p align="justify"&gt;കബീര്‍ സുലൈഖയെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.&lt;/p&gt;  &lt;p align="justify"&gt;“ഇബന്‍റെ ഉപ്പ ഞ്ഞി മൂന്നാലു ദിവസം കയിഞ്ഞിട്ടെ വര്വോള്ളൂ…  ങ്ങള് ഇശാ കഴിഞ്ഞ് വന്നാ നമക്ക് കൊറെ നേരം വര്‍ത്താനം പറഞ്ഞോണ്ടിരിക്കാ..&lt;/p&gt;  &lt;p align="justify"&gt;സുലൈഖ താഴത്ത് നിന്നും കണ്ണെടുക്കതെ നാണത്തോടെ പറഞ്ഞു.&lt;/p&gt;  &lt;p align="justify"&gt;“ഞമ്മള് വരാ.. വന്ന്ട്ട് ഈ കുമ്പള വള്ളീന്‍റെ ചോട്ടീല് നിക്കാ ജ്ജ് ഇറങ്ങി വന്നാ മതി.&lt;/p&gt;  &lt;p align="justify"&gt;വെയിലിക്കരികിലെ കുമ്പള വള്ളി ചൂണ്ടിക്കാട്ടി  കബീര്‍  പറഞ്ഞു.&lt;/p&gt;  &lt;p align="justify"&gt;“ഊം ..&lt;/p&gt;  &lt;p align="justify"&gt;സുലൈഖ ഒന്ന് മൂളി.&lt;/p&gt;  &lt;p align="justify"&gt;കബീര്‍‍ രാത്രിയില്‍  വരാമെന്നും   പറഞ്ഞ്  പോയി.&lt;/p&gt;  &lt;p align="justify"&gt;വൈകുന്നേരമായ്. കബീര്‍ കുളിച്ച് പുത്തനുടുപ്പിട്ട് അത്തര്‍ പൂശി സുലൈഖയെ കാണാനായി പറഞ്ഞുവെച്ച കുമ്പള വള്ളിക്കടിയില്‍ ചെന്നിരുന്നു. &lt;/p&gt;  &lt;p align="justify"&gt;കുട്ടിയെ നേരത്തെ തൊട്ടിയില്‍ കിടത്തിയുറക്കി   കബീര്‍ ഇരിക്കുന്ന കുമ്പലവള്ളിചോട്ടിലേക്ക് പോവാനായ് വാതില്‍ തുറന്ന സുലൈഖ ഒന്നു നെട്ടി ..!!&lt;/p&gt;  &lt;p align="justify"&gt;പുറത്ത് ഉസ്മാന്‍ക്ക… !!  നെട്ടല്‍ പുറത്ത് കാണിക്കതെ ഉസ്മാനോട് ചോദിച്ചു.&lt;/p&gt;  &lt;p align="justify"&gt;“ങ്ങളെന്താ പതിവില്ലാതെ ഇന്ന് വന്നുക്ക്ണത്  ?&lt;/p&gt;  &lt;p align="justify"&gt;“ഒന്ന്വോല്ല നല്ല പനി അപ്പങ്ങട്ട് പോന്നു. നാളത്തെ കയിഞ്ഞിട്ടെ തിരിച്ച് പോണൂ‍ള്ളൂ.&lt;/p&gt;  &lt;p align="justify"&gt;മകരമാസത്തിലെ മഞ്ഞ് കൊണ്ടാല്‍ ഉസ്മാന് സാധാരണയുണ്ടാവുന്ന പനിയാണ് വയനാട്ടില്‍ തന്നെ നിന്നാല്‍ പനി കൂടും &lt;/p&gt;  &lt;p align="justify"&gt;“ അല്ല ജ്ജ്പ്പന്തിനാ വാതില് തൊറന്നത് ?  ഞമ്മള്  വാതിലുമ്മല് മുട്ടീട്ടില്ലല്ലോ?&lt;/p&gt;  &lt;p align="justify"&gt;സുലൈഖ ഒന്ന് പരുങ്ങി . &lt;/p&gt;  &lt;p align="justify"&gt;“അത് ….. അത്….ഇബടെ എന്തോ ഒച്ച കേട്ടപ്പ വന്ന് നോക്കിയതാ,,,&lt;/p&gt;  &lt;p align="justify"&gt;സുലൈഖ ഒരു വിദം പറഞ്ഞൊപ്പിച്ചു.&lt;/p&gt;  &lt;p align="justify"&gt;ഉസ്മാന്‍ കയ്യിലുള്ള നാലുകട്ട ടോര്‍ച്ച് കൊണ്ട് തൊടിയിലാകെ ഒന്ന് അടിച്ചുനോക്കി.&lt;/p&gt;  &lt;p align="justify"&gt;സുലൈഖാടേ നെഞ്ച് പടപടാ അടിക്കാന്‍ തുടങ്ങി.&lt;/p&gt;  &lt;p align="justify"&gt;“ഇബടെ ഒന്നൂല്ലല്ലോ…..അനക്ക് തോനിയതാക്കാരം.&lt;/p&gt;  &lt;p align="justify"&gt;ഉസ്മാന്‍ അകത്തേക്ക് കയറി. നേരെ പോയി കട്ടിലില്‍ കിടന്നു.   &lt;/p&gt;  &lt;p align="justify"&gt;ഇതൊന്നുമറിയാതെ കബീര്‍ കുമ്പളവള്ളിച്ചോട്ടില്‍‍ തന്നെ സുലൈഖയെയും കാത്തിരുന്നു.&lt;/p&gt;  &lt;p align="justify"&gt; ഇറങ്ങിചെല്ലാന്‍ പറ്റാത്ത വിവരം കബീറിനെ അറിയിക്കണം . എങ്ങനെ എന്നാലോജിച്ച് സുലൈഖ കൂട്ടിലകപ്പെട്ട വെരുകിനെ പോലെ വീട്ടിനകത്ത് പരക്കം പാഞ്ഞു. &lt;/p&gt;  &lt;p align="justify"&gt; സുലൈഖക്ക് ഒരു ബുദ്ധി തോനി. &lt;/p&gt;  &lt;p align="justify"&gt;     സുലൈഖ തൊട്ടിയില്‍ സുഖമായികിടന്നുറങ്ങുന്ന കുട്ടിയെ ഒരു നുള്ളു കൊടുത്തു. വേദനകൊണ്ട് കുട്ടി കരയാന്‍ തുടങ്ങി.   സുലൈഖ കുട്ടിയെ ഉറക്കാന്‍ എന്ന രൂപത്തില്‍ നല്ല ഈണത്തില്‍ ഒരു താരാട്ട് പാട്ട് പാടി.&lt;/p&gt;&lt;p&gt;&lt;span style="color:#0000a0;"&gt;&lt;b&gt;♪♫&lt;/b&gt;  അസ്ബീ റബ്ബീ ജല്ലള്ളാ മാഫീ ഖല്‍ബീ  ഖൈറുള്ളാ..&lt;/span&gt;&lt;/p&gt; &lt;p&gt;&lt;span style="color:#0000a0;"&gt;നൂറുമുഹമ്മദ് സല്ലള്ളാ  ഹക്ക് ലാഇലാഹ ഇല്ലള്ളാ…&lt;/span&gt;&lt;/p&gt; &lt;p&gt;&lt;span style="color:#0000a0;"&gt;കുഞ്ഞിന്‍റെ ഉമ്മാനെ കിട്ടൂലാ…കുറുക്കാ&lt;/span&gt;&lt;/p&gt; &lt;p&gt;&lt;span style="color:#0000a0;"&gt;കുമ്പള വള്ളീന്നോടിക്കോ… &lt;/span&gt;&lt;/p&gt; &lt;p&gt;&lt;span style="color:#0000a0;"&gt;ഇന്നല്ല നാളെല്ല മറ്റന്നാള്‍ .ഇന്നേരം വന്നങ്ങ്  കൂടിക്കോ&lt;/span&gt;&lt;/p&gt; &lt;p&gt;&lt;span style="color:#0000a0;"&gt;കുറുക്കാ  ഇന്നേരം വന്നങ്ങ് കൂടിക്കോ…&lt;b&gt;♪♫&lt;/b&gt;&lt;/span&gt;&lt;/p&gt;  &lt;p align="center"&gt;                                    &lt;span class="z19Dle" id="col-z12dujga5lnpgngce22cwlxpenmsipfic04"&gt;&lt;span class="zo"&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;  &lt;p&gt;സുലൈഖ താരാട്ട് രണ്ട്മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ച് പാടി. താരാട്ട് കേട്ട് കുട്ടിയുറങ്ങി . പനിയുടെ ക്ഷീണവും സുലൈഖയുടെ പാട്ടുമായപ്പോള്‍ ഉസ്മാനും സുഖമായ് ഉറങ്ങി..   കുമ്പളവള്ളി ചോട്ടില്‍ ഇരിക്കുന്ന കുറുക്കനും കാര്യം മനസ്സിലായി. കുറുക്കന്‍ മറ്റന്നാള്‍ വരാം എന്ന് കരുതി സ്ഥലം കാലിയാക്കി.&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-1199853481548632137?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/1199853481548632137/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=1199853481548632137' title='30 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/1199853481548632137'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/1199853481548632137'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/02/blog-post_10.html' title='കുമ്പളവള്ളി ചോട്ടിലെ കുറുക്കന്‍'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><thr:total>30</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-5386977270097453680</id><published>2010-02-01T11:52:00.001+05:30</published><updated>2010-02-01T11:52:43.937+05:30</updated><category scheme='http://www.blogger.com/atom/ns#' term='നര്‍മം'/><title type='text'>മൊഞ്ച്</title><content type='html'>&lt;p align="justify"&gt;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160; ബസ്റ്റാന്‍റില്‍ നില്‍ക്കുന്ന സ്ത്രീയെ തന്നെ നോക്കിനില്‍ക്കുന്ന&amp;#160; മൊയ്തുമൊല്ലാക്കയോട് അന്‍വര്‍ ചോദിച്ചു.&lt;/p&gt;  &lt;p align="justify"&gt;&amp;#160; “മൊല്ലാക്കാ,, അന്യപെണ്ണുങ്ങളെ നോക്കല്‍ ഹറാമാണെന്നല്ലെ നിങ്ങള്&amp;#160; മദ്രസീല് ഞങ്ങളെ പഠിപ്പിച്ചത് എന്നിട്ട് നിങ്ങളന്നെ എന്താ&amp;#160; അന്യപെണ്ണുങ്ങളെ&amp;#160; മൊഞ്ച് നോക്കി നില്‍ക്ക്ണത് ? &lt;/p&gt;  &lt;p align="justify"&gt;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160; അന്‍വറിന്‍റെ ചോദ്യം കേട്ട് മൊല്ലാക്ക ഒന്നു ചമ്മിയെങ്കിലും .&amp;#160; ചമ്മല്‍ പുറത്ത് കാണിക്കതെ ഉടന്‍ ഉത്തരം കൊടുത്തു ..&lt;/p&gt;  &lt;p align="justify"&gt;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160;&amp;#160; “പെണ്ണിന്‍റെ മൊഞ്ചല്ല അന്‍വറെ, ഇത്ര മൊഞ്ചില് ആ പെണ്ണിനെ പടച്ച പടച്ചോന്‍റെ മൊഞ്ച് എന്തായിരിക്കും എന്നാ ഞമ്മള്&amp;#160; നോക്കുണത് .&lt;/p&gt;  &lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-5386977270097453680?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/5386977270097453680/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=5386977270097453680' title='34 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/5386977270097453680'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/5386977270097453680'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/02/blog-post.html' title='മൊഞ്ച്'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><thr:total>34</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-7940159014072005090</id><published>2010-01-27T23:52:00.009+05:30</published><updated>2010-06-25T22:24:17.288+05:30</updated><category scheme='http://www.blogger.com/atom/ns#' term='മിനിക്കഥ'/><title type='text'>അടുത്ത മുത്ത്.    { ചെറുകഥ }</title><content type='html'>എണ്‍പത് വയസ്സുള്ള പോക്കര്‍ഹാജി മരിച്ചു. മക്കള്‍ പതിനാലിന്‍റെ അന്ന്  മൌലീദ് {അടിയന്തിരം} ഭംഗിയായി കഴിച്ചു.&lt;br /&gt;&lt;br /&gt;   പോത്തിറച്ചിയും . മോര് ഒഴിച്ച കുമ്പളങ്ങ കറിയും പപ്പടവും കൂട്ടി നാട്ടുകാര്‍ക്കെല്ലാം ഗംഭീര സദ്യ.&lt;br /&gt;&lt;br /&gt;                        എല്ലാ പരിപാടിക്കും എന്ന പോലെ കുഞ്ഞാലി അതിരാവിലെ തന്നെ എത്തി  പോത്തിറച്ചിയുംകൂട്ടി ചോറ് തിന്നു പുറത്തിറങ്ങി ..നാലുപാടും ഒന്ന് കണ്ണോടിച്ചു അടുത്തത് ഇനി ആരുടെ പോത്തിറച്ചി ?&lt;br /&gt;&lt;br /&gt;അപ്പോഴാണ് ആലിക്കുട്ടിക്കാനെ കണ്ടത്.&lt;br /&gt;&lt;br /&gt;ആലിക്കുട്ടിക്കാക്ക് ഏകദേശം പോക്കര്‍ഹാജിയുടെ    വയസ്സുണ്ട്.&lt;br /&gt;&lt;br /&gt;വടിയും കുത്തി ആലിക്കുട്ടിക്ക    കൈകഴുകാന്‍ വെച്ച വെള്ളത്തിന്‍റെ അടുത്ത് നില്‍ക്കുന്നു.&lt;br /&gt;&lt;br /&gt;കുഞ്ഞാലി ആലിക്കുട്ടിക്കാന്‍റെ അടുത്ത് ചെന്നു&lt;br /&gt;&lt;br /&gt;സ്നേഹത്തോടെ ആലിക്കുട്ടിക്കന്‍റെ ഊഷാന്‍താടിയില്‍ പിടിച്ചു&lt;br /&gt;&lt;br /&gt;“ അടുത്ത മുത്തെ സുഖമല്ലെ ?&lt;br /&gt;&lt;br /&gt;എന്നോരു ചോദ്യവും ചോദിച്ചു. &lt;br /&gt;&lt;br /&gt;ആലിക്കുട്ടിക്കാക്ക് ചെവി കേള്‍ക്കില്ല അതുകൊണ്ട് കുഞ്ഞാലിയുടെ ചോദ്യം മനസ്സിലായില്ല.&lt;br /&gt;&lt;br /&gt;ആലിക്കുട്ടിക്ക പല്ലില്ലാത്ത തൊണ്ണ് കാട്ടി ഒന്നു ചിരിച്ചു.&lt;br /&gt;&lt;br /&gt;കുഞ്ഞാലി മനസ്സില്‍   ഊറിചിരിച്ചു. അടുത്തത് ആലിക്കുട്ടിക്കാന്‍റെ പോത്തിറച്ചി തന്നെ.&lt;br /&gt;&lt;br /&gt;കുഞ്ഞാലിയുടെ കള്ളിത്തുണിയുടെ അടിയിലെ വരയന്‍ ട്രൌസറിന്‍റെ കീശയില്‍ നിന്നും മൊബൈല്‍ ഫോണ്‍  ലജ്ജാവതി പാടി.&lt;br /&gt;&lt;br /&gt;ഫോണ്‍ എടുത്ത് കുഞ്ഞാലി ചെവിയില്‍  വെച്ച് റോഡിലേക്കിറങ്ങി .&lt;br /&gt;&lt;br /&gt;അതാകിടക്കുന്നു കുഞ്ഞാലി പാലക്കാട് കോഴിക്കോട് ലിമിറ്റട്സ്റ്റോപ്പ് ബസ്സിനടിയില്‍.&lt;br /&gt;&lt;br /&gt;ബസ്സ് നിറുത്തി ഡ്രൈവര്‍ ജീവനും കൊണ്ട് ഓടി.&lt;br /&gt;&lt;br /&gt;കുഞ്ഞാലിയുടെ ജീവന്‍ ‍ കുഞ്ഞാലിയെ വിട്ടും ഓടി.&lt;br /&gt;&lt;br /&gt;പതിനാലാംപക്കം കുഞ്ഞാലിയുടെ വീട്ടില്‍ മൌലീദ്  പോത്തിറച്ചിയും കൂട്ടി നാട്ടുകാര്‍ക്കെല്ലാം ഗംഭീര സദ്യ.&lt;br /&gt;&lt;br /&gt;വടിയും കുത്തി ആലിക്കുട്ടിക്ക നേരത്തെ എത്തി  അടുത്ത മുത്തിന്‍റെ പോത്തിറച്ചി തിന്നാന്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-7940159014072005090?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/7940159014072005090/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=7940159014072005090' title='28 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/7940159014072005090'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/7940159014072005090'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/01/blog-post_27.html' title='അടുത്ത മുത്ത്.    { ചെറുകഥ }'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><thr:total>28</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-7075641947153204401</id><published>2010-01-23T16:16:00.002+05:30</published><updated>2010-01-23T21:52:36.353+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അടയാളം    { കഥ }</title><content type='html'>&lt;p&gt;&amp;#160;&amp;#160; “&amp;#160; നോക്കീം ,, നോക്കീം&amp;#160; ,,,നമ്മുടെ ആലമൂടന്‍ മരിച്ചു.&lt;/p&gt;  &lt;p&gt;സുന്ദരമായ ഒരു സ്വപ്നത്തിന്‍റെ ക്ലൈമാക്സ് കാണാന്‍ സമ്മതിക്കാതെ തട്ടിയുണര്‍ത്തിയ സുലൈഖയെ പ്രാകികൊണ്ട് സൈതലവി കണ്ണുകള്‍ തുറന്നു.&lt;/p&gt;  &lt;p&gt;“ആര് ?&lt;/p&gt;  &lt;p&gt;“നമ്മുടെ ആലമൂടന്‍ മരിച്ചൂന്ന് .&lt;/p&gt;  &lt;p&gt;അഴിഞ്ഞുപോയ ഉടുമുണ്ട് കൈകൊണ്ടും കാലുകൊണ്ടും ഒരേ സമയം തിരഞ്ഞു കൊണ്ട് സൈതലവി പിന്നെയും ചോദിച്ചു &lt;/p&gt;  &lt;p&gt;“ അത് നിന്‍റെ ആരാ ?&lt;/p&gt;  &lt;p&gt;“എന്‍റെ ആരുമല്ല… സിനിമാനടന്‍ ആലമൂടന്‍.&lt;/p&gt;  &lt;p&gt;“ഞാന്‍‍ കരുതി നിന്‍റെ ബാപ്പയാന്ന്, ന്‍റെ കാല്‍ചുവട്ടീന്ന് പോവാ നല്ലത്…..&lt;/p&gt;  &lt;p&gt;വായില്‍ വന്ന തെറിവാക്ക് രാവിലെ തന്നെ പറയണ്ട ഇനിയും സമയം ഉണ്ടല്ലോ എന്നു കരുതിമാത്രം പറയാതിരുന്ന സൈദലവി തലയില്‍ നിന്നും മാറ്റിയ പുതപ്പ് തലയിലേക്ക് തന്നെ വലിച്ചിട്ട് മുറിഞ്ഞ്പോയ സ്വപ്നത്തിന്‍റെ ബാലന്‍സുകൂടി കാണാന്‍ വേണ്ടി തിരിഞ്ഞും മറിഞ്ഞും കിടന്നു. &lt;/p&gt;  &lt;p&gt;ആകാശവാണിയില്‍ ‍ നിന്നും കിട്ടിയ ജനറല്‍നോളേജ് അറിയിക്കാന്‍ ചെന്ന സുലൈഖ കെട്ടിയോന്‍റെ&amp;#160; പ്രതികരണം ഇഷ്ടപ്പെടാതെ&amp;#160;&amp;#160; ഒന്നും മിണ്ടാതെ അടുക്കളയിലെക്ക് നടന്നു.&lt;/p&gt;  &lt;p&gt;“എന്താ അന്‍റെ മോറ് കടന്നല് കുത്തിയപോലെ ?&lt;/p&gt;  &lt;p&gt;ആലമൂടന്‍റെ മരണമോ, സൈദലവിയുടെ പ്രതികരണമോ എന്തോ ഒന്നിന്‍റെ വിഷമം സുലൈഖയുടെ&amp;#160; മുഖത്ത് കണ്ട അമ്മയിമ്മ സൈനാത്ത ചോദിച്ചു.&lt;/p&gt;  &lt;p&gt;തള്ളയുടെ ചോദ്യം ഇഷ്ടപ്പെടാത്തത് കൊണ്ടും അതിനോന്നും മറുപടി പറഞ്ഞിട്ട് കാര്യമില്ലത്തത് കൊണ്ടും സുലൈഖ ഒന്നും മിണ്ടാതെ പുട്ടുംകുറ്റിയില്‍ നനച്ച് വെച്ച അരിപ്പൊടി നിറച്ചു.&lt;/p&gt;  &lt;p&gt;“ഓന്‍ ഞ്ഞീ നീച്ചില്ലെ ?&lt;/p&gt;  &lt;p&gt;സൈനാത്ത ഇതിനെങ്കിലും മറുപടി കിട്ടും എന്ന് കരുതി സുലൈഖയെ നോക്കി,&lt;/p&gt;  &lt;p&gt;“ഇല്ല . &lt;/p&gt;  &lt;p&gt;പുട്ടുംകുറ്റിയില്‍ നിന്നും കണ്ണെടുക്കതെ സുലൈഖ മറുപടി കൊടുത്തു.&lt;/p&gt;  &lt;p&gt;“നേരം ഉച്ചായിട്ടും ഓനിക്കു നീച്ചാനായിട്ടില്ല..ആ തന്ത തെണ്ടിച്ച്കൊണ്ട്വര്ണത് തിന്നാനായിട്ട് ഒര് കുരുത്തംകെട്ടോന്‍.. പെണ്ണ്കെട്ടിച്ചാലെങ്കിലും നേരാവുന്ന് കരുതീ, ഇപ്പം രണ്ടെണ്ണത്തിനീം തീറ്റിപോറ്റണ്ട ഗതികേടായല്ലോ പടച്ചോനെ ആ പാവത്തിന്.&lt;/p&gt;  &lt;p&gt;സൈനാത്ത തന്‍റെ കെട്ടിയോന്‍ കുഞ്ഞമ്മദ്കാക്കന്‍റെ അധോഗതി ആലോചിച്ച് സൈതലവിയെ പ്രാകിക്കൊണ്ടിരുന്നു.&lt;/p&gt;  &lt;p&gt;കുഞ്ഞമ്മദ്കാക്കാക്ക് ഒരു പെട്ടിപ്പീടികയുണ്ട്.&lt;/p&gt;  &lt;p&gt;സിഗരറ്റ്,ബീഡി,തീപ്പട്ടി. കെട്ടിത്തൂക്കിയ നേന്ത്രക്കുല ,കടയുടെ മൂലയില്‍ കുത്തിച്ചാരി വെച്ച മൈസൂര്‍ക്കുല ,&lt;/p&gt;  &lt;p&gt;പലകളറുകളില്‍ ‍ ഉള്ള ബിസ്ക്കറ്റും മിഠായികളും&amp;#160; ഒരു സെക്ഷനില്‍. &lt;/p&gt;  &lt;p&gt;കൂള്‍ബാര്‍ ഐറ്റംസില്‍ ,സോഡ ഐസിലിട്ടതും ഐസിലിടാത്തതും, സര്‍ബത്ത്,മോര് . &lt;/p&gt;  &lt;p&gt;ഉള്ളി തക്കാളി,പച്ചമുളക് മുതല്‍ പിടിച്ച് ചീര വരേയുള്ള പച്ചക്കറി ഐറ്റംസും.&lt;/p&gt;  &lt;p&gt;ജപ്പാനില്‍ നിന്നും സ്പെഷലായി ഇറക്കുന്ന ഉണക്കമീനും&amp;#160; ,&lt;/p&gt;  &lt;p&gt;ഗോവിന്ദനാശാരിയുടെ കരവിരുതില്‍ നിര്‍മിച്ച ചില്ലിട്ടഅലമാരയില്‍ സോപ്പ്,ചീര്‍പ്പ്,കണ്ണാടി,കണ്മഷി ‍ മുതലായ ഫാന്‍സി ഐറ്റംസും അടങ്ങിയ അന്നാട്ടിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റ്.&lt;/p&gt;  &lt;p&gt;അലങ്കാരമായ് കെട്ടിത്തൂക്കിയിരുന്ന പാന്‍പരാഗ് നിരോധം മൂലം എടുത്തുകളയണ്ടി വന്നപ്പോള്‍ കടയുടെ മുഖംനഷ്ടപ്പെട്ടുവെങ്കിലും അവിടെ മംഗളവും മനോരമയും കെട്ടിത്തൂക്കി അഡ്ജസ്റ്റ്ചെയ്തിട്ടുണ്ട്.&lt;/p&gt;  &lt;p&gt;കച്ചവടതിരക്കുള്ള സമയത്ത് സഹായിക്കാന്‍ സൈദലവി വരുമെങ്കിലും അത് കുഞ്ഞമ്മദ്കാക്കക്ക് ഉപദ്രവമായേ അവസാനിക്കൂ.അതുകൊണ്ട്&amp;#160;&amp;#160; കഴിയുന്നതും കടയിലോട്ട് അവനെ അടുപ്പിക്കാറില്ല.&lt;/p&gt;  &lt;p&gt;നേരയാവാന്‍ വേണ്ടി ഇല്ലാത്തകാശുണ്ടാക്കി സൈതലവിയെ ഉംറ വിസയില്‍ സൌദിയിലേക്കയച്ചെങ്കിലും അവിടത്തെ പോലീസ്കാര്‍ക്ക് സൈദലവിയുടെ രൂപമോ സ്വഭാവമോ പിടിക്കാത്തത് കൊണ്ട് ചെന്നതിന്‍റെ നാല്‍പ്പത്തിആറാം പക്കം പിടിച്ച് തിരിച്ച് കയറ്റി അയച്ചു.&lt;/p&gt;  &lt;p&gt;&amp;#160; പന്നിമലര്‍ത്തും റമ്മി കളിയും&amp;#160;&amp;#160; ,&amp;#160; നാലാള് കൂടുന്നിടത്ത് മുച്ചീട്ട്കളിയും. ലോട്ടറിയടിച്ചാല്‍ കുടുമ്പം നോക്കാനുള്ള വകകിട്ടുമല്ലോ എന്ന് കരുതി ഒറ്റനമ്പറും ഇരട്ടനമ്പറുമോക്കയുള്ള എല്ലാ ലോട്ടറിയിലും ഭാഗ്യപരീക്ഷണവും നടത്തി നാട്ടിലെ മഹാനായി സൈദലവി കഴിഞ്ഞ്കൂടുന്നു.&lt;/p&gt;  &lt;p&gt;ഒരു ദിവസം രാവിലെ&amp;#160;&amp;#160;&amp;#160; മാര്‍ക്കറ്റില്‍ നിന്നും കടയിലേക്കുള്ള അന്ന്&amp;#160; റിലീസായ പച്ചക്കറികളും വാങ്ങി കട തുറക്കാന്‍ ചെന്ന കുഞ്ഞമ്മദ്കാക്ക കടയുടെ മുന്‍പില്‍ കൂടിനില്‍ക്കുന്ന ആളുകളെ കണ്ടപ്പോള്‍ ഒന്ന് അമ്പരന്നു. കാര്യമറിയാന്‍ തിടുക്കപ്പെട്ട്&amp;#160;&amp;#160; ഓടിചെന്നപ്പോള്‍ പീടികയുടെ നിരപ്പലക ആരോ കുത്തിതുറന്നു അകത്ത് കടന്നിരിക്കുന്നു.&lt;/p&gt;  &lt;p&gt;കുഞ്ഞമ്മദ്കാക്ക കയ്യിലുണ്ടായിരുന്ന പച്ചക്കറിച്ചാക്ക് താഴെവെച്ച് കടയിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍,,,&lt;/p&gt;  &lt;p&gt;“അകത്ത് കയറല്ലെ .വിരലടയാളം നഷ്ടപ്പെടും. &lt;/p&gt;  &lt;p&gt;പഞ്ചായത്താഫീസിലെ പ്യൂണ്‍ മാധവന്‍കുട്ടി തന്‍റെ നിയമപരമായ അറിവ് കുഞ്ഞമ്മദ്കാക്കനോട് പറഞ്ഞു.&lt;/p&gt;  &lt;p&gt;കുഞ്ഞമ്മദ്കാക്ക അകത്തേക്ക് വെച്ച കാല്‍ പിന്നിലോട്ട് തന്നെ വലിച്ചു !!&lt;/p&gt;  &lt;p&gt;“നിങ്ങള്‍ ഇത് പോലീസ് കേസാക്കാന്‍ നില്‍ക്കുവാണോ പിന്നെ അതിന്‍റെ പിറകെ നടന്ന് പോയതിന്‍റെ ഇരട്ടി അവര്‍ക്ക് കൊടുക്കെണ്ടി വരും.,&lt;/p&gt;  &lt;p&gt;മാധവന്‍കുട്ടിയുടെ അഭിപ്രായത്തിനു എതിരായി ബാര്‍ബര്‍ ഷാനവാസ് പറഞ്ഞപ്പോള്‍ അതിനെ അനുകൂലിക്കുന്നവര്‍ ആയിരുന്നു അവിടെ കൂടിയ ഭൂരിപക്ഷം പേരും.&lt;/p&gt;  &lt;p&gt;ജനാതിപത്യരാഷ്ട്രത്തില്‍&amp;#160; ജീവിക്കുന്ന കുഞ്ഞമ്മദ്കാക്ക ഭൂരിപക്ഷാഭിപ്രായം സ്വീകരിച്ച് കടയുടെ അകത്ത് കയറി നോക്കി.&lt;/p&gt;  &lt;p&gt;മേശ വലിപ്പ് തുറന്ന് കിടക്കുന്നുണ്ട്. &lt;/p&gt;  &lt;p&gt;അതില്‍ ഉണ്ടായിരുന്ന ചില്ലറപ്പൈസ ഒന്നും കാണുന്നില്ല&amp;#160; പിന്നെ യത്തിഖാന നേര്‍ച്ചപെട്ടിയില്‍ ഉണ്ടായിരുന്ന ചില്ലറകളും. &lt;/p&gt;  &lt;p&gt;പെട്ടന്ന് എന്തോ ഓര്‍ത്ത കുഞ്ഞമ്മദ്കാക്ക ഫാന്‍സി സാധനങ്ങള്‍‍ വെകുന്ന ചില്ലലമാറ തുറന്ന് അതിന്‍റെ ഇടയില്‍ വെച്ചിരുന്ന ബാറ്ററി പെട്ടി തുറന്നു നോക്കി..&amp;#160; ഇല്ല !!!&lt;/p&gt;  &lt;p&gt;അതും പോയിരിക്കുന്നു!!&lt;/p&gt;  &lt;p&gt;മാസക്കുറിക്കു കൊടുക്കാന്‍ വേണ്ടി റബ്ബര്‍ബാന്‍റിട്ട് സൂക്ഷിച്ച് വെച്ചിരുന്ന ആയിരത്തിഅഞ്ഞൂറ് രൂപ. &lt;/p&gt;  &lt;p&gt;ആകെകൂടി പത്ത് രണ്ടായിരം രൂപയോളം നഷ്ടപ്പെട്ടിരിക്കുന്നു.&lt;/p&gt;  &lt;p&gt;കടയെകുറിച്ച് നന്നയി അറിയുന്ന ഒരാള്‍ക്കല്ലാതെ കുറിപ്പൈസ വെകുന്ന സ്ഥലം അറിയില്ല.&amp;#160; സ്ഥിരമായ് കടയില്‍ വരുന്ന ആരേയും സംശയിക്കാം,,&amp;#160; &lt;/p&gt;  &lt;p&gt;പക്ഷെ ആരെ?&lt;/p&gt;  &lt;p&gt;കുഞ്ഞമ്മദ്കാക്ക കേട് വന്ന നിരപ്പലക നേരയാക്കന്‍&amp;#160; ഗോവിന്ദനാശാരിയെ വിളിപ്പിച്ചു .&lt;/p&gt;  &lt;p&gt;“കുഞ്ഞമ്മദാപ്പളെ ആളെ അറിയാന്‍ ഒരു മാര്‍ഗോണ്ട്.&lt;/p&gt;  &lt;p&gt; ഗോവിന്ദനാശാരി നിരപ്പലക നേരാക്കികൊണ്ടിരിക്കുന്നതിനിടക്ക് പറഞ്ഞു.&lt;/p&gt;  &lt;p&gt;എന്ത് എന്ന ചോദ്യഭാവത്തില്‍&amp;#160; കുഞ്ഞമദാക്ക ഗോവിന്ദനാശാരിയെ നോക്കി.&lt;/p&gt;  &lt;p&gt;ഗോവിന്ദനാശാരി ഉളി താഴെവെച്ച് കുഞ്ഞമ്മദാക്കാന്‍റെ അടുത്തേക്ക് നീങ്ങിയിരുന്നു.&lt;/p&gt;  &lt;p&gt;“മ്മടെ നാണുപ്പണിക്കരെ കണ്ടാമതി.&lt;/p&gt;  &lt;p&gt;“ഊം.!!&lt;/p&gt;  &lt;p&gt;കുഞ്ഞമ്മദാക്ക ഒന്ന് ഇരുത്തി മൂളി.&lt;/p&gt;  &lt;p&gt;പിറ്റേന്ന് കുഞ്ഞമ്മദാക്കയും ഗോവിന്ദനാശാരിയും കൂടി&amp;#160; നാണുപ്പണികരെ കാണാന്‍ പോയി.&lt;/p&gt;  &lt;p&gt;നാണുപ്പണിക്കര്‍ കവടി നിരത്തി . കുഞ്ഞമ്മദാക്കയും ഗോവിന്ദനാശാരിയും പണിക്കരുടെ മുഖത്തുനിന്നും കണ്ണെടുക്കതെ നോക്കിയിരുന്നു.&lt;/p&gt;  &lt;p&gt;കവടിയില്‍ നിന്നും കണ്ണെടുത്ത പണിക്കര്‍ കള്ളനെ കണ്ട ഭാവത്തില്‍ കുഞ്ഞമ്മദ്കക്കാനെ നോക്കി.&lt;/p&gt;  &lt;p&gt;“ആളെ മനസ്സിലായീ ട്ടോ .&lt;/p&gt;  &lt;p&gt;“ആരാ ?&lt;/p&gt;  &lt;p&gt;കുഞ്ഞമ്മദാക്കക്ക് ആളെ അറിയാന്‍ തിടുക്കമായി&lt;/p&gt;  &lt;p&gt;‘അങ്ങനെ പരസ്യമായി പറയാന്‍ പറ്റില്ല്യാ വേണോങ്കി ഒരടയാളം കാണിക്കാം എന്താ വേണ്ട് ?&lt;/p&gt;  &lt;p&gt;“മതി അത് മതി ആ പഹേന്‍ ‍ ആരാണെങ്കിലും&amp;#160;&amp;#160;&amp;#160; ചോരതുപ്പണം .&lt;/p&gt;  &lt;p&gt;കുഞ്ഞമ്മദാക്ക തന്‍റെ&amp;#160; മനസ്സിലെ&amp;#160; ദേഷ്യം&amp;#160; പണിക്കരോട് പറഞ്ഞു.&lt;/p&gt;  &lt;p&gt;“തുപ്പിക്ക്യാം ചോരതന്നെ തുപ്പിക്ക്യം പക്ഷെ വീട്ടിലോട്ട് പോവുമ്പോള്‍ ഒരു കോളാമ്പി കൂടെ കരുതിക്കോള്വാ..&lt;/p&gt;  &lt;p&gt;കുഞ്ഞമ്മദാക്കയും ഗോവിന്ദനാശാരിയും മുഖത്തോട് മുഖം നോക്കി.&lt;/p&gt;  &lt;p&gt;“എന്നാപ്പിന്നെ അടയാളമൊന്നും വാണ്ട.&lt;/p&gt;  &lt;p&gt;കുഞ്ഞമ്മദാക്ക തന്‍റെ അഭിപ്രായം പിന്‍വലിച്ചു&lt;/p&gt;  &lt;p&gt;ഗോവിന്ദനാശാരിക്ക് കാര്യമൊന്നും പിടികിട്ടിയില്ല. &lt;/p&gt;  &lt;p&gt;പുറത്തിറങ്ങിയ കുഞ്ഞമദ്കാക്കനോട് ഗോവിന്ദനാശാരി ചോദിച്ചു&lt;/p&gt;  &lt;p&gt;“കുഞ്ഞമ്മദാപ്പളെ എന്തെ അടയാളം ഒന്നും കാണിക്കെണ്ടന്നു പറഞ്ഞത് ?&lt;/p&gt;  &lt;p&gt;“അത് ഗോവിന്ദാ അടയാളം കാണിച്ചാല്‍ പിന്നെ അതിന്ള്ള ചികിത്സക്ക് നമ്മള് തന്നെ ഇബടെ വരണ്ടി വരും അതാ&lt;/p&gt;  &lt;p&gt;എന്നിട്ടും കാര്യം മനസ്സിലാകാത്ത ഗോവിന്ദനാശാരിയെ നോക്കി കുഞ്ഞമ്മദ്കാക്ക പറഞ്ഞു.&lt;/p&gt;  &lt;p&gt;“അത് വേറാരൂല്ല നമ്മടെ സൈതലവി തന്നെന്നാ പണിക്കര് ഉദ്ദേശിച്ചത്,, ഇനി ജ്ജായിട്ട് ഇതാരോടും പറയണ്ട.&lt;/p&gt;  &lt;p&gt;കുഞ്ഞമ്മദ്കാക്ക കാലന്‍ കുടയും വീശി പാടവരമ്പത്തു കൂടി ഒറ്റ നടത്തം. &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1735064002163647439-7075641947153204401?l=hasufa.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://hasufa.blogspot.com/feeds/7075641947153204401/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1735064002163647439&amp;postID=7075641947153204401' title='21 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/7075641947153204401'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1735064002163647439/posts/default/7075641947153204401'/><link rel='alternate' type='text/html' href='http://hasufa.blogspot.com/2010/01/blog-post_23.html' title='അടയാളം    { കഥ }'/><author><name>ഹംസ</name><uri>http://www.blogger.com/profile/07685167075814914518</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='25' src='http://2.bp.blogspot.com/-ewVabECBLAY/TbckFtJWFCI/AAAAAAAAAdI/wnu89ElFzXQ/s220/dsfd.jpg'/></author><thr:total>21</thr:total></entry><entry><id>tag:blogger.com,1999:blog-1735064002163647439.post-1390935696288071135</id><published>2010-01-21T14:28:00.006+05:30</published><updated>2010-01-23T21:56:29.445+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കുഞ്ഞിപ്പാത്തു { കഥ }</title><content type='html'>കുഞ്ഞിപ്പാത്തുവിനെ അറിയില്ലെ ? നമ്മുടെ അലവിയുടെ വീടര്, ഇഗ്ലീഷില്‍ പറഞ്ഞാല്‍ ഹൌസ് വൈഫ്.&lt;br /&gt;&lt;br /&gt;അലവിയെ മനസ്സിലായിക്കാണും അല്ലെ ? &lt;br /&gt;&lt;br /&gt;ഇല്ലങ്കില്‍ ഈ ബ്ലോഗിലെ ബിരിയാണി വായിച്ചാല്‍ മതി&lt;br /&gt;&lt;br /&gt;അലവി ഇപ്പോള്‍ ഗള്‍ഫിലാണ്.    &lt;br /&gt;&lt;br /&gt;  “ഇവിടെ ആരുമില്ലെ .&lt;br /&gt;&lt;br /&gt;കുഞ്ഞിപ്പാത്തു നന്നാക്കികൊണ്ടിരുന്ന മത്തി പാത്രത്തില്‍ തന്നെയിട്ട് മീന്‍ കഴുകാനെടുത്ത വെള്ളത്തില്‍ കൈരണ്ടും മുക്കി ഉടുത്തിരുന്ന മാക്സിയുടെ തലപ്പുകൊണ്ട് കൈ തുടച്ച് പുറത്ത് വന്നു നോക്കി &lt;br /&gt;&lt;br /&gt;“ആരാ ?&lt;br /&gt;&lt;br /&gt;“ഞാന്‍ നാസര്‍ അലവിക്കാടെ അടുത്ത് നിന്നും വന്നതാ&lt;br /&gt;&lt;br /&gt;“ഇങ്ങട്ട് കേറി ഇരിക്കീം&lt;br /&gt;&lt;br /&gt;കുഞ്ഞിപ്പാത്തു നാസറിനെ അകത്തേക്ക് വിളിച്ചു.&lt;br /&gt;&lt;br /&gt;“ഒരു കത്ത് തന്നിട്ടുണ്ട്  .&lt;br /&gt;&lt;br /&gt;“ഓല് വര്ണ കാര്യമൊന്നും പറഞ്ഞില്ലെ ? &lt;br /&gt;&lt;br /&gt;കുഞ്ഞിപ്പാത്തു തന്‍റെ മനസ്സിലെ സങ്കടം പുറത്ത് കാണിക്കാതെ   നാസറിനെ നോക്കി.&lt;br /&gt;&lt;br /&gt;“ഇല്ല   ഒന്നും പറഞ്ഞില്ല  .സുഖമാണെന്ന് പറയാന്‍ പറഞ്ഞു. &lt;br /&gt;&lt;br /&gt;കുഞ്ഞിപ്പാത്തു കുറച്ച് നേരത്തേക്കൊന്നും മിണ്ടിയില്ല..&lt;br /&gt;&lt;br /&gt;“ഞാന്‍ കുടിക്കാന്‍ വല്ലതും എടുക്കട്ടെ.. &lt;br /&gt;&lt;br /&gt;“വേണ്ട ഒന്നും വേണ്ട. കൂട്ടുകാരന്‍ കാറിലിരിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;നാസര്‍ പോവാനായി എഴുനേറ്റു.&lt;br /&gt;&lt;br /&gt;“എന്നാ ഇനി ഒരീസം കുട്ട്യേളിം കൂട്ടി വരീം.&lt;br /&gt;&lt;br /&gt;കുഞ്ഞിപ്പാത്തു തന്‍റെ ആദിത്യ മര്യാദയ്ക്കു ഒട്ടും കുറവു വരുത്താതെ നാസറിനെ നോക്കി പറഞ്ഞു&lt;br /&gt;&lt;br /&gt;“എന്നാ  ശരി അലവിക്ക വിളിക്കുമ്പോള്‍ ഞാന്‍ വന്ന കാര്യം പറയണം.&lt;br /&gt;&lt;br /&gt;നാസര്‍ പുറത്തിറങ്ങി.&lt;br /&gt;&lt;br /&gt;കുഞ്ഞിപ്പാത്തു തന്‍റെ കയ്യിലിരിക്കുന്ന കത്തിലേക്ക് ഒന്ന് നോക്കി.. വായിക്കണമെങ്കില്‍ ഇനി   സുബൈദ സ്കൂള്‍ വിട്ട് വരണം.&lt;br /&gt;&lt;br /&gt;അലവിക്കും കുഞ്ഞിപ്പാത്തുവിനും കൂടി ആകെ ഒരു മോള്‍ മാത്രമേയുള്ളൂ,,  ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സുബൈദ&lt;br /&gt;&lt;br /&gt;കത്ത് ചുമരലമാരയില്‍ വെച്ച് കുഞ്ഞിപ്പാത്തു തകരപ്പെട്ടിയില്‍ കിടന്നിരുന്ന അലവിയുടെ ഒരു പഴയ ബ്ലാക്കന്‍വൈറ്റ് ഫോട്ടോ എടുത്ത് അതിലേക്കു തന്നെ നോക്കി നിന്നു .&lt;br /&gt;&lt;br /&gt;എന്തൊരു മൊഞ്ചാ ആ ഫോട്ടോയില്‍ അലവിക്കാനെ കാണാന്‍ ഹിപ്പി മുടിയും വരയന്‍ മീശയും…  &lt;br /&gt;&lt;br /&gt;ആദ്യമായ് അലവിക്കാനെ കണ്ടപ്പോള്‍ ഇതു പോലായിരുന്നു  .&lt;br /&gt;&lt;br /&gt;കുഞ്ഞിപ്പാത്തു തന്‍റെ ഓര്‍മകളെ കാട് കയറാന്‍ വിട്ട് അവിടെ തന്നെ കുത്തിയിരുന്നു.&lt;br /&gt;&lt;br /&gt;മൂത്താപ്പാന്‍റെ മോള്‍ റുഖിയാന്‍റെ കല്ല്യാണത്തിനു ബിരിയാണിവെക്കാന്‍ വന്ന മരക്കാരാക്കന്‍റെ കൈപ്പണ്ടാരിയായിട്ടാണ് അലവിക്കാനെ ആദ്യം കാണുന്നത്. കല്ല്യാണപ്പുരയിലേക്ക്  പെണ്ണുങ്ങള്‍ക്കു പോവാനും വരാനും പിന്നാമ്പുറത്ത് കൂടിയുള്ള വഴിയുടെ അടുത്താണ്  അന്ന് ബിരിയാണി വെച്ചിരുന്നത്. മൂത്താപ്പാടെ പുരയുടെ പുറകിലാണ് കുഞ്ഞിപ്പാത്തുന്‍റെ വീട്.. ഓരോരോ ആവശ്യങ്ങള്‍ക്കു അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോള്‍ കുഞ്ഞിപ്പത്തൂനെ അലവി ഒളിക്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;“പെണ്ണേ അന്‍റെ പേരെന്താ?&lt;br /&gt;&lt;br /&gt;തഞ്ചത്തില്‍ കിട്ടിയപ്പോള്‍ അലവി കുഞ്ഞിപ്പാത്തൂനോട് ലോഹ്യം കൂടാന്‍ ചെന്നു.&lt;br /&gt;&lt;br /&gt;“ന്‍റെ പേരറിഞ്ഞിട്ട് ങ്ങക്കെന്തിനാ ബിരിയാണീലിട്ടളക്കാനോ.. &lt;br /&gt;&lt;br /&gt;“അല്ല അന്‍റെ പാവാടീം ജമ്പറും കാണാന്‍ നല്ല രസണ്ട് ട്ടോ.  പിന്നെ ബിരിയാണിചെമ്പിന്‍റെ അടപ്പ് പോലത്തെ അന്‍റെ വട്ടമോറും.&lt;br /&gt;&lt;br /&gt;അലവി തന്‍റെ സൌന്ദര്യബോധം മറച്ച് വെച്ചില്ല.&lt;br /&gt;&lt;br /&gt;കുഞ്ഞീപ്പാത്തു അലവീടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തി അവിടന്ന് ഒരോറ്റ ഓട്ടം.  ഓട്ടത്തിനു അധിക ദൂരം ഉണ്ടായില്ല കുഞ്ഞിപ്പാത്തു ഓട്ടം നിര്‍ത്തി പിറകിലേക്കൊന്ന് തിരിഞ്ഞ് നോക്കി,&lt;br /&gt;&lt;br /&gt;അലവി അവിടെ തന്നെ നില്‍ക്കുന്നുണ്ട്,പ്രേംനസീറിന്‍റെ ചിരിയുമായ് ..&lt;br /&gt;&lt;br /&gt;കുഞ്ഞിപ്പാത്തുന്‍റെ ഉള്ളിലും ഒരു പൂത്തിരികത്തി..&lt;br /&gt;&lt;br /&gt;“ജ്ജ് ആ വേലിക്കരികില്‍ എന്ത്ട്ക്കാ   കച്ചമ്പറിനുള്ള ഉള്ളി വെട്ടിയോ..&lt;br /&gt;&lt;br /&gt;മരക്കാരാക്കന്‍റെ ചോദ്യം കേട്ടപ്പഴാണ് അലവിക്ക് സ്ഥലകാല ബോധം ഉണ്ടായത്.&lt;br /&gt;&lt;br /&gt;“ആ കുട്ടിനെ കാണാന്‍ നല്ല ചേലുണ്ട് ല്ലെ .&lt;br /&gt;&lt;br /&gt;അലവി തന്‍റെ ആഗ്രഹം മരക്കാരാക്കാനോട് പറഞ്ഞു.&lt;br /&gt;&lt;br /&gt;“അനക്ക് ഓളെ പുടിച്ചോ..  എന്നാ നമക്കു ചോദിക്കാടാ .&lt;br /&gt;&lt;br /&gt;കുഞ്ഞിപ്പാത്തൂന്‍റെ വാപ്പ കുഞ്ഞാലന്‍കുട്ടികാക്കാക്ക് മരം വെട്ടുന്ന   പണിയാണ് ഉമ്മ ജമീലാത്ത ഹൌസ് വൈഫും.&lt;br /&gt;&lt;br /&gt;കല്ല്യാണാലോചനുമായ് വന്ന മരക്കാരാക്ക അലവിയുടെ പോരിശകള്‍ കുഞ്ഞാലന്‍കുട്ടികാക്കന്‍റെ മുന്‍പില്‍ വിളമ്പി. &lt;br /&gt;&lt;br /&gt;“ഞമളിഞ്ഞി അധിക കാലം ഒന്നും ഈ പണിക്കുണ്ടാവില്ല.   ഞമ്മള് കയിഞ്ഞാ പിന്നെ ഈ നാട്ടില് ബിരിയാണിവെക്കാന്‍ അലവിയെ ഉണ്ടാവൂ. മത്രോല്ല ഒരഞ്ചിന്‍റെ പൈസ ഓനിക്ക് സ്ത്രീധനോം വാണ്ട പിന്നെ എന്താ .&lt;br /&gt;&lt;br /&gt;തരക്കേടില്ലാത്ത അലോചനായാണ്.. കുഞ്ഞാലന്‍കുട്ടികാക്ക ജമീലാത്താന്‍റെ മുഖത്തെക്ക് ഒന്നു നോക്കി  അവരുടെ മുഖത്തും സന്തോഷം തന്നെ..&lt;br /&gt;&lt;br /&gt;അടുക്കളയില്‍ പാത്രങ്ങള്‍ തട്ടിമറിയുന്ന ശബ്ദം    കേട്ട്  കാട് കയറാന്‍ വിട്ട ഓര്‍മകളെ തിരിച്ച് പിടിച്ച് കുഞ്ഞിപ്പാത്തു  അടുക്കളയില്‍ ഓടിചെന്നു നോക്കുമ്പോള്‍ അവിടത്തെ സ്ഥിരം ശല്ല്യക്കരനായ് കരിമ്പന്‍പൂച്ച മീന്‍പാത്രത്തില്‍ നിന്നും മുഴുത്ത ഒരു മത്തിയുമായി തുറന്നിട്ട വാതിലിലൂടെ പുറത്തേക്കൊരു ചാട്ടം. കയ്യി കിട്ടിയ വിറകുകൊള്ളികൊണ്ട് കുഞ്ഞിപ്പാത്തു ഒരേറ് കൊടുത്തെങ്കിലും അത് കരിമ്പന്‍റെ ഏഴയലത്ത്  പോലും എത്തിയില്ല .&lt;br /&gt;&lt;br /&gt;   അല്ലങ്കിലും ഏറിനു കുഞ്ഞിപ്പാത്തു പണ്ടേ മോശമാണ് അല്ലങ്കില്‍ കരിമ്പന്‍ ഇടയ്ക്കിടയ്ക്ക് അടുക്കളയില്‍ വരില്ലല്ലോ.&lt;br /&gt;&lt;br /&gt;സ്കൂള്‍ വിട്ട് വന്ന സുബൈദ കത്ത് വായിക്കാന്‍ തുടങ്ങി കത്തിലൂടെ ഒന്ന് കണ്ണോടിച്ച സുബൈദാന്‍റെ മുഖം തിളങ്ങുന്നത് കുഞ്ഞിപ്പാത്തു കണ്ടു,,   &lt;br /&gt;&lt;br /&gt;“എന്താടീ കത്തില് ഓല് എഴുതീക്ക്ണ്.&lt;br /&gt;&lt;br /&gt;കുഞ്ഞിപ്പാത്തൂന് കര്യങ്ങളറിയാന്‍ തിരക്കായ്&lt;br /&gt;&lt;br /&gt;“ ഇമ്മാ  ഇപ്പ വരുന്ന്ണ്ട്  പതിനാലാന്തീന്ന് ‌‌‌;&lt;br /&gt;&lt;br /&gt;“റമ്പുല്‍ ആലമീനായാ തമ്പുരാനെ ഇന്‍റെ ദുആ ജ്ജ് കേട്ടു,&lt;br /&gt;&lt;br /&gt;കുഞ്ഞിപ്പാത്തു പടച്ചോനെ സ്തുതിച്ചു.&lt;br /&gt;&lt;br /&gt;ദിവസങ്ങള്‍ യുഗങ്ങളായി കുഞ്ഞിപ്പത്തുമ്മാക്ക് തോനി.. &lt;br /&gt;&lt;br /&gt;പതിനാലാം തിയ്യതി രാവിലെ എഴുന്നെറ്റ് കുഞ്ഞിപ്പാത്തുമ്മ അലവിക്കിഷ്ട്ട്ടമുള്ള പുവ്വടപൊരിച്ചതും ചട്ടിപ്പത്തിരിയും ഉണ്ടാക്കി അലവിയെയും കാത്തിരുന്നു.&lt;br /&gt;&lt;br /&gt;പള്ളീല് ഇശാബങ്ക് കൊടുത്തു .    &lt;br /&gt;&lt;br /&gt;അലവി എത്തിയില്ല . &lt;br /&gt;&lt;br /&gt;പാതിരാത്രിയായിട്ടും അലവി വന്നില്ല , &lt;br /&gt;&lt;br /&gt;ഉണ്ടാക്കി വെച്ച ചട്ടിപ്പത്തിരി കുഞ്ഞിപ്പാത്തുമ്മാനെ നോക്കി പല്ലിളിച്ചു.&lt;br /&gt;&lt;br /&gt;എല്‍ ഐ സി ഏജന്‍റ് അബൂബക്കര്‍ സുബ്ഹിബാങ്ക് കൊടുക്കുന്നതിന്‍റെ മുന്‍പ് തന്നെ വീടിന്‍റെ ഉമ്മറത്ത് എത്തി.അലവിക്കുള്ള ഒരു പുതിയ പോളീസിയുമായ്&lt;br /&gt;&lt;br /&gt;അലവി എത്തിയിട്ടില്ല എന്നറിഞ്ഞപ്പോള്‍ അബൂബക്കര്‍ പിന്നെ വരാമെന്നും പറഞ്ഞ് പോയി..&lt;br /&gt;&lt;br /&gt;ദിവസങ്ങള്‍ ആഴ്ച്ചകളായും ആഴ്ച്ചകള്‍ മാസങ്ങളായും മാസങ്ങള്‍ വര്‍ഷങ്ങളായും കഴിഞ്ഞു പോയി .     &lt;br /&gt;&lt;br /&gt;   അലവി വന്നില്ല..&lt;br /&gt;&lt;br /&gt;      ::     പ്രവാസലോകം പരിപാടിയിലേക്കു സ്വഗതം.           നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് ജിദ്ദയില്‍ നിന്നും കാണാതായ അലവി   കഴിഞ്ഞ രണ്ട് വര്‍ഷമയി ഇയാളെ കുറിച്ച് ബന്തുക്കള്‍ക്കോ നാട്ടുകാര്‍ക്കോ ഒരു വിവരവുമില്ല.     എന്തെങ്കിലും വിവരം കിട്ടുന്നവര്‍ ഞങ്ങളുടെ പ്രവാസലോകം പ്രവര്‍ത്തകരുമായ് ബന്തപ്പെടുക.&lt;br /&gt;&lt;br /&gt;അലവി നിങ്ങള്‍ ഈ പരിപാടി കാണുന്നുണ്ട് എങ്കില്‍ നിങ്ങളെ   കാത്തിരിക്കുന്ന  ഭാര്യയേയും മകളെയും ഇനിയും കണ്ണീര്‍ കുടിപ്പിക്കാതെ എത്രയും പെട്ടന്നു അവരുമായ്   ബന്തപ്പെടുക. 
